നഗരത്തിൽ നിര്‍ത്തിയിട്ട കാറും ആംബുലന്‍സും കത്തിനശിച്ചു; നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു


കോഴിക്കോട്: മിനി ബൈപാസിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാറും ആംബുലന്‍സും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ എരഞ്ഞിപ്പാലം-അരിയിടത്തുപാലം റോഡില്‍ സരോവരം പാര്‍ക്കിന് എതിര്‍വശത്താണ് സംഭവം.

കക്കോടി സ്വദേശി വിദ്യയുടെ പേരിലുള്ള 2017 മോഡല്‍ സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് കത്തിയത്. ടാക്‌സി സര്‍വീസ് നടത്തുന്ന കാര്‍ രണ്ടു മണിയോടെയാണ് ഇവിടെ പാര്‍ക്ക് ചെയ്തത്. അരമണിക്കൂറിനുള്ളില്‍ തന്നെ കാറില്‍ നിന്ന് തീ ഉയരുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്ത് നിര്‍ത്തിയിട്ട ആംബുലന്‍സിലേക്ക് തീപടരുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റു ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിക്കുകയായിരുന്നു. ബീച്ചില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു.ആംബുലന്‍സുകളും മറ്റു ടാക്‌സി വാഹനങ്ങളും പതിവായി നിര്‍ത്തിയിടാറുള്ള ഒഴിഞ്ഞ സ്ഥലമാണിത്. പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. നടക്കാവ് എസ്‌ഐ നിയാസിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Related posts

Leave a Comment