മാങ്കാംകുഴി: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന മാങ്കാംകുഴി വെട്ടിയാർ പുത്തൻപുരയിൽ നൗഷാദ് വെട്ടിയാർ (52 )ൻറ്റെ അപ്രതീക്ഷിത വേർപാട് നാടിനും പ്രവാസ ലോകത്തിനും നൊമ്പരമായി.ഒരാഴചയായി ഹൃദായാഘാതത്തെ തുടർന്ന് റിയാദ് ഹയാത്ത് ഇന്റർ നാഷണൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ സന്ധ്യയോടെ ആണ് അന്തരിച്ചത്. വെട്ടിയാർ സൗഹൃദ എൻ ആർ ഐ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ജീവകാരുണ്യ സംഘടനയ്ക്ക് രൂപം നൽകി വെട്ടിയാർ ഗ്രാമത്തിൽ ഉൾപ്പടെ രോഗികളും നിരാലംബരുമായ അനേകം പേർക്ക് കൈത്താങ്ങായി ചികിത്സാ ധനസഹായങ്ങളും സാമ്പത്തിക സഹായങ്ങളും പ്രവാസി കൂട്ടായ്മയിൽ എത്തിച്ചു നൽകാൻ മുൻ നിരയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. നാട്ടിലെത്തിയാൽ കോൺഗ്രസ് പ്രവർത്തകനായി പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്ന നൗഷാദിന്റെ വേർപാട് കോൺഗ്രസ് പ്രവർത്തകർക്കും നൊമ്പരമായി.കഴിഞ്ഞ പ്രളയകാലത്ത് സൗഹൃദ എൻ ആർ ഐ ട്രസ്റ്റ് വഴി…
Read MoreDay: April 23, 2021
ഒറ്റ പോസ്റ്റിനു ഏഴു കോടി! ഒരു വർഷം ഇൻസ്റ്റഗ്രാം വഴി റൊണാൾ ഡോ നേടുന്നത് 336 കോടി രൂപ; ഒറ്റ പോസ്റ്റിനു മാത്രം ഏഴു കോടി കിട്ടിയ ചരിത്രവുമുണ്ട്
റൊണാൾഡോയുടെ കാമുകിമാരുടെ പട്ടികയിൽ മോഡലും താരവുമായ കിം കർദാഷിയൻ മുതൽ പാരിസ് ഹിൽട്ടൺ വരെയുണ്ടായിരുന്നു. 2016 മുതൽ റൊണാൾഡോയുടെ കാമുകി അദ്ദേഹത്തിന്റെ നാലാമത്തെ കുഞ്ഞിന്റെ അമ്മ കൂടിയായ ജോർജീന റോഡ്രിഗസ് ആണ്. റൊണാൾഡോയ്ക്കു മറ്റു മൂന്നു കുട്ടികൾകൂടി ഉണ്ടെങ്കിലും മറ്റു മൂന്നു കുട്ടികളും ജനിക്കുന്നതു വാടകഗർഭപാത്രങ്ങളിലൂടെയാണ്. ആ കുഞ്ഞുങ്ങളുടെ അമ്മ ആരാണെന്നു റൊണാൾഡോ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം വിമാനം മെസിയെപ്പോലെ തന്നെ റൊണാൾഡോയ്ക്കുമുണ്ട് പ്രൈവറ്റ് ജെറ്റ്. 2015ൽ റൊണാൾഡോ സ്വന്തമാക്കിയ ജെറ്റിന്റെ വില 208 കോടി രൂപയാണ്. ആസ്ട്രാ ഗാലക്സി എന്നു പേരിട്ടിരിക്കുന്ന ജെറ്റിൽ എട്ടു മുതൽ പത്തു യാത്രക്കാരെ വരെ ഉൾക്കൊള്ളിക്കാനാകും. കരയും ആകാശവും പിന്നിട്ടു 2019ൽ റൊണാൾഡോ ഒരു ആഡംബര നൗകയും സ്വന്തമാക്കി. 57 കോടി മുടക്കിയാണ് റൊണാൾഡോ ഈ സ്വപ്ന തുല്യമായ യോട്ട് സ്വന്തമാക്കിയത്. വെർസിലിയ കപ്പൽശാലയിൽ നിർമിച്ച നൗകയിൽ പഞ്ചനക്ഷത്ര ഹോട്ടലുകളെ…
Read Moreഎസി റോഡ് നവീകരണത്തിനിടെ നടപ്പാലം തകർന്നു വീണു; ഇതര സംസ്ഥാന തൊഴിലാളിക്കു പരിക്ക്
മങ്കൊമ്പ് : എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിക്കൊണ്ടിരുന്ന നടപ്പാലം തർന്നു വീണു ഒരു ഇതര സംസ്ഥാന തൊഴിലാളിക്കു പരിക്കേറ്റു. ബംഗാൾ സ്വദേശിയായ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒൻപതരയോടെ ഒന്നാംകര പാലത്തിനു സമീപത്തുള്ള സമാന്തര നടപ്പാലമാണ് തകർന്നു വീണത്. കുറെ ദിവസങ്ങളായി പാലം പൊളിച്ചുനീക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു. അഞ്ചോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ ജോലിയിൽ ഏർപ്പെട്ടിരുന്നത്. തോടിനു ഇരുകരകളിലുമായി തൂണുകളില്ലാതെ നിർമിച്ചിരുന്ന പാലമാണ് നീക്കം ചെയ്തിരുന്നത്. പാലത്തിനൊപ്പം പണികളിലേർപ്പെട്ടിരുന്ന തൊഴിലാളികളും കനാലിലേക്കു വീഴുകയായിരുന്നു. കമ്പികൾ കൊണ്ട് ഒരു തൊഴിലാളിയുടെ ചെവിയുടെ ഭാഗത്താണ് പരിക്കേറ്റത്. സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നതിനാലാണ് ആർക്കും കാര്യമായ പരിക്കേൽക്കാതിരുന്നത്. പരിക്കേറ്റ തൊഴിലാളിക്ക് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ നൽകി. മലേഷ്യൻ കമ്പനിയായ പതിയുടെ മേൽനോട്ടത്തിൽ നടന്ന എസി റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് നാലോളം സമാന്തര പാലങ്ങൾ നിർമിച്ചത്. എന്നാൽ ഇതിന്റെ നിർമാണം…
Read Moreഓ… ഈ പ്രസവമൊന്നും വലിയ കാര്യമല്ല! എട്ടു പ്രസവം വീട്ടിൽ; പതിനഞ്ചു വർഷമായി മുലയൂട്ടുന്നു; സൗന്ദര്യംനോക്കി മുലപ്പാൽ നൽകാതിരിക്കുന്ന അമ്മമാരുടെ കാലത്ത്…
നമ്മുടെ നാട്ടിലെ ചില മുത്തശിമാർ പറയുന്നത് കേട്ടിട്ടില്ലേ, “ഓ… ഈ പ്രസവമൊന്നും വലിയ കാര്യമല്ല. ഞാനെന്റെ പത്താമത്തെ കൊച്ചിനെ ഗർഭിണിയായിരുന്നപ്പൊ ഒരു ദിവസം നെല്ലു കുത്തുന്നതിനിടയിൽ ഒരു വേദന ഇങ്ങുവന്നു. ഞാൻ ആ ഉലക്ക ഒരു മൂലയിലേക്ക് ചാരി വച്ചിട്ട് അകത്തേക്ക് കയറി പ്രസവിച്ചിട്ട് വന്നു ബാക്കി നെല്ലും കൂടിയങ്ങ് കുത്തി’ എന്നൊക്കെ. ഇതൊക്കെ യഥാർഥത്തിലുള്ളതാണോ? അങ്ങനെയൊക്കെ പറ്റുമോ? തുടങ്ങി പല സംശയങ്ങളും പുതിയ തലമുറയ്ക്കുണ്ടാകാം. പുതിയ തലമുറയിൽ ഇത്തരം കഥകളൊന്നും കേട്ടുകേൾവി പോലുമില്ല. എല്ലാവരും തന്നെ ആശുപത്രിയിലാണ് പ്രസവിക്കുന്നത്. എന്നാൽ, ഈ ആധുനിക കാലത്ത് ഒൻപതിൽ എട്ടുമക്കളെയും വീട്ടിൽ പ്രസവിച്ച അമ്മ അതും ഒരു പരിഷ്കൃത രാജ്യത്ത്. ഇതൊക്കെ എല്ലാവർക്കും പറ്റുമെന്നാണ് നാൽപ്പത്തിയാറുകാരിയും ഒൻപതു കുട്ടികളുടെ അമ്മയുമായ അമാൻഡ പറയുന്നത്. താരമായ അമ്മ ഒൻപതു മക്കളിൽ എട്ടുപേരെയും അമാൻഡ പ്രസവിച്ചത് വീട്ടിലാണെന്നു മാത്രമല്ല അവരെ താരമാക്കുന്നത്.…
Read Moreമാമനോട് ഒന്നും തോന്നല്ലേ..! നിയമപരമായും കായികപരമായും നടപടിയെടുക്കും; ട്രോളിലൂടെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്
മാസ്ക് ശരിയായി ധരിക്കാത്തവർക്കെതിരേയും കൂട്ടം കൂടുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. ട്രോളിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ഇനിയും പിടിച്ചില്ലേല് കയ്യേല് നിക്കത്തില്ല. അതോണ്ടാ, മാമനോട് ഒന്നും തോന്നല്ലേ’ എന്നാണ് ട്രോളിന് നൽകിയിരിക്കുന്ന അടിക്കുറിപ്പോടെയാണ് ട്രോൾ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴും മാസ്ക് ഇടാതെയും താടിക്ക് മാസ്ക് വച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരെയും കറങ്ങാനിറങ്ങുന്നവരെയും ശ്രദ്ധയില്പ്പെടുന്നുണ്ട്. അത്തരക്കാര്ക്കെതിരെ നിയമപരമായും ആവശ്യമെങ്കില് കായികപരമായും ഞങ്ങള് നടപടി സ്വീകരിക്കുന്നതാണെന്നായിരുന്നു ട്രോൾ. സംസ്ഥാനത്ത് 26,995 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്ത്തയും ട്രോളിലുണ്ട്.
Read Moreഅച്ഛൻ മരിച്ച വേദനയുമായി മകൾ പ്ലസ്ടു പരീക്ഷ എഴുതി
മാവേലിക്കര: പിതാവ് മരിച്ച വേദനയുമായി മകൾ പ്ലസ്ടൂ പരീക്ഷ എഴുതി. കോവിഡ് ബാധിച്ചു മരിച്ച ബിഎസ്എഫ് ജവാൻ മാങ്കാംകുഴി കൊട്ടയ്ക്കാട്ടുവിളയിൽ കെ.ജി.സുനിലിന്റെ (48) മകൾ സ്നേഹയാണ് അച്ഛൻ മരിച്ചെന്നറിഞ്ഞ വേദന ഉള്ളിലൊതുക്കി ഇന്നലെ രാവിലെ മാവേലിക്കര എ.ആർ.രാജരാജവർമ സ്മാരക ഗവ.ഗേൾസ് എച്ച്എസ്എസിൽ പരീക്ഷ എഴുതിയത്. അവധിക്കെത്തിയ സുനിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണു മരിച്ചത്.മരണ വിവരമറിഞ്ഞു പ്രിൻസിപ്പൽ ജെ.പങ്കജാക്ഷി, ക്ലാസ് ടീച്ചർ ശ്രീജ സി.പണിക്കർ, ചീഫ് സൂപ്രണ്ട് സി.എൽ.വിൽസൺ എന്നിവർ സ്നേഹയുടെ ബന്ധുക്കളെ വിളിച്ചിരുന്നു. ഇതേത്തുടർന്നു സ്നേഹയെ ഇന്നലെ രാവിലെ ബന്ധു സ്കൂളിലെത്തിച്ചു. പരീക്ഷ എഴുതിയ ശേഷം ബന്ധുവിനൊപ്പം മടങ്ങി. മരിച്ച സുനിലിന്റെ ഭാര്യ: സുർജിത് (വള്ളികുന്നം സഹകരണ ബാങ്ക്, സെക്രട്ടറി). മകൻ: സൗരവ്.
Read Moreസൗന്ദര്യം അല്പംകൂടി കൂട്ടണമെന്ന മോഹം ഉണ്ടായിരുന്നു! ഉള്ളതു പോരാതെ വന്നപ്പോൾ ചെറിയൊരു സൗന്ദര്യപ്പണി; യുവതിയുടെ മുഖമൊരു ഫുട്ബോളായി
ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം, വളഞ്ഞ വഴിയിലൂടെ ചിലതു നേടാൻ ശ്രമിച്ചാൽ ചിലപ്പോൾ തിരിച്ചടിക്കും. അത്യാവശ്യം സൗന്ദര്യമുണ്ടായിരുന്ന ഒരു മുപ്പതുകാരി ഇപ്പോൾ ഇത്തരമൊരു കെണിയിൽ കൊണ്ടു മുഖം വച്ചുകൊടുത്തിരിക്കുകയാണ്. സൗന്ദര്യം അല്പംകൂടി കൂട്ടണമെന്ന മോഹം പുള്ളിക്കാരിക്കു കുറെ നാളായി ഉണ്ടായിരുന്നു. കവിളുകളൊക്കെ അല്പംകൂടി തുടുത്തിരുന്നാൽ എന്തൊരു ഭംഗിയായിരിക്കും. മോഹം കലശലായതോടെ അതിനുള്ള വഴികൾ തേടി. അങ്ങനെ ആരോ പറഞ്ഞു സിലിക്കൺ കുത്തിവച്ചാൽ കവിൾ നന്നായി തുടുത്തു കൂടുതൽ സുന്ദരിയാകും! അതിനൊപ്പം കവിൾ തുടുത്തവരുടെ ചില കഥകൾകൂടി കേട്ടതോടെ ഇരിക്കപ്പൊറുതിയില്ലാതായി. പക്ഷേ, ഈ സൗന്ദര്യ ചികിത്സയ്ക്കു ഇത്തിരി പണം മുടക്കണം. എങ്ങനെയൊക്കെയോ പണം സംഘടിപ്പിച്ചു സുന്ദരിയാകാൻ തീരുമാനിച്ചു. അങ്ങനെ 2017ലാണ് മുഖസൗന്ദര്യം കൂട്ടാനായി ബ്രസീൽ സ്വദേശിനി ജൂജൂ ഒലിവെയ്റ എന്ന ട്രാൻസ് വുമൺ മുഖത്തു സിലിക്കൺ കുത്തിവച്ചത്. എന്നാൽ, കഷ്ടകാലം എന്നല്ലാതെ എന്തു പറയാൻ. വെളുക്കാൻ തേച്ചത് പാണ്ടായി. ചികിത്സ ഉദ്ദേശിച്ച…
Read Moreഓക്സിജൻ മാൻ! ആഡംബര കാർ വിറ്റ് ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകി; ഷാനവാസിൽ ഈ മാറ്റമുണ്ടാകാനുള്ള കാരണം ഇങ്ങനെ…
രാജ്യതലസ്ഥാനം ഓക്സിജൻ ക്ഷാമത്തിൽ വലയുകയാണ്. ഒരു പക്ഷെ നാളെ നമ്മളെയും അത് ബാധിച്ചേക്കാം. കോവിഡ് ബാധിച്ച് വെന്റിലേറ്റർ കഴിയുന്ന നിരവധി രോഗികൾ ഓക്സിജൻ കിട്ടാതെ വലയുന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തന്റെ ആഡംബര കാർ വിറ്റ് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിയ ഒരാളാണ് ഇപ്പോൾ സോഷ്യൽ മീഡിയായുടെ ഹീറോ. മുംബൈ സ്വദേശിയായ ഷാനവാസ് ശൈഖ് എന്ന യുവാവാണ് തന്റെ ഫോർഡ് എൻഡവർ വിറ്റ പണംകൊണ്ട് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി മറ്റുള്ളവർക്ക് നൽകുന്നത്. ‘ഓക്സിജൻ മാൻ’ എന്ന പേരിലാണ് ഇപ്പോൾ ഷാനവാസ് അറിയപ്പെടുന്നത്. ഒരു വർഷം മുൻപ് സുഹൃത്തിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതാണ് ഷാനവാസിൽ മാറ്റമുണ്ടാകും കാരണം. ഓട്ടോയിൽ ആശുപത്രിയിലേക്കുള്ള വഴിയിൽ സുഹൃത്തിന്റെ ഭാര്യ ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നു. 22 ലക്ഷം വിലയുള്ള ഫോർഡ് എൻഡവർ വിറ്റുകിട്ടിയ തുകയ്ക്ക് 160 ഗ്യാസ് സിലിണ്ടറുകൾ വാങ്ങി. സ്വന്തം നാട്ടിലും പരിസരങ്ങളിലുമായി ഓക്സിജൻ ആവശ്യമുളളവർക്ക്…
Read Moreഓക്സിജനല്ല, രണ്ടടിയാണ് തരേണ്ടത്! ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടയാളോട് തട്ടിക്കയറി കേന്ദ്ര സഹമന്ത്രി
ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടയാളോട് തട്ടിക്കയറി കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് പട്ടേൽ. മധ്യപ്രദേശിലെ ദമോ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ ആളെ കേന്ദ്ര സഹമന്ത്രി ശകാരിക്കുകയായിരുന്നു. തങ്ങൾക്ക് മതിയായ ഓക്സിജൻ സിലിണ്ടറുകൾ ലഭിച്ചില്ല. അഞ്ച് മിനിറ്റ് മാത്രമാണ് അധികൃതർ ഓക്സിജൻ ലഭ്യമാക്കിയതെന്നും ഇതിലും നല്ലത് ഓക്സിജൻ തരില്ലെന്നു പറയുന്നതായിരുന്നുവെന്നാണ് പരാതിക്കാരൻ മന്ത്രിയോട് പറഞ്ഞത്. നിങ്ങളുടെ സംസാരം ഇപ്രകാരമാണെങ്കിൽ ഓക്സിജൻ സിലിണ്ടർ അല്ല രണ്ട് അടിയാണ് ലഭിക്കാൻ പോകുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. ആരാണ് ഓക്സിജൻ സിലിണ്ടർ തരില്ലെന്ന് പറഞ്ഞതെന്നും മന്ത്രി ചോദിക്കുന്നുണ്ട്.
Read Moreസമ്മാനങ്ങൾ പാവപ്പെട്ടവർക്ക് നൽകി മയൂർ; കൈയടിച്ച് സോഷ്യൽ മീഡിയ! മയൂരിന് മഹീന്ദ്ര ഥാർ സമ്മാനം നൽകുമെന്ന് ആനന്ദ് മഹീന്ദ്ര
തനിക്ക് കിട്ടുന്ന സമ്മാനങ്ങൾ പാവപ്പെട്ടവർക്ക് നൽകാനുള്ള തീരുമാനമെടുത്ത് മയൂർ ഷിൽഖേ. സമ്മാനം തരാൻ ആഗ്രഹിക്കുന്നവർ അത് ചെക്കായോ പണമായോ നൽകിയാൽ ആ അമ്മയെയും കുഞ്ഞിനെയും പോലെ കഷ്ടപ്പെട്ടുന്നവർക്ക് കൈമാറാൻ കഴിയുമെന്നും മയൂർ പറയുന്നു. തനിക്ക് റെയിൽവേ സമ്മാനിച്ച 50,000 രൂപയുടെ പകുതി കണ്ണുകാണാത്ത ആ അമ്മയ്ക്കും രക്ഷിച്ച കുട്ടിയ്ക്കും നൽകുമെന്ന് മയൂർ വ്യക്തമാക്കി. മയൂരിന് മഹീന്ദ്ര ഥാർ സമ്മാനം നൽകുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചിരുന്നു. ജാവ മോട്ടോർ സൈക്കിൾ തങ്ങളുടെ പുതിയ വാഹനം മയൂറിന് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിൽ നിന്നും കുട്ടിയെ രക്ഷിച്ച വീഡിയോയാണ് മയൂറിനെ പ്രശസ്തനാക്കിയത്. അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ വാൻഗണി റെയിൽവേ സ്റ്റേഷനിൽ പോയിന്റ്സ്മാനായി ജോലി ചെയ്യുന്ന മയൂർ ഷിൽഖേ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. ഈ സമയം ട്രെയിൻ തൊട്ടടുത്തെത്തുകയും…
Read More