വൻ മരങ്ങൾ വീഴുമോ? ഷംന ബ്ലാക്ക്മെയിൽ കേസ്; നിർമാതാവ് സംശയനിഴലിൽ; കേസിനു പിന്നാലെ ഷംനയുടെ വീട്ടിൽ നിർമാതാവ് എത്തിയതെന്തിന്; സ്വർണം കണ്ടെടുത്തു തുടങ്ങി

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ ഒരു നിർമാതാവിനും പങ്കുണ്ടോയെന്നു സംശയം. ബ്ലാക്ക് മെയിൽ കേസിനു പിന്നാലെ ഷംനയുടെ വീട്ടിൽ ഒരു നിർമാതാവ് എത്തിയതാണ് ദുരുഹത സൃഷ്ടിക്കുന്നത്. ഷംന കാസിമിന്‍റെ വീട്ടിൽ നിർമാതാവ് എന്നു പരിചയപ്പെടുത്തി ജൂണ്‍ 20നാണ് ഒരാൾ എത്തുന്നത്. ഇയാളെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഷംന പറഞ്ഞതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ഇയാൾ ഷംനയുടെ മാതാപിതാക്കളോട് പറഞ്ഞത്. എന്നാൽ, മാതാപിതാക്കൾ ഷംനയെ വിളിച്ചപ്പോൾ താൻ അങ്ങനെ ഒരാളെ അങ്ങോട്ട് പറഞ്ഞു വിട്ടിട്ടില്ലെന്നു നടി മാതാപിതാക്കളോട് പറഞ്ഞു. ഇയാളുടെ വരവിനു വിവാഹത്തട്ടിപ്പുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇയാളെ അറസ്റ്റ് ചെയ്യാനുളള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഷംനയെ ഭീഷണിപ്പെടുത്തിയ കേസിൽ വാടാനപ്പള്ളി സ്വദേശിയായ സ്ത്രീയെ ഇന്നു ചോദ്യം ചെയ്യും. ഇതിനിടയിൽ പരാതിക്കാരായ മോഡലുകൾ തങ്ങളെ വഞ്ചിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റും…

Read More

‘കോവാക്സിന്‍’ പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ? ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തുക പ്രധാനമന്ത്രിയെന്ന് റിപ്പോര്‍ട്ട്…

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ വിതരണത്തിനെത്തിക്കാനുള്ള പദ്ധതിയുമായി ഐസിഎംആര്‍. വരുന്ന സ്വാതന്ത്ര്യദിനത്തിലാവും ഇത് സംബന്ധിച്ച പ്രഖ്യാപനം നടക്കുക എന്നാണ് സൂചന. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആര്‍ ധാരണയിലെത്തി. ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തുക എന്നാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ഓഗസ്റ്റ് 15ന് വാക്സിന്‍ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്. ഐസിഎംആറിന്റെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്2 വൈറസിന്റെ സാമ്പിളാണ് വാക്സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ജൂലൈ ഏഴിന് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കല്‍…

Read More

സിപിഐ എന്തും പറ‍യട്ടെ, ജോസ് കെ. മാണി വരാൻ തയാറായാൽ അവരെ കൂടെ കൂട്ടാം; സ്വീകരിക്കാനുറച്ച് സിപിഎം; ജില്ലാ സെക്രട്ടറി വി എൻ വാസവൻ ജോസ് വിഭാഗത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ…

എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം എൽഡിഎഫിലേക്ക് വരാൻ തയാറായാൽ അവരെ കൂടെ കൂട്ടാം എന്ന നിലപാടിലുറച്ച് സിപിഎം. കോട്ടയത്ത് ഏറെ ജനസ്വാധീനമുള്ള കക്ഷി ജോസ് വിഭാഗം ആണെന്ന കോട്ടയം ജില്ലാ കമ്മറ്റിയുടെ റിപ്പോർട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനു മുന്നിലുണ്ട്. ജോസ് കെ. മാണിയേയും കൂട്ടരേയും കൂടെ കൂട്ടുന്ന കാര്യത്തിൽ ജില്ലാ സെക്രട്ടറി വി.എൻ.വാസവനുമായി സംസ്ഥാന നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. ജോസ് വിഭാഗത്തെ കൂടെ കൂട്ടിയാൽ ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് വാസവൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം ജോസ് കെ.മാണി വിഭാഗത്തിന് പരസ്യ സ്വാഗതവുമായി രംഗത്ത് എത്തിയത്. തുടർ ഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ .മാണി വിഭാഗത്തെ കൂടെകൂട്ടുന്നതിൽ എതിർപ്പില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരുന്നുണ്ട്. ജോസ് കെ.…

Read More

കുട്ടികളോടുള്ള ക്രൂരതയ്ക്ക് അവസാനമില്ല; തിരുവാങ്കുളത്ത് ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയെ അച്ഛൻ പൊള്ളലേൽപ്പിച്ചു

തൃപ്പൂണിത്തുറ: ആറുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പൊള്ളലേല്പിച്ചതായി പരാതി. എറണാകുളം തിരുവാങ്കുളത്താണ് സംഭവം. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് കുഞ്ഞിനെ പൊള്ളലേൽപ്പിച്ചു എന്ന ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അച്ഛനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യപിച്ചു കഴിഞ്ഞാല്‍ മര്‍ദിക്കാറുണ്ടെന്നു കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. വീട്ടിൽ പലപ്പോഴും ബഹളം നടക്കാറുണ്ടെന്ന് അയൽക്കാർ പറയുന്നു. ഇന്ന് രാവിലെയും ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കുട്ടിയെ മർദിക്കാറുണ്ടെന്ന നാട്ടുകാരിൽ ചിലരുടെ പരാതിയും കുഞ്ഞിന്‍റെ ചെവിയു‌ടെ ഭാഗത്തുള്ള മുറിവുണങ്ങിയ പാടും കണ്ട പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലുമാസം മുന്പുണ്ടായ പരിക്കാണെന്ന് കുട്ടിയുടെ അമ്മ മൊഴി കൊടുത്തിട്ടുണ്ട്. കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുത്താലേ കൂടുതൽ വ്യക്തത വരിക‍യുള്ളുവെന്ന് പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞു.

Read More

മകളെ ക്ലാസിൽവെച്ച് മർദിച്ച സഹപാഠിയെക്കുറിച്ച് അന്വേഷിച്ചില്ല; പരാതി നൽകിയിട്ടും കായംകുളം പോലീസിന് അന്വേഷിക്കാൻ താൽപര്യമില്ല; മകളുടെ മരണത്തില്‍ നീതി തേടി കുടുംബം

പന്മന: കോളേജ് വിദ്യാർഥിനിയായിരുന്ന മകളുടെ മരണത്തില്‍ നീതി തേടി ഒരു കുടുംബം പ്രതിഷേധിക്കാനൊരുങ്ങുന്നു. പന്മന വടക്കുംതല പൂവണ്ണാല്‍ തെക്കതില്‍ മോഹനന്‍പിളളയുടെയും അഞ്ജനയുടെയും മകള്‍ അപര്‍ണാമോഹന്‍റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യമുമായിയാണ് രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ചവറ ബേബിജോണ്‍ സ്മാരക സര്‍ക്കാര്‍ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അപര്‍ണാ മോഹനന്‍ കഴിഞ്ഞ ഫെബ്രുവരി 15- ന് കായംകുളത്ത് ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. സിഎ പഠനം സ്വപ്നം കണ്ട മകളുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും കായംകുളം പോലീസ് അതിന് തയാറായില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഒരിയ്ക്കലും ക്ലാസില്‍ മുടക്കം വരാത്ത മകള്‍ രാവിലെ കോളേജില്‍ വന്ന് ക്ലാസില്‍ ഇരുന്നിട്ടും ഉച്ചയ്ക്ക് രണ്ടിന് ശേഷവും ക്ലാസില്‍ കാണാത്തതെന്തെന്ന് അന്വേഷിക്കാനോ വിവരം വീട്ടില്‍ വിളിച്ചറിയിക്കാനോ കോളേജധികൃതര്‍ തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. സംഭവ ദിവസം ഉച്ചയ്ക്ക് കോളേജില്‍ വെച്ച്…

Read More

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഭയചകിതയായി പൊതുസ്ഥലത്ത് അലറി വിളിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി; വീഡിയോ കാണാം…

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് പൊതുസ്ഥലത്ത് അലറി വിളിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി. ബെയ്ജിംഗിലാണ് സംഭവം. ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ നില്‍ക്കുമ്പോഴാണ് യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിയിച്ചു കൊണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ കോള്‍ വരുന്നത്. ഇതോടെയാണ് യുവതി ഉച്ചത്തില്‍ നിലവിളിച്ചത്. യുവതിയ്ക്ക് ഫോണ്‍ വരുന്നതും തുടര്‍ന്ന് അവര്‍ ഉച്ചത്തില്‍ അലറിവിളിക്കുന്നതും ഇതു കേട്ട് സമീപത്തുണ്ടായവര്‍ ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഓടുന്നവര്‍ യുവതിയുടെ അടുത്തുകൂടി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. യുവതി ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കുന്ന മറ്റൊരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ആംബുലന്‍സ് എത്തിയാണ് യുവതിയെ കൊണ്ടുപോയത്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍.

Read More

മരക്കാലുകളില്‍ തകരഷീറ്റും ചാക്കും ടാര്‍പ്പയും ചേർത്ത് തൊഴുത്തിനേക്കാള്‍ ദയനീയം;വിദ്യാർഥിയുടെ പഠനം അന്വേഷിച്ചെത്തിയവർ കണ്ട കാഴ്ച ദയനീയം

പത്തനാപുരം: മരക്കാലുകളില്‍ തകരഷീറ്റും ചാക്കും ടാര്‍പ്പയും കൊണ്ട് മറച്ച ഒറ്റമുറി കൂരയിൽ തൊഴുത്തിനേക്കാള്‍ ദയനീയമായി ഒരു കുടുംബം. പിറവന്തൂര്‍ പഞ്ചായത്തിലെ എലിക്കാട്ടൂര്‍ ചിറാണിക്കല്‍ ഷാജി വിലാസത്തില്‍ ഷാജിയും ഭാര്യ ബിന്ദുവും രണ്ട് മക്കളും എട്ടുവര്‍ഷമായി ഇവിടെ കഴിയുന്നു. ഓണ്‍ലൈന്‍ പഠനത്തിന്‍റെ ഭാഗമായി ടെലിവിഷന്‍ നല്‍കാനെത്തിയപ്പോഴാണ് വൈദ്യുതി കണക്ഷന്‍പോലും നല്‍കാന്‍ കഴിയാത്ത കൂരയിലാണിവരെന്ന് മനസിലാക്കിയത്. പാചകവും പഠനവും ഉറക്കവുമെല്ലാം ഈ ഒറ്റമുറിക്കുള്ളിലാണ്. ഇരിയ്ക്കാന്‍ ഒരു കസേര പോലുമില്ല. തടിപ്പണിയും കൂലിപ്പണിയുമൊക്കെ ചെയ്യുന്ന ഷാജിയ്ക്ക് ലോക്ക് ഡൗണിന് ശേഷം പണിയുള്ളത് വല്ലപ്പോഴുമാണ്. റേഷന്‍കാര്‍ഡ് പോലുമില്ല. നാലാം ക്ലാസില്‍ പഠിക്കുന്ന അനന്തുവും ഒന്നാം ക്ലാസുകാരി ആദിലക്ഷ്മിയും വൈദ്യുതി വെളിച്ചം പോലുമില്ലാതെയാണ് പഠനം നടത്തുന്നത്. പിതൃസ്വത്തായി ഷാജി ഉള്‍പ്പെടെ മൂന്ന് മക്കള്‍ക്ക്കൂടി ആകെ ലഭിച്ചത് നാല് സെന്‍റ് ഭൂമിയാണ്. മൂന്നായി ഭാഗിച്ചാല്‍ ഒരാള്‍ക്ക് ഒന്നര സെന്‍റ് പോലും ലഭിക്കില്ല. വീടിന് വേണ്ടി ഏറെ…

Read More

നാളെയെക്കുറിച്ചോര്‍ത്ത് അന്തമില്ലാതെ നില്‍ക്കുമ്പോഴായിരുന്നു ഓര്‍ക്കാപ്പുറത്ത് ഷക്കീലയുടെ കോള്‍ വന്നത് ! എടീ നിന്റെ അക്കൗണ്ടിലേക്ക് ഞാനൊരു രണ്ടായിരം രൂപ ഇട്ടിട്ടുണ്ട്; കുറിപ്പ് വൈറലാകുന്നു…

ഷക്കീലയുമായുണ്ടായിരുന്ന അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടി ചാര്‍മിള. ഷക്കീല തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അവരുടെ അവസ്ഥയും മോശമാണെന്നും ചാര്‍മിള പറയുന്നു. കൂടാതെ നയന്‍താരയുടെ സിനിമ അഭിനയത്തിന്റെ ആദ്യ നാളുകളില്‍ താന്‍ സഹായിച്ചിട്ടുണ്ടെന്നും നയന്‍സിന്റെ കരിയറില്‍ വഴിത്തിരിവായ ‘അയ്യ’എന്ന സിനിമയില്‍ നയന്‍സിന് ചാന്‍സ് വാങ്ങിനല്‍കിയത് താനാണെന്നും ചാര്‍മിള പറയുന്നു. അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ നയന്‍താര തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും ചാര്‍മിള പറയുന്നു. ഷക്കീല സഹായിച്ച അത്ര മറ്റാരും സഹായിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് ചാര്‍മിള പങ്കുവച്ച ഈ പഴയകാല ഓര്‍മ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഷിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം രാവിലെ ചാര്‍മിള വിളിച്ചു. മുഖവുര കൂടാതെ അവര്‍ വെളിപ്പെടുത്തി. ഇന്നലെ രാത്രി എന്റെ ഹൗസ് ഓണര്‍ കൊറോണ പിടിപെട്ട് മരിച്ചു. ഹൗസ് ഓണറെ ചാര്‍മിള പറഞ്ഞ് അറിയാം. അവരുടെ…

Read More

48 വർഷം കൂടുമ്പോൾ എലിപ്പട എത്തും; പിന്നെ കൃഷി ഇടങ്ങളിലേക്ക് ഇറങ്ങി സർവതും തിന്നു തീർക്കും; മിസോറാം ഗ്രാമത്തിലെ വിചിത്ര സംഭവം അറിയാം…

പ്രളയം പോലെ എലികൾ നമ്മുടെ കൃഷിയിടങ്ങളിലേക്ക് ഇരന്പിവരിക, പോരുംവഴിയിൽ കണ്ണിൽ കണ്ടതെല്ലാം ആർത്തിയോടെ വിഴുങ്ങുക. വിളകളെല്ലാം നശിപ്പിച്ചു നാമാവശേഷമാക്കുക….നമ്മുടെ ദുഃസ്വപ്നങ്ങളിൽപോലും ഇതൊന്നും വരാനിടയില്ല. ഒരു പക്ഷേ, ഹോളിവുഡ് സിനിമയിലെ കാഴ്ചകളെന്നു തോന്നാമെങ്കിലും വാസ്തവം അതല്ല. സംഗതി പകൽ പോലെ സത്യമാണ്. ബംഗ്ലാദേശ്, മ്യാൻമർ അതിർത്തികൾക്കു ചാരെ മിസോറമിലാണ് മനുഷ്യവാസപ്രദേശങ്ങളിൽ എലികളുടെ വിളയാട്ടം സംഭവിക്കുന്നത്. 48 വർഷം കൂടുന്പോൾ ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു. കൊയ്ത്തിനു കാത്തുകിടന്നിരുന്ന നെൽപ്പാടങ്ങളിൽ തരിന്പുപോലും കതിർമണികൾ ബാക്കിവയ്ക്കാതെ എലിപ്പട വിളവെടുത്തു മദിക്കുന്ന വിചിത്രമായ അനുഭവം. കളപ്പുരകളിൽ സുരക്ഷിതമാക്കാത്ത ധാന്യങ്ങളും കിഴങ്ങുകളും അവ ഭക്ഷണമാക്കിയ കഥ ഇനി വേറെ പറയേണ്ടതില്ലല്ലോ. നൂറ്റാണ്ടിൽ രണ്ടു തവണ ഇതു സംഭവിക്കുന്നു. മിസോറമിൽ നടക്കുന്ന ഈ അദ്ഭുതപ്രതിഭാസം പക്ഷേ, ആദ്യം വിശ്വസിക്കാൻ പുറംലോകം തയാറായില്ല. കെട്ടുകഥയെന്നോ ചില ദേശങ്ങൾക്കു മാത്രം സ്വന്തമായ നാടോടിക്കഥയെന്നോ ഒക്കെ ശാസ്ത്രലോകം ഇതിനെ പുച്ഛിച്ചുതള്ളി. 2008ൽ ശാസ്ത്രകാരന്മാർ…

Read More

ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു ; തലസ്ഥാനത്തെ അഞ്ച് പ്രദേശങ്ങൾ‌ കൂടി കണ്ടെയ്ൻമെന്‍റ് സോണിൽ‌

തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് തലസ്ഥാന നഗരത്തിൽ ആശങ്ക പടർത്തുന്നു. നഗരഹൃദയത്തിലുള്ള പാളയത്തെ സാഫല്യം കോംപ്ലക്സ് ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിൽ അഞ്ച് മേഖലകളെക്കൂടി കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ്-17, വഴുതൂർ, ബാലരാമപുരം പഞ്ചായത്തിലെ അഞ്ചാം വാർഡ്-തളയൽ, തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ്-66, പൂന്തുറ, വാർഡ്-82, വഞ്ചിയൂർ മേഖലയിലെ അത്താണി ലയിൻ, പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ-27 കൂടാതെ പാളയം വാർഡ് എന്നിവയാണ് കളക്ടർ നവജോത് ഖോസ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്. ജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. പാളയം സാഫല്യം കോംപ്ളക്സ് പൂർണമായും അടച്ചു. പാളയം മാർക്കറ്റ് അടയ്ക്കാനുള്ള ആലോചനയിലാണ് ജില്ലാ ഭരണകൂടവും നഗരസഭയും. ഉറവിടം അറിയാത ഇന്നലെ നാല് പേർക്ക് നഗരത്തിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.…

Read More