ആലപ്പുഴയുടെ കുടിവെള്ള പ്രശ്നം ഗൗരവമായി കണ്ടു പരിഹരിക്കുമെന്ന് ജലമന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ: ആലപ്പുഴയിൽ ദീർഘകാലമായി അനുഭവിക്കുന്ന കുടിവെള്ള പ്രശ്നം ഗൗരവമായി കണ്ടു പരിഹരിക്കുവാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. എംഎൽഎ പി.പി. ചിത്തരഞ്ജൻ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ജലജീവൻ പദ്ധതി പ്രകാരം കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ മുഴുവൻ നടപടികളും അടിയന്തരമായി സ്വീകരിക്കും. ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ട് പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കുന്ന പദ്ധതി പൂർത്തീകരിച്ചെങ്കിലും നിരന്തരം പൈപ്പുകൾ പൊട്ടുകയും ജലവിതരണം മുടങ്ങുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.ഇതിന് ശാശ്വത പരിഹാരം കാണുവാനുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നഗരപ്രദേശങ്ങളിലും തീരദേശത്തും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളും ഉടൻ സ്വീകരിക്കുമെന്നും വിഷയം ഏറെ ഗൗരവമായി കാണുന്നു എന്നും മന്ത്രി റോഷി അഗസ്റ്റിൻ പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി സഭയെ അറിയിച്ചു.

Read More

ഹോട്ടല്‍ മാനേജ്മെന്‍റിന്  പഠനത്തിന് പ്രവേശനം വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്; ഒളിവിലായിരുന്ന യുവാവിനെ കാക്കനാട് നിന്നും പിടികൂടി

തിരുവല്ല: ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്‍റിന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന വ്യാജേന പണം തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിലായി. തിരുവല്ല കാവുംഭാഗം കയ്യൂരില്‍ ഷൈജു ജേക്കബാണ് (30) പിടിയിലായത്. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ഷിജോ തോമസിന്‍റെ പക്കല്‍ നിന്നും 92,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. അഡ്മിഷന്‍റെ പേരില്‍ കഴിഞ്ഞവര്‍ഷമാണ് ഇയാള്‍ പണം തട്ടിയെടുത്തത്.അഡ്മിഷന്‍ ലഭിക്കാതിരുന്നതിനാല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഷൈജു സംസ്ഥാനത്തിനു പുറത്തേക്ക് ഒളിവില്‍ പോയിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ എറണാകുളത്ത് എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാക്കനാട് നിന്നും ചൊവ്വാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവല്ല സിഐ ഹരിലാലിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ പ്രശാന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, വിഷ്ണു, രഞ്ജിത്ത് രമണന്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനരീതിയില്‍ മുമ്പും തട്ടിപ്പ് നടത്തിയ കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ…

Read More

മുന്നിലുണ്ട്..! സമൂഹ അടുക്കള സജീവമാക്കി, മാന്നാർ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും അംഗങ്ങളും

മാന്നാർ: അച്ചാറിടാൻ മാങ്ങ അരിഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ്, സാമ്പാറിന് കഷണം നുറുക്കി വൈസ് പ്രസിഡന്‍റ്, ചോറും കറിയും തയാറാക്കാൻ പഞ്ചായത്തംഗങ്ങളും സന്നദ്ധ പ്രവർത്തകരും തൊഴിലാളികളും. മാന്നാർ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മുട്ടേൽ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലാണ് ജനപ്രതിനിധികൾ പാചകക്കാരായി മാറിയത്. കോവിഡ് രോഗികളുടെ കുടുംബത്തിനും മറ്റ് സാധുജനങ്ങൾക്കും ഭക്ഷണം ഒരുക്കുന്നതിനായി മേയ് 10നാണ് സമൂഹ അടുക്കള ആരംഭിച്ചത്. പാചകക്കാരോടൊപ്പം പ്രസിഡന്‍റ് ടി.വി. രത്നകുമാരിയും വൈസ് പ്രസിഡന്‍റ് സുനിൽ ശ്രദ്ധേയം എന്നിവരുമാണ് മുന്നിൽനിന്ന് അടുക്കള സജീവമാക്കുന്നത്. ഇവിടെ തയാറാക്കുന്ന ഭക്ഷണപ്പൊതികൾ സന്നദ്ധ പ്രവർത്തകരാണ് വീടുകളിൽ എത്തിക്കുന്നത്. കോവിഡ് രോഗികൾക്കും ഡോമിസിലിയറി കെയർ സെന്‍ററിലേക്കുമായി ദിവസവും 300 ലധികം പൊതിച്ചോറുകളാണ് തയ്യാറാക്കുന്നത്. കൂടാതെ 150 ഓളം ഊണ് 25 രൂപ പ്രകാരം സമൂഹ അടുക്കളയിൽ നിന്നും നൽകുന്നുമുണ്ട്.അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, രസം എന്നീ…

Read More

ലോക്ഡൗൺ കിക്ക്! കള്ളിന്‍റെ വീര്യമറിയാൻ എക്സൈസ് പരിശോധന; സ്‌റ്റോക്കും നിയന്ത്രണങ്ങള്‍ സംബന്ധിച്ചും അന്വേഷണം

കെ. ഷിന്‍റുലാല്‍ കോഴിക്കോട് : സംസ്ഥാനത്ത് ലോക്ക്ഡൗണിനിടയിലും വില്‍പന നടത്തുന്ന കള്ളിന്റെ കിക്ക് നേരിട്ടറിയാന്‍ എക്‌സൈസ് . ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്നു പ്രവര്‍ത്തിച്ച കള്ളുഷാപ്പുകളിലാണ് എക്‌സൈസ് മിന്നല്‍ പരിശോധന നടത്തുന്നത്. കള്ളിന്‍റെ ഉപയോഗം സംസ്ഥാനത്ത് കൂടിയ സാഹചര്യത്തിലാണ് കള്ളിന്‍റെ വീര്യം സംബന്ധിച്ചും മായം കലര്‍ത്തിയിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ എക്‌സൈസ് തീരുമാനിച്ചത്. എക്‌സൈസിന്‍റെ മൊബൈല്‍ യൂണിറ്റ് കള്ള് ഷാപ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചതായിഉത്തരമേഖല എക്‌സൈസ് ജോയിന്‍റ് കമ്മീഷണര്‍ മാത്യു കുര്യന്‍ രാഷ്ട്ര ദീപികയോട് പറഞ്ഞു. കള്ള് ഷാപ്പുകളില്‍ കൂടുതല്‍ ആളുകള്‍ ഓരേ സമയം എത്തുന്നുണ്ടോയെന്നും കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും എക്‌സൈസ് സംഘം പരിശോധിക്കുന്നുണ്ട്. ഉത്തരമേഖലയില്‍ നടത്തിയ പരിശോധനയിലൊന്നും മായം കലര്‍ന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കളളിനു ഡിമാൻഡ് കൂടി!മദ്യശാലകള്‍ ലോക്ക്ഡൗണിന് ശേഷം തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ലോക്ക്ഡൗണില്‍ വ്യാജ വാറ്റ് വ്യാപകമായെങ്കിലും എക്‌സൈസിന്റെയും…

Read More

കൊടകര കുഴൽപ്പണക്കേസിൽ പരാതിക്കാരൻ ഷംജീറിന്‍റെ മൊഴിപ്പകർപ്പ് പുറത്ത്; ‘കവർച്ച നടന്ന സ്ഥലത്ത്ആദ്യമെത്തിയത് ബിജെപി നേതാവ്

തൃശൂർ: കൊടകരയിൽ കവർച്ച നടന്നതിനുശേഷം ധർമരാജനെ വിളിച്ചതിന് തൊട്ടുപിന്നാലെ, സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി ജില്ലാ ട്രഷറർ സുജയ് സേനനാണെന്നാണ് ഡ്രൈവർ ഷംജീറിന്‍റെ മൊഴി. കൊടകരയിൽനിന്ന് തൃശൂരിലേക്ക് മടങ്ങിയത് സുജയ് സേനൻ കൊണ്ടുവന്ന കാറിലാണ്. പണം കൊടുത്തയച്ചത് സുനിൽ നായിക്കാണെന്നും ഷംജീറിന്‍റെ മൊഴിയില്‍ പറയുന്നു. കള്ളപ്പണക്കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്യും. വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു ഉല്ലാസ് ബാബു.തെരഞ്ഞെടുപ്പിനുശേഷം 50 ലക്ഷം രൂപ ഒരു സ്വകാര്യ ദേവസ്വത്തിന് ഉല്ലാസ് നൽകി എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഈ പണവുമായി ധർമരാജനും ഉല്ലാസ് ബാബുവിനും ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. അതേ സമയം പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ ഇന്ന് കോടതിയിൽ വീണ്ടും ഹർജി നൽകും.

Read More

ഹൃദയാരോഗ്യം – ഹൃദ്രോഗസാധ്യത, നേരത്തേ കണ്ടെത്താം; പ്രതിരോധിക്കാം

ഫിൻലൻഡിൽ നടന്ന ബൃഹത്തായ ഒരു പഠനത്തിൽ ഹൃദ്രോഗാനന്തര മരണസംഖ്യ 76 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചത് അപകടഘടകങ്ങളുടെ സമയോചിതമായ നിയന്ത്രണംകൊണ്ടു മാത്രമാണെന്നു കണ്ടെത്തി. ഇതിൽനിന്ന് ഒരു വസ്തുത സുവിദിതമാണ്. എത്രയൊക്കെ അത്യാധുനിക സാങ്കേതികമികവുള്ള ചികിത്സാപദ്ധതികൾ ഇപ്പോൾ സുലഭമാണെങ്കിലും ഹൃദ്രോഗസാധ്യതയും അതേത്തുടർന്നുള്ള മരണവും കടിഞ്ഞാണിടാൻ പ്രതിരോധമാർഗങ്ങൾതന്നെ ഏറ്റവും നല്ലത്. എന്നാൽ, എന്താണു നാം കണ്‍മുന്പിൽ കാണുന്നത്? രോഗങ്ങളെ ചെറുത്തുനിർത്തുന്ന മാർഗങ്ങൾ ആരായുന്നതിൽ ആരും താൽപര്യം പ്രകടിപ്പിക്കുന്നില്ല എന്നതുതന്നെ. ശരീരത്തിന്‍റെ ഉൗർജസ്രോതസുകളിൽ ലീനമായി സ്ഥിതിചെയ്യുന്ന ആന്തരിക ശക്തികളാണ് രോഗങ്ങളെ തടയുന്നതും ശമിപ്പിക്കുന്നതുമെന്ന് ആയുർവേദം പഠിപ്പിക്കുന്നു. ഇവ പതറുന്പോഴാണു രോഗങ്ങളുണ്ടാകുന്നത്. ഈ ശക്തികൾക്കുള്ള ഉത്തേജനം മാത്രമാണു വിവിധ ചികിത്സാവിധികൾ. രോഗലക്ഷണങ്ങൾ ഇല്ലാതെയുംഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും 40-50 ശതമാനത്തോളം സംഭവിക്കുന്നതു നേരത്തെ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരിലാണെന്നു പഠനങ്ങൾ സ്ഥിരീകരിക്കുന്നു. അതുകൊണ്ടു രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലാത്തവരെയും ഹൃദ്രോഗസാധ്യതയുള്ളവരെയും നേരത്തെതന്നെ കണ്ടുപിടിച്ചു പ്രാഥമിക പ്രതിരോധ നടപടികൾ നടത്തുക ആവശ്യമാണ്. അതിനു പ്രധാനമായി…

Read More

 മഴമേഘങ്ങളെ കാത്ത് ..!  കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷന് ആശ്രയം മഴവെള്ളം മാത്രം; വാട്ടർ അഥോറിറ്റിയുടെ കണക്ഷനിൽ എയർ മാത്രം

കാഞ്ഞിരപ്പള്ളി: കുടിവെള്ളമില്ലാതെ മഴവെള്ളത്തെ ആശ്രയിച്ച് മിനിസിവിൽ സ്റ്റേഷനിലെ ജീവനക്കാർ. താലൂക്ക് ഓഫീസ് ഉൾപ്പടെ ഇരുപതിലേറെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനിസിവിൽ സ്റ്റേഷനിൽ ജലസ്രോതസില്ലാത്തതാണ് കാരണം. വാട്ടർ അഥോറിറ്റിയുടെ കണക്ഷനുണ്ടെങ്കിലും വെള്ളം എത്താറില്ലെന്നു ജീവനക്കാര്‍ പറയുന്നു.ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ മറ്റിടങ്ങൾ കണ്ടെത്തേണ്ട സ്ഥിതിയാണ്. മഴക്കാലത്തും പോലും പ്രാഥമികാവശ്യങ്ങൾക്ക് കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേണ്ടിലാണ് ജീവനക്കാർ. സിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങൾ മിക്കവയും വെള്ളമില്ലാത്തതിനാൽ ഉപയോഗയോഗ്യമല്ലാതായി. സിവിൽ സ്റ്റേഷൻ നിർമാണ കാലത്ത് ഇവിടെ മൂന്നു കുഴൽ കിണറുകൾ കുഴിച്ചെങ്കിലും രണ്ടെണ്ണത്തിൽ വെള്ളം കണ്ടില്ല. നിലവിലുള്ള ഒരെണ്ണത്തിൽ വെള്ളവുമില്ല. പിന്നീട് സിവിൽ സ്റ്റേഷനിലേക്ക് ആവശ്യമായ വെള്ളമെത്തിക്കാൻ ചിറ്റാർ പുഴയോരത്ത് ടൗൺ ഹാളിന് സമീപത്ത് 450 അടി താഴ്ചയിൽ കുഴൽ കിണർ നിർമിച്ചെങ്കിലും വെള്ളം ലഭിച്ചില്ല. ഇതിനിടെ സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നു മൂന്ന് കിലോമീറ്റര്‍ അകലെ അഞ്ഞൂറോളം മീറ്റർ ഉയരത്തിലുള്ള മേലരുവിയിൽ…

Read More

ലോക്ഡൗണില്‍ കുടുങ്ങി തൊഴില്‍ മേഖല; നിര്‍മാണ മേഖലയിലേക്കുള്ള അസംസ്കൃത വസ്തുക്കൾ പോലീസ് തടഞ്ഞ് പിഴയിടുന്നതായി പരാതി

പത്തനംതിട്ട: ലോക്ഡൗണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടെങ്കിലും നിര്‍മ്മാണത്തിന് ആവശ്യമായ കല്ല്, സിമന്‍റ്, മെറ്റല്‍, കമ്പി, പാറമണല്‍ തുടങ്ങിയ അസംസ്‌കൃത സാധനങ്ങള്‍ പോലീസ് പരിശോധനയില്‍ തടയുകയും പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യുന്നതായി പരാതി. നിര്‍മാണമേഖലയില്‍ സാധനങ്ങള്‍ എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം ഉണ്ടല്ലോയെന്ന് പോലിസ് ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ ഭിഷണിയും. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശമാണ് ഞങ്ങള്‍ പാലിക്കുന്നതെന്നും പോലീസ് പറയുന്നു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, മേസ്തിരി, ആശാരിമാർ എന്നിവര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതു മൂലം തൊഴിലാളി കുടുംബങ്ങളുടെ അവസ്ഥ ദുരുതത്തിലാണ്. വാഹനങ്ങള്‍ ഓടാതായതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി. ബാങ്ക് വായ്പയെടുത്ത് വാഹനം വാങ്ങിയിരുന്നവരുടെ തിരിച്ചടവ് മുടങ്ങി, ഇന്‍ഷ്വറന്‍സ്, നികുതി അടവുകളും മുടങ്ങി. ജപ്തി നടപടികളിലേക്ക് കടക്കുന്നതോടെ പലര്‍ക്കും കിടപ്പാടം തന്നെ നഷ്ടമാകുമെന്ന ആശങ്കയുണ്ട്.നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദേശം പോലീസ് ഉദ്യോഗസ്ഥര്‍ക്കു…

Read More

സഭയിൽ എങ്ങനെ സംസാരിക്കണമെന്ന് എനിക്കറിയം; ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ സംസാരിക്കുന്നതിനിടെ ഇടപെടാൻ ശ്രമിച്ച എ.എൻ. ഷംസീറിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വകലാശാലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിലാണ് ഷംസീറിന്‍റെ പ്രതികരണം സതീശനെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ഒരു അംഗം വെറുതെ ബഹളം ഉണ്ടാക്കുകയാണ്. സഭ നിയന്ത്രിക്കാൻ ഷംസീറിനെ സ്പീക്കർ ഏൽപ്പിച്ചിട്ടുണ്ടോ. എങ്ങനെ നിയമസഭയിൽ സംസാരിക്കണമെന്ന് ഷംസീര്‍ തനിക്ക് ക്ലാസ് എടുക്കണ്ട. ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സതീശൻ തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഇടയ്ക്കു കയറി സംസാരിക്കാൻ മുൻ മന്ത്രി കെ.ടി. ജലീൽ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് വഴങ്ങില്ലെന്ന് സതീശൻ പറഞ്ഞു. ഇതിന് ഷംസീര്‍ നടത്തിയ പ്രതികരണമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.

Read More

നടി ഐഷ സുൽത്താനക്കെതിരെ തൃശൂരിൽ പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൃശൂർ: കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചുവെന്ന രാജ്യദ്രോഹ പരാമർശം നടത്തിയ ലക്ഷദ്വീപിലെ നടി ഐഷ സുൽത്താനക്കെതിരെ തൃശൂരിൽ പോലീസിനു പരാതി. തൃശൂർ ടൗണ്‍ ഈസ്റ്റ് സ്റ്റേഷനിൽ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.കെ. അനീഷ്കുമാറാണു പരാതി നൽകിയത്. ജൂണ്‍ ഏഴിനു ചാനൽ ചർച്ചയ്ക്കിടെയാണു ലക്ഷദ്വീപ് സ്വദേശിനിയായ ഐഷ സുൽത്താന രാജ്യദ്രോഹ പരാമർശം നടത്തിയതെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. രാജ്യം കോവിഡ് മഹാമാരിക്കെതിരെ പോരാടുന്പോൾ അതിനെ തകർക്കാനും താളം തെറ്റിക്കാനും മനഃപൂർവം വ്യാജവാർത്ത പ്രചരിപ്പിച്ചു സമൂഹത്തിൽ സ്പർദ്ധയും കലാപവും ഉണ്ടാക്കി ജനാധിപത്യ സർക്കാരിനെയും നീതിന്യായ വ്യവസ്ഥയേയും അട്ടിമറിക്കാനാണു ലക്ഷ്യമിടുന്നതെന്നു പരാതിയിൽ ആരോപിച്ചു. ഉടൻ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

Read More