തിരുവനന്തപുരം: സംസ്ഥാനത്ത് 12 നും 13നും കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളുവെന്ന് സർക്കാർ ഉത്തരവായി. 12നും 13നും ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദനീയമല്ല. ശക്തമായ സാമൂഹ്യ അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 11ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകളും ഉൾപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.
Read MoreDay: June 10, 2021
ഒളിച്ചുകളി അവസാനിച്ചു! അങ്ങനെ മാര്ട്ടിന് ജോസഫ് കുടുങ്ങി; പ്രതിയെ കുടുക്കിയത് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍
കൊച്ചി: ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി മാര്ട്ടിന് ജോസഫ് പിടിയിൽ. തൃശൂർ കിരാലൂരിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ജോസ് എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. നേരത്തെ മാര്ട്ടിന് ജോസഫിന് ഒളിവില്‍ പോകാനുള്ള സഹായം ചെയ്ത മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുത്തൂര്‍ സ്വദേശി ശ്രീരാഗ് (27), പാവറട്ടി സ്വദേശി ധനേഷ് (29), മുണ്ടൂര്‍ സ്വദേശി ജോണ്‍ ജോയ് (28) എന്നിവരെയാണ് തൃശൂരില്‍ നിന്നു പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ എത്തിയിരുന്നതിന് ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. കാക്കനാട്ടെ ഒരു ഫ്ലാറ്റില്‍ നിന്ന് എട്ടിന് പുലര്‍ച്ചെ 4.30ഓടെയാണ് ഇയാള്‍ തൃശൂരിലേക്ക് പോയതെന്ന് ഇതോടെ അന്വേണസംഘം സ്ഥിരീകരിച്ചു. ഫ്ലാറ്റിലെ ലിഫ്റ്റില്‍ നിന്നു സുഹൃത്തിനൊപ്പം…
Read Moreസാമൂഹിക അടുക്കളയിൽ സജീവമായി കേരള വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ! ഇത്തരമൊരു പ്രവർത്തിക്ക് മുന്നിട്ടിറങ്ങിയതിന്റെ കാരണമായി സജന പറയുന്നത് ഇങ്ങനെ…
മാനന്തവാടി: ക്രിക്കറ്റിൽ ഓൾ റൗണ്ടറായി വിജയഗാഥ വരിക്കുന്പോഴും സാമൂഹിക അടുക്കളയിൽ സജീവമായി കേരള വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ. മാനന്തവാടി നഗരസഭ സാമൂഹിക അടുക്കളയിലെ സ്ഥിരം സാനിധ്യമാണ് സജന സജീവൻ എന്ന വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ. ക്രിക്കറ്റിൽ ബൗളറായും ബാറ്റ്സ്മാനായും സിക്സറുകൾ തീർക്കുന്ന കേരള വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇന്ത്യൻ ചലഞ്ചർ ട്രോഫി പ്ലയറുമായ സജന സജീവൻ ഇപ്പോൾ മാനന്തവാടി നഗരസഭ സാമൂഹ്യ അടുക്കളയിലെ നിറസാനിധ്യമാണ്. ഇലയിടാനും ചോറും കറികളും വിളന്പാനും സജനയുടെ സാന്നിദ്ധ്യം എപ്പോഴുമുണ്ട്. രാവിലെ മുതൽ തന്നെ സാമൂഹ്യ അടുക്കള പ്രവർത്തിക്കുന്ന മാനന്തവാടി ഗവ. യുപി സ്കൂളിൽ സജനയെത്തും. പിന്നെ കൈ മെയ് മറന്നുള്ള പ്രവർത്തനം. ഭക്ഷണം പൊതിയാക്കി ജീപ്പിൽ കയറ്റുകയും നഗരത്തിലെ അശരണർക്കും കോവിഡ് രോഗികൾക്കെല്ലാം ഭക്ഷണമെത്തിക്കാനും സജന മുന്‍പന്തിയിലുണ്ടാവും. ലോക്ഡൗണ്‍ കാലത്ത് അശരണർക്ക് തണലേകാൻ തന്റെ പങ്കും ഉറപ്പ്…
Read Moreകമ്മ്യൂണിറ്റി കിച്ചണിൽ ബിരിയാണിയും കബ്സയും വിഭവസമൃദ്ധമായ സദ്യയും! ഡിസിസിയിൽ പട്ടിണി കിടന്ന് കോവിഡ് രോഗികൾ
മുക്കം : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ ബിരിയാണിയും കബ്സയും വിഭവസമൃദ്ധമായ സദ്യയും ദിവസേന വെച്ചു വിളമ്പുമ്പോൾ പഞ്ചായത്തിന്റെ തന്നെ നിയന്ത്രണത്തിലുള്ള ഡോമിസിലറി കെയർ സെന്ററിൽ താമസക്കാർക്ക് ലഭിക്കുന്നത് വായിൽ വയ്ക്കാൻ കൊള്ളാത്ത ഭക്ഷണമെന്ന് പരാതി. കമ്മ്യൂണിറ്റി കിച്ചണിൽ സ്പോൺസർമാർ മുഖേനയും മറ്റും വിഭവങ്ങൾ ശേഖരിച്ചാണ് ദിവസേനെ മുന്നൂറോളം പേർക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത്. എന്നാൽ തൊട്ടടുത്ത ഡിസിസി യിലെ കോവിഡ് രോഗികളോട് അധികൃതർ കടുത്ത അവഗണന കാണിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തോളമായി ആരംഭിച്ച ഡിസിസിയിൽ ശരാശരി പത്തിലധികം രോഗികൾ എല്ലാദിവസവും ഉണ്ടാവാറുണ്ട്. രോഗബാധിതരായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ പോലും സൗകര്യമില്ലാത്ത നിർധന കുടുംബങ്ങളിൽ ഉള്ളവരാണ് ഈ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇത്തരം പാവപ്പെട്ട രോഗികൾക്കാണ് മോശം ഭക്ഷണം എത്തിച്ചു നൽകുന്നതെന്ന് ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞവർ തന്നെ പറയുന്നു. പല ദിവസവും ചോറും കറിയും…
Read Moreനിലവിൽ ഒരു കുഴപ്പവും ഇല്ല..! രണ്ടു മാസം കഴിഞ്ഞു ലഭിച്ച വീട്ടമ്മയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ്; വീട്ടമ്മയും കുടുംബവും ആശ്വാസത്തിലാണെങ്കിലും….
താനൂർ: പരിശോധനാ ഫലം രണ്ടു മാസം വൈകി കിട്ടിയപ്പോൾ വീട്ടമ്മയ്ക്ക് കോവിഡ് പോസിറ്റീവായത് വിവാദത്തിൽ. പൊൻമുണ്ടം പഞ്ചായത്തിലാണ് സംഭവം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീനയ്ക്കും പൊൻമുണ്ടം പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ സക്കീർ പൊൻമുണ്ടം പരാതി നൽകി. സർക്കാർ സംവിധാനത്തിലുണ്ടായ വീഴ്ച വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിരിക്കുന്നത് . ഏപ്രിൽ 12നാണ് വീട്ടമ്മയ്്ക്ക് കോവിഡ് പരിശോധന നടത്തിയത്. എന്നാൽ പരിശോധന ഫലം രണ്ടു മാസത്തോളം വൈകി കിട്ടിയപ്പോൾ ഫലം പോസിറ്റീവാകുകയായിരുന്നു. പൊൻമുണ്ടം പഞ്ചായത്തിലെ ചിലവിൽ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവാണെന്ന വിവരം ലഭിച്ചത്. നേരിയ പനിയെ തുടർന്നാണ് ഏപ്രിൽ 12ന് ജപ്പാൻപടി എൽപി സ്കൂളിൽ ആന്റിജൻ പരിശോധന നടത്തിയത്. ഫലം വരാതിരുന്നപ്പോൾ നെഗറ്റീവ് ആയിരിക്കുമെന്നു കരുതി വീട്ടമ്മയും കുടുംബവും സമാധാനിച്ചു.…
Read Moreസ്വര്‍ണക്കടത്ത് ! മുഹമ്മദ് മന്‍സൂറിന് ഡിആര്‍ഐ കേസിലും പങ്ക്; 177 കോടിയുടെ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതായി സൂചന
സ്വന്തം ലേഖകന്‍ കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയ കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷിച്ച കേസിലും പങ്കുണ്ടെന്ന് സൂചന. 2018 -ല്‍ കോഴിക്കോട് ഡിആര്‍ഐ രജിസ്റ്റര്‍ ചെയ്ത 177 കോടി രൂപ വിലയുള്ള 590 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലാണ് മുഹമ്മദ് മന്‍സൂറിന് പങ്കുള്ളതായി വിവരം ലഭിച്ചത്. എന്‍ഐഎ പിടികൂടിയ പ്രതിയെ കുറിച്ച് കസ്റ്റംസും ഡിആര്‍ഐയും വിശദമായി പരിശോധിച്ചുവരികയാണ്. കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി ആകൃതി മാറ്റി ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നതില്‍ മന്‍സൂര്‍ വിദഗ്ധനാണ്. ഇതേത്തുടര്‍ന്നാണ് 2018 ലെ ശതകോടിയുടെ സ്വര്‍ണക്കടത്ത് കേസിലും ഇയാള്‍ക്ക് പങ്കുള്ളതായി ഡിആര്‍ഐ സംശയിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ചില തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ കൊടുവള്ളി നീലേശ്വരം നൂഞ്ഞിക്കര നസീം, സഹോദരന് തഹീം എന്നിവരുടെ…
Read Moreബാര്‍ലൈസന്‍സിന് അനുമതി തേടി സിവില്‍ സര്‍വീസ് ഓഫീസേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനനന്തപുരം: ബാര്‍ലൈസന്‍സിന് സിവില്‍ സര്‍വീസ് ഓഫീസേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഭരണ സമിതിയാണ് സർക്കാരിന് അപേക്ഷ നൽകിയത്. കുറഞ്ഞ ലൈസന്‍സ് ഫീസ് ഈടാക്കി ക്ലബ് ലൈസന്‍സ് നല്‍കാമെന്ന് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിനെ അറിയിച്ചു. ഐഎഎസ്, ഐപിഎസ്,ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായ സ്ഥാപനമാണ് സിവില്‍ സര്‍വീസ് ഓഫീസേര്‍സ് ഇന്സ്റ്റിറ്റ്യട്ട്.
Read Moreയുവതി പൊള്ളലേറ്റ് മരിച്ച സംഭവം! യുവാവ് പോലീസ് നിരീക്ഷണത്തിൽ; കൊല്ലം അഞ്ചലിൽ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊല്ലം: അഞ്ചലിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചു വന്ന യുവാവ് പോലീസ് നിരീക്ഷണത്തിൽ. ഇടമുളക്കൽ ഷാൻ മൻസിലിൽ ആതിരയാണ് മരിച്ചത്. യുവതിയോടൊപ്പം താമസിച്ചു വന്ന ഷാനവാസും പൊള്ളലേറ്റ് ചികിത്സയിലാണ്. യുവതിയുടെ മരണമൊഴിയെ തുടർന്ന് ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വഴക്കിട്ടിരുന്നു. ഇതിനിടയിൽ ഷാനവാസ് ആ തിരയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷാനവാസിനും പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആതിര ചികിത്സയ്ക്കിടയിൽ മരിച്ചു. ഷാനവാസ് ചികിത്സയിലാണ്. രണ്ട് വർഷം മുമ്പാണ് ഷാനവാസ് ആതിരയോടൊപ്പം താമസം തുടങ്ങിയത്. ഇവർക്ക് ആറുമാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. ഇരുവർക്കും ആദ്യ വിവാഹങ്ങളിൽ രണ്ട് കുട്ടികൾ വീതമുണ്ട്.
Read Moreസംസ്ഥാനമൊട്ടാകെ പ്രതിഷേധവുമായി ബിജെപി! സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല
തിരുവനന്തപുരം: ബിജെപി നേതാക്കളെയും കുടുംബത്തെയും അതുവഴി പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ ഇന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല നടക്കും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഓൺലൈനിൽ തൃശൂരിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരൻ കോഴിക്കോട് പരിപാടിയിൽ ഓൺലൈനിൽ പങ്കെടുക്കും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനും ഒ.രാജഗോപാലും സെക്രട്ടറിയേറ്റ് നടയ്ക്കൽ പങ്കെടുക്കും. കൊല്ലത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, പത്തനംത്തിട്ട വൈസ്പ്രസിഡന്റ് ഡോ. പ്രമീള ദേവി, ആലപ്പുഴ ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ഇടുക്കി വക്താവ് നാരായണൻ നമ്പൂതിരി, കോട്ടയത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, വൈസ്പ്രസിഡന്റ് ജി.രാമൻ നായർ, എറണാകുളത്ത് വൈസ്പ്രസിഡന്റുമാരായ എ.എൻ രാധാകൃഷ്ണൻ, ഡോ.കെ.എസ് രാധാകൃഷ്ണൻ, പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, തൃശ്ശൂരിൽ…
Read Moreബിജെപി നേതാക്കൾ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി: ക്രൈംബ്രാഞ്ചിന് മൊഴി നൽകി കെ. സുന്ദര
കാസർഗോഡ്: മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ കൈക്കൂലി നൽകിയ കേസിൽ ക്രൈംബ്രാഞ്ചിന് മൊഴി നല്കി കെ. സുന്ദര. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചാണ് മൊഴിയെടുപ്പ് നടന്നത്. പത്രിക പിന്‍വലിപ്പിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനായി പണം നല്‍കുന്നതിന് മുമ്പ് തന്നെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചെന്നുമാണ് കെ. സുന്ദര മൊഴി നല്‍കിയത്.
Read More