ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയെ ഇന്ത്യ ചൈനയ്ക്കു മേല്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ ആയി ആണ് ടെക് ലോകം വിലയിരുത്തുന്നത്. ഇന്ത്യയുടെ വിലക്ക് ചൈനീസ് ആപ്പ് കമ്പനികള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ദിവസവും കോടികളുടെ നഷ്ടമാണ് ഓരോ ചൈനീസ് കമ്പനിയും നേരിടുന്നത്. രണ്ടു വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ച ഒരൊറ്റ രാത്രികൊണ്ട് അവസാനിക്കുന്നതിന്റെ നടുക്കത്തിലാണ് ടിക് ടോക്ക് അടക്കമുള്ള ആപ്പുകള്‍. കോവിഡ് ഭീതിക്കിടെ ഇന്ത്യന്‍ കമ്പനികളെ ഏറ്റെടുക്കാന്‍ പല ചൈനീസ് കമ്പനികളും നീക്കം നടത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സ്വാധീനം നേടാനായിരുന്നു ഇത്. വന്‍ തോതില്‍ നിക്ഷേപം നടത്തി ഇന്ത്യന്‍ കമ്പനികള്‍ കൈയ്യടക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിഐ വ്യവസ്ഥകളില്‍ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യത്തെയും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കേന്ദ്രസര്‍ക്കാരിന്റെ…
Read MoreDay: July 3, 2020
പോളണ്ടിൽ 500 വർഷം പഴക്കമുള്ള കൂട്ടക്കുഴിമാടം; മരിച്ച കുട്ടികളുടെ വായിൽ എന്തിന് നാണയങ്ങൾ?
മണ്ണടരുകൾ പറഞ്ഞത് അപരിചിതവും അസാധാരണവുമായ ഒരു കഥയാണ്. താഴ്ന്നുചെല്ലുംതോറും നിരനിരയായി കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ. മലർന്ന്, കൈകൾ ഇരുവശത്തേക്കും നിവർത്തിവച്ച്, ഒരു സ്കൂൾ അസംബ്ലിയിലെ അച്ചടക്കത്തോടെ എന്നവിധം അവർ കിടക്കുന്നു. അച്ചടക്കമില്ലാത്ത മരണം എങ്ങനെ വന്നുവെന്ന് അറിവില്ലാത്ത 115 പേർ. പര്യവേക്ഷകർ വിചിത്രമായൊന്നുകൂടി കണ്ടെത്തി- അവരുടെ വായിൽ നാണയങ്ങൾ കുത്തിനിറച്ചിരിക്കുന്നു! കാടുവെട്ടിയത് റോഡിന് ഗ്രീസ് മുതൽ ലിത്വാനിയ വരെ നീളുന്ന ഒരു എക്സ്പ്രസ് മോട്ടോർ വേ ഒരുങ്ങുന്നുണ്ട്. പോളണ്ടിൽ ആ പാതയ്ക്കായി കാടുവെട്ടിത്തെളിക്കുന്നതിനിടെയാണ് ഈ കൂട്ടക്കുഴിമാടം കണ്ടെത്തിയത്. നിസ്കോ എന്നുപേരുള്ള ഒരു പട്ടണത്തോടു ചേർന്ന് കാണപ്പെട്ട ഇവിടെ ഇപ്പോൾ വാഹനങ്ങൾക്കുമുന്പ് ഓർമകൾ ചീറിപ്പായുന്നു. ഇങ്ങനെയൊരു കുഴിമാടമുണ്ടെന്ന് ആ പ്രദേശവാസികൾക്കിടയിൽ ഏറെക്കാലമായി ഒരു കഥ നിലനിന്നിരുന്നു. എവിടെയെന്നോ എങ്ങനെയെന്നോ അറിയാത്ത ഒരിടമായിരുന്നു ഇതുവരെയും അത്. ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുന്നു. ഗവേഷകർക്ക് ഒട്ടേറെ പഠനങ്ങൾക്കു വഴിതുറന്നിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിലേക്ക് ഗവേഷകരുടെ അഭിപ്രായമനുസരിച്ച്…
Read Moreപറവൂരിൽ പോലീസുകാർ കുളത്തിൽ കൈകഴുകി, കോവിഡ് ഭയത്തിൽ നാട്ടുകാർ കുളം വറ്റിച്ചു
പറവൂർ: ക്ഷേത്രക്കുളത്തിനടുത്ത മരത്തിൽ തൂങ്ങി മരിച്ചയാളുടെ മൃതശരീരം കൈകാര്യം ചെയ്ത പോലീസുകാർ കുളത്തിലിറങ്ങി കൈകഴുകിയതിനെ തുടന്ന് വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു. കുളം ശുദ്ധീകരിച്ച ശേഷമാണ് വെള്ളം ഉപയോഗിക്കാൻ തുടങ്ങിയത്. തൂങ്ങിമരിച്ചയാളുടെ കോവിഡ് പരിശോധനാ ഫലം വരാത്തതാണ് നാട്ടുകാരെ ഭയത്തിലാക്കിയത്. ഇയാൾക്ക് കോവിഡ് ഉണ്ടെങ്കിൽ വലിയ അപകടമുണ്ടാകുമെന്ന കാര്യം ഒാർക്കാതെയാണ് പോലീസുകാർ കുളത്തിൽ കൈകഴുകിയത്. ഒട്ടേറെയാളുകൾ ദിനംപ്രതി കുളിക്കുന്ന കുളമാണിത്. ദേശീയ പാതയ്ക്കരികിലായിട്ടുള്ള കുളം ഈ പ്രദേശത്തെ പ്രധാന ശുദ്ധജല സ്രോതസാണ്. 12 മണിക്കൂറോളം മോട്ടോർ പ്രവർത്തിപ്പിച്ചാണ് വെള്ളംവറ്റിക്കാനായത്. കോവിഡ് തുടങ്ങിയതിന് ശേഷം ഇത് രണ്ടാം വട്ടമാണ് ക്ഷേത്രകുളം ശുചീകരിയേക്കണ്ടിവന്നത്. നേരത്തെ ഇറ്റലിയിൽ നിന്നു വന്നയാൾ കുളത്തിൽ കുളിച്ചപ്പോഴായിരുന്നു കുളം വറ്റിച്ചത്. കോവിഡ് വന്നതോടെ കൂടുത ൽ നിയന്ത്രണം ഇവിടെ ഉണ്ട്. ു
Read Moreഅടുത്തയാഴ്ച മുതൽ എത്തുന്നത് ആയിരക്കണക്കിന് അതിഥിതൊഴിലാളികൾ; മത്സ്യബന്ധന മേഖലയിൽ കടുത്ത ആശങ്ക
വൈപ്പിന്‍: ഈ മാസം 31ന് അര്‍ധരാത്രിക്കുശേഷം ട്രോളിംഗ് നിരോധനം അവസാനിക്കുന്നത് മുന്നില്‍ കണ്ട് വൈപ്പിനിലെ മുരിക്കുംപാടം മുനമ്പം മത്സ്യബന്ധന മേഖലയിലേക്ക് എത്താന്‍ കാത്തിരിക്കുന്നത് 5000ത്തില്പരം അതിഥിതൊഴിലാളികള്‍. തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ എത്തുക. ഇതില്‍ 90 ശതമാനത്തോളം പേരും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ച വൈപ്പിനില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ വേണമെന്നതാണ് പൊതുവെ ആവശ്യമുയര്‍ന്നിരിക്കുന്നത്. സാധാരണ തൊഴിലാളികള്‍ എത്താറുള്ളത് ജൂലൈ അവസാന വാരത്തിലാണ്. മത്സ്യബന്ധനത്തിനു പോകാനുള്ള മുന്നൊരുക്കങ്ങള്‍ക്കായാണ് നാലഞ്ചു ദിവസം മുന്നേ ഇവരെത്തുക. എന്നാല്‍ ഇക്കുറി കോവിഡിന്റെ പാശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന് വേണമെന്നിരിക്കെ അടുത്താഴ്ച ഇവര്‍ കൂട്ടംകൂട്ടമായി മുനമ്പം, മുരുക്കുംപാടം മേഖലയിലേക്കെത്തി തുടങ്ങും. ഇവരെ ക്വാറന്റൈനില്‍ താമസിപ്പിക്കാനുള്ള ഉത്തരവാദിത്ത്വവും ചുമതലയും ബന്ധപ്പെട്ട തൊഴിലുടമക്കാണ്. ഇതിനായി കഴിഞ്ഞ ദിവസം എസ്. ശര്‍മയുടെ…
Read Moreസമാധാനം ധീരർക്ക് മാത്രമേ നൽകാൻ കഴിയൂ; ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്നവർ ലോക സമാധാനത്തിന് ഭീഷണി; ചൈനയ്ക്ക് ശക്തമായ മറുപടി നൽകി മോദി
ന്യൂഡൽഹി: ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്നവർ ലോക സമാധാനത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം ശക്തികൾ ഇല്ലാതാകുകയോ പിന്നോട്ടുപോകുകയോ ചെയ്യും. അതാണ് ലോകത്തിന്റെ അനുഭവം- മോദി പറഞ്ഞു. സമുദ്രനിരപ്പിൽനിന്ന് 11000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ ലഡാക്കിലെ നിമുവിൽ സൈനികരെ സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യങ്ങളുടെ വിസ്തൃതി വർധിപ്പിക്കുന്ന കാലം കഴിഞ്ഞു. ഇത് വികസനത്തിന്റെ യുഗമാണ്. ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്നവർ ഇല്ലാതാകുകയോ പിന്നോട്ട് പോകാൻ നിർബന്ധിതരാകുകയോ ചെയ്തു. ഇതാണ് ചരിത്രം നൽകുന്ന തെളിവെന്നും മോദി കൂട്ടിച്ചേർത്തു. ദുർബലർക്ക് ഒരിക്കലും സമാധാനം നിറവേറ്റാൻ കഴിയില്ല. ധീരർക്ക് മാത്രമേ സമാധാനം കൈവരിക്കാനാകൂ- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും രാജ്യത്തെ ശക്തവും സുരക്ഷിതവുമായി നിലനിർത്താൻ സൈന്യത്തിന് കഴിവുണ്ടെന്ന് വിശ്വസിക്കുന്നു. നിങ്ങളെ നിയോഗിച്ചിരിക്കുന്ന മലനിരകളേക്കാൾ ഉയരങ്ങളിലാണ് നിങ്ങളുടെ ധൈര്യം. നിങ്ങളുടെ കൈകൾ നിങ്ങൾക്ക് ചുറ്റുമുള്ള പർവതങ്ങളെപ്പോലെ ശക്തമാണ്. നിങ്ങളുടെ ആത്മവിശ്വാസവും…
Read Moreനിങ്ങളുടെ ദൃഢനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ല ! രാജ്യത്തിനു മുഴുവന്‍ നിങ്ങളില്‍ പൂര്‍ണവിശ്വാസമുണ്ട്; സൈന്യത്തിനു വീര്യം പകര്‍ന്ന് പ്രധാനമന്ത്രി…
ഇന്ത്യന്‍ സൈന്യത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്റെ മനോബലത്തെയും ദൃഢനിശ്ചയത്തെയും തോല്‍പ്പിക്കാന്‍ ലോകത്ത് തന്നെ ആര്‍ക്കും സാധ്യമല്ലെന്ന് മോദി വ്യക്തമാക്കി. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാള്‍ ഉയരത്തിലാണെന്ന് പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. രാജ്യത്തിനു മുഴുവന്‍ സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. വീരജവാന്മാരുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതമാണ്. സ്വയംപര്യാപത്രാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിനു സൈന്യം മാതൃകയാണ്. ഗല്‍വാനില്‍ വീരമൃത്യുവരിച്ച എല്ലാ സൈനികര്‍ക്കും വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുന്നു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല. അതിനു ധൈര്യം ആവശ്യമാണ്. അടുത്തിടെ നിങ്ങള്‍ കാണിച്ച ധൈര്യം ഇന്ത്യയുടെ ശക്തിയെക്കുറിച്ചു ലോകമെമ്പാടും സന്ദേശം നല്കി. നിങ്ങളുടെ ഇച്ഛാശക്തി ഹിമാലയം പോലെ ശക്തവും ഉറച്ചതുമാണ്. രാജ്യം മുഴുവന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നെന്നും…
Read Moreഉത്രവധക്കേസ് ; സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്തേക്കും
കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചെയ്തേക്കും . ഇന്നലെ രാവിലെമുതൽ സന്ധ്യവരെ ഇരുവരെയും ചോദ്യം ചെയ്തെങ്കിലും ഉത്രവധം സംബന്ധിച്ച ഗൂഢാലോചനയിൽ ഇരുവർക്കും പങ്കില്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചില തെളിവുകൾ കൂടി ശേഖരിച്ചശേഷം ഇരുവരെയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം ആലോചിക്കുന്നത്. ഉത്രയുടെ ആഭരണം സംബന്ധിച്ചുള്ള കാര്യങ്ങൾ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ഇരുവരും ആവർത്തിച്ചു. ആഭരണം വിറ്റതും പണയം വച്ചതും സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഇരുവരും വെളിപ്പെടുത്തിയത്. അതേസമയം പലകാര്യങ്ങളും സൂരജ് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ഉത്രയെ പാന്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തങ്ങൾ പിന്നീടാണ് അറിഞ്ഞതെന്നും ഇരുവരും മൊഴിനൽകിയിരുന്നു. ഇരുവരും പോലീസിനോട് പറഞ്ഞ കാര്യങ്ങളിൽ ചിലത് വൈരുദ്ധ്യമെന്നും അന്വേഷണസംഘത്തിന് തോന്നിയ സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ഇറങ്ങി നടന്നു ; ആശങ്കയിൽ ആശുപത്രി
ഗാന്ധിനഗർ: കൊറോണ നിരീക്ഷണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗി വാർഡിന് പുറത്തു പോയി പൊതുജനങ്ങളുമായി സന്പർക്കം പുലർത്തുന്നതിൽ ആശങ്ക. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കൊറോണ നിരീക്ഷണ വാർഡിൽ ചികിത്സയിൽ കഴിയുന്ന മംഗലാപുരം സ്വദേശിയായ 70 കാരനാണ് വാർഡിൽനിന്ന് പുറത്തുപോയി സമീപത്തെ കടയിൽ നിന്നും ചായ കുടിക്കുകയും ആശുപത്രി റോഡിന്റെ എതിർ ഭാഗത്തുള്ള കടയിൽ പോയി സിഗരറ്റ് വാങ്ങി വലിക്കുകയും ചെയ്തത്. ഇയാൾ ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ചയും പുറത്തു പോയിരുന്നു. ബുധനാഴ്ച ഇയാൾ പോയി അധികം താമസിയാതെ തന്നെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി കൊറോണ നിരീക്ഷണ വിഭാഗത്തിലെത്തിച്ചു. ഇന്നലെ ഇയാൾ പുറത്തു പോയി ഭക്ഷണം കഴിച്ചശേഷം സിഗററ്റ് വാങ്ങിയശേഷം വാർഡിൽ തനിയെ പ്രവേശിക്കുകയായിരുന്നു. ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയത്തിന്റെ പേരിൽ കൊറോണ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ…
Read Moreഈരാറ്റുപേട്ടയിൽ ചീട്ടുകളി മാഫിയ ! ഒരു ദിവസം നടക്കുന്നത് ലക്ഷങ്ങളുടെ കളികൾ; വമ്പൻമാരെ നോട്ടമിട്ട് പോലീസ്
ഈരാറ്റുപേട്ട: ലോട്ടറി കട കേന്ദ്രീകരിച്ചു പണംവച്ചു ചീട്ടുകളിച്ച ആറംഗ സംഘത്തെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 15,970 രൂപയും പിടിച്ചെടുത്തു. ലോക്ക് ഡൗണിനുശേഷം ഈരാറ്റുപേട്ട ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ പണം വച്ചു ചീട്ടുകളി നടക്കുന്നുണ്ട്. ആളുകൾ ശ്രദ്ധിക്കാത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ചീട്ടുകളി. പലപ്പോഴും ലക്ഷക്കണക്കിനു രൂപയാണ് ഇത്തരത്തിൽ ചീട്ടുകളത്തിൽ മറിയുന്നതെന്നും പോലീസിനു സൂചനയുണ്ട്് . ഇന്നലെ ചീട്ടുകളി സംഘത്തെ പിടികൂടിയത് ഈരാറ്റുപേട്ട സ്വദേശിയായ നവാസിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറി കടയിൽ നിന്നുമാണ്. ഈ കടയ്ക്കെതിരേ പോലീസിനു നിരവധി തവണ പരാതി ലഭിച്ചിരുന്നു. ഈരാറ്റുപേട്ടയിലെ മറ്റു ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ചീട്ടുകളി നടക്കുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ചീട്ടുകളി നടക്കുന്നതായി പാലാ ഡിവൈഎസ്പി ബൈജുകുമാറിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐമാരായ എം.എച്ച്.…
Read Moreകിടപ്പാടം കത്തിനശിച്ചതിനു പിന്നാലെ ഗൃഹനാഥന്റെ മരണം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
കോന്നി: കിടപ്പാടം കത്തിനശിച്ചതിനു പിന്നാലെ ഗൃഹനാഥന് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കൂടല്‍ പോത്തുപാറ അമ്മൂമ്മപ്പാറ പൊന്നച്ചനാണ് (50) മരിച്ചത്. 28ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വീട് കത്തിനശിച്ചത്. ഇതേസമയം മറ്റൊരു ആവശ്യവുമായി ബന്ധപ്പെട്ട് പൊന്നച്ചന് കൂടല്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. തിരികെ എത്തിയപ്പോഴാണ് വീട് കത്തിനശിച്ചതായി കാണുന്നത്. പിറ്റേന്ന് സ്റ്റേഷനിലെത്തി പരാതി എഴുതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ലെന്നാണ് ആരോപണം. ഒന്നിന് ബന്ധു തേവരുപറമ്പില്‍ സന്തോഷ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയതോടെയാണ് കേസെടുക്കുന്നത്. വീട് നശിച്ചതിന്റെ മനോവിഷമം മൂലം ഭക്ഷണം കഴിക്കാതെ അവശനായ പൊന്നച്ചനുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൊഴിയെടുക്കാന്‍ പോലീസ് സമ്മതിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശ്വാസം മുട്ടലുള്ളതിനാല്‍ മൊഴിയെടുക്കാനുമായില്ല. തുടര്‍ന്ന് ഇയാളെ കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അവിടെനിന്ന് കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും കൊണ്ടുപോയെങ്കിലും ഒന്നിനു രാത്രി മരിച്ചു. ഇന്നലെ മൃതദേഹവുമായി എത്തിയ ബന്ധുക്കളും…
Read More