ന്യൂയോര്‍ക്ക്: പതിനൊന്നാം വയസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഇന്റര്‍വ്യൂ ചെയ്തു ജനശ്രദ്ധ പിടിച്ചുപറ്റിയ ഡാമന്‍ വീവര്‍ അന്തരിച്ചു. മേയ് 15 ശനിയാഴ്ചയായിരുന്നു ഡാമന്റെ സംസ്കാരം. മരിക്കുമ്പോള്‍ 23 വയസായിരുന്നു. 2009ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമയെ ഇന്റര്‍വ്യൂ ചെയ്യുന്നതിനുള്ള അവസരം യാദൃശ്ചികമായാണു ഡാമനു ലഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചും വിദ്യാലയങ്ങളെ കുറിച്ചും 12 ചോദ്യങ്ങളാണ് പ്രസിഡന്റിനോടു ഡാമന്‍ ചോദിച്ചത്. ഒരു പ്രഫഷണല്‍ മാധ്യമപ്രവര്‍ത്തകനെ അനുസ്മരിപ്പിക്കുന്ന പക്വതയോടെയാണു 11 വയസുകാരന് ഒബാമയോടു ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചത്. ചിരിച്ചുകൊണ്ട് ഒബാമ കൃത്യമായ മറുപടിയും നല്കി. അന്നു വൈസ് പ്രസിഡന്റായിരുന്ന ബൈഡന് ഡാമനെ അഭിനന്ദിച്ചിരുന്നു. വെസ്റ്റ് ഹം ബീച്ചില്‍ റോയല്‍ പാം ബീച്ച് സ്കൂളില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ഡാമന്‍ ജോര്‍ജിയ ആല്‍ബനി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ ബിരുദം നേടി. ഡാമന്റെ മരണ വിവരം സഹോദരന് ഹാര്‍ഡിയാണു മാധ്യമങ്ങളെ…
Read MoreDay: May 17, 2021
തലയ്ക്കു മീതെ റോക്കറ്റും മിസൈലും! ഭയന്നുവിറച്ച് ഇസ്രയേലിലെ മലയാളി നഴ്സുമാർ; ഏജൻസികളാൽ കബളിപ്പിക്കപ്പെട്ട് ഇസ്രയേലിൽ പെട്ടുപോയവരും നിരവധി; പറയുന്നത് ഇങ്ങനെ..
കോതമംഗലം: ഇസ്രയേൽ-പലസ്തീൻ സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഭീതിയിൽ. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ നിന്നു മാത്രം നൂറുകണക്കിനു മലയാളി നഴ്സുമാർ ഇസ്രയേലിൽ ജോലി ചെയ്തുവരുന്നുണ്ട്. ഇവരുടെ കുടുബാംഗങ്ങളും ഭയത്തിലാണ്. ഹമാസ് തീവ്രവാദികൾ തൊടുത്തുവിടുന്ന മിസൈൽ എത്തുന്നതിനു മുമ്പുള്ള സൈറൺ കേൾക്കുമ്പോൾ കണ്ണിൽ ഇരുട്ടു കയറുമെന്ന് ടെൽ അവീവിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തങ്ങൾ താമസിക്കുന്ന വീടിനു മുകളിലൂടെയാണ് നൂറുകണക്കിനു മിസൈലുകൾ കടന്നുപോയി സമീപത്തു വീണതെന്ന് അവർ പറഞ്ഞു. മിസൈൽ വർഷം ഇപ്പോഴും ഇടയ്ക്കിടെ തുടരുന്നുമുണ്ട്. കെയർടേക്കർമാരായും ആശുപത്രി സ്റ്റാഫ് ആയിട്ടുമാണു മലയാളികൾ ഇസ്രയേലിൽ ജോലി ചെയ്തുവരുന്നത്. പല കെട്ടിടങ്ങളിലും സുരക്ഷാ അറകൾ ഉണ്ട്. എന്നാൽ പഴയ കെട്ടിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ലഭ്യമല്ലാത്തത് ഇവരെ ആകുലപ്പെടുത്തുന്നുണ്ടെന്ന് അടിമാലി സ്വദേശിയായ നഴ്സ് പറഞ്ഞു. ഏജൻസികളാൽ കബളിപ്പിക്കപ്പെട്ട് ഇസ്രയേലിൽ പെട്ടുപോയവരും…
Read Moreടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു! രക്ഷാപ്രവര്‍ത്തനത്തിന് സൈനിക യൂണിറ്റുകൾ; മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥ വകുപ്പ്
അഹമ്മദാബാദ്: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരം തൊട്ടു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോര്‍ബന്ദറിനും മഹുവയ്ക്കും ഇടയിലുള്ള തീരം കടന്ന് മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചു. അതേസമയം, ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നൊരുക്കങ്ങൾ വിലയിരുത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവാ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും, ദാമൻ ദിയു ലഫ്റ്റനന്റ് ഗവർണറുമായും ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനങ്ങൾക്ക് എല്ലാവിധ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ചുഴലിക്കാറ്റ് ഗുജറാത്ത്, ദിയു തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ടത്. കേന്ദ്ര ദുരന്ത നിവാരണ സേനാംഗങ്ങൾ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
Read Moreഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍ ! ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍ അപകടമാണ്; തുറന്നടിച്ച് ജസ്ല മാടശ്ശേരി…
ഭീകരവാദത്തെയും തീവ്രവാദത്തെയും പിന്തുണയ്ക്കുന്ന ചില മലയാളികളുണ്ടെന്നും ഇതൊക്കെ മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണെന്നും തുറന്നടിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. തന്റെ മൂന്നു മക്കളെയും ഇസ്രയേലിനെതിരായ പോരാട്ടത്തിനയയ്ക്കുകയും അവരില്‍ ഒരാളെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി അയയ്ക്കുകയും ചെയ്ത മറിയം ഫര്‍ഹത് ഇസ്രയേല്‍ വിരുദ്ധ പോരാട്ടത്തിന്റെ പലസ്തീനിയന്‍ മുഖങ്ങളിലൊന്നായിരുന്നു. മൂന്നു മക്കളും ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ട ഇവരെ ‘രക്തസാക്ഷികളുടെ അമ്മ’ എന്നായിരുന്നു വിളിച്ചിരുന്നത്. മറിയം ഫര്‍ഹത്തിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്ലയുടെ പ്രതികരണം. ജസ്ലയുടെ കുറിപ്പ് ഇങ്ങനെ… ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍… ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍… അപകടമാണ്… മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്.. മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്.. തിരുത്തപ്പെടണം. ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും..’…
Read Moreഇത്തിക്കരയാറ്റിൽ മരക്കുളം കടവിലെ നടപ്പാലം മുങ്ങി; നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ
ചാത്തന്നൂർ: ഇത്തിക്കരയാറിന് കുറുകെ മരക്കുളം കടവിൽ നിർമിച്ച നടപ്പാലം വെള്ളത്തിൽ മുങ്ങി.നിർമ്മാണത്തിലെ അപാകതയാണ് നടപ്പാലം നദിയിൽ മുങ്ങാൻ ഇടയാക്കിയതെന്ന് ആരോപണം ഉയർന്നിരിക്കയാണ്. കല്ലുവാതുക്കൽ പഞ്ചായത്തിലെ മരക്കുളത്തെയും പൂയപ്പള്ളി പഞ്ചായത്തിലെ ചെങ്കുളത്തേയും ബന്ധിപ്പിച്ചാണ് നടപ്പാലം നിർമ്മിച്ചത്.ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച നടപ്പാലം ആറ് മാസം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. മഴയിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നതോടെ നടപ്പാലത്തിൻ്റെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങി അക്കരെയിക്കരെയുള്ള യാത്ര തടസ്സപ്പെട്ടു.ഇത് ഇരു പ്രദേശത്തെയും ജനങ്ങളുടെ നിത്യ യാത്ര തടസപ്പെടുത്തുകയും ചെയ്തു. നടപ്പാലം വന്നതോടെ പൊതുമരാമത്ത് വകുപ്പിന്റെ കടത്തുവള്ളം സർവീസ് നിർത്തുകയും ചെയ്തു.ആറിന് കുറുകെ ഉയരത്തിൽ കടന്നു പോകുന്ന നടപ്പാലം ചെങ്കുളം ഭാഗത്ത് കൊടും താഴ്ചയിലേയ്ക്ക് ഇറക്കി അശാസ്ത്രീയമായാണ് നിർമിച്ചിരിക്കുന്നത്. ചെങ്കുളം ഭാഗത്ത് ആറ്റിലെ ജലനിരപ്പിന് സമാന്തരമായാണ് നടപ്പാലം വന്നു ചേരുന്നത്.ഇവിടെ നടവഴി സംരക്ഷണഭിത്തി നിർമ്മിച്ച് ഉയരം കൂട്ടേണ്ടതായിരുന്നു.എന്നാൽ അതിനുള്ള…
Read Moreഹമാസിനെതിരായ ആക്രമണം തുടരുമെന്ന് ഇസ്രയേൽ; വെടിനിർത്തില്ലെന്ന് ഹമാസും; സമാധാനം പാലിക്കണമെന്ന് ഇന്ത്യ
ഗാസ: ഹമാസിനെതിരേ മുഴുവൻ ശക്തിയുമുപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷം അവസാനിക്കാൻ സമയമെടുക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കകം ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഗാസ മുനന്പിൽ ശക്തമായ ആക്രമണം തുടരുകയും ചെയ്തു.സംഘർഷം അവസാനിപ്പിക്കണമെന്ന യുഎൻ ആവശ്യത്തെ നിരസിച്ചാണ് ആക്രമണം നടക്കുന്നത്. വെടിനിർത്തലിന് ഇല്ലെന്ന് ഹമാസും പ്രഖ്യാപിച്ചിട്ടുണ്ട്. വെടിനിർത്തൽ ഉണ്ടാകണമെങ്കിൽ തങ്ങളുടെ നിബന്ധനകൾ പൂർണമായി അംഗീകരിക്കണമെന്ന് ഹമാനസ് ഡെപ്യൂട്ടി തലവൻ മൗസ അബു മർസൂഖ് പറഞ്ഞു. ഇരുകൂട്ടരും ആക്രമണം നിർത്തില്ലെന്ന നിലപാട് എടുത്തതോടെ യുഎൻ രക്ഷാസമിതി ഓണ്‍ലൈനിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. യുഎൻ യോഗ സമയത്തും ഹമാസിനെതിരായ ആക്രമണം ഇസ്രയേൽ തുടർന്നിരുന്നു.ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറോളമാണ്. അന്‍പതിലേറെ കുട്ടികളും ഇതിൽപ്പെടുന്നു. എണ്പതു തവണ യുദ്ധവിമാനങ്ങൾ ഗാസയിൽ ആക്രമണം നടത്തിയെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഈ…
Read Moreമോദിക്കെതിരായ പോസ്റ്റർ പ്രതിഷേധം; അറസ്റ്റുകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിപ്പിച്ചവരെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നടപടിക്കെതിരേ സുപ്രീം കോടതിയിൽ ഹർജി. പ്രദീപ് കുമാർ എന്ന വ്യക്തിയാണു ഹർജി സമർപ്പിച്ചത്. ഡൽഹി പോലീസിന്റെ അറസ്റ്റ് നടപടി വ്യക്തി സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മോദി സർക്കാരിന്റെ വാക്സിൻ നയത്തെ എതിർത്താണ് ഡൽഹിയിലെ എല്ലാ ജില്ലകളിലും മോദിക്കെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. “മോദിജി ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്സിൻ എന്തിനാണ് വിദേശത്തേക്ക് അയച്ചത്’’എന്നായിരുന്നു മോദിക്കെതിരായ പോസ്റ്ററുകൾ എഴുതിയിരുന്നത്. പ്രധാനമന്ത്രിയെ വിമർശിച്ച് നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി പോലീസ് 24 പേരെയാണ് അറസ്റ്റ് ചെയ്തത്. പൊതു മുതൽ നശിപ്പിച്ചതിന്റെ പേരിലാണ് ഇവർക്കെതിരേ 21ൽ അധികം കേസുകൾ ചുമത്തിയിരിക്കുന്നത്.
Read Moreപെയ്തിറങ്ങിയത് റിക്കാർഡ് മഴ; ന്യൂനമർദപ്പെയ്ത്തിൽ ഇില്ലയ്ക്ക് നഷ്ടം കോടികൾ; കോവിഡ് ഭീതിയിൽവിറച്ച് ക്യാമ്പുകൾ
കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ റിക്കാർഡ് മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്.വെള്ളിയാഴ്ച രാവിലെ എട്ടര മുതൽ ഇന്നലെ രാവിലെ എട്ടര വരെ ജില്ലയിൽ പെയ്തത് 162.2 മില്ലീമീറ്റർ. വ്യാഴാഴ്ച 88 മില്ലിമീറ്ററും ബുധനാഴ്ച 10.2 മില്ലിമീറ്ററും മഴ ലഭിച്ചതായാണു കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിലെ കണക്ക്. കാൽ നൂറ്റാണ്ടിനുള്ളിൽ മേയ് മാസങ്ങളിൽ ഇത്തരത്തിലൊരു പെയ്ത്ത് ലഭിച്ചിട്ടില്ല. ഇന്നത്തെ കണക്കും 150 മില്ലിമീറ്ററിനു മുകളിലായിരിക്കുമെന്നാണ് സൂചന. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും കഴിഞ്ഞ ദിവസങ്ങളിൽ 170 മില്ലിമീറ്റർ വരെ മഴ ലഭിച്ചതായാണ് സൂചന. ന്യൂനമർദപ്പെയ്ത്തിൽ വൻ നാശനഷ്കോട്ടയം: ന്യൂനമർദത്തിൽ കാലം തെറ്റിയെത്തിയ പെരുമഴയിൽ ജില്ലയിൽ 10.37 കോടി രൂപയുടെ കൃഷിനാശം. അപ്പർ കുട്ടനാട്ടിലെ മടവീഴ്ചയിൽ പാടങ്ങൾ മുങ്ങി. കൊയ്ത്ത് അവശേഷിച്ച പാടങ്ങളിൽ നെല്ല് ചെളിയിൽ മുങ്ങിനശിച്ചു. കുമരകം, അയ്മനം, ആർപ്പൂക്കര, തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ മടവീഴ്ചയുണ്ടായി. അടുത്ത കൃഷിക്ക് പാടം ഒരുക്കിയ കർഷകരും വിത നടത്തിയവരും…
Read Moreഇസ്രായേല്‍ ലോകത്തിന്മാതൃയെന്ന് കങ്കണ
ലോകത്തിന് മുഴുവന്‍ ഇസ്രായേല്‍ മാതൃകയാണെന്ന് നടി ബോളിവുഡ് നടി കങ്കണ റണൗത്ത്. ഇന്ത്യ ഇസ്രയേലിനെ കണ്ട് പഠിക്കണമെന്നും രാജ്യത്തുള്ള വിദ്യാര്‍ഥികള്‍ എല്ലാവരും പട്ടാളത്തില്‍ ചേരേണ്ടത് നിര്‍ബന്ധമാക്കണമെന്നും താരം. ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്, അതു പോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു. ഇസ്രായേലിനെ തന്നെ മാതൃക എടുക്കുക. ആ രാജ്യത്ത് ഏതാനും ലക്ഷം ആളുകള്‍ മാത്രമേയുള്ളൂ.എങ്കിലും ആറേഴ് രാജ്യങ്ങള്‍ ഒരുമിച്ച് അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്. ലോകത്തിന് മുഴുവന്‍ ഇസ്രയേല്‍ മാതൃകയാണ്. അതിന് മാത്രം എന്ത് പ്രത്യേകതയാണ് ആ രാജ്യത്ത് ഉള്ളത്? പ്രതിപക്ഷമാണോ? പ്രതിപക്ഷം അവിടെയും ഉണ്ട്. പക്ഷേ യുദ്ധത്തിന്റെ ഇടയില്‍ നിന്ന് നിങ്ങള്‍ സ്ട്രൈക്ക് ചെയ്തത് വിശ്വസിക്കില്ല എന്ന് പറയില്ല. ഇത്തരം വൃത്തിക്കെട്ട…
Read Moreവെറും 10 വയസാണ് എന്റെ പ്രായം ! ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കില്‍ എനിക്ക് ആളുകളെ സഹായിക്കാമായിരുന്നു; അവളുടെ വാക്കുകള്‍ ലോകത്തെ കണ്ണീരണിയിക്കുന്നു…
ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ ഇതിന്റെ ദുരന്തഫലം ഏറെ അനുഭവിക്കേണ്ടി വരുന്നത് ദുര്‍ബല വിഭാഗമായ കുട്ടികളാണ്. സംഘര്‍ഷം തുടങ്ങി ഒരാഴ്ചയാകുമ്പോള്‍ 41 കുട്ടികള്‍ ഉള്‍പ്പെടെ 148 പലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇക്കൂട്ടത്തില്‍ 10 വയസുകാരി നദീന്‍ അബ്ദെലിന്റെ വാക്കുകള്‍ ഇപ്പോള്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. തകര്‍ന്ന കെട്ടിടത്തിന് മുന്നില്‍ ചുറ്റും കൂടി നില്ക്കുന്ന കുട്ടികളെ ചൂണ്ടിയാണ് അവള് ലോകത്തോട് സങ്കടപ്പെടുന്നത്. മിഡില്‍ ഈസ്റ്റ് ഐയുടെ ട്വിറ്റര്‍ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നദീന്റെ വാക്കുകള്‍ ഇങ്ങനെ…എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല. എനിക്ക് വെറും പത്തുവയസാണ് പ്രായം. ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കില്‍ എനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഞാന്‍ വെറും കുട്ടിയാണ്. എന്റെ കുടുംബം പറയുന്നത് അവര്‍ നമ്മളെ വെറുക്കുന്നു എന്നാണ്. നമ്മള് മുസ്ലിംകള് ആയതുകൊണ്ടാണെന്നാണ്. നോക്കൂ, എനിക്ക് ചുറ്റും കുട്ടികളാണ്. അവര്‍ക്ക് മുകളിലേക്ക് എന്തിനാണ്…
Read More