ഉറക്കത്തിൽ വിചിത്രമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവർ ധാരാളമുണ്ട്. ചിലർ ഉറക്കത്തിൽ സംസാരിക്കും, എണീറ്റു നടക്കുന്ന സ്വഭാവമാണ് ചിലർക്ക്, ഉറക്കത്തിൽ ചിരിക്കുകയും കരയുകയും ചെയ്യുന്നവരുമുണ്ട്. ഉറക്കത്തിൽ എണീറ്റ് നടക്കുന്നതിനിടെ പലരും അപകടത്തിൽപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഉറക്കത്തിൽ എണീറ്റു നടക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ ടിക് ടോക്കിൽ വൈറൽ. യുവതിയുടെ ഭർത്താവാണ് രഹസ്യ കാമറയിലൂടെ വീഡിയോ പകർത്തിയത്. രാത്രിയിൽ എണീറ്റ യുവതി പുറത്ത് പാർട്ടി നടക്കുകയാണെന്ന ധാരണയോടെ അകത്തുനിന്ന് കോള കാനുകളുമായി പുറത്തേക്ക് പോകുന്നതാണ് ആദ്യ ദൃശ്യത്തിലുള്ളത്. പുറത്തെത്തിയ യുവതി കാനുകൾ മുറ്റത്ത് വിതറിയിടുകയായിരുന്നു. വഴിയിലൂടെ കടന്നു പോയ അജ്ഞാതൻ യുവതിയുടെ വിചിത്രമായ ചെയ്തികൾകണ്ടിട്ട് അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിൽ കാണാം. യുവതി ബോധത്തോടെയല്ല ഇതെല്ലാം ചെയ്തത്.പുറത്തുനിന്ന് ഹാളിലെത്തിയ യുവതി അവിടെവച്ചാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. സംഭവം ടിക് ടോക്കിൽ വൈറലാണ്. രണ്ടു കോടിയിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
Read MoreDay: January 25, 2021
അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ജീവഹാനി കൂടുമായിരുന്നു! മുംബൈ ഭീകരാക്രമണത്തിന്റെ രംഗങ്ങൾ ഓരോന്നായി വിവരിച്ച് താജിലെ ഷെഫ്
രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു. 2008 നവംബർ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം ഉണ്ടായത്. 10 ഭീകരരായിരുന്നു ആക്രമണത്തിന് നേതൃത്വം നൽകിയത്. 164 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. ഭീകരരുടെ ലിസ്റ്റിൽ താജ് ഹോട്ടലും ഉണ്ടായിരുന്നു. ഏഴ് ജീവനക്കാരടക്കം 31 പേർക്കാണ് താജ് ഹോട്ടലിൽ ജീവൻ നഷ്ടപ്പെട്ടത്. നൂറുകണക്കിന് അതിഥികളുണ്ടായിരുന്ന ഹോട്ടലിൽ ജീവനക്കാരുടെ ജീവൻ പണയംവച്ചുള്ള ഇടപെടൽകൊണ്ടാണ് ജീവഹാനി കുറയ്ക്കാൻ കഴിഞ്ഞത്. താജ് ഹോട്ടലിലെ ഹെഡ് ഷെഫായ ഹേമന്ദ് ഒബ്രോയിയുടെ മനസിൽ അന്നത്തെ രംഗങ്ങൾ ഇന്നും തെളിഞ്ഞു കിടക്കുന്നു. അന്നത്തെ സംഭവങ്ങൾ ഓരോന്നായി വിവരിക്കുകയാണ് ഹേമന്ദ്. അടുക്കളയ്ക്ക് സമീപം മൃതദേഹം പുറത്ത് വെടിവയ്പ്പ് നടക്കുകയാണെന്നും ഒരാൾ അടുക്കള വാതിലിനു സമീപം മരിച്ചുകിടക്കുന്നുണ്ടെന്നും നവംബർ 26ന് രാത്രി 9.15 ഓടെ ഒരു ജീവനക്കാരനാണ് വിളിച്ച് പറയുന്നത്. പിന്നെ ഒരു നിമിഷം…
Read Moreതന്നെ ബോഡിഷെയിമിങ്ങിന് ഇരയാക്കുന്നു! തടിച്ചി വിളികൾക്ക് മറുപടിയുമായി തമന്ന; വീഡിയോ ഏറ്റെടുത്ത് ആരാധകർ
തടിച്ചി വിളികൾക്ക് മറുപടിയുമായി തമന്ന ഭാട്ടിയ രംഗത്ത്. ജിമ്മിൽ വർക്ക് ചെയ്യുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ തമന്ന പഴയ രൂപത്തിൽ തിരിച്ചെത്തിയതായി കാണാം. കോവിഡ് ബാധിച്ച വിവരവും അതിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ക്ക് കീഴെ വണ്ണം കൂടിയതിന്റെ പേരില്‍ തന്നെ ബോഡിഷെയിമിങ്ങിന് ഇരയാക്കുകയാണെന്ന് തമന്ന പറഞ്ഞിരുന്നു. കോവിഡ് കാലത്തുടനീളം താന്‍ ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നു. അതിന്റെ അനന്തരഫലമെന്നോണം വണ്ണവും വര്‍ധിച്ചു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തടിച്ചി എന്നു വിളിക്കുന്നവരുണ്ട്. ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇവയെന്നും തമന്ന പറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ തമന്നയുടെ മാതാപിതാക്കള്‍ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. അന്ന് തമന്നയ്ക്കും കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു. ശേഷം ഒരുമാസം കഴിഞ്ഞ് വെബ്സീരീസ് ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയ…
Read Moreനടന് വിഷ്ണു വിശാലും സുഹൃത്തുക്കളും കുടിച്ചു കൂത്താടിയോ? വിവാദ വീഡിയോയിൽ വിശദീകരണവുമായി താരം
നടന് വിഷ്ണു വിശാലും സുഹൃത്തുക്കളും മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നവിധത്തിൽ സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചാരണങ്ങൾക്കെതിരേ താരം രംഗത്ത്. ഈ പരാതിയുടെ രണ്ട് വശങ്ങളും കേള്‍ക്കണം എന്ന പ്രസ്താവനയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. നവംബറിലാണ് ഈ അപ്പാര്‍ട്മെന്റ് ഷൂട്ടിംഗ് ആവശ്യത്തിന് താമസിക്കുന്നതിനായി വാടകയ്ക്ക് എടുത്തതെന്നും വന്ന ദിവസം മുതല്‍ ഓണര്‍ തന്നെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നുമാണ് വിഷ്ണു പറയുന്നത്. സംഭവം നടന്ന ദിവസം അപ്പാര്‍ട്മെന്റില്‍ ചെറിയൊരു ഗെറ്റ് ടുഗെദര്‍ ഉണ്ടായിരുന്നു. എന്നാൽ താൻ മദ്യപിച്ചിരുന്നില്ല. അതിഥികള്‍ക്ക് മദ്യം വിളമ്പിയിരുന്നു. എന്റെ സ്റ്റാഫ്സിനോടും എന്നെ കാണാന്‍ എത്തിയ അതിഥികളോടും അയാള്‍ അപമര്യാദയായി പെരുമാറി. അധിക്ഷേപിക്കുന്ന ഒരു വാക്ക് ആ ഓണര്‍ ഉപയോഗിച്ചു. ഏതൊരു മനുഷ്യനെയും പോലെ അതിന് ഞാനും പ്രതികരിച്ചു. ഞാന്‍ തെറ്റുകാരനല്ലെന്ന് മനസിലായതോടെയാണ് പോലീസ് അവിടെ നിന്നു പോയതെന്നും വിശദീകരണ കുറുപ്പിൽ താരം വ്യക്തമാക്കി.
Read Moreനിരന്തരം ഭീഷണി! കുടുംബത്തെ നിരീക്ഷിച്ചു ഭീഷണിപ്പെടുത്തി ഹാക്കർമാർ; ആവശ്യപ്പെട്ടിരിക്കുന്നത് പത്തു കോടി രൂപ
ന്യൂഡൽഹി: ഡൽഹിക്കടുത്ത് ഗാസിയാബാദിൽ ഒരു കുടുംബത്തെ ഒന്നടങ്കം നിരീക്ഷിച്ചു വിവരങ്ങൾ ചോർത്തി ഹാക്കർമാരുടെ ഭീഷണി. വ്യക്തിഗത വിവരങ്ങളും നഗ്നചിത്രങ്ങളും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കുടുംബാംഗത്തിന്റെ കൈയിൽ നിന്ന് പത്തു കോടി രൂപയാണ് ഹാക്കർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസിയാബാദിലെ വസുന്ധര കോളനിയിൽ നിന്നുള്ള രാജീവ് കുമാറാണ് തന്റെ ഇ- മെയിൽ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തി ഭീഷണി നേരിടുന്നുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ഇ- മെയിൽ വഴിയാണ് രാജീവ് കുമാറിനു ഭീഷണി സന്ദേശം ലഭിച്ചത്. പത്തു കോടി രൂപ ഉടൻ നൽകിയില്ലെങ്കിലും കുടുംബാംഗങ്ങളുടെ ഉൾപ്പെടെ സ്വകാര്യ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നാണു ഭീഷണി. ഓരോ നിമിഷവും തന്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാക്കർമാർ അറിയുന്നുണ്ടെ ന്നാണ് രാജീവ് കുമാർ പരാതിയിൽ പറയുന്നത്. ഓരോ അനക്കവും നിരീക്ഷിക്കുന്ന ഹാക്കർമാർ അക്കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കുന്നുമുണ്ട്. നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreപാവപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിലുള്ള പ്രതികാരം! മരുമകനെ തലയ്ക്കടിച്ചു വീഴ്ത്തി ഭാര്യയെ തട്ടിക്കൊണ്ടുപോയി; ഭാര്യാപിതാവിനെതിരേ കേസ്
മാവേലിക്കര: മരുമകനെ തലയ്ക്കടിച്ചു വീഴ്ത്തി മകളെ കടത്തിക്കൊണ്ടുപോയ പിതാവിനും സഹോദരനും എതിരേ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ 9.45ന് പുന്നംമൂട് ഓവർ ബ്രിഡ്ജിനു സമീപമാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ പോനകം കാവുളളതിൽ തെക്കേതിൽ സന്തോഷിനെ (30) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 13ന് സന്തോഷും പോനകം കോട്ടയ്ക്കാത്തേത്ത് ബാബുവിന്റെ മകൾ സ്നേഹയും ക്ഷേത്രത്തിൽ വച്ചുവിവാഹിതരായിരുന്നു. സ്നേഹയുടെ വീട്ടുകാരുടെ അനുവാദമില്ലാതെയാണ് വിവാഹം നടന്നത്. ഇന്നലെ രാവിലെ ക്ഷേത്രദർശനം നടത്തി ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇവരെ ബാബുവും മകൻ ജിനുവും മറ്റ് രണ്ടുപേരും ചേർന്ന് തടഞ്ഞു നിർത്തി. ഇവരെ ബൈക്കിൽ നിന്ന് ചവിട്ടിവീഴ്ത്തിയ ശേഷം സന്തോഷിനെ ചുടുകട്ടകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരുടെ പിന്നാലെയെത്തിയ ബന്ധുക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം സ്നേഹയെ ബലമായി പിടിച്ചുകൊണ്ടുപോയി. സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത മാവേലിക്കര പോലീസ് സ്നേഹയെ വൈകിട്ട് ബാബുവിന്റെ വീട്ടിൽ…
Read Moreഷഹാനയുടെ മരണം നെഞ്ചില്‍ ആനയുടെ ചവിട്ടേറ്റ്! തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകള്‍
കോഴിക്കോട്: മേപ്പാടി എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കുണ്ടെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം. തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകളുണ്ട്. നെഞ്ചില്‍ ചവിട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര പരിക്കാവാം മരണ കാരണമെന്ന് കരുതുന്നു. എളമ്പലേരി റെയിൻകണ്ട്രി വില്ലയുടെ എക്സ്പ്ലോർ വയനാട് ടെന്റ് പാക്കേജിന്റെ ഭാഗമായാണ് ഷഹാനയും ബന്ധവും സുഹൃത്തും വിനോദസഞ്ചാരത്തിനു എത്തിയത്. റിസോർട്ട് വളപ്പിലെ ടെന്റിൽനിന്നു അത്താഴം കഴിച്ചു പുറത്തിറങ്ങവേയാണ് ഷഹാന കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തി നിടെ ആന തുമ്പിക്കൈയ്ക്കു അടിച്ചുവീഴ്ത്തുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ്…
Read Moreഭാര്യയുമായുള്ള തർക്കത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയ ആളും ഇടപെട്ടു; ഹോട്ടലുടമയ്ക്ക് വെട്ടേറ്റു
ചട്ടഞ്ചാൽ: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഹോട്ടലുടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ഉടമയെ കറിക്കത്തിയെടുത്ത് കഴുത്തിന് വെട്ടി. പരിക്കേറ്റ ഹോട്ടലുടമയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചട്ടഞ്ചാൽ ഐഡിബിഐ ബാങ്കിന് സമീപത്ത് ഹോട്ടൽ നടത്തുന്ന ഗോപാലനാ (48)ണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഹോട്ടൽ പൂട്ടാറായ സമയമായതിനാൽ ഹോട്ടലുടമ ഗോപാലനും ഭാര്യയും 10 വയസുള്ള മകനും മാത്രമാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. ഹോട്ടലിൽ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്താറുള്ള ശ്രീജിത്ത് എന്ന ഷാജിയാണ് ഹോട്ടലുടമയെ വെട്ടിയത്. കഴുത്തിനു വെട്ടിയശേഷം പുറത്തേക്ക് നടന്നു പോകുകയായിരുന്ന ഷാജിയെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. ഗോപാലൻ അപകടനില തരണം ചെയ്തു. ഷാജിക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Read Moreപതിനേഴുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ! പ്രതികളിൽ ആറുപേരും പ്രായപൂർത്തിയാകാത്തവരാണ്
കളമശേരി: മയക്കുമരുന്ന് ഉപയോഗം വീട്ടുകാരെ അറിയിച്ചതിന് പതിനേഴുകാരനെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ ജീവനൊടുക്കിയ നിലയിൽ. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പിൽ നിഖിൽ പോൾ (17) ആണ് തൂങ്ങി മരിച്ചത്. ജീവനൊടുക്കാനുള്ള ശ്രമം ശ്രദ്ധയിൽപെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിങ്കളാഴ്ച ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്. പ്രതികളിൽ ആറുപേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.അഖിൽ വർഗീസ് എന്ന 19 കാരനെ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടിരുന്നു. കളമശേരി ഗ്ലാസ് കോളനിയിലാണ് 17 വയസുകാരനു മർദനമേറ്റത്. മര്‍ദിക്കുന്നതിന്റെ ഒരു മണിക്കൂറോളം നീളുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. കെട്ടിടത്തിന്റെ ടെറസിൽ കൊണ്ടുപോയി അർധനഗ്നനാക്കി ബാലനെ മർദിക്കുകയായിരുന്നു. മെറ്റലിൽ മുട്ടുകുത്തി നിർത്തിയശേഷം സുഹൃത്തുക്കൾ മാറിമാറി മുഖത്തടിക്കുന്നതും പുറത്തിടിക്കുന്നതും അടിവയറ്റിൽ ആഞ്ഞുചവിട്ടുന്നതും വീഡിയോയിൽ കാണാം. ജനനേന്ദ്രിയത്തിലും കാലുകൊണ്ടു തൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ…
Read Moreസംവാദത്തിന് തയാറാണോ? താനുമായി ബന്ധമില്ല എന്ന് പറയുന്ന ഉമ്മൻ ചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സോളാർ കേസിലെ പരാതിക്കാരി
കൊച്ചി: താനുമായി ബന്ധമില്ല എന്ന് പറയുന്ന ഉമ്മൻ ചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സോളാർ കേസിലെ പരാതിക്കാരി. സോളാർ പീഡന പരാതി സിബിഐക്ക് വിട്ട സംസ്ഥാന സർക്കാരിന്റെ നടപടിക്കു പിന്നാലെയാണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ നേതാക്കൾക്കു മുന്നിൽ വ്യവസായ പദ്ധതിയുമായി പോയ ഒരു സ്ത്രീക്ക് നേരിട്ട അപമാനമാണ് താൻ അനുഭവിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടി മാത്രമല്ല, കെസി വേണുഗോപാൽ, ഹൈബി ഈഡൻ അടക്കമുള്ളവരുടെ ഭാഗത്തു നിന്നും അപമാനം നേരിട്ടു. കേസിലെ കുറ്റക്കാർക്കെതിരെ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ജോസ്. കെ മാണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ജോസിനെതിരായ കേസിലും ഉറച്ചു നിൽക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
Read More