മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണാകുറ്റത്തിനു നടി റിയ ചക്രബർത്തിക്കെതിരേ ബിഹാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ റിയയെ കാണാതായെന്ന പോലീസിന്റെ അവകാശവാദം പൊള്ളയാണെന്ന് റിയയുടെ അഭിഭാഷകൻ സതീഷ് മൈനേ ഷിൻഡെ. റിയയ്ക്കു പോലീസ് സമൻസ് അയച്ചിട്ടില്ല. കേസ് മുംബൈയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് റിയ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതിനാൽ ബിഹാർ പോലീസിന് കേസ് അന്വേഷിക്കാനാവില്ലെന്നു സതീഷ് പറഞ്ഞു. സുശാന്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ള 20 പേരുള്ള ലിസ്റ്റിൽ റിയയുടെ പേരില്ലാത്തതിനാലാണ് അവർ പങ്കെടുക്കാത്തതെന്നും സതീഷ് പറഞ്ഞു. സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ റിയ ചക്രവർത്തിക്കും കുടുംബാംഗങ്ങൾക്കും എതിരെ ബിഹാർ പോലീസ് കേസെടുത്തിരുന്നു. റിയയെ മുംബൈ പോലീസ് രണ്ടുതവണ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബിഹാർ പോലീസ് പറഞ്ഞിരുന്നു. സുശാന്ത് സിംഗിനെ കഴിഞ്ഞ 14 നാണു ബാന്ദ്രയിലെ വസതിയിൽ ജീവനൊടുക്കിയ…
Read MoreDay: August 4, 2020
നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി ചാലക്കുടി ലേഡീസ് ക്ലബ് കെട്ടിടം കാടുപിടിച്ച് നശിക്കുന്നു
ചാലക്കുടി: ഒരുകാലത്ത് സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ലേഡീസ് ക്ലബ് കെട്ടിടം കാടുപിടിച്ച് നശിക്കുന്നു. ചാലക്കുടി താലൂക്ക് ആശുപത്രിക്കു സമീപം പാലസ് റോഡിനരികിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം ഇന്നു നൊന്പരപ്പെടുത്തുന്ന കാഴ്ചയാണ്. ലേഡീസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന പഴയ തലമുറയിലെ അമ്മമാർക്ക് ലേഡീസ് ക്ലബിന്റെ പഴയ പ്രതാപകാലം ഇന്നും ആഹ്ലാദിപ്പിക്കുന്ന ഓർമകളാണ്. അന്തരിച്ച ഡോ. എം.കെ.ജോർജിന്റെ ഭാര്യ സാറാമ്മ ജോർജിന്റേയും മൂക്കൻ ചെറിയാൻ ഭാര്യ ലില്ലി ചെറിയാന്റേയും നേതൃത്വത്തിലാണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ സംരംഭങ്ങൾ എന്നിവ നല്ലനിലയിൽ നടപ്പിലാക്കിയിരുന്ന സ്ഥാപനമായിരുന്നു ഇത്. 2018 – 19 വർഷത്തെ ബജറ്റിൽ നഗരസഭ ഇത് ഏറ്റെടുക്കുന്നതിനു 25 ലക്ഷം രൂപ വകയിരുത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ആദ്യകാലത്ത് കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നതുവരെ ഇവിടെയാണ് പരിപാലിച്ചിരുന്നത്. ഇവരുടെ ആരോഗ്യത്തിനും മറ്റും പ്രഥമസ്ഥാനം നൽകിയിരുന്നു.…
Read Moreമെറിന്റെ ഓർമ്മകളിൽ ഉറ്റവർ നാളെ ഒത്തുചേരും! കംപ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ചിത്രങ്ങളിലൂടെ അവർ യാത്രാമൊഴിയേകും; സംസ്കാരം നാളെ അമേരിക്കയിൽ
കുറവിലങ്ങാട്: അകാലത്തിൽ പൊലിഞ്ഞ മെറിനെ ഓർത്ത് ഉറ്റവരും ഉടയവരും നാളെ നാട്ടിൽ ഒത്തുചേരും. അങ്ങ് ഭൂഖണ്ഡങ്ങൾക്കപ്പുറം മെറിന്റെ ശരീരം ആറടി മണ്ണ് ഏറ്റുവാങ്ങുന്പോൾ ഇങ്ങ് മെറിന്റെ ഓർമകൾ തിരതല്ലുന്ന മോനിപ്പള്ളി ഉൗരാളിൽ വീട്ടിലാവും ഉറ്റവർ സംഗമിക്കുക. പ്രിയപ്പെട്ട മെറിന് കംപ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ചിത്രങ്ങളിലൂടെ അവർ യാത്രാമൊഴിയേകും. മെറിന്റെ സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 11.30ന് ഉൗരാളിൽ വീട്ടിൽ എല്ലാം ലൈവായി തെളിയും. സ്ക്രീനിൽ തെളിയുന്ന അന്ത്യയാത്രാമൊഴിക്കപ്പുറം മാതാപിതാക്കളുടേയും സഹോദരിയുടേയും ഹൃദയത്താളിൽ മെറിന്റെ ഓർമ്മചിത്രങ്ങളാകും മിന്നിമറയുക. ഇതൊന്നുമറിയാതെ മെറിന്റെ മകൾ നോറ എല്ലാവർക്കുമൊപ്പമുണ്ടാകും. മെറിന്റെ സംസ്കാരം നടക്കുന്ന നാളെ വൈകുന്നേരം അഞ്ചിന് മോനിപ്പള്ളി തിരുഹൃദയപ്പള്ളിയിൽ വിശുദ്ധ കുർബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. തുടർന്ന് അമേരിക്കയിൽ നടക്കുന്ന മൃതസംസ്കാരശുശ്രൂഷകളുടെ തത്സമയസംപ്രേക്ഷണത്തിലൂടെ മെറിന് യാത്രാമൊഴിയേകാനായി ഉൗരാളിൽ വീട്ടിൽ ഒത്തുചേരാനാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡ്യൂട്ടികഴിഞ്ഞ്…
Read Moreതലകുത്തി നിന്നാലെങ്കിലും തിരിഞ്ഞുനോക്കുമോ; കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം നിവാസികളുടെ നിരാഹാര സമരം
പള്ളുരുത്തി: കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ ഭാഗമായി തലകുത്തിനിന്ന് നിരാഹാരം അനുഷ്ഠിച്ചു. വേദി രക്ഷാധികാരിയായ വി.ടി. സെബാസ്റ്റ്യനാണ് ചെല്ലാനത്തെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരങ്ങളുണ്ടായിട്ടും അതിനൊന്നും ശ്രമിക്കാതെ തീരദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ സമീപനത്തിൽ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. ചെല്ലാനത്തെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ട് തുടർച്ചയായ 281-ാം ദിവസമാണ് സമരം തുടരുന്നത്.
Read Moreകോലഞ്ചേരിയിൽ എഴുപത്തിയഞ്ചുകാരിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; ആനന്തരികാവയവങ്ങൾക്ക് വരെ ക്ഷതം; ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം
കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട് ഇരുപ്പച്ചിറയിൽ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ പോലീസ് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കോലഞ്ചേരിയിലെ ഒരു ഡ്രൈവറെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പീഡന ശേഷം എഴുപത്തിയഞ്ചുകാരിയുടെ ശരീരമാസകലം മാരകായുധം ഉപയോഗിച്ച് അക്രമികൾ മുറിപ്പെടുത്തി. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. വൃദ്ധയ്ക്ക് വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളജിലെ ഗൈനക്കോളജി, ജനറൽ മെഡിസിൻ, യൂറോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് വൃദ്ധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. 48 മണിക്കൂറിന് ശേഷം മാത്രമേ ഇവരുടെ ആരോഗ്യസ്ഥിതിയെ പറ്റി…
Read Moreഞാന്‍ ആരെയും കൊന്നിട്ടില്ല, വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയും താന്‍ വിസമ്മതിക്കുകയും ചെയ്തത്..! സ്വയം വാദിച്ചു സയനൈഡ് മോഹൻ
കോളിളക്കം സൃഷ്ടിച്ച കേസുകളിൽ അകത്തായിട്ടും മോഹന്‍ അത്ര വലിയ കുലുക്കമൊന്നും ഇല്ലായിരുന്നു. തന്റെ കേസ് സ്വയം വാദിക്കാനാണ് അയാൾ തീരുമാനിച്ചത്. താന്‍ ഇരകള്‍ക്കു സയനൈഡ് നല്കി കൊലപ്പെടുത്തി എന്നതു ശരിയല്ലെന്നും അതിനു തെളിവില്ലെന്നുമായിരുന്നു അയാളുടെ പ്രധാന വാദം. എന്നാൽ, മോഹന്‍ സയനൈഡ് കൈമാറിയെന്ന അബ്ദുള്‍ സലാമിന്റെ മൊഴി നിര്‍ണായകമായി. അതേപോലെ ഭാഗ്യംകൊണ്ടു മോഹന്‍ കുമാറിന്റെ മരണവലയില്നിന്നു രക്ഷപെട്ട യുവതി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി രഹസ്യമായി സാക്ഷിമൊഴി നൽകി. സ്കൂളിലെ ഹാജർ രേഖകളും മോഹനു വലിയ തിരിച്ചടിയായി. കാരണം ഈ യുവതികൾ മരണപ്പെട്ട ദിവസങ്ങളിലൊന്നും ഇയാൾ താൻ ജോലി ചെയ്യുന്ന സ്കൂളിൽ എത്തിയിരുന്നില്ല എന്നു വ്യക്തമായി. അതോടെ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും വയോധികരായ മാതാപിതാക്കൾക്കു താൻ മാത്രമേ ആശ്രയമുള്ളൂ എന്നും തന്നെ വെറുതെ വിടണമെന്നും അയാൾ അപേക്ഷിച്ചു. എന്നാൽ, 2013 ഡിസംബര്‍ 17ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി…
Read Moreപ്രിഥ്വിരാജിന്റെ മരണം; മരണത്തിന് മണിക്കൂറുകൾ മുൻപ് വരെ കുട്ടി നിർത്താതെ കരഞ്ഞു; വിദഗ്ധ ഡോക്ടർമാരുടെ വിലയിരുത്തൽ ഇങ്ങനെ….
ആലുവ: നാണയം വിഴുങ്ങി മൂന്നു വയസുകാരൻ മരണപ്പെടുന്നതിന് മണിക്കൂറുകൾ മുൻപ് വരെ കുട്ടി നിർത്താതെയുള്ള കരച്ചിലായിരുന്നു. കരഞ്ഞ് തളർന്നാണ് കുഞ്ഞ് മയങ്ങിയതും തുടർന്ന് മരണപ്പെട്ടതും. ഭക്ഷണം നൽകിയാൽ നാണയം സ്വമേധയ പുറത്ത് വരുമെന്ന ഡോക്ടർമാരുടെ അഭിപ്രായത്തെ തുടർന്ന് കുട്ടിക്ക് സോഫ്റ്റ് ഡ്രിങ്ക്സും പഴംപൊരികളും ബന്ധുക്കൾ വാങ്ങി നൽകിയിരുന്നു. ആശുപത്രികൾ കറങ്ങി വീട്ടിലെത്തിയ കുട്ടി മറ്റ് ഭക്ഷണങ്ങളൊന്നും കഴിച്ചിട്ടുമില്ല. ചേരാത്ത ഭക്ഷ്യ വസ്തുക്കൾ കഴിച്ചാലുണ്ടാകുന്ന അസ്വസ്ഥതകൾ കുട്ടിക്കും അനുഭവപ്പെട്ടതായി കരുതുന്നു. ഇതേ സമയം മരിച്ച കുട്ടിക്ക് അണുബാധയുണ്ടായിരുന്നോ എന്ന സംശയമാണ് ആദ്യമെത്തിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കുള്ളത്. എന്നാൽ കുട്ടിയുമായെത്തിയ മറ്റ് രണ്ട് ആശുപത്രികളിലെ ഡോക്ടർമാരും ഈ സംശയം ഉന്നയിച്ചിരുന്നില്ല. കുട്ടികളുടെ തൊണ്ടയിൽ നാണയമടക്കമുള്ള വസ്തുക്കൾ കുടുങ്ങിയാൽ മനസാനിധ്യം കൈവിടാതിരിക്കലാണ് ആദ്യം ചെയ്യേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. നാണയം വിഴുങ്ങി അത് ആമാശയത്തിലാണെങ്കിലും ആന്തരീകാവയവങ്ങൾക്ക് കാര്യമായി പരിക്കുകൾ ഒന്നുമില്ലെങ്കിൽ…
Read Moreമൂന്നു വയസുകാരന്റെ മരണം; നാണയങ്ങൾ വിഴുങ്ങിയതല്ല മരണകാരണമെന്ന് പ്രാഥമിക നിഗമനം; ശാസ്ത്രീയ തെളിവുകൾ കാത്ത് പോലീസ്
ആലുവ: നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന നന്ദിനി-രാജ് ദമ്പതികളുടെ ഏക മകൻ പ്രഥ്വിരാജിനാണ് ഞായറാഴ്ച്ച ദാരുണാന്ത്യം സംഭവിച്ചത്. നാടാകെ ഈ ദു:ഖത്തിൽ പങ്കാളികളാവുകയും ആശുപത്രികളോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലെ കളമശേരി മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്റ്റ്മോർട്ടം മരണം സംബന്ധിച്ച് ദുരൂഹതയുണർത്തുകയാണ്. ഇതേത്തുടർന്നു മരണകാരണം സ്ഥിരീകരിക്കാൻ പോലീസ് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ തേടുകയാണ്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വയറ്റിൽ ഒന്നിനു പകരം രണ്ട് നാണയത്തുട്ടുകളാണ് കണ്ടെത്തിയത്. ഒന്ന് ഒരു രൂപയുടെയും മറ്റേത് 50 പൈസയുടേതുമായിരുന്നു. ഈ നാണയങ്ങൾ വിഴുങ്ങിയതല്ല മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയും ഒരു രൂപ നാണയം വിഴുങ്ങിയെന്നായിരുന്നു. എന്നാൽ നാണയം വയറ്റിൽ എത്തുമ്പോൾ ചെറുകുടലിനോ വൻകുടലിനോ യാതൊരു ക്ഷതവുമേറ്റിരുന്നില്ലായെന്ന്…
Read Moreമത്തായിയുടെ മരണം; ‘വനപാലകര്‍ക്കെതിരേ നരഹത്യയ്ക്കു കേസെടുത്തേക്കും; പ്രാഥമിക റിപ്പോര്‍ട്ട് റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് പി.പി. മത്തായി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വനപാലകർക്കെതിരെ നരഹത്യയ്ക്കു കേസ് ചുമത്തിയേക്കും. ഐപിസി 304 വകുപ്പു പ്രകാരമുള്ള കുറ്റകൃത്യമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍ ചുമത്താന്‍ കഴിയുന്നതെന്നാണ് പോലീസ് അന്വേഷണസംഘത്തിനു ലഭിച്ച നിയമോപദേശമെന്നു പറയുന്നു. കസ്റ്റഡിയിലിരിക്കുന്നയാള് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് 306 വകുപ്പു കൂടി ചുമത്താന്‍ കഴിയുമോയെന്നതും പരിഗണിക്കുകയാണ്. അന്വേഷണം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിക്കും. ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വനപാലകര്ക്കുണ്ടായ വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. കൂടാതെ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറല്‍ ഡയറിയിലെ കുറിപ്പുകള്‍, തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇവ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മത്തായിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറുമായി അന്വേഷണസംഘം ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആര്.…
Read Moreകള്ളനും കാത്തിരുന്നോ പതിനാല് ദിനം? ക്വാറന്റൈൻ കഴിഞ്ഞ് പുറത്തുപോയ പ്രവാസിയുടെ വീട്ടിൽ മോഷണം; അഞ്ചരപ്പവനും പണവും കവർന്നു
‘കായംകുളം : ഹോം ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് പ്രവാസിയായ വീട്ടുടമ പുറത്തുപോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് മോഷണം. വീടിനുള്ളിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന അഞ്ചേകാൽ പവൻ സ്വർണ്ണാഭരണവും ഐഫോണും മറ്റുമാണ് കവർന്നത്. കായംകുളം കൃഷ്ണപുരം ഞക്കനാൽ ശ്രീശൈലത്തിൽ രതീഷ് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നു അഞ്ചേകാൽ പവൻ സ്വർണ്ണാഭരണങ്ങളും ഡയമെണ്ട് കമ്മലും പണവും ഐഫോണുമാണ് മോഷ്ടിച്ചത്. ഗൾഫിൽ നിന്നെത്തിയ രതീഷ് ചന്ദ്രൻ ഈ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ക്വാറന്റൈൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇദ്ദേഹം കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലെ ഭാര്യവീട്ടിലേക്ക് വീട് പൂട്ടി പോയി. ഈ സമയമാണ് മോഷണം നടന്നത്. കതകടയ്ക്കുന്ന ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ഉണർന്നു നോക്കിയപ്പോൾ രണ്ടു പേർ നടന്നു പോകുന്നതുകണ്ടു. സംശയം തോന്നി പോലീസിൽ അറിയിച്ചതിനെ…
Read More