ഒരു മാസത്തെ ഇടവേള! കുപ്പിക്ക് മാസ്ക് നിർബന്ധം; പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ; ഇവിടെ മദ്യഷോപ്പുകൾ തുറന്നു

ചെന്നൈ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യഷോപ്പുകൾ തമിഴ്നാട്ടിൽ പ്രവർത്തനമാരംഭിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായത്. തമിഴ്നാട് സർക്കാറിന്‍റെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാത്രമാണ് തുറന്നത്. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവർത്തന സമയം അനുവദിച്ചിട്ടുള്ളത്. ജനക്കൂട്ടത്തിനിടയിൽ സാമൂഹിക അകലം കർശനമായി ഉറപ്പുവരുത്തണമെന്നും മാസ്ക് ധരിക്കാത്തവർക്ക് മദ്യം നൽകേണ്ടതില്ല എന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നതിനാൽ കേരളത്തിൽ നിന്ന് മദ്യം വാങ്ങാൻ ആളുകൾ എത്തുമെന്ന് കണ്ട് അതിർത്തി പ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്പ്, കളിയിക്കാവിള, കന്നുമ്മാമൂട് എന്നിവിടങ്ങളിലെ മദ്യശാലകൾ തുറന്നില്ല.

Read More

ഇന്നാ പിടിച്ചോ നല്ല അടിപൊളി ‘ഹോട്ട്’ ചിത്രം ! ഹോട്ട് ചിത്രം ആവശ്യപ്പെട്ടയാള്‍ക്ക് അനുശ്രീയുടെ നല്‍കിയത് നല്ല ‘ചൂടന്‍’ ചിത്രം തന്നെ…

നടിമാരുടെ ചിത്രം സോഷ്യല്‍ മീഡിയിയില്‍ കണ്ടാല്‍ അതിനു താഴെ അശ്ലീല കമന്റിടുക ചിലര്‍ക്ക് ഹരമാണ്. ഇത്തരത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി അനുശ്രീ. സമൂഹമാധ്യമത്തില്‍ ആരാധകരുമായി സംവദിക്കുമ്പോഴായിരുന്നു ഒരാള്‍ നടിയുടെ ഹോട്ട് ചിത്രം ചോദിച്ചത്. എന്നാല്‍ ആളെ നിരാശനാക്കാതെ ചേരുന്ന ഒരു ചിത്രം അനുശ്രീ നല്‍കുകയും ചെയ്തു. ഹോട്ട് എന്നാല്‍ മലയാളത്തില്‍ ചൂടന്‍ എന്നര്‍ത്ഥം. അത്തരത്തില്‍ ശരിക്കും ഒരു ചൂടന്‍ ചിത്രം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ‘ചൂടന്‍’ ചിത്രമായി ആരാധകന് നല്‍കിയത്. ഇത് കൂടാതെ നിരവധി ചോദ്യങ്ങള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍, ‘ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം ‘ എന്നാണ് നടി മറുപടി നല്‍കിയത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോള്‍ സ്വാസിക, ശിബ്ല…

Read More

ഇതെന്താ സാധനം…ഒരു രുചിയുമില്ലല്ലോ ! ഹെല്‍മറ്റ് വായിലാക്കിയ ശേഷം കൂളായി നടന്നു പോകുന്ന ആന;വീഡിയോ വൈറലാകുന്നു…

മൃഗങ്ങളുടെ പെരുമാറ്റം പലപ്പോഴും കൗതുകമുണര്‍ത്തുന്നതാണ്. അത്തരത്തില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആന ഹെല്‍മറ്റ് തിന്നുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. രാഹുല്‍ കര്‍മാക്കര്‍ എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തുകൂടി നടന്നുപോകുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട ബൈക്കിലെ ഹെല്‍മറ്റ് ആന എടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തുമ്പിക്കൈ കൊണ്ട് ഹെല്‍മറ്റ് എടുത്തശേഷം പനയോലയും മറ്റും വായില്‍ വെയ്ക്കുന്നത് പോലെ ഹെല്‍മറ്റ് തിന്നുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഹെല്‍മറ്റ് വായില്‍ വച്ച ശേഷം കൂളായി ആന നടന്നുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പലരും ആനയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കമന്റുകള്‍ ഇടുന്നുണ്ട്.

Read More

ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി ! കാവ്യ അങ്ങനെ ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോല്‍ തനിക്ക് തന്നോട് തന്നെ പുച്ഛം തോന്നിപ്പോയെന്ന് ജയസൂര്യ…

മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് ജയസൂര്യ. മിമിക്രിയില്‍ നിന്നുമാണ് താരത്തിന്റെ ഉദയം. കൈരളി ടിവിയിലെ ജഗതി ജഗതി അവതരിപ്പിച്ച് കൈയ്യടി നേടിയ ജയസൂര്യയെ ഹിറ്റ് മേക്കര്‍ വിനയന്‍ ആണ് സിനിമയില്‍ നായകനായി എത്തിച്ചത്. 2002 ല്‍ പുറത്തിരങ്ങിയ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി ജയസൂര്യയുടെ അരങ്ങേറ്റം. അതിന് മുമ്പ് ദിലീപും കുഞ്ചാക്കോ ബോബനും നായകനായ ദോസ്ത് എന്ന സിനിമയില്‍ കോളേജ് സ്റ്റുഡന്റിന്റെ ഒരു ചെറിയ വേഷം ജയസൂര്യ ചെയ്തിരുന്നുവെങ്കിലും ആരും താരത്തെ തിരിച്ചറിഞ്ഞില്ല. ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്റെ തമിഴ് റീമേക്കായ എന്‍ മാനവനിലും ജയസാര്യ അഭിനയിച്ചു. പിന്നീട് സഹനടനായും വില്ലനായും നായകനായും എല്ലാം തിളങ്ങിയ ജയലൂര്യ ഇന്ന് മലയാള സിനിമയിലെ യുവ നായകന്‍മാരില്‍ മുന്‍പന്തിയിലാണ്. തുടക്കകാലത്ത് ഒന്നിലേറെ നായകന്‍മാരുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ് ജയസൂര്യക്ക് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങി ഇത്തരം…

Read More

വാഹനമിടിച്ച് ഓവുചാലിലേക്ക് തെറിച്ച് വീണതോ? അപകടത്തിൽ കുടുങ്ങിയ തെരുവ് നായയുടെ രക്ഷകനായി യുവാവ്

കൊയിലാണ്ടി: ഓവുചാലിലെ വെള്ളക്കെട്ടിൽ നിന്നും കര പറ്റാനാകാതെ പ്രയാസപ്പെട്ട തെരുവ് നായയെ യുവാവ് രക്ഷപ്പെടുത്തി. കുറുവങ്ങാട് മാവിൻ ചുവടിൽ റോഡരികിലുള്ള ഓവ് ചാലിലാണ് നായ കുടുങ്ങിയത്. വാഹനമിടിച്ച് ഓവുചാലിലേക്ക് നായ തെറിച്ച് വീണതെന്നാണ് കരുതപ്പെടുന്നത്. ഊരയുടെ ഭാഗത്ത് പരുക്കേറ്റതിനാൽ ഓവുചാലിൽ നിന്നും നായക്ക് കരകയറാനാകാതെ പ്രയാസപ്പെടുകയായിരുന്നു. നായയുടെ ദയനീയ സ്ഥിതി ശ്രദ്ധയിൽ പെട്ട പരിസരവാസിയായ മർജാനിൽ യു സിറാജുദ്ദീൻ രക്ഷപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. നായക്ക് മാംസ മുൾപ്പെടെയുള്ള ഭക്ഷണവും നൽകി. വെള്ളത്തിൽ നിന്നും പുറത്തെത്തിയിട്ടും നടക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഇതേതുടർന്ന് സാമുഹിക പ്രവർത്തകനായ കെ.എം. സൗലത്ത് അഹ്മദ് മുഖേന നഗരസഭ ചെയർപേഴ്സൺ, ഫയർഫോഴ്സ് എന്നിവരെ വിവരം അറിയിച്ചു. മൃഗ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രാഥമിക ശ്രുശൂഷ നൽകിയതായി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ പറഞ്ഞു.

Read More

ഇന്ത്യയിൽ ഒരു പ്രത്യേകതരം തേളുകളുണ്ട്, ചുവന്ന് തുടുത്ത തേളുകള്‍! കുട്ടികളെ സൂക്ഷിക്കണം, കാരണം…

തേൾ കടിച്ചാൽ പ്രശ്നമാണ്. അതു നമ്മുടെ നാട്ടിലാണെങ്കിലും പുറം നാട്ടിലാണെങ്കിലും. ഇന്ത്യയിൽ ഒരു പ്രത്യേകതരം തേളുകളുണ്ട്. ചുവന്ന തേളുകൾ എന്ന് അറിയപ്പെടുന്നു. ഈ തേളുകളെ വില്ലൻമാരുടെ ഗണത്തിലാണു പെടുത്തിയിരിക്കുന്നത്. കുട്ടികളെ സൂക്ഷിക്കണം ഏറ്റവും വിഷമുള്ള തേൾ വിഭാഗത്തിൽ പെട്ടതാണ് ഇന്ത്യയിലെ ചുവന്ന തേളുകൾ. ഈ തേളുകളുടെ ഒരു പ്രത്യേകത. ഇത് ചെറിയ കുട്ടികളെയാണ് കൂടുതലായി ആക്രമിക്കുന്നത് എന്നതാണ്. ഇന്ത്യയോടൊപ്പം അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലും ചുവന്ന തേളുകളെ കാണാറുണ്ട്. മനുഷ്യനും വേട്ടയാടും ഇവയുടെ കുത്തേറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലിനിക്കൽ മരണനിരക്ക് എട്ടു മുതൽ 40% വരെയാണ്. കുത്തേറ്റ സ്ഥലത്ത് കടുത്ത വേദന, ഛർദ്ദി, വിയർപ്പ്, ശ്വാസോച്ഛ്വാസം ഉയർന്നതും താഴ്ന്നതുമായ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് എന്നിവ മാറിമാറി വരുന്നതിന്‍റെ ലക്ഷണങ്ങൾ ഉൾപ്പെടുന്നു. വിഷം ശ്വാസകോശ, ഹൃദയ പ്രവർത്തനങ്ങളെ ബാധിക്കും. തേളുകൾക്ക് അഞ്ച് മുതൽ ഒൻപത് സെന്‍റിമീറ്റർ വരെ…

Read More

അന്ന് ഞാനായിരുന്നു പാര്‍വതിയെ വിവാഹം ചെയ്യേണ്ടിയിരുന്നത് ! തുറന്നു പറച്ചിലുമായി ദിനേശ് പണിക്കര്‍…

നിര്‍മാതാവായി സിനിമ രംഗത്ത് എത്തിയ ശേഷം ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ദിനേശ് പണിക്കര്‍. അദ്ദേഹം തന്റെ നിര്‍മ്മാണ കമ്പനിയായ കൃപാ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം കിരീടം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. മോഹന്‍ലാല്‍, തിലകന്‍, പാര്‍വ്വതി, മുരളി, മോഹന്‍രാജ്, മാമുക്കോയ, ജഗതി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയപരായിരുന്നു കീരീടത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണെങ്കിലും മോഹന്‍ലാലിന്റെ സേതുമാധവനും തിലകന്റെ അച്യുതന്‍ നായരുമൊക്കെ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ദിനേശ് പണിക്കര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു കിരീടം. ചിത്രം മികച്ച വിജയം നേടിയിരുന്നു. സിനിമ പോലെ തന്നെ കിരീടത്തിലെ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ നിര്‍മാതാവാകാനും താരത്തിനായി. കിരീടം നിര്‍മിച്ചതിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം…

Read More

പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങളുടെ അവശിഷ്ടം പയ്യാമ്പലം ബീച്ചിൽ! വസ്തുതകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിടിപിസി

കണ്ണൂർ: പയ്യാന്പലം ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങളുടെ എല്ലും ചാരവും പയ്യാന്പലം ബീച്ചിൽ കണ്ടെത്തിയ സംഭവത്തിൽ വസ്തുതകൾ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഡിടിപിസി സെക്രട്ടറി കെ.സി. ശ്രീനിവാസൻ. ഡിടിപിസിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ചെയർമാനായ ജില്ല കളക്ടർ ടി.വി. സുഭാഷുമായി ചർച്ച ചെയ്തായിരിക്കും നടപടിയെടുക്കുക. കോർപറേഷനെ കരിവാരി തേക്കാൻ ആരോ മനഃപൂർവ്വം പയ്യാന്പലം ബീച്ചിൽ മൃതദേഹ അവശിഷ്ടങ്ങൾ കൊണ്ടുവന്നിട്ടതാണന്നാണ് മേയർ ടി.ഒ. മോഹനൻ പറഞ്ഞത്. സംഭവത്തിന്‍റെ സത്യാവസ്ഥയെന്തെന്ന് മനസിലാക്കി നടപടിയെടുക്കാനാണ് ഡിടിപിസിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ പ്രഭാത സവാരിക്കെത്തിയവരാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടത്. ഇത് ജെസിബി ഉപയോഗിച്ച് കുഴിച്ചു മൂടാനുള്ള ശ്രമം നടന്നിരുന്നു. സംഭവത്തിൽ വിമർശനവുമായി ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ, ബിജെപി ജില്ല പ്രസിഡന്‍റ് എൻ.ഹരിദാസ് ‌ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. നേരത്തെ പയ്യാന്പലം ശ്മശാനത്തിൽ കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ…

Read More

അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍! കരിദിനം ആചരിച്ച് ദ്വീപ് നിവാസികൾ; കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി; ഇന്ന് സുപ്രധാന ഉത്തരവുകളില്‍ ഒപ്പുവയ്ക്കുമെന്ന്‌ സൂചന

കൊച്ചി: പ്രതിഷേധത്തിനിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്നു ലക്ഷദ്വീപില്‍. വിവാദ ഉത്തരവുകളെ തുടര്‍ന്ന് ദ്വീപില്‍ പ്രതിഷേധം പടര്‍ന്നതിനുശേഷം ഇതാദ്യമായാണ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെത്തുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ ദേനതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി വീടുകളിലും മറ്റും കരിങ്കൊടികൾ ഉയർത്തിയിട്ടുണ്ട്. അതേ സമയം ഈ കൊടികൾ മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കരിങ്കൊടി ഉയർത്തിയതിന്‍റെ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ കൊച്ചിയിലെത്തിയശേഷം പിന്നീട് ലക്ഷദ്വീപിലേക്കു യാത്ര തിരിക്കാനായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. അഡ്മിനിസ്‌ട്രേറ്റര്‍ നെടുമ്പാശേരിയില്‍ എത്തുന്നുവെന്നറിഞ്ഞു എംപിമാരായ ഹൈബി ഈഡന്‍, ടി.എന്‍. പ്രതാപന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അഡ്മിനിസ്‌ട്രേറ്ററെ നേരില്‍ കാണുകയായിരുന്നു ലക്ഷ്യമെങ്കിലും നടന്നില്ല. ലക്ഷദ്വീപിലെത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഇന്ന് സുപ്രധാന ഉത്തരവുകളില്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന. സിനിമാ പ്രവര്‍ത്തകയായ ആയിഷ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതു ദ്വീപില്‍ വന്‍…

Read More

പോലീസ് ക്ഷമയോടെ കാത്തിരുന്നു; മോഷ്ടാവ് പിടിയിൽ; സംഭവം കറുകച്ചാലില്‍

കറുകച്ചാൽ: പോലീസ് ക്ഷമയോടെ കാത്തിരുന്നു മോഷണം നടത്തിയ പ്രതി തിരികെ വീട്ടിലെത്തിയപ്പോൾ കൈയ്യോടെ പിടികൂടി. മല്ലപ്പള്ളി കൊല്ലാർകുഴി അനന്തു (ശംഭു-19) ആണ് അറസ്റ്റിലായത്. നെടുംകുന്നം ചേലക്കൊന്പ് രാഹുലിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കാണ് അനന്തു മോഷ്ടിച്ചത്. പോലീസ് നടത്തിയ തെരച്ചിലിൽ ചേലക്കൊന്പിൽ റോഡിരികിൽ ഉപേക്ഷിച്ച നിലയിൽ ഒരു സ്കൂട്ടർ കണ്ടെത്തി. സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മല്ലപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അനന്തുവിനു സ്കൂട്ടർ നൽകിയ വിവരം തിരിച്ചറിഞ്ഞത്. ഇതോടെ അനന്തു സ്കൂട്ടർ ഉപേക്ഷിച്ചശേഷം ബൈക്ക് മോഷ്ടിക്കുകയാണെന്ന് പോലീസിനു മനസിലായി. പോലീസ് അന്വേഷിച്ചെത്തിയതോടെ അനന്തു കോഴിക്കോട്ടേത്ത് ഒളിവിൽ പോവുകയായിരുന്നു. ദിവസങ്ങൾക്കുശേഷം കേസന്വേഷണം അവസാനിച്ചെന്ന് കരുതി ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ മല്ലപ്പള്ളിയിലെ വീട്ടിലെത്തിയ അനന്തുവിനെ കറുകച്ചാൽ പോലീസ് പിടികൂടുകയായിരുന്നു. എസ്ഐ ജിബിൻ തോമസ്, എഎസ്ഐ സഞ്ചോ, ആന്‍റണി, വിനീത് ആർ. നായർ, നിയാസ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് അനന്തുവിനെ…

Read More