ഇരിട്ടി: കല്യാണം പറഞ്ഞുറപ്പിച്ചപ്പോൾ തന്നെ പ്രതിശ്രുത വരൻ വധുവിന് സമ്മാനമായി ഒരു ഫോൺ തന്നെ നല്കി. തനിക്ക് തന്റെ ഭാവി വധുമായി സംസാരിക്കാനായിരുന്നു ഫോൺ നല്‍കിയത്. എന്നാൽ, ഫോണിലൂടെ വധു സംസാരിച്ചത് മറ്റൊരാളുമായി. അയാളോടൊപ്പം യുവതി കടന്നു കളയുകയും ചെയ്തു. ഒപ്പം, ഫോണും കൊണ്ടുപോയി. ഇരിട്ടി മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാഹം പറഞ്ഞുറപ്പിച്ച 17 കാരി മറ്റൊരു യുവാവിനോടൊപ്പം കടന്നു കളഞ്ഞത്. യുവതിയുടെ കൂടെ പോയ യുവാവിനെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് മുഴക്കുന്ന് എസ്ഐ പറഞ്ഞു.പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .
Read MoreDay: August 4, 2020
പൂന്തോട്ടമല്ല, ഫലവൃക്ഷതോട്ടം അതും ഗ്രോബാഗിൽ …
കൂത്തുപറമ്പ്: സാധാരണയായി വീട്ടുമുറ്റത്ത് പൂന്തോട്ടമാണ് ഉണ്ടാവുകയെങ്കിൽ കൂത്തുപറമ്പിനടുത്ത് പുറക്കളത്തെ പുതിയാണ്ടി അക്ബറിന്റെ വീട്ടുമുറ്റത്ത് കാണുക വലിയ വിദേശനിർമിത ഗ്രോബാഗിനകത്ത് പൂവിട്ടിരിക്കുന്ന വിവിധയിനം മാവുകളും തെങ്ങിൻ തൈകളുമൊക്കെയാണ്. വൈവിധ്യമാർന്ന കൃഷികളൊരുക്കി പുരയിടം ഹരിതാഭമാക്കിയിരിക്കുകയാണ് പ്രവാസിയായ അക്ബർ. കൃഷിയോടുള്ള താത്പര്യത്തൊടൊപ്പം വീട്ടുപരിസരത്ത് തണൽ ഒരുക്കുകയെന്ന ഉദ്ദേശത്തോടും കൂടിയാണ് വ്യത്യസ്ത തരത്തിലുള്ള ഫലവൃക്ഷങ്ങൾ ഉൾപ്പെടെ ഇദ്ദേഹം കൃഷിചെയ്യുന്നത്. ഖത്തറിൽ കൃഷി- മൃഗസംരക്ഷണ വകുപ്പിൽ 30 വർഷത്തോളമായി ഉദ്യോഗസ്ഥനാണ് അക്ബർ. ഗൾഫ് രാജ്യങ്ങളിൽ പന വെച്ചു പിടിപ്പിക്കാൻ ഉപയോഗിക്കുന്ന വലിയ ഗ്രോബാഗിൽ വിദേശയിനം ഉൾപ്പെടെയുള്ള വ്യത്യസ്ത തരം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. ആദം ആപ്പിൾ, ചെമ്പട്ടേക്ക്, മിറാക്കിൾ ഫ്രൂട്ട്, സീതപ്പഴം, ഇരുപതോളം ഇനങ്ങളിലുള്ള മാമ്പഴം, ബട്ടർഫ്രൂട്ട്, വൈറ്റ് ജമൂൺ തുടങ്ങി നിരവധി ഇനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നു. 50 സെന്റിലധികം വരുന്ന വീട്ടുപറമ്പിൽ തെങ്ങ്,കവുങ്ങ്,വാഴ, കുരുമുളക്, പാഷൻ ഫ്രൂട്ട്, സപ്പോട്ട, പപ്പായ തുടങ്ങിയ…
Read Moreഹെലൻ കീലിയ വയനാടൻസിസ്! വയനാടൻ മലനിരകളിൽനിന്ന് പുതിയൊരു പൂച്ചെടി കൂടി; തിരിച്ചറിഞ്ഞത് കാലിക്കട്ടിലെ ഗവേഷക സംഘം
മലപ്പുറം: സസ്യശാസ്ത്ര മേഖലയ്ക്ക് മുതൽക്കൂട്ടായി വയനാടൻ മലനിരകളിൽ നിന്നു പുതിയൊരു പൂച്ചെടി കൂടി. കാലിക്കട്ട് സർവകലാശാല ഗവേഷകരുടെ സംഭാവനയായി ജസ്നേറിയസി സസ്യകുടുംബത്തിൽപ്പെട്ട ചെടിയെയാണ് തിരിച്ചറിഞ്ഞത്. വയനാടൻ മലനിരകളിൽ നിന്നു കണ്ടെത്തിയതിനാൽ ഹെലൻ കീലിയ വയനാടൻസിസ് എന്നാണ് പുതിയ ചെടിക്ക് പേരിട്ടിരിക്കുന്നത്. സർവകലാശാല സസ്യശാസ്ത്ര പഠന വകുപ്പിലെ പ്രഫ. ഡോ. സന്തോഷ് നന്പിയും കോഴിക്കോട് പ്രോവിഡൻസ് കോളജിലെ ഗസ്റ്റ് അധ്യാപിക ഡോ.ജനീഷ ഹസീമും ചേർന്നാണ് പുതിയ പൂച്ചെടിയെ തിരിച്ചറിഞ്ഞത്. കണ്ടെത്തൽ ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോ സ്പേം ടാക്സോണമി (ഐഎഎടി) യുടെ അന്താരാഷ്ട്ര സസ്യവർഗീകരണ ജേണലായ റീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയനാട് മീനങ്ങാടിയിലെ കടുവാക്കുഴി മലനിരകളിൽ നിന്നു 1200 കിലോമീറ്റർ മുകളിലായി പാറയിടുക്കുകളിലാണ് ഇവ കാണപ്പെടുന്നത്. നിലം പറ്റി വളരുന്ന വലിയ ഇലകളോടു കൂടി ചെടിയിൽ ഭംഗിയുള്ള പുഷ്പങ്ങളുണ്ടാകും. ഉയർന്നു നിൽക്കുന്ന പൂങ്കുലകളിൽ ഇളം വയലറ്റ് നിറത്തിലുള്ള ചെറിയ പൂക്കളാണുണ്ടാകുക.…
Read Moreതോറ്റുകൊടുക്കാത്ത മനസുമായി കിടപ്പിലായിട്ട് 15 വർഷം; പ്രത്യാശയുടെ ഗാനങ്ങളുമായി ജോഷി
നിലന്പൂർ: തോറ്റുകൊടുക്കാത്ത മനസുമായി കഴിഞ്ഞ പതിനഞ്ചു വർഷമായി ഒരേ കിടപ്പിലാണ് ജോഷി. ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ നാല്സെന്റ് കോളനിക്ക് സമീപമുള്ള വലിയ കുളത്തിൽ (ആറു തൊട്ടിൽ) വീട്ടിൽ ആൻഡ്രൂസ്-പെണ്ണമ്മ ദന്പതികളുടെ മകനായ ജോഷി (45). വീട്ടിലെ മുറിയിൽ ജോഷി കിടപ്പിലായിട്ട് വരുന്ന ക്രിസ്മസ് നാളിൽ 15 വർഷം പൂർത്തിയാകും. 2005 ലെ ക്രിസ്മസ് ദിനത്തിലാണ് അപകടം ജോഷിയുടെ ജീവിതത്തെ ഒറ്റമുറിയിലാക്കിയതെന്ന് പിതാവ് ആൻഡ്രൂസ് പറഞ്ഞു. കൂട്ടുകാർക്കൊപ്പം കുറുവൻ പുഴയിൽ കുളിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ നട്ടെല്ലിനു പൊട്ടലുണ്ടായി. ഇതോടെ കാലുകൾക്ക് പൂർണമായി ചലനശേഷി നഷ്ടമായി. വർഷങ്ങൾ നീണ്ട ചികിൽസക്കൊടുവിൽ കൈകൾ പകുതി അനക്കാൻ കഴിയുമെങ്കിലും പൂർണമായി ചലിക്കില്ല. അതിനുശേഷം ചികിത്സ തുടരുകയാണ്. 15 വർഷമായി തനിക്ക് താങ്ങും തണലുമായി നിന്നവരെ തന്റെ ആദ്യ ഗാനരചനയിലൂടെ നന്ദിയോടെ ഓർമിക്കുകയാണ് ജോഷി. ’നിറവുള്ളവർ കാണുന്നു കുറവുള്ളവരെ’ എന്ന ഗാനത്തിലൂടെ. ഫേസ് ബുക്ക്, വാട്ട്സ്ആപ്പ്…
Read Moreനഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉല്ലാസത്തിന് എഫ്എം റേഡിയോയും പാർക്കും
ഗുരുവായൂർ: നഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അത്യാധുനിക സംവിധാനങ്ങൾക്കൊപ്പം മാനസികോല്ലാസത്തിനും സംവിധാനങ്ങളൊരുക്കി. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി സെന്റർ, ആധുനിക ലാബ് സംവിധാനം, ഫാർമസി, കുട്ടികളുടെ പാർക്ക്, 108 ആംബുലൻസ് സേവനം, ടു ബെഡ് ഡേ കെയർ, ഓക്സിജൻ സിലിണ്ടർ, ആരോഗ്യ ബോധവൽക്കരണ സംവിധാനം, ലൈറ്റ് മ്യൂസിക്, എഫ്എം തുടങ്ങിയ സൗകര്യങ്ങളുണ്ട്. മൂന്ന് ഡോക്ടർമാർ, രണ്ടു സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങിയവരുടെ സേവനം ലഭ്യമാകും. ഇതിന് പുറമെ 19 ആശാ പ്രവർത്തകർ കുടുംബങ്ങളിലെത്തിയുള്ള ആരോഗ്യ പരിചരണ സംവിധാനവും ഉണ്ട്. രാവിലെ ഒന്‍പത് മുതൽ വൈകീട്ട് ആറു വരെയാണ് പ്രവർത്തന സമയം. അംഗീകാരമുള്ള ആധുനിക ലാബ് സൗകര്യം, പ്രതിരോധ കുത്തിവയ്പ്, മാതൃ – ശിശു സംരക്ഷണ സേവനങ്ങൾ, ഗർഭിണികൾക്ക് പ്രത്യേക പരിചരണം, വയോജന സൗഹൃദ ക്ലിനിക്കുകൾ എന്നി സൗകര്യങ്ങളും ലഭ്യമാണ്.
Read Moreഎടാ… എന്നു വിളിക്കുന്പോൾ എന്താടാ… എന്നു വിളി കേൾക്കാൻ ആളു വേണം! സൗഹൃദ ദിന ആശംസകൾ നേർന്നുള്ള നടൻ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറല്‍
മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളാണ് ദാസനും വിജയനും. സൗഹൃദത്തെ പശ്ചാത്തലമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെ ങ്കിലും ദാസനും വിജയനും സൃഷ്ടിച്ച ഓളമൊന്നും മറ്റാരും സൃഷ്ടിച്ചിട്ടില്ല. സത്യൻ അന്തിക്കാട് ചിത്രമായ നാടോടിക്കാറ്റ് എന്ന ചിത്രത്തിൽ മോഹൻലാലും ശ്രീനിവാസനും തകർത്ത് അഭിനയിച്ച കഥപാത്രങ്ങളായിരുന്നു ഇത്.ഇപ്പോഴിതാ സൗഹൃദ ദിന ആശംസകൾ നേർന്നുള്ള നടൻ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുകയാണ്. ദാസന്റെയും വിജയന്റെയും ചിത്രത്തിനൊപ്പമാണ് മോഹൽലാൽ ആശംസ നേർന്നിരിക്കുന്നത്. മോഹൻലാലിന്റെ പോസ്റ്റ് ഇങ്ങനെ… എടാ… എന്നു വിളിച്ചാൽ എന്താടാ… എന്നു വിളികേൾക്കാൻ ആരെങ്കിലുമുള്ളത് നല്ലതാ! എന്നെഴുതിയ ദാസന്റെയും വിജയന്റെയും ചിത്രമുള്ള ഫ്രണ്ട ്ഷിപ്പ് ഡേ കാർഡ് പങ്കുവെച്ചുകൊണ്ട ാണ് മോഹൻ ലാൽ ആശംസകൾ നേർന്നിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലാലേട്ടന് തിരിച്ചും ആശംസകൾ നേർന്ന് പ്രേക്ഷകർ എത്തിയിട്ടുണ്ട ്. 1987 ൽ സത്യൻ അന്തിക്കാട് സംവിധാനം…
Read Moreചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നു ; മനോഹരിയായി അതിരപ്പിള്ളി വെള്ളച്ചാട്ടം ; കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ
ചാലക്കുടി: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയീസ് ഗെയ്റ്റ് തുറന്നു. ഇതേതുടർന്നു ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഡാമിലെ ജലനിരപ്പ് 419 മീറ്റർ കടന്നതോടെ ജലം ക്രസ്റ്റ് ഗെയ്റ്റുകൾവഴി ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ട്. പുഴയിൽ വെള്ളം ഉയർന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം മനോഹരിയായി മാറി. നേരത്തെ മഴക്കാലത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള ടൂറിസ്റ്റുകളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റുകൾക്ക് ഇവിടേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്. പുഴയിൽ മീൻ പിടിക്കുന്നതിനും കുളിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയിൽ വെള്ളം ഉയർന്നതോടെ പുഴയോര പ്രദേശങ്ങളിൽ അടിയന്തര സാഹചര്യം നേരിടാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പുഴയോര പ്രദേശത്തേക്ക് ഇതുവരെ വെള്ളം കയറിയിട്ടില്ല.
Read Moreമാമാങ്കത്തിലൂടെ മലയാളികളുടെ മനംകവർന്ന നടി! പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു
മാമാങ്കത്തിലൂടെ മലയാളികളുടെ മനംകവർന്ന നടി പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ബിസിനസുകാരനായ രോഹിത് സരോഹയാണ് വരൻ. ഈ മാസം ഏഴിന് ഡൽഹിയിലെ ഒരു ഫാം ഹൗസിൽ വച്ചാണ് വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകൾ നടത്തുക. എട്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇൻഡ്യൻ നെറ്റ്ബാൾ ടീമിന്റെ മുൻ കാപ്റ്റനായിരുന്നു പ്രാചി. അർജാൻ എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് പ്രാചി വെള്ളിത്തിരയിലെത്തിയത്.
Read Moreപോലീസ് തേടി നടന്ന പോക്സോ കേസ് പ്രതിയെ കോവിഡ് കുടുക്കി; തിരുവല്ലയിൽ നടന്ന സംഭവം ഇങ്ങനെ
തിരുവല്ല: ഒരുമാസമായി പോലീസ് തേടി നടന്ന പോക്സോ കേസ് പ്രതിയെ കോവിഡ് കുടുക്കി. ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി ക്വാറന്റൈനിലാക്കി. ഒളിവിലായിരുന്ന ഇയാള്‍ക്ക് കോവിഡ് ഉണ്ടെന്നു തിരിച്ചറിഞ്ഞതോടെ ആരോഗ്യവകുപ്പ് ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തി. മദ്യപാനം ചോദ്യം ചെയ്തതിനു ചെറുമകളെ വെട്ടിപരിക്കേല്പിച്ച കേസിലെ പ്രതിയെയാണ് കൊറോണ കുരുക്കിയത്. നെടുമ്പ്രം കോച്ചാരി മുക്കം പടിഞ്ഞാറ്റതില്‍ കമലാസനനാണ് (76) കുടുങ്ങിയത്. കോവിഡ് സ്ഥിരീകരിച്ച കോച്ചിരിമുക്കത്തെ മത്സ്യ വ്യാപാരിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കമലാസനന്റെ സ്രവം കഴിഞ്ഞയാഴ്ച പരിശോധയക്കായി എടുത്തിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാളെ ഞായറാഴ്ച വൈകുന്നേരത്തോടെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇയാളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ 12 പേരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധന വരും ദിവസങ്ങളില്‍ നടത്തുമെന്ന് നെടുമ്പ്രം പ്രാഥമികാരോഗ്യ കേന്ദ്രം…
Read Moreകുടുംബങ്ങളും മാറുകയാണ്..! കുട്ടികൾ ആത്മഹത്യാപ്രവണത കാണിക്കുന്നതിനു പിന്നിൽ…
കോവിഡ് 19 എന്ന മഹാമാരി മനുഷ്യകുലത്തെ വിടാതെ പിന്തുടരാൻ തുടങ്ങിയിട്ടു മാസങ്ങളേറെയായി. അപ്രതീക്ഷമായി കടന്നുവന്ന ഈ മഹാമാരി ലോകത്തിന്റെ മാനസിക സാമൂഹിക സാന്പത്തിക രാഷ്്ട്രീയ തുലനാവസ്ഥയെ കുറച്ചൊന്നുമല്ല തകിടം മറിച്ചത്. ഈ കാലയളവിൽ കേട്ടുവരുന്ന ആത്മഹത്യകൾ കോവിഡ്കാലത്തെ മാനസിക അസന്തുലിതാവസ്ഥയിലേക്കാണു വിരൽചൂണ്ടുന്നത്. ഈ കാലയളവിൽ ജോലിക്കു പോകാൻ കഴിയാതെ വരുമാനം നിലച്ച അവസ്ഥ. ഇനി മുന്നോട്ട് എങ്ങനെയാവും നമ്മുടെ ജീവിതമെന്നു വ്യാകുലപ്പെടുന്നവരും ഭാവിയിലെ തൊഴിൽ സാധ്യതകളെപ്പറ്റിയും നഷ്ടപ്പെട്ട ജോലിയെക്കുറിച്ചുമെല്ലാം ആശങ്കപ്പെടുന്നവരും നിരവധി. കുടുംബങ്ങളും മാറുകയാണ്… ഈ കോവിഡ് കാലത്ത്, കുട്ടികൾക്കു കൂട്ടുകൂടി കളിക്കാനും കൂട്ടുകാരോടോ അധ്യാപകരോടോ നേരിട്ടു സംവദിക്കാനുമൊക്കെയുള്ള സാഹചര്യങ്ങൾ പരിമിതം. എന്നാൽ കുടുംബാംഗങ്ങൾക്കു പരസ്പരം കാണുന്നതിനും ഇടപെടുന്നതിനുമുള്ള സാഹചര്യം വർധിക്കുന്നുമുണ്ട്. ഈ സാഹചര്യം ചില കുടുംബങ്ങളിൽ നല്ല മാറ്റങ്ങളായി വരുന്പോൾ മറ്റു ചില കുടുംബങ്ങളിൽ വിപരീതമായാണു മാറുക. പ്രത്യേകിച്ച് മുൻപൊക്കെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കാതിരുന്ന…
Read More