ആശ്വാസമായി വേനല്‍മഴ; കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളില്‍ മഴപെയ്തു

കോഴിക്കോട്: കൊടും ചൂടില്‍ നിന്നും ആശ്വാസം പകര്‍ന്ന് മനവും കുളിര്‍പ്പിച്ച് വേനല്‍ മഴയെത്തി.ഇന്ന് പുലര്‍ച്ചെയാണ് ചിലയിടങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ മഴപെയ്തത്. മലപാറമ്പ്, സിവില്‍സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ അത്യാവശ്യം നല്ല രീതിയില്‍ തന്നെ മഴപെയ്തു.ഇടവഴികളിലും മറ്റും വെള്ളം തളം കെട്ടി നില്‍ക്കുന്നുണ്ട്.

ഇന്ന് ചിലയിടങ്ങളില്‍ മഴലഭിച്ചതോടെ തുടര്‍ ദിവസങ്ങളില്‍ വേനല്‍ മഴ മറ്റ് സ്ഥലങ്ങളിലും ലഭിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.കനത്ത ചൂടില്‍ ജലാശയങ്ങള്‍ ഉള്‍പ്പെടെ വറ്റിവരണ്ടിരിക്കുന്ന അവസ്ഥയാണ് നാട്ടിലെങ്ങും.

പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയുമുണ്ട്. സൂര്യതാപം മൂലംആളുകള്‍ പുറത്തിറങ്ങാനും മടിക്കുന്നു. ഈ അവസ്ഥയില്‍ വേനല്‍ മഴയെ വലിയ ആശ്വാസത്തോടെയാണ് എല്ലാവരും കാണുന്നത്.

Related posts