കോഴിക്കോട്: ദേശീയ അവര്‍ഡ് ജേതാവും നടനുമായ മുസ്തഫ സംവിധാനം ചെയ്ത “കപ്പേള’ യുടെ വ്യാജപതിപ്പിനെതിരേ അണിയറപ്രവര്‍ത്തകര്‍ രംഗത്ത്. ടെലഗ്രാം, ടൊറന്റ് സൈറ്റുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവയില്‍ സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കഴിഞ്ഞ മാസം 22 നായിരുന്നു ചിത്രം നെറ്റ്ഫ്ളിക്സില്‍ പുറത്തിറങ്ങിയത്. ഓണ്‍ലൈനില്‍ സിനിമയ്ക്ക് വന്‍ പ്രചാരമേറിയതിന് പിന്നാലെ അനുമതിയില്ലാതെ യൂട്യൂബ് ചാനലുകളും മറ്റും വ്യാജപതിപ്പുകള്‍ പുറത്തിറക്കുകയായിരുന്നു. 500 ലേറെ യൂട്യൂബ് ചാനലുകളില്‍ സിനിമ ഉണ്ടെന്നാണ് പറയുന്നത്. അതേസമയം ആന്‍ഡി പൈറസി ടീം 140ഓളം ചാനലുകളില്‍ നിന്ന് സിനിമ ഒഴിവാക്കി. ഫേസ്ബുക്ക് ലൈവ് വഴിയും സിനിമ പ്രചരിപ്പിക്കുന്നുണ്ടെന്ന് സംവിധായകന് മുസ്തഫ “രാഷ്ട്രദീപിക’യോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ളിക്സിനും യൂട്യൂബിനും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ സംസ്ഥാന പോലീസിന്റെ സൈബര്‍ വിഭാഗത്തിനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. പ്രതിസന്ധിയിലൂടെ നീങ്ങുന്ന…
Read MoreDay: July 3, 2020
ഹൃദയം നിലച്ചു, ഒപ്പം ചുവടുകളും… ബോളിവുഡിനെ നൃത്തം ചെയ്യിച്ച സരോജ് ഖാൻ വിടവാങ്ങി; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
മുംബൈ: പ്രമുഖ ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാൻ (71) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ജൂണ്‍ 20 ന് സരോജ് ഖാനെ ഗുരു നാനാക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാകുകയും ആശുപത്രിയിൽനിന്ന് മടങ്ങാൻ തയാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതത്തിൻറെ രൂപത്തിൽ മരണം എത്തിയത്. നാല് പതിറ്റാണ്ട് കാലം രണ്ടായിരത്തിലധികം ഗാനങ്ങൾക്കാണ് സരോജ് ഖാൻ നൃത്തസംവിധാനം നിർവഹിച്ചത്. ഹവാ ഹവായി (മിസ്റ്റർ ഇന്ത്യ), ഏക് ദോ തീൻ (തേസാബ്), ധക് ധക് കർനേ (ബേട്ടാ), ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിതും ചുവടുകൾവെച്ച ’ഡോലാ രേ’(സിനിമ-ദേവദാസ്), കരീന കപൂർ അഭിനയിച്ച ’യേ ഇഷ്ക് ഹായേ’(സിനിമ-ജബ് വി മെറ്റ് ) തുടങ്ങിയ പ്രശ്തഗാനങ്ങൾക്ക് നൃത്തസംവിധാനം ചെയ്ത് സരോജ് ഖാൻ ആയിരുന്നു. കരണ്‍ ജോഹർ…
Read Moreചാരക്കണ്ണുള്ള തീക്കനൽ; തന്നേക്കാൾ 21 വയസ് കൂടുതലുള്ള ക്യാപ്റ്റനുമൊപ്പമുള്ള അവളുടെ ജീവിതം ശരിക്കും ഒരു നരകം; 1902ൽ മാതാഹരി നെതർലൻഡ്സിൽ തിരിച്ചെത്തിയപ്പോൾ സംഭവിച്ചത്….
മാതാഹരിയെ കൈകളിലെടുത്തു സെർജന്റ് മേജർ നടന്നു. അവളെയുമായി ആ ചെളിയിലൂടെ അല്പംകൂടി മുന്നോട്ടു നീങ്ങി. അവിടെ നടുഭാഗത്തായി നേരത്തെതന്നെ ഒരു മരത്തൂണ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ചോരയുടെ മണമുള്ള മണ്ണ്… അവിടെയാണ് അവൾക്കുള്ള വിധി നടപ്പാകേണ്ടത്. മരത്തൂണിന് അടുത്തെത്താൻ ഏതാനും വാര കൂടി ശേഷിക്കെ ആ പട്ടാള ഓഫീസർ അവളെ താഴെ നിർത്തി. ഒരു നിമിഷത്തിനു ശേഷം അവൾ തനിയെ ആ മരത്തൂണിന് അടുത്തേക്കു ചുവടുവച്ചു. അതിനു മുന്നിലെത്തിയ ശേഷം അവർ സൈനികർക്ക് അഭിമുഖമായി തിരിഞ്ഞു. അപ്പോൾ മേൽനോട്ടത്തിനായി എത്തിയിരുന്ന സൈനികക്കോടതി ഉദ്യോഗസ്ഥ സംഘത്തിലെ ചീഫ് ക്ലാർക്ക് മുന്നോട്ടു കയറിവന്നു. തന്റെ കൈയിലുണ്ടായിരുന്ന ചുരുൾ നിവർത്തി. കോടതിയുടെ ശിക്ഷാവിധിയുടെ ഭാഗം ഉറക്കെ വായിച്ചു തുടങ്ങി: ഫ്രാൻസിലെ ജനങ്ങളുടെ പേരിൽ, മൂന്നാം യുദ്ധകൗണ്സിലിന്റെ ഉത്തരവ് പ്രകാരം- മാർഗരറ്റ് ഗെർട്രൂഡ് സലി(മാതാഹരി)നെ ചാരവൃത്തിയുടെ പേരിൽ കോടതി ഏകകണ്ഠമായി വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നു.. ഒരു ഗർജനം…
Read Moreസന്തോഷ് പണ്ഡിറ്റിന്റെ വയനാട് പര്യടനം തുടരുന്നു ! ഇടയ്ക്കിടെ പെയ്യുന്ന മഴ ചാരിറ്റി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു; സേവനം ആവശ്യമുള്ള വയനാട്ടുകാര്‍ ഉടന്‍ ബന്ധപ്പെടുക എന്നും പണ്ഡിറ്റ്…
ഈ കോവിഡ് കാലത്തും സേവന പ്രവര്‍ത്തനങ്ങളുമായി സജീവമാണ് സന്തോഷ് പണ്ഡിറ്റ്. മലപ്പുറത്ത് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ശേഷം തന്റെ പ്രവര്‍ത്തന മണ്ഡലം വയനാട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പണ്ഡിറ്റ് ഇപ്പോള്‍.. പഠിക്കുവാന്‍ ടിവിയില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പാവപ്പെട്ട കുട്ടികള്‍ക്ക് ഇതിനോടകം ടിവി നല്കാന് പണ്ഡിറ്റിനു കഴിഞ്ഞു. അതുപോലെ വീട്ടമ്മമാര്‍ക്ക് തയ്യല്‍ മെഷീന്,കുട്ടികള്‍ക്ക് നോട്ട് ബുക്ക്, ഭക്ഷണക്കിറ്റുകള്‍ തുടങ്ങിയവയും വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വേഗതയെ സാരമായി ബാധിക്കുന്നുവെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്… Dear facebook family, കുറച്ചു ദിവസമായുള്ള എന്ടെ വയനാട് പര്യടനം തുടരുന്നു. പഠിക്കുവാ൯ TV ഇല്ലാതെ വിഷമിക്കുന്ന നിരവധി പാവപ്പെട്ട കുട്ടികള്‍ക്ക് അത് നല്കി. തയ്യില്‍ ഉപജീവന മാ൪ഗ്ഗമാക്കിയ കുറച്ച് സ്ത്രീകള്‍ക്ക് തയ്യില്‍ മെഷീനും, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ്,…
Read Moreമഹേശന്റെ മരണം: തുഷാറിന്റെ ആരോപണം ശരിയല്ല; വെള്ളാപ്പള്ളി നടേശൻ ഒപ്പവെച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മഹേശനു ക്ലീന്‍ ചിറ്റ്
ചേര്‍ത്തല: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ടു തുഷാര്‍ വെള്ളാപ്പള്ളി മഹേശന്റെ മേൽ ആരോപിച്ച 15 കോടിയുടെ അഴിമതി ആരോപണം പൊളിയുന്നു. എസ്എന്‍ഡിപി കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും തുഷാര്‍ ആരോപിച്ചിരുന്നു. കെ.കെ. മഹേശൻ നടത്തിയ 15 കോടിയുടെ തട്ടിപ്പ് പിടിക്കപ്പെടുമെന്നു ബോധ്യമായപ്പോഴാണ് ആത്മഹത്യയെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുടുക്കാനാണ് മഹേശന് ശ്രമിച്ചതെന്നും തുഷാർ ആരോപിച്ചിരുന്നു. എന്നാല്‍, എസ്എന്‍ഡിപി ചേര്‍ത്തല യൂണിയനില്‍ ഒരു തട്ടിപ്പും നടന്നിട്ടില്ലെന്നാണ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സാക്ഷ്യപ്പെടുത്തുന്നത്. 2019 ജൂണ്‍ രണ്ടിന് വെള്ളാപ്പള്ളിയുടെ കയ്യൊപ്പോടുകൂടിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ചേര്‍ത്തല യൂണിയനില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും എല്ലാ കണക്കുകളും താന്‍ വ്യക്തമായി പരിശോധിച്ചതാണെന്നും വെള്ളാപ്പള്ളി സാക്ഷ്യപ്പെടുത്തുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരം- എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 2010 ജനുവരി ഒന്നുമുതൽ 2019 മാര്‍ച്ച്…
Read Moreമുംബൈയില്‍ നിന്നും വന്നിറങ്ങിയ നാടോടി സ്ത്രീയെ കണ്ട് കോവിഡ് ഭീതിയില്‍ അകന്നു മാറി ആളുകള്‍; കുഞ്ഞിനെ വാരിപ്പുണര്‍ന്ന് തഹസീല്‍ദാര്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയ നാടോടി സ്ത്രീയ്ക്കും കുഞ്ഞിനും ആവശ്യമായ സൗകര്യങ്ങളൊരുക്കിയ തഹസീല്‍ദാര്‍ക്കും സംഘത്തിനും സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി. മുംബൈയില്‍ നിന്നും വന്നതിനാല്‍ ആരും എടുക്കാന്‍ കുട്ടാക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു കൊണ്ടു നടക്കുന്ന തഹസീല്‍ദാര്‍ ബാല സുബ്രഹ്മണ്യത്തിനാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുന്നത്. മുംബൈയില്‍ നിന്ന് നേത്രാവതി എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് നാടോടി സ്ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീ പ്ലാറ്റ്ഫോമില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഉടന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും വിവരം തിരക്കിയെങ്കിലും ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. സ്ത്രീയെ ആംബുലന്‍സ് വരുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പേടിച്ച് പേടിച്ച് കുഞ്ഞിനെ എടുക്കാന്‍ ഏവരും മടിച്ചപ്പോഴാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യം കുഞ്ഞിനെ എടുത്തത്. പിന്നീട് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. കുഞ്ഞിനെ എടുത്ത് നീങ്ങുന്ന തഹസില്‍ദാറിന്റെ ചിത്രം…
Read Moreമറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; ജീഷ്ണുവിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം; ഡിഎൻഎ ഫലം കാത്ത് പോലീസ്
കോട്ടയം: മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചെങ്കിൽ മാത്രമേ മരിച്ചയാളെക്കുറിച്ചു കൃതൃമായി മനസിലാക്കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കൂവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വൈക്കം കുടവെച്ചൂരിൽ നിന്നും കാണാതായ ജിഷ്ണുവിന്റെ മാതാപിതാക്കളെ മറിയപ്പള്ളിയിൽ എത്തിച്ചിരുന്നു. തുടർന്ന് അസ്ഥികൂടത്തിൽ നിന്നും ലഭിച്ച ജീൻസ് ജിഷ്ണുവിന്റേതല്ലെന്ന് മാതാവ് ശോഭന സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുന്നത്. ഇന്നലെ ജിഷ്ണുവിന്റെ സുഹൃത്തുക്കളിൽനിന്ന് പോലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു സുഹൃത്തുക്കളെ ചിങ്ങവനം സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. ജിഷ്ണു പതിവായി പോകാറുണ്ടായിരുന്ന സ്ഥലങ്ങൾ, ഫോണ്‍ വിളിക്കാറുണ്ടായിരുന്ന ആളുകൾ തുടങ്ങിയ വിവരങ്ങളാണ് സുഹൃത്തുക്കളിൽനിന്ന് ശേഖരിച്ചത്. അതേസമയം അസ്ഥികൂടത്തിൽ നിന്നും ലഭിച്ച ജീൻസ്, ഷർട്ട്, ചെരുപ്പ് എന്നിവ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞതായും പോലീസ് പറയുന്നു. തുടർന്നുള്ള ദിവസങ്ങളിലും…
Read Moreജോസ് കെ. മാണി വിഭാഗത്തിന് കോട്ടയം ജില്ലയിൽ ജനസ്വാധീനമുണ്ട്; കാനം രാജേന്റേത് രാഷ്ട്രീയ നിരീക്ഷണമാത്രമെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: കോട്ടയം ജില്ലയിൽ ജനസ്വാധീനമുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ് ജോസ്. കെ.മാണി വിഭാഗമെന്ന് മന്ത്രി ഇ.പി. ജയരാജൻ. കാനം രാജേന്റേത് രാഷ്ട്രീയ നിരീക്ഷണമാണെന്നും ഇ.പി. ജയരാജൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് എത്തിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇ.പി. ജയരാജൻ. കോട്ടയം ജില്ലയെ സംബന്ധിച്ചിടത്തോളം ബഹുജന സ്വാധീനമുള്ള ഒന്നാമത്തെ രാഷ്ട്രീയപാർട്ടി കേരളാ കോൺഗ്രസ് എം ആണെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. അവർ ജനപിന്തുണയുള്ള പാർട്ടി തന്നെയാണ്. സിപിഐയ്ക്ക് ഒരു പാർട്ടി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ജോസ് കെ.മാണി വിഭാഗം നിലപാട് വ്യക്തമാക്കുമ്പോൾ ഞങ്ങൾ സ്വാഭാവികമായും ചർച്ച ചെയ്യും. എൽഡിഎഫിലെ എല്ലാ പാർട്ടികള്‍ക്കും അക്കാര്യത്തിൽ അഭിപ്രായമുണ്ടാകും. ഇവയെല്ലാം ചർച്ച ചെയ്ത് കേരളത്തിന്റെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും അനുയോജ്യമായ…
Read Moreഷംനയ്ക്കു പിന്തുണയുമായി മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി
ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചവർക്കെതിരേ നിയമനടപടി സ്വീകരിച്ച ഷംന കാസിമിനെ പ്രശംസിച്ചു മലയാള സിനിമയിലെ വനിതാകൂട്ടായ്മ രംഗത്തെത്തി. ഷംനയുടെ നീക്കം സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്നു കാണിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോർട്ടും സ്പെഷൽ റിപ്പോർട്ടും സ്പെഷൽ ട്രിബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Read Moreപണിവരുന്ന വഴിയറിയല്ല! പരിചയമില്ലാത്തവര്‍ക്ക് ഫോണ്‍നമ്പറുകള്‍ കൈമാറരുതെന്ന് ഫെഫ്ക
കൊച്ചി: താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരുടെയും ഫോണ്‍ നമ്പറുകള്‍ പരിചയമില്ലാത്തവര്‍ക്ക് കൈമാറരുതെന്ന് ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് തീരുമാനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകള്‍ക്കും പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്കും പരസ്പരം നമ്പറുകള്‍ നല്‍കാം. ഇതല്ലാതെ എന്ത് ആവശ്യത്തിന്റെ പേരിലാണെങ്കിലും യൂണിയന് അംഗങ്ങള്‍ ആരും പരിചയമില്ലാത്തവര്‍ക്ക് നമ്പര്‍ കൈമാറരുതെന്നാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
Read More