ജീവനൊടുക്കാൻ വരെ താൻ ആഗ്രഹിച്ചിരുന്നതായി നടൻ ഉദയ് ചോപ്ര. കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായ താരം ആറുവർഷമായി അഭിനയമേഖലയിൽ നിന്നും അകന്നു കഴിയുകയാണ്. ട്വീറ്ററിൽ കൂടിയാണ് ആത്മഹത്യ ചെയ്യുവാൻ ആഗ്രഹിച്ചിരുന്നതായി താരം അറിയിച്ചത്. വളരെ മോശമാണ് എന്റെ അവസ്ഥ. അത് മാറ്റുവാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പരാജയപ്പെടുകയാണ്. ആദ്യ ട്വീറ്റിൽ ഉദയ് കുറിച്ചു. പിന്നീടാണ്, മരണത്തിലേക്ക് കൂടുതൽ അടുക്കുന്നതു പോലെ തോന്നുന്നുവെന്നും ആത്മഹത്യയെന്ന വഴി ഉടൻ തന്നെ തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും താരം കുറിച്ചത്. മാത്രമല്ല ഉടൻ തന്നെ ഈ രണ്ട് ട്വീറ്റും അദ്ദേഹം കളയുകയും ചെയ്തു. പ്രണയതകർച്ചയാണ് ഉദയ് ചോപ്രയുടെ വിഷാദരോഗത്തിന് കാരണമെന്നാണ് ബോളിവുഡിലെ സംസാരവിഷയം
Read MoreDay: March 27, 2019
ബസ് ജീവനക്കാർ വിദ്യാർഥികളെ വെയിലത്ത് നിർത്തിയ സംഭവം: ബാലാവകശ കമ്മീഷൻ നടപടി തുടങ്ങി
ഉരുവച്ചാൽ: മട്ടന്നൂരിൽ ബസ് കയറാൻ എത്തിയ വിദ്യാർഥികളെ ബസിൽ കയറ്റാതെ ജീവനക്കാർ പൊരി വെയിലത്ത് നിർത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. കുട്ടികളെ നിയമവിരുദ്ധമായി ബസിൽ കയറ്റാതിരിക്കുകയും നട്ടുച്ച നേരത്ത് വെയിലത്ത് ഏറെ നേരം നിർത്തുകയും ചെയ്ത സംഭവത്തിൽ മോട്ടോർവാഹന വകുപ്പധികൃതരിൽ നിന്നുമാണ് കമ്മീഷൻ വിശദീകരണം തേടിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികളുമായി മുന്നോട്ടു പോകാനാണ് കമ്മീഷന്റെ തീരുമാനം. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷന് ചെയർമാൻ പി. സുരേഷ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ബന്ധപ്പെട്ട വകുപ്പു മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്
Read Moreലക്ഷ്മി അഗർവാളിന്റെ ജീവിതം സിനിമയാകുന്നു; നായിക ദീപിക പദുക്കോണ്‍
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതം സിനിമയാകുന്നു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോണ്‍ ആണ് ലക്ഷ്മിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛപാക് എന്നാണ് സിനിമയുടെ പേര്. ചിത്രത്തിലെ ദീപികയുടെ ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായി മാറുകയാണ്. മാൽതി എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പതിനഞ്ചാം വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായ വ്യക്തിയാണ് ലക്ഷ്മി. പിന്നീട് ആസിഡ് വിൽപ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് 2006ൽ ഇവർ കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. ഇതെ തുടർന്ന് സുപ്രീം കോടതി ആസിഡ് വാങ്ങുന്നവർ തിരിച്ചയറിയൽ രേഖ നൽകണമെന്നും വിൽപ്പന നിയന്ത്രിക്കാൻ കർശന നടപടികളെടുക്കണമെന്നും കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ആസിഡ് ആക്രമണത്തന് ഇരയായവരെ സംരക്ഷിക്കാൻ രൂപവത്ക്കരിച്ച ചാൻവ് ഫൗണ്ടേഷന്റെ ഡയറക്ടറാണ് ലക്ഷ്മി. 2013ൽ യുഎസ് വിദേശകാര്യ വകുപ്പിന്റെ ഇന്റർനാഷണൽ വുമണ്‍ ഓഫ് കറേജ് എന്ന പുരസ്ക്കാരം ലക്ഷ്മിയെ…
Read Moreകൗമാരക്കാരുടെ രാത്രികാല കറക്കം; പിടികൂടിയാൽ കർശന നടപടിയെന്ന് പോലീസ്
കണ്ണൂർ: കൗമാരക്കാരായ വിദ്യാർഥികളുടെ രാത്രികാല കറക്കം വർധിച്ചുവരുന്നതായി പോലീസ്. ഇന്നലെ രാത്രി നാല് ബൈക്കും ഒരു കാറുമടക്കം കറങ്ങുകയായിരുന്ന 12 ഓളം കൗമാരക്കാരെ ടൗൺ എസ്ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി പോലീസ് വാഹനപരിശോധന നടത്തുന്പോഴാണ് നിരവധി കൗമാരക്കാരെ പിടികൂടിയത്. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് വിദ്യാർഥികളെ വിട്ടയച്ചത്. ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന ഉപാധികളോടെയാണ് വിട്ടയച്ചത്. രക്ഷിതാക്കൾ അറിയാതെ രാത്രികാലങ്ങളിൽ വീട്ടിൽ നിന്ന് പുറത്തുചാടി നിരവധി കൗമാരക്കാർ അസമയങ്ങളിൽ കറങ്ങുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർ ബൈക്കിൽ ചീറിപ്പായുന്നത് അപകടങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിൽ പിടിയിലായ മയക്കുമരുന്ന് റാക്കറ്റിൽ നിന്നും ഇത്തരം രാത്രിസഞ്ചാരികളായ കൗമാരക്കാരെക്കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് പോലീസ് കർശന നടപടിക്ക് ഒരുങ്ങിയത്.
Read Moreആശ്വാസമായി വേനല്‍മഴ; കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളില്‍ മഴപെയ്തു
കോഴിക്കോട്: കൊടും ചൂടില്‍ നിന്നും ആശ്വാസം പകര്‍ന്ന് മനവും കുളിര്‍പ്പിച്ച് വേനല്‍ മഴയെത്തി.ഇന്ന് പുലര്‍ച്ചെയാണ് ചിലയിടങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ മഴപെയ്തത്. മലപാറമ്പ്, സിവില്സ്റ്റേഷന് എന്നിവിടങ്ങളില്‍ അത്യാവശ്യം നല്ല രീതിയില്‍ തന്നെ മഴപെയ്തു.ഇടവഴികളിലും മറ്റും വെള്ളം തളം കെട്ടി നില്‍ക്കുന്നുണ്ട്. ഇന്ന് ചിലയിടങ്ങളില്‍ മഴലഭിച്ചതോടെ തുടര്‍ ദിവസങ്ങളില്‍ വേനല്‍ മഴ മറ്റ് സ്ഥലങ്ങളിലും ലഭിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.കനത്ത ചൂടില്‍ ജലാശയങ്ങള്‍ ഉള്‍പ്പെടെ വറ്റിവരണ്ടിരിക്കുന്ന അവസ്ഥയാണ് നാട്ടിലെങ്ങും. പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയുമുണ്ട്. സൂര്യതാപം മൂലംആളുകള് പുറത്തിറങ്ങാനും മടിക്കുന്നു. ഈ അവസ്ഥയില്‍ വേനല്‍ മഴയെ വലിയ ആശ്വാസത്തോടെയാണ് എല്ലാവരും കാണുന്നത്.
Read More‘മലയാളി കോണ്‍ഗ്രസ്’..; തിരൂരിൽ കോണ്‍ഗ്രസുകാരുടെ പുതിയ പാർട്ടി; പൊന്നാനിയിൽ മത്സരിക്കും
തിരൂർ: കോണ്‍ഗ്രസും മുസ്്ലിം ലീഗുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ഉപവാസ സമരം നടത്തിയതിനെ തുടർന്ന് കോണ്‍ഗ്രസിൽ നിന്നു പുറത്താക്കിയ പൊൻമുണ്ടം മണ്ഡലം കോണ്‍ഗ്രസ് മുൻ എക്സിക്യൂട്ടീവ് അംഗം യൂനുസ് സലീം പുതിയ പാർട്ടിയുമായി രംഗത്ത്. ‘മലയാളി കോണ്‍ഗ്രസ്’ എന്ന പാർട്ടി രൂപീകരിച്ച് പൊന്നാനിയിൽ മത്സരിക്കുമെന്നു യൂനസ് സലീം പ്രഖ്യാപിച്ചു. തിരൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുൻ കോണ്‍ഗ്രസ് പ്രവർത്തകനായ യൂനുസ് സലീം മത്സരിക്കുമെന്നു അറിയിച്ചിരിക്കുന്നത്. മുസ്ലിം ലീഗുമായുള്ള മുന്നണി ബന്ധം കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ഈ മാസം 21നു യൂനുസ് സലീം വൈലത്തൂരിൽ ഉപവാസ സമരം നടത്തിയിരുന്നു. ഉപവാസ സമരത്തിനു പിന്നാലെ പാർട്ടിയിൽ നിന്നു യൂനുസ് സലീമിനെ പുറത്താക്കുകയും ചെയ്തു. . ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടിയുമായി കടന്നുവന്നതെന്നും പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും യൂനുസ് പറഞ്ഞു. 15 വികസന പദ്ധതികൾ മുന്നോട്ടുവച്ചാണ് പൊന്നാനി മണ്ഡലത്തിൽ…
Read Moreകാഷ്യു മേഖലയിലെ ശമ്പള വർധനവ് തൊഴിലാളികളെ വഞ്ചിക്കാനെന്ന് ബിന്ദുകൃഷ്ണ
കൊല്ലം :ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം ലഭിക്കില്ലെന്ന് ബോധ്യമുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കുന്നതിന് വേണ്ടിയാണ് കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും സ്റ്റാഫ് അംഗങ്ങൾക്കുള്ള ശന്പള വർദ്ധനവിന്റെ തീരുമാനം എടുത്തതെന്നും ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കാഷ്യു മേഖലയിൽ സ്റ്റാഫുകൾക്കുള്ള ശന്പള വർദ്ധനവ് കഴിഞ്ഞവർഷം നടന്ന ഐ ആർ സി മീറ്റിംഗിൽ തീരുമാനം എടുക്കുകയുണ്ടായി. ഇതിന്റെ മിനിറ്റ്സ് അംഗീകാരത്തിനായി ലഭിക്കുന്നത് കഴിഞ്ഞമാസമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ ഐ ആർ സി തീരുമാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല. ചർച്ചയും തീരുമാനവും എടുത്ത് മൂന്നര മാസം കാലാവധി ഉണ്ടായിട്ടും സർക്കാർ ശന്പള വർദ്ധനവ് നടപ്പിലാക്കിയില്ല. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി സർക്കാരിന്റെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ അംഗീകാരമോ അനുവാദമോ വാങ്ങാതെ കാഷ്യു കോർപറേഷന്റെയും കാപെക്സിന്റെയും സ്റ്റാഫ് അംഗങ്ങൾക്ക് ശന്പള വർധന നടപ്പിലാക്കാൻ തിരക്കിട്ട് ബന്ധപ്പെട്ട അധികാരികൾ തീരുമാനം എടുത്തതിന്റെ…
Read Moreകിഴക്കൻമേഖലയിൽ രണ്ടുപേർക്ക് സൂര്യതാപമേറ്റു; ഇതോടെ പൊള്ളലേറ്റവരുടെ എണ്ണം പതിനഞ്ചായി
പത്തനാപുരം/പുനലൂർ: കിഴക്കൻ മേഖലയിൽ രണ്ടുപേർക്ക് സൂര്യതാപമേറ്റു.പട്ടാഴി ചെളിക്കുഴി പാലവിള പുത്തന്‍വീട്ടില്‍ അജിത്ത് (31), ഉറുകുന്ന് പ്രിയേഷ് ഭവനിൽ പ്രിയേഷ് ബാബു എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. പട്ടാഴി പോസ്റ്റോഫീസിലെ പോസ്റ്റ്മാനായ അജിത്തിന് ജോലിക്കിടെയാണ് പൊളളലേല്‍ക്കുന്നത്. കൈയില്‍ പൊള്ളലിന്റെ അനുഭവമേറ്റതിനെ തുടര്‍ന്ന് സമീപത്തുളള ഇഎസ്ഐ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.ആശുപത്രിയിലെത്തിയ ശേഷമാണ് സൂര്യാതപമാണെന്ന് ബോധ്യമായത്.പ്രിയേഷ് ബാബുവിന്റെ തോളിന്റെ പുറകുവശത്താണ് പൊളളിയിട്ടുളളത്. സൂര്യാഘാതമേറ്റ ഇയാളെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ സൂര്യാഘാതമേറ്റവരുടെ എണ്ണം കിഴക്കൻ മേഖലയിൽ 15 ആയി. കനത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളാൽ പുനലൂരിൽ അനുഭവപ്പെട്ടത്.
Read Moreവേനൽ ചൂടിൽ വെന്തുരുകി കുരുന്നുകൾ ; ആംഗൻവാടി കെട്ടിടത്തിൽ വൈദ്യുതി ബന്ധവും വെള്ളവും ഇല്ല
ശാസതാംകോട്ട: പോരുവഴി വള്ളി തുണ്ടിൽ പ്രവർത്തിക്കുന്ന 33-ാം നമ്പർ ആംഗൻവാടിയിൽ കുരുന്നുകൾ വേനൽ ചൂടിൽ വെന്തുരുകുന്നു.ആംഗൻവാടി കെട്ടിടത്തിന് വൈദ്യുതി ബന്ധവും കുടിവെള്ള സൗ കര്യവുംലഭിക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.മുപ്പത് വർഷത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന അംഗനവാടിയാണിത്. കല്ലട ഇറിഗേഷൻ പ്രോജക്ടിൻ്റെ ഭാഗമായുള്ള വസ്തുവിട്ട് നൽകിയാണ് കെട്ടിടം പണിഞ്ഞിരുന്നത് .ഇവിടെ ഉണ്ടായിരുന്ന പഴയ കെട്ടിടം അഞ്ച് വർഷം മുമ്പ് നവീകരിച്ചിരുന്നു. ഒരു വർഷം മുമ്പ് കെട്ടിടത്തിൽ വയറിംഗ് ജോലികൾ ചെയ്തിരുന്നങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ബന്ധപ്പെട്ടവർ അപേക്ഷ നൽകാഞ്ഞതാങ്ങ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഇതിനാൽ കുട്ടികളെ പകൽ സമയത്ത് വരാന്തയിലാണ് ഇരുത്തിയിരിക്കുന്നത്.ആംഗൻവാടി കെട്ടിടം നിൽക്കുന്നത് ആളൊഴിഞ്ഞ പ്രദേശത്തായതിനാൽ കെട്ടിടത്തിന്റെ പരിസരം കാട് പിടിച്ചു കിടക്കുകയാണ്. ഇവിടെ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെ ശല്യവും ഉള്ളതിനാൽ കുട്ടികളെ പുറത്തിരുന്നതും സുരക്ഷിതമല്ല. മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ആംഗൻവാടിയിലെ കുടിവെള്ള ക്ഷാമം.പാചകത്തിനും മറ്റും ആവശ്യമുള്ള വെള്ളം…
Read Moreലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തയാളെ കത്തികൊണ്ട് മുഖത്തുകുത്തിയ പ്രതിക്ക് കഠിനതടവും പിഴയും
ചാവക്കാട്: മയക്കുമരുന്ന ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോൾ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച തമിഴ്നാട സ്വദേശിക്കു കഠിന തടവും പിഴയും.അങ്ങാടിത്താഴത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി നാഗരാജനെയാണ് മൂന്നുവർഷം തടവിനും 10000 രൂപ പിഴയടയ്ക്കാനും ചാവക്കാട് സബ് കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. അങ്ങാടിത്താഴത്തെ ക്വർട്ടേഴ്സിൽ താമസിക്കുന്ന കോട്ടപ്പടി തേക്കാൾ ഉണ്ണികൃഷ്ണനെയാണ് നാഗരാജൻ കുത്തിയത്. കഴിഞ്ഞവർഷം ഫെബ്രുവരി രണ്ട ിനാണ് അക്രമം നടന്നത്. ചാവക്കാട് താലൂക്കാശുപത്രിയിലും തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയ ഉണ്ണികൃഷ്ണനു പിഴസംഖ്യയിൽ നിന്നു 6000 രൂപ കൊടുക്കണം. ലഹരിക്കായി നാഗരാജൻ ചെരിപ്പൊട്ടിക്കുന്ന പശ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് പശ ടിൻ തുറക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ട ് ഉണ്ണികൃഷ്ണന്റെ മുഖത്ത് കുത്തുകയായിരുന്നു. സംഭവശേഷം നാഗരാജനെ ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്. ഇയ്യാൽ കോയന്പത്തൂരിൽ കൊലപാതകം നടത്തി ഇവിടെ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
Read More