കൊച്ചി: ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ച് വില്പന നടത്തുന്ന സംഘത്തെ പിടികൂടിയ സംഭവത്തിൽ കൊച്ചിയിൽ വിതരണം നടത്തിയിരുന്നത് ആര്യയും (23) അജ്മൽ റസാഖും (32) വഴി. ആവശ്യക്കാരെ കണ്ടെത്തി മയക്കുമരുന്നുകള്‍ വില്പന നടത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്. വിവാഹിതരല്ലെങ്കിലും അജ്മല്‍ റസാഖും ആര്യയും ഒരുമിച്ചാണ് താമസമെന്നും പോലീസ് പറഞ്ഞു. സംഘത്തിലെ പ്രധാനിയായ കാസര്‍ഗോഡ് സ്വദേശി വി.കെ. സമീറിനെയും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് മാരകമായ മയക്കുമരുന്നുകള്‍ എത്തിക്കുന്നത് സമീറാണ്. കോതമംഗലം നെല്ലിമറ്റം സ്വദേശിയാണ് അജ്മല്‍. വൈപ്പിന്‍ പെരുമ്പിള്ളി സ്വദേശിനിയാണ് ആര്യ. 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എംഡിഎംഎ, 1.280 കിലോ ഹാഷിഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവ ഉള്‍പ്പടെ ലക്ഷണങ്ങള്‍ വിലവരുന്ന മയക്കുമരുന്നുകളാണ് സിറ്റി ഡാന്‍സാഫ് ടീം, എറണാകുളം സെന്‍ട്രല്‍ പോലീസ് എന്നിവയുടെ പരിശോധനയില്‍ ഇവരില്‍ നിന്ന് കണ്ടെടുത്തത്. സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്ത…
Read MoreDay: February 1, 2021
കരിപ്പൂർ വിമാനാപകടം! പരിക്കേറ്റ രണ്ടര വയസുകാരിക്ക് 1.51 കോടി നഷ്ടപരിഹാരം
കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്. കമ്പനി ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തിൽ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ മകൾക്കാണ് ഈ തുക ലഭിക്കുന്നത്. തുക എത്രയും വേഗം നൽകാൻ ജസ്റ്റിസ് എൻ. നഗരേഷ് നിർദേശിച്ചു. ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകൾ, ഷറഫുദ്ദീന്റെ മാതാപിതാക്കൾ എന്നിവരാണ് ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.
Read Moreപാർട്ടി കൊടി ഉപയോഗിക്കാൻ ശശികല അർഹയെന്ന് ടി.ടി.വി. ദിനകരൻ! തമിഴ്നാട്ടിൽ കൊടിയെച്ചൊല്ലി വിവാദം; അണ്ണാ ഡിഎംകെയുടെ കൊടിവച്ച കാറിൽ ശശികല സഞ്ചരിച്ചതിൽ എതിർപ്പുമായി പാർട്ടി
ചെന്നൈ: ശശികലയുടെ ജയിൽമോചനത്തോടെ തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലതന്നെയാണെന്നും പാർട്ടി യോഗം വിളിക്കാനുള്ള അധികാരം അവർക്കുണ്ടെന്നും വ്യക്തമാക്കി ടി.ടി.വി. ദിനകരൻ രംഗത്തെത്തി. അണ്ണാ ഡിഎംകെയുടെ കൊടിവച്ച കാറിൽ ശശികല സഞ്ചരിച്ചതിൽ എതിർപ്പുമായി പാർട്ടിതന്നെ രംഗത്തുവന്നിരുന്ന സാഹചര്യത്തിലാണ് ദിനകരന്റെ പ്രതികരണം. ജയലളിതയുടെ ട്രേഡ്മാർക്ക് കാറായ ടൊയോട്ട പ്രാഡോയിൽ പാർട്ടി കൊടി നാട്ടി ശശികല സഞ്ചരിച്ചത് പാർട്ടി താത്പര്യങ്ങൾക്കു വിരുദ്ധമാണെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ ഡി. ജയകുമാർ പ്രസ്താവിച്ചിരുന്നു. വാഹനത്തിൽ കൊടി ഉപയോഗിക്കാൻ ശശികലയ്ക്ക് അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം കൊടിവച്ച കാറിൽ സഞ്ചരിച്ച് തന്റെ അണികൾക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ശശികല നൽകിയതെന്ന് വിലയിരുത്തപ്പെടുന്നു. അതിനു പിന്നാലെയാണ് പ്രസ്താവനയുമായി ദിനകരൻ രംഗത്തുവന്നത്. അണ്ണാ ഡിഎംകെ എക്സിക്യുട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കുമെന്നും അതിനുള്ള അധികാരം ശശികലയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നേതാക്കൾ…
Read Moreബിജെപി പോലും പറയാന്‍ മടിക്കുന്ന പച്ചയായ വര്‍ഗീയത! തെരഞ്ഞെടുപ്പ് ജയിക്കാൻ എന്തും ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറി; ചെന്നിത്തല
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് ജയിക്കാനായി എന്ത് ഹീനമായ പ്രവര്‍ത്തനവും നടത്തുന്ന ഒരു പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി പോലും പറയാന്‍ മടിക്കുന്ന പച്ചയായ വര്‍ഗീയതയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ പറയുന്നതെന്ന് ഐശ്വര്യകേരളയാത്രയുടെ രണ്ടാംദിവസത്തെ പ്രയാണത്തിന് മുന്നോടിയായി കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ജനങ്ങളോട് യാതൊരുവിധ ബഹുമാനവുമില്ലാത്ത ഭരണകൂടമാണ് ഇത്. ഒരുവശത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലും മറുവശത്ത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലും അകറ്റാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിനിടയില്‍ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് വ്യാപകമായി വ്യാജപ്രചാരണവേലകളും നടത്തുന്നു. ഇതെല്ലാം തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന പ്രവര്‍ത്തനങ്ങളാണ്. 10 ശതമാനം മുന്നോക്ക സംവരണത്തെ യുഡിഎഫ് സര്‍വാത്മനാ സ്വാഗതം ചെയ്തതാണ്. അതുമൂലം മുസ്ലീങ്ങളടക്കമുള്ള പിന്നോക്കവിഭാഗങ്ങള്‍ക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് കൂടിയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.…
Read Moreഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കുക! ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം നിങ്ങളുടെ പിന്നാലെയുണ്ടാകാം; മാനത്തൂരിൽ മാലമോഷ്ടാക്കൾ വീണ്ടുമെത്തി
മാനത്തൂർ: മാനത്തൂരിലുടെയും സമീപ പ്രദേശങ്ങളിലുടെയും ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കുക. ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം നിങ്ങളുടെ പിന്നാലെയുണ്ടാകാം. ഇന്നലെ ഉച്ചകഴിഞ്ഞു പാലാ-തൊടുപുഴ റോഡിലെ മാനത്തൂർ പെട്രോൾ പന്പിന് സമീപം പെട്ടിക്കട നടത്തുന്ന കുറ്റിപൂവത്തുങ്കൽ അമ്മിണി (65)യുടെ ഒരുപവൻ തൂക്കമുള്ള സ്വർണമാല ബൈക്കിലെത്തിയ യുവാക്കൾ മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. തൊടുപുഴ ഭാഗത്തുനിന്ന് പൾസർ ബൈക്കിൽ എത്തിയ മോഷ്ടാക്കൾ അമ്മിണിയോട് നാരങ്ങാവെള്ളം ആവശ്യപ്പെടുകയും അതിലൊരാൾ കടയുടെ പിന്നിലൂടെ വന്ന് മാല പൊട്ടിച്ചു കടന്നുകളയുകയുമായിരുന്നു. അമ്മിണി ഒച്ചവച്ചതുകേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽക്കയറി പാലാ ഭാഗത്തേക്കു രക്ഷപ്പെട്ടിരുന്നു. ബൈക്കിന്റെ നന്പർവച്ച് അന്വേഷണം നടത്തിയപ്പോൾ കാഞ്ഞിരപ്പള്ളിയിലുള്ള ഒരു കാറിന്റെ നന്പരാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നു നാട്ടുകാർ പറയുന്നു. ഏതാനും ദിവസങ്ങൾക്കു മുന്‍പു പ്രവിത്താനത്തും വഴിയാത്രക്കാരിയായ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നിരുന്നു. കഴിഞ്ഞ ദിവസം മാനത്തൂരിനു സമീപത്തെ ആൾ സഞ്ചാരം കുറഞ്ഞ…
Read Moreവേശ്യാ പ്രയോഗം! നേതാവിനെ രക്ഷിക്കാൻ കണ്ണൂരിലെ ഉന്നത നേതാവ്; ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി
തലശേരി: കോളയാട് കോൺഗ്രസിൽ ഗ്രൂപ്പ് പോരിനെ തുടർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച വനിതാ നേതാക്കളെ വേശ്യകളെന്ന് വിളിച്ച കോൺഗ്രസ് നേതാവിന് ഡിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. വനിതാ നേതാക്കളെ അപമാനിച്ചതുൾപ്പെടെയുള്ള വാട്സ് ആപ്പ് സന്ദേശ പ്രചാരണം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. ഇതിനിടയിൽ വേശ്യാ പ്രയോഗം നടത്തിയ വിവാദ നേതാവിനെ സംരക്ഷിക്കാൻ കണ്ണൂരിലെ ഉന്നതനായ ഗ്രൂപ്പ് നേതാവ് രംഗത്തെത്തിയതായും പറയുന്നു. മണ്ഡലം ചുമതലയുള്ള കോഴിക്കോട് ജില്ലയിലെ കെപിസിസി നേതാവിനെ വിളിച്ച ഉന്നതൻ വേശ്യാ പ്രയോഗം നടത്തിയ നേതാവ് തന്റെ ആളാണെന്നും നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. തങ്ങളെ വേശ്യകളെന്നു വിളിച്ച നേതാവിനെ സംരക്ഷിക്കുന്ന ഉന്നതന്റെ…
Read Moreബില്ലടച്ചിട്ടും ഫ്യൂസ് ഊരി! ചോദ്യം ചെയ്ത ഗൃഹനാഥയെ കയ്യേറ്റം ചെയ്തെന്നു പരാതി; ജോലി തടസപ്പെടുത്തിയെന്ന് ജീവനക്കാരന്റെ പരാതിയും
കോഴിക്കോട് : വൈദ്യുതി ബില്‍ അടച്ചില്ലെന്ന പേരുപറഞ്ഞ് ഫ്യൂസൂരാനെത്തിയ കെഎസ്ഇബി തൊഴിലാളി വീട്ടിലുണ്ടായിരുന്ന സ്ത്രീയെ മര്‍ദിച്ചതായി പരാതി. പറമ്പില്‍ ബസാര്‍ ഗള്ഫ്ബസാര് പള്ളിക്കു സമീപത്തെ പടിഞ്ഞാറെ കയക്കാളി ജുനൈസിന്റെ സഹോദരി സുഹറാബിക്കാണ് ജീവനക്കാരന്റെ മര്‍ദനമേറ്റത്. തുടര്‍ന്ന് ഇവര്‍ ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് ചേവായൂര്‍ പോലീസിനും വനിതാ കമ്മിഷനും കെഎസ്ഇബിക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് വീട്ടുടമയായ ജുനൈസിന്റെ പേരില്‍ കെഎസ്ഇബി പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് ജുനൈസ് പറയുന്നത്: ഇക്കഴിഞ്ഞ 28 നാണ് കേസിനാസ്പദമായ സംഭവം. ജുനൈസിന്റെ വീടിന് സമീപത്ത് പുതുതായി ഒരു ഫ്ളാറ്റ് നിര്‍മിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫ്ളാറ്റ് ഉടമയുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഫ്ളാറ്റ് ഉടമയുടെ ബന്ധു കെഎസ്ഇബിയിലാണ്. ഗാര്‍ഹിക കണക്ഷന്റെ ബില്ല് അടക്കേണ്ട അവസാന തിയതി ജനുവരി 27 നായിരുന്നു. 29ന് ജുനൈസ് ഓണ്‍ലൈന്‍…
Read Moreകിട്ടേണ്ടത് കിട്ടിയാൽ ഹിറ്റ്ലറും പറയും മലയാളം…! ഭാര്യയെ മർദിച്ച ഭർത്താവിനെ അയൽക്കാരൻ “പഞ്ഞിക്കിട്ടു’; സംഭവം പയ്യന്നൂരില്‍
പയ്യന്നൂര്‍: മര്‍ദനം സഹിക്കാനാവാതെ അയല്‍വീട്ടില്‍ അഭയം തേടിയ ഭാര്യയെ പിന്തുടര്ന്നെത്തി കൈക്കോടാലി കൊണ്ടാക്രമിച്ച ഭര്‍ത്താവിനെ അയല്‍വാസി കൈകാര്യം ചെയ്തു. ഒടുവില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ ഭാര്യയും അയല്‍വാസിയുടെ മര്‍ദനമേറ്റ ഭര്‍ത്താവും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമായി. ശനിയാഴ്ച രാത്രി പത്തേകാലോടെ അരവഞ്ചാലിന് സമീപമാണ് സംഭവം. വീട്ടിൽ വച്ച് ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കാനാവാതെ വന്നപ്പോഴാണ് 31 കാരിയായ വീട്ടമ്മ പ്രാണരക്ഷാര്‍ഥം അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടിയത്. പിന്തുടര്ന്നെത്തിയ 46കാരനായ ഭര്‍ത്താവ് അയല്‍വാസിയുടെ വീട്ടില്‍ കയറി കൈക്കോടാലികൊണ്ട് വീണ്ടും മര്ദിക്കവേയാണ് വീട്ടുകാരൻ ഇടപെട്ടത്. ഭർത്താവിനെ അനുനയിപ്പിക്കാൻ അയൽവാസി പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതോടെ ഇയാൾ മോശമല്ലാത്ത രീതിയിലങ്ങ് പെരുമാറി. ഇതോടെ പുലിയെ പോലെ വന്ന ഭർത്താവ് എലിയായി മാറി. ഭാര്യ തന്റേതാണെങ്കിലും അയല്‍വീട്ടില്‍ കയറിയുള്ള പ്രകടനം വേണ്ടായിരുന്നെന്ന ബോധം വരുന്പോഴേക്കും മോശമല്ലാത്ത രീതിയിൽ…
Read Moreകോഴിക്കോട്ട് മത്സരത്തിനിറങ്ങുമോ..? കോഴിക്കോട്ടെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിത്യസാന്നിധ്യം ; ഇടതുപക്ഷത്തിനായി രഞ്ജിത്ത്
സ്വന്തം ലേഖകൻ കോഴിക്കോട്: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ഇടതുപക്ഷത്തിനായി രംഗത്തിറങ്ങുമോ? സിനിമാതാരം ധർമജൻ ബോൾഗാട്ടി കോഴിക്കോട് ബാലുശേരിയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത പുറത്തുവന്നതിനു പിറകെയാണ് ഇടതുപക്ഷം നഗരത്തിൽ പ്രമുഖനെ മത്സരിപ്പിക്കുന്നുവെന്ന സൂചന പുറത്തുവന്നത്. കോഴിക്കോട്ടെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിത്യസാന്നിധ്യമായ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ മത്സരരംഗത്തിറങ്ങുമെന്ന കണക്കുക്കൂട്ടലിലാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ. കഴിഞ്ഞ മൂന്ന് തവണ സിപിഎമ്മിലെ എ.പ്രദീപ് കുമാർ പ്രതിനിധീകരിച്ച കോഴിക്കോട് നോർത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്. മൂന്ന് തവണ മത്സരിച്ചവർ മത്സരത്തിൽനിന്ന് മാറിനിൽക്കണമെന്ന സിപിഎം നിർദേശം എ.പ്രദീപ് കുമാറിന്റെ കാര്യത്തിലും നടപ്പിലാക്കുകയാണെങ്കിൽ ശക്തനായ പിൻഗാമിയെ രംഗത്തിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരൻകൂടിയായ രഞ്ജിത്തിന്റെ പേര് സജീവമായി പരിഗണിക്കുന്നത്. 2011-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ സിനിമാനിർമാതാവ് പി.വി.ഗംഗാധരനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥിയായി എ.പ്രദീപ്കുമാറിനെ നേരിട്ടത്. സിനിമാരംഗത്തുനിന്നുള്ള പിന്തുണയ്ക്കായി പലരെയും മണ്ഡലത്തിലെത്തിക്കാൻ പി.വി.ഗംഗാധരൻ ശ്രമിച്ചപ്പോൾ…
Read Moreപെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതിനു പുറമേ…! പീഡനക്കേസിൽ ഫുട്ബോൾ താരത്തിന് ശിക്ഷ
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത കേസിൽ ആഴ്സണൽ ക്ലബിന്റെ ഫുട്ബോൾ താരം ടെയ്ലർ റോബിൻസണിനു തടവ് ശിക്ഷ. 2018 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു പൊതുചടങ്ങിൽ വച്ചു പരിചയപ്പെട്ട പെണ്‍കുട്ടികളെ സ്നാപ്ചാറ്റ് വഴി മെസേജ് അയച്ചു തന്റെ ബ്രാഡ്ഫോഡിലെ ഫ്ളാറ്റിലേക്ക് എത്തിച്ചാണ് ദുരുപയോഗം ചെയ്തത്. ദുരുപയോഗം ചെയ്തതിനു പുറമേ കുട്ടികളുടെ ചിത്രങ്ങൾ അശ്ലീല തമാശകളായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളുമായി കിടക്ക പങ്കിട്ട റോബിൻസണിന്റെ ഫ്ളാറ്റിലെ സഹതാമസക്കാരൻ കോറി ബെർമാന്റെ ഫോട്ടോയും പ്രചരിപ്പിച്ചിരുന്നു. രണ്ടു പേർക്കും ശിക്ഷ കിട്ടി. മൂന്നര വർഷമാണ് ജയിൽ ശിക്ഷ.
Read More