സിജോ പൈനാടത്ത്കൊച്ചി: കോവിഡ് കാലത്തു കെഎസ്ആര്‍ടിസി ബസുകള്‍ വന്‍തോതില്‍ കട്ടപ്പുറത്തേക്ക്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നുള്ള 2,732 ബസുകളാണു ടയറുകളും ബാറ്ററിയും നീക്കി ഒതുക്കിയിടാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഉള്‍പ്പെടെ കട്ടപ്പുറത്തേക്കു കയറ്റുന്നതിനുള്ള പട്ടികയിലുണ്ട്. സര്‍വീസിനു യോഗ്യമല്ലാത്തതും അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളതുമായ ബസുകളാണു പാര്‍ക്കിംഗ് സൗകര്യമുള്ള ഡിപ്പോകളിലേക്കു നീക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവിട്ടത്. 2,491 ദീര്‍ഘദൂര, ഓര്‍ഡിനറി ബസുകളാണ് ഇതോടെ സര്‍വീസ് നിര്‍ത്തി കട്ടപ്പുറത്താവുക. 241 ജൻറം ബസുകളും ‘പണിനിര്‍ത്തി സൈഡാകും’. 2013 ല്‍ ഓടിത്തുടങ്ങിയ ജൻറം ലോ ഫ്ളോര്‍ ബസും 2012 ല്‍ സര്‍വീസ് തുടങ്ങിയ 11 ലോ ഫ്ളോര്‍ ബസുകളും ഇതിൽപ്പെടുന്നു. അതേസമയം പത്തു വര്‍ഷം വരെ മാത്രം സര്‍വീസ് നടത്തിയതും കോവിഡ് കാലത്തും ഓടിക്കൊണ്ടിരുന്നതുമായ ബസുകളും പാര്‍ക്കിംഗിലേക്കു നീക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടതു ദുരൂഹമാണെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്രയധികം ബസുകള്‍ ഒരുമിച്ചു…
Read MoreDay: April 23, 2021
ഞാൻ സ്വന്തം ചേട്ടനെ അങ്ങനെ ചേയ്യുമോ സാറേ; തൃപ്പൂണിത്തുറയിലെ സുമേഷ് വധം; പ്രതിയുടെയും കുടുംബത്തിന്റെ രക്ഷാശ്രമം പോലീസ് പൊളിച്ചടുക്കി
തൃപ്പൂണിത്തുറ: കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ പ്രതിയും കുടുംബവും നടത്തിയ രക്ഷപ്പെടൽ നാടകം തൃപ്പൂണിത്തുറ പോലീസ് അതിവിദഗ്ധമായി പൊളിച്ചടുക്കി. എരൂർ കുളങ്ങരത്തറ സുധീഷിന്റെ മകൻ സുമേഷിനെ സഹോദരൻ സുനീഷ് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് ഒടുവിൽ തെളിഞ്ഞു. കേസിൽ പോലീസിനെപ്പോലും വീട്ടുകാർക്ക് ആശയക്കുഴപ്പത്തിലേക്കെത്തിക്കുവാൻ സാധിച്ചു. പോലീസ് പറഞ്ഞതനുസരിച്ച് കൊലപാതകമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് കൊടുത്തെങ്കിലും പ്രതിയുടെ വീട്ടുകാർ മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെട്ട് കൊലപാതകം നടന്നിട്ടില്ലെന്ന് സമർഥിക്കാൻ ശ്രമിച്ചു. ഒടുവിൽ പോലീസിന്റെ ശാസ്ത്രീയമായ കണ്ടുപിടിത്തവും തെളിവുകളും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.എരൂരിലെ വാടക വീട്ടിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു സുമേഷ് കുത്തേറ്റ് മരിക്കുന്നത്. ഇതിന് ദൃക്സാക്ഷികളില്ല. കൊല്ലപ്പെട്ട സുമേഷ് കുറെനാളായി അപകടത്തെ തുടർന്ന് അസുഖത്തിന്റെ കാരണം പറഞ്ഞ് പണിക്ക് പോകാറില്ല. വീട്ടിൽ കിടന്ന് സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കലും ടിവി കാണലുമായിരുന്നു പരിപാടി.സംഭവ ദിവസം പ്രതി സുനീഷ് വീട്ടിലേക്ക് വന്നപ്പോൾ ടിവി കണ്ടു കൊണ്ട് കട്ടിലിൽ കിടക്കുകയായിരുന്ന ചേട്ടനുമായി വഴക്കിട്ടു.…
Read Moreകോവിഡും തീവ്രവാദവും; ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര വിലക്കി യുഎസ്
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ്. ചൈനയിലേക്കും നേപ്പാളിലേക്കും ഉള്ള യാത്രകൾ പുനപരിശോധിക്കണമെന്നും അധികൃതർ അമേരിക്കക്കാരോട് ആവശ്യപ്പെട്ടു.ശ്രീലങ്കയിലേക്ക് പോകുമ്പോൾ ഉയർന്ന ജാഗ്രത പാലിക്കണം. ഭൂട്ടാനിലേക്ക് സാധാരണ യാത്രാ മുൻകരുതലുകൾ മതിയാവും. ലെവൽ ഒന്നിൽ ആണ് ഈ രാജ്യങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെ ലെവൽ നാലിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ്, കുറ്റകൃത്യം, തീവ്രവാദം തുടങ്ങിയ കാരണങ്ങളാൽ ഇന്ത്യയിലേക്ക് പോകരുതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയപ്പ് നൽകിയിരിക്കുന്നത്. നേരത്തെ യുഎസ് ആരോഗ്യവിഭാഗവും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
Read Moreവാളയാർ പെൺകുട്ടികളുടെ മരണം: സിബിഐ തെളിവെടുത്തു ; വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കും
പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി അന്വേഷണം തുടങ്ങി. ഇന്നു രാവിലെയാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം വാളയാറിലെ പെണ്‍കുട്ടികളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. കുട്ടികൾ തൂങ്ങിമരിച്ച നിലയിൽകണ്ട ഷെഡിലും പരിശോധന നടത്തി. കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ സംഘം ചോദിച്ചറിഞ്ഞു.കഴിഞ്ഞ മാസം 30-നാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്. അതിനു ശേഷം ആദ്യമായാണ് സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തുന്നത്. രണ്ടു കുട്ടികളുടേയും മരണത്തിൽ രണ്ട് എഫ്ഐആറുകളാണ് പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. മുന്‍പ് കേസന്വേഷിച്ച പ്രത്യേക സംഘത്തിൽ നിന്നും സിബിഐ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്ന് സിബിഐ സംഘം അറിയിച്ചു.
Read Moreലോട്ടറിയോടാണ് കൂടുതല്‍ ഭ്രാന്ത്! സനു ലോട്ടറി വാങ്ങിയതിന്റെ കടം 44,000 രൂപ; പണം കൊടുക്കാനുള്ളവരുടെ പേരുകള്‍ സനു മോഹന്‍ പോലീസിനോടു പറഞ്ഞത് ഇങ്ങനെ…
കൊച്ചി: ലോട്ടറിയോടാണ് കൂടുതല്‍ ഭ്രാന്ത്. ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയില്‍ തേവയ്ക്കലിലെ ലോട്ടറി കടയില്‍ 32,000 രൂപ നല്‍കാനുണ്ടെന്നു സനു മോഹന്റെ മൊഴി പോലീസ് പരിശോധിക്കുന്നുണ്ട്. കലൂരിലെ ലോട്ടറി കടയില്‍ 12,000 രൂപയും കടമുണ്ട്. കുറേനാളുകളായി പ്രതിദിനം 1,000 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ബംപര്‍ അടിക്കുമെന്നു വിശ്വസിച്ചു. സമീപകാലത്തായി മദ്യപാനം വര്‍ധിച്ചു. പണം കൊടുക്കാനുള്ളവരുടെ പേരുകള്‍ സനു മോഹന്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായ നവീന്‍, വൈശാഖ്, വിഷ്ണു, ബാബു, സാബു, ഫ്ളാറ്റിലെ കെയര്‍ടേക്കര്‍ തുടങ്ങിയവര്‍ ഇതില്‍ പെടും. കൊച്ചിയിലെ ഇലക്ട്രിക്കല്‍, ഫര്‍ണിച്ചര്‍ കടകളിലും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് പണയപ്പെടുത്തിയപ്പോള്‍ സനു തന്നെയാണു ഭാര്യയുടെ ഒപ്പിട്ടത്. പല സാമ്പത്തിക ഇടപാടുകളും ഭാര്യയ്ക്ക് അറിയില്ലായിരുന്നു. ഇടപാടുകളിലെ പാളിച്ചകളും ധാരാളിത്തവുമാണു വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. 50,000 രൂപയ്ക്കാണു കാര്‍ വിറ്റത്. കാറിന് 1.5 ലക്ഷം രൂപ…
Read Moreഒരു പുകവലിക്കാരന്റെ കോവിഡ്കാല ആശങ്കകൾ
1. പുകവലിക്കുന്ന ഒരാൾക്ക് പുകവലിക്കാത്ത ആളിനെ അപേക്ഷിച്ച് കോവിഡ് 19 ബാധിക്കാനുള്ള സാധ്യത കൂടുതലാണോ..?പുകവലിയും കോവിഡ് ബാധയും തമ്മിൽ നേരിട്ട് ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ വിരലുകൾ കൊണ്ട് സിഗരറ്റ്, ബീഡി, പൈപ്പ്( അണുബാധയുള്ളത്) ഇവ ചുണ്ടിലേക്ക് വയ്ക്കുന്നതുവഴി വൈറസുകൾ കൈകളിൽ നിന്ന് വായിലേക്ക് എത്തിച്ചേരും. പൈപ്പിന്റെ പുകയെടുക്കുന്ന ഭാഗം ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തിനു കാരണമാകും. 2.പുകവലിക്കാരനു കോവിഡ്ബാധ ഉണ്ടായാൽ രോഗം ഗുരുതരമാകുമോ…ഏതു വിധത്തിലുള്ള പുകവലിയും ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയ്ക്കുകയും ശ്വാസകോശ രോഗങ്ങളുടെ സാധ്യതയും തീവ്രതയും കൂട്ടുകയും ചെയ്യും. കോവിഡ് 19 പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന പകർച്ചവ്യാധിയാണ്. പുകവലി മൂലം പ്രവർത്തനക്ഷമത കുറഞ്ഞ ശ്വാസകോശം കൊണ്ട് കോവിഡിനെ ചെറുക്കാൻ ശരീരത്തിനാവില്ല. പുക വലിക്കുന്നവരിൽ കോവിഡ് രോഗം തീവ്രമാകുന്നതിനു സാധ്യത കൂടുതലാണ് എന്നു പഠനങ്ങൾ പറയുന്നു. 3. ഇ സിഗരറ്റ് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡ് ബാധിക്കാനും രോഗം തീവ്രമായി…
Read Moreഒളിവില്‍ പോയ സമയത്തും ആര്‍ഭാട ജീവിതം! മകളുടെ ശരീരം പോസ്റ്റ്മോർട്ടം ടേബിളിൽ; സനു നായാട്ട് കാണുന്ന തിരക്കിൽ; സനു മോഹന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: മകളെ കൊലപ്പെടുത്തിയ ശേഷം ഓളിവില്‍ പോയ സമയത്തും ആര്‍ഭാട ജീവിതം നയിച്ചിരുന്നതായി സനു മോഹന്‍. കോയമ്പത്തൂരിലെത്തിയ താന്‍ സിനിമ തീയേറ്ററിലും, ബാര്‍, ചൂതാട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം സമയവും ചെലവഴിച്ചതെന്ന് സനു മോഹന്‍ തെളിവെടുപ്പ് സമയത്ത് പോലീസിനോട് വെളിപ്പെടുത്തി. തെളിവെടുപ്പിന്റെ ഭാഗമായി തമിഴ്നാട്ടില്‍ തുടരുന്ന അന്വേഷണസംഘം മൂന്ന് ദിവസംകൂടി കഴിഞ്ഞേ തിരിച്ചെത്തുവെന്നാണ് സൂചന. ഇതിന് ശേഷമാകും അവസാന വട്ടം ചോദ്യം ചെയ്യല്‍. സനുവിന്റെ ഏതാനും ബന്ധുക്കളോടും സുഹൃത്തുക്കളോടും പോലീസ് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സേലത്ത് സനു മോഹന്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളില്‍ ഇന്നലെ പോലീസ് തെളിവെടുത്തു. ഒരു ഹോട്ടലിലെ ജീവനക്കാര്‍ സനുവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരില്‍ കണ്ടെടുത്ത സനു മോഹന്റെ കാര്‍ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചു. സനു കോയമ്പത്തൂരില്‍ വിറ്റ വൈഗയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. വൈഗയെ കൊലപ്പെടുത്തിയ ശേഷം കോയമ്പത്തൂരിലെത്തിയ സനു മോഹന്‍ മള്‍ട്ടി പ്ലക്സ് തിയറ്ററില്‍ മലയാളത്തിൽ…
Read Moreഅതു ഞാനല്ല! എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണ്..! നന്ദന വര്‍മ
എന്റെ അക്കൗണ്ടില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കില്‍ അതു ഞാനല്ലെന്ന് തിരിച്ചറിയുക. അത്തരത്തിലുള്ള കമന്റുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഒരുപാട് ആളുകള്‍ വിളിച്ചപ്പോഴാണ് ഞാനും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. -നന്ദന വര്‍മ
Read Moreസിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..! അന്‍സിബ ഹസന്
നോമ്പുകാലത്ത് അധികം പുറത്തേക്ക് പോവാറില്ല. വീട്ടില്‍ത്തന്നെ ഇരിക്കുകയാണ് പതിവ്. പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷം. ഉച്ചയ്ക്കുശേഷം നോമ്പുതുറക്കാനുള്ള ഒരുക്കങ്ങള്‍. സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദൃശ്യം 2വില്‍ നന്നായി അഭിനയിച്ചുവെന്ന് എല്ലാവരുടെയും നല്ല അഭിപ്രായം കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. -അന്‍സിബ ഹസന്
Read Moreവീല്‍ചെയറിലിരുന്നു കടലു കാണാന്‍ മോഹിക്കുന്ന ഇന്ഷ! തോറ്റുകൊടുക്കാന്‍ മനസില്ലാത്ത ആ ജീവിതം സ്ക്രീനില്‍ പകര്‍ന്നാടിയത് ഈ ഒമ്പതാം ക്ലാസുകാരി
ടി.ജി.ബൈജുനാഥ് പാതിവിടർന്ന പൂവിതൾ പോലെ ഒരു പെണ്‍കുട്ടി. കടലോളമാണ് അവളുടെ സ്വപ്നങ്ങൾ. അവൾക്കു പേര് ഇൻഷ. വീൽച്ചെയറിലിരുന്ന് സ്വന്തം ജീവിതത്തിന്റെ സ്വപ്നവേഗങ്ങൾ മാറ്റിയെഴുതുന്ന പതിമൂന്നുകാരി. ഡോ. സിജു വിജയൻ അവളുടെ മനസുറപ്പിന്റെ കഥ പറയുകയാണ്, സ്ക്രീനിൽ. സിനിമയ്ക്കും കഥയിലെ പെണ്‍കുട്ടിക്കും ഒരേ പേരാണ്, ഇൻഷ. തോറ്റുകൊടുക്കാൻ മനസില്ലാത്ത ആ ജീവിതം സ്ക്രീനിൽ പകർന്നാടുന്നതു മാളയിൽ നിന്നു മലയാള സിനിമയിലെത്തിയ പ്രാർഥന സന്ദീപ് എന്ന ഒന്‍പതാം ക്ലാസുകാരി. ഇൻഷയെന്നാൽ തുടക്കം, അനുഗ്രഹം. കേന്ദ്രകഥാപാത്രമായും ടൈറ്റിൽ വേഷത്തിലും പ്രാർഥനയ്ക്കിതു തുടക്കം. എഴുത്തുകാരനായും സംവിധായകനായും ബിഗ് സ്ക്രീനിൽ ഡോ. സിജുവിനും ആദ്യചിത്രമാണ് ഇൻഷ. ദ ഗ്രേറ്റ് ഫാദർ കുഞ്ഞുപ്രായത്തിൽ തന്നെ ആക്ടേഴ്സിനെ അനുകരിക്കുന്ന പ്രാർഥനയുടെ കഴിവ് കണ്ടെത്തിയതും ഓഡീഷനുകൾക്കു കൊണ്ടുപോയിരുന്നതും അമ്മൂമ്മയാണ്. തണ്ണീർമത്തൻദിനങ്ങളുടെ സംവിധായകൻ ഗിരീഷിന്റെ ആൽബത്തിലാണ് പ്രാർഥനയുടെ അഭിനയത്തുടക്കം. മുതുകാടിനൊപ്പം ഏഷ്യാനെറ്റിൽ കുട്ടികളുടെ ഷോയിൽ പങ്കെടുത്ത പ്രാർഥന മൂന്നിൽ പഠിക്കുന്പോൾ…
Read More