വാഹനമിടിച്ച് ഓവുചാലിലേക്ക് തെറിച്ച് വീണതോ? അപകടത്തിൽ കുടുങ്ങിയ തെരുവ് നായയുടെ രക്ഷകനായി യുവാവ്

കൊയിലാണ്ടി: ഓവുചാലിലെ വെള്ളക്കെട്ടിൽ നിന്നും കര പറ്റാനാകാതെ പ്രയാസപ്പെട്ട തെരുവ് നായയെ യുവാവ് രക്ഷപ്പെടുത്തി.

കുറുവങ്ങാട് മാവിൻ ചുവടിൽ റോഡരികിലുള്ള ഓവ് ചാലിലാണ് നായ കുടുങ്ങിയത്. വാഹനമിടിച്ച് ഓവുചാലിലേക്ക് നായ തെറിച്ച് വീണതെന്നാണ് കരുതപ്പെടുന്നത്.

ഊരയുടെ ഭാഗത്ത് പരുക്കേറ്റതിനാൽ ഓവുചാലിൽ നിന്നും നായക്ക് കരകയറാനാകാതെ പ്രയാസപ്പെടുകയായിരുന്നു. നായയുടെ ദയനീയ സ്ഥിതി ശ്രദ്ധയിൽ പെട്ട പരിസരവാസിയായ മർജാനിൽ യു സിറാജുദ്ദീൻ രക്ഷപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.

നായക്ക് മാംസ മുൾപ്പെടെയുള്ള ഭക്ഷണവും നൽകി. വെള്ളത്തിൽ നിന്നും പുറത്തെത്തിയിട്ടും നടക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു.

ഇതേതുടർന്ന് സാമുഹിക പ്രവർത്തകനായ കെ.എം. സൗലത്ത് അഹ്മദ് മുഖേന നഗരസഭ ചെയർപേഴ്സൺ, ഫയർഫോഴ്സ് എന്നിവരെ വിവരം അറിയിച്ചു. മൃഗ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രാഥമിക ശ്രുശൂഷ നൽകിയതായി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ പറഞ്ഞു.

Related posts

Leave a Comment