ഈരാറ്റുപേട്ട: ലോക്ക്ഡൗണിൽ ജിംനേഷ്യം അടച്ചു പൂട്ടിയതോടെ ചാരായം വാറ്റ് തുടങ്ങിയ മുൻ മിസ്റ്റർ കോട്ടയം എക്സൈസിന്റെ പിടിയിലായി. പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി സി.ആർ. സുനിൽ (ജിമ്മൻ സുനി-48) ആണ് അറസ്റ്റിലായത്. സുനിലിനെ ദിവസങ്ങളായി എക്സൈസ് അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ചാരായം വാറ്റ് പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രദേശത്തെ മലയോര മേഖലകളിൽ നിന്നായി ലോക്ഡൗണ്‍ കാലത്ത് നിരവധി വാറ്റ് ചാരായവുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ള, എക്സൈസ് ഷാഡോ ടീം അംഗങ്ങളായ കെ.വി. വിശാഖ്, നൗഫൽ കരിം, പ്രിവന്റീവ് ഓഫീസർ ഇ.സി. അരുണ്‍ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ടി. അജിമോൻ, പ്രദീഷ് ജോസഫ്, കെ.സി. സുരേന്ദ്രൻ, സി.ജെ. നിയാസ്, ജസ്റ്റിൻ തോമസ്, സുവി ജോസ് വനിതാ…
Read MoreDay: June 14, 2021
സാനിട്ടൈസർ ദേഹത്ത് ഒഴിച്ചു തീ കൊളുത്തിയതോ? യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം തുടങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഗാന്ധിനഗർ: യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചുങ്കം മള്ളൂശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എൽപി സ്കൂളിനു സമീപം കളരിക്കൽ കാർത്തികയിൽ (പടിഞ്ഞാറെ മുറിയിൽ) പരേതനായ രാജശേഖരൻ- വിജയമ്മ ദന്പതികളുടെ മകൻ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിരുന്നു. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി റോഡിൽനിന്നു ചാത്തുണ്ണിപ്പാറക്കു പോകുന്ന വഴിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണ് പ്രശാന്ത് രാജിന്റെ മൃതദേഹം ശനിയാഴ്ച പോലീസ് കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് സാനിട്ടൈസറിന്റെ ഒഴിഞ്ഞ കുപ്പിയും കണ്ടെത്തിയിരുന്നു. സാനിട്ടൈസർ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വിശദായ പരിശോധനയ്ക്കുശേഷമേ ഇക്കാര്യം ഉറപ്പിക്കാനുവെന്നും പോലീസ് പറഞ്ഞു. കാറിന്റെ വാടകയും മറ്റൊരാൾക്കു ഒന്‍പതു ലക്ഷം രൂപയും നല്‍കാമെന്നു പറഞ്ഞിരുന്ന ദിവസമാണ് പ്രശാന്തിനെ മരിച്ച…
Read Moreഅത് കിട്ടാതെ വന്നപ്പോള്‍ ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല എന്ന് ഭര്‍ത്താവിനോടു പറഞ്ഞു ! തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാധിക…
മലയാള സിനിമ-സീരിയല്‍ രംഗത്ത് പ്രശസ്തയാണ് സാധിക വേണുഗോപാല്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് പട്ടുസാരി എന്ന സീരിയലിലൂടെ മലയാളികളുടെ മനംകവര്‍ന്നു. മുഖം നോക്കാതെ ഏതു വിഷയത്തിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്ന താരത്തിന് ആരാധകര്‍ക്കൊപ്പം വിമര്‍ശകരും ഏറെയാണ്. വിവാഹമോചിതയായ താരം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താനാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ആ ബന്ധം വഷളാകുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും ആണ് താരം പറയുന്നത്. രണ്ടു പേരുടെയും ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. പക്ഷെ അതുകൊണ്ട് അത് നോക്കാതെയായിരുന്നു വിവാഹം കഴിച്ചത് എന്നും താരം പറഞ്ഞു. വിവാഹ ശേഷം ഭര്‍ത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം താന്‍ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണെങ്കിലും…
Read Moreഈ സാഹചര്യത്തില്‍ എങ്ങനെ നിശ്ചിത സമയത്തിനകം രേഖകള്‍ എത്തിക്കാനാകും..! ഈ സാഹചര്യത്തില്‍ എങ്ങനെ നിശ്ചിത സമയത്തിനകം രേഖകള്‍ എത്തിക്കാനാകും…
`പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസി യിൽ തസ്തികമാറ്റം നേടിയ ജീവനക്കാർക്ക് ശമ്പളം മുടങ്ങാൻ സാധ്യത. ഇത്തരം ജീവനക്കാരുടെ വിവരങ്ങളും രേഖകളും രണ്ട് ദിവസത്തിനുള്ളിൽ ജി-സ്പാർക്ക് സെല്ലിൽ എത്തിക്കണമെന്നാണ് നിർദേശം.ഇപ്പോഴത്തെ സാഹചര്യത്തിൽ നിശ്ചിത സമയത്തിനകം രേഖകൾ എത്തിക്കാൻ ബുദ്ധിമുട്ടായിരിക്കും. അപകടങ്ങൾ മൂലവും രോഗങ്ങൾ മൂലവും സ്ഥിരമായ ശാരീരിക അവശതകള്‍ ഉള്ള ജീവനക്കാരുടെ അപേക്ഷകള്‍ പരിഗണിച്ചാണ് തസ്തികമാറ്റം നല്‍കുന്നത്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് വിഭാഗങ്ങളിൽ നിന്നായി 300 ലേറെ ജീവനക്കാരാണ് ആയാസരഹിത ജോലി (ലൈറ്റ് ഡ്യൂട്ടി ) യിലേക്ക് മാറിയിട്ടുള്ളത്. കഴിഞ്ഞ മാസം 24ന് 29 ജീവനക്കാരെ തസ്തികമാറ്റി നിയമിച്ചിട്ടുണ്ട്. സ്റ്റോര്‍ ഇഷ്യൂവര്‍, പ്യൂണ്‍, പമ്പ് ഓപ്പറേറ്റര്‍ എന്നീ താഴ്ന്ന തസ്തികകളിലേക്ക് തസ്തികമാറ്റം അനുവദിക്കുന്നത്. നിലവില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തുടങ്ങിയ മറ്റു തസ്തികകളിലാണ് ഇവർ സ്പാര്‍ക്കില്‍ ഉള്ളത്. ഇത്തരംജീവനക്കാര് ഡിപ്പോകളില്‍ പുതിയ തസ്തികയിൽ ചുമതല ഏറ്റെടുക്കുന്ന മുറയ്ക്ക് നിലവില്‍…
Read Moreഅധ്യക്ഷ പദവികണ്ട് പാരവയ്ക്കേണ്ട, ആളെക്കൂട്ടാൻ പ്രാപ്തിയുള്ളയാൾ വരും…! അഴിച്ചു പണി വരുന്നു; ഡല്‍ഹി ചര്‍ച്ചകളില്‍ വിജയിച്ച് കെ.സുരേന്ദ്രന്
സ്വന്തം ലേഖകൻ കോഴിക്കോട്: ബിജെപി കേരളഘടകത്തില്‍ സംഘടനാ തലത്തിൽ അടിക അഴിച്ചു പണി വരുന്നു. അതിനാൽ ഇനി നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ത്തേണ്ടെന്ന് കേന്ദ്രം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. സംസ്ഥാനഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇനി നേതൃമാറ്റം ഉണ്ടായാല്‍ തന്നെ അത് ഇപ്പോള്‍ പാര്‍ട്ടിയിലെ എതിര്‍ചേരിയിലുള്ള ആരുമായിരിക്കില്ലെന്നുമുള്ള മുന്നറിയിപ്പാണ് നേരിട്ടും അല്ലാതെയും നേതൃമാറ്റമെന്ന ആവശ്യം ഉന്നയിച്ച നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. തല്കാലം നേതൃമാറ്റമില്ലെന്ന ഉറപ്പിച്ചുപറയുകയാണ് കേന്ദ്ര നേതൃത്വം. പാര്‍ട്ടി അധ്യക്ഷ സ്ഥാനം മോഹിച്ച് ആരും ഇനി പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തേണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തിരിച്ച് കേരളത്തില്‍ എത്തി. ആളെക്കൂട്ടാൻ പ്രാപ്തിയുള്ളയാൾ വരും… നേതൃസ്ഥാനത്തുനിന്നും കെ.സുരേന്ദ്രനെ മാറ്റേണ്ടിവന്നാലും പൊതുസമ്മതനായ പാര്‍ട്ടിക്കു പുറത്തും സ്വാധീനമുള്ള ആളെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. അതിനുമുന്‍പുതന്നെ സംഘടാതലത്തില്‍ അഴിച്ചുപണി…
Read Moreഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ..! തുടക്കം മുതലെ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു; കേളകം സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കേളകം: കണിച്ചാർ ചെങ്ങോത്ത് കുഞ്ഞിന് അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനമേറ്റ സംഭവം കുട്ടിയെ ഒഴിവാക്കാനുള്ള ശ്രമമെന്ന് സംശയം. ഒരാഴ്ച മാത്രമേ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ട്. ഭർത്താവിനെയും മറ്റ് രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് കുട്ടിയുടെ അമ്മയായ രമ്യ രതീഷിനൊപ്പം താമസിക്കാനാരംഭിച്ചത്. തുടക്കം മുതലെ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ മുല കുടിക്കുന്ന കുട്ടിയായതു കൊണ്ട് ഒഴിവാക്കാൻ സാധിക്കാതിരുന്നതാണ് മർദ്ദനത്തിന് കാരണം. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ തോളിനോട് ചേർന്ന കോളർ അസ്ഥിയ്ക്കാണ് പൊട്ടൽ സംഭവിച്ചത്. മുഖത്ത് നീർക്കെട്ടുമുണ്ട്. സംഭവത്തിൽ ഇന്നലെ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും കേളകം പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തൻപുരയ്ക്കൽ പി.എസ്.രതീഷ് (38), ചെങ്ങോം വെട്ടത്ത് രമ്യ(23) എന്നിവരെയാണ് കേളകം സിഐ. എ.വിപിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐ.പി.സി.വകുപ്പുകൾ പ്രകാരം…
Read Moreജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ടാല്‍ ആരൊക്കെ പടിക്കുപുറത്താകും ? ഡിസിസി ഭാരവാഹികളാകാന്‍ കോണ്‍ഗ്രസില്‍ അടി
ഇ. അനീഷ് കോഴിക്കോട്: കെപിസിസി പ്രസിഡന്റായി കെ.സുധാകരന് വരികയും പുനസംഘടന ഉറപ്പാകുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍ അടി തുടങ്ങി. ആരോടും ഉത്തവരാദിത്തമില്ലാത്ത ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന് കെ.സുധാകരന് അറിയിച്ചതോടെ നേതാക്കള്‍ ആകെ ആശയകുഴപ്പത്തിലാണ്. നൂറോളം നേതാക്കന്മാരാണ് ഓരോ ഡിസിസികളിലും ഉള്ളത്. നിര്‍വാഹക സമിതി അംഗങ്ങള്‍ അടക്കം പരമാവധി 51 പേര് മതിയെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റിനുള്ളത്. ഇതിന് ഹൈക്കമാന്‍ഡും പച്ചക്കൊടികാണിച്ചാല്‍ ഒരു വലിയ വിഭാഗം നേതാക്കളും പടിക്കുപുറത്താകും. ഇത് ആരൊക്കെയെന്ന് കണ്ടറിയേണ്ടിവരും. പഴയതുപോലെയല്ല രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊന്നും ഇപ്പോള്‍ സജീവമല്ല. അനുയായികളുടെ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതോടെ പുതിയ കെപിസിസി പ്രസിഡന്റിനെ ചാക്കിലാക്കാനാണ് സ്ഥാനമോഹികളുടെ നീക്കം. മുന്‍ കെപിസിസി സെക്രട്ടറി മുതല്‍ കെഎസ് യു നേതാവ് വരെ കോഴിക്കോട് ഡിസിസി പ്രസിഡന്റാകാന്‍ അണിയറയില്‍ നീക്കം തുടങ്ങി. ഡിസിസി തലപ്പത്ത് മാറ്റം വരുമെന്നുറപ്പായിട്ടുണ്ട്. നിലവിലുള്ള പ്രസിഡന്റ് യു.രാജീവനെ നീക്കിയാല്‍…
Read Moreആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍! ബോളിവുഡ് ചിത്രത്തില്‍ ശ്രീശാന്ത് നായകനാകുന്നു
എന്‍എന്‍ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്ത നിര്‍മിക്കുന്ന ബോളിവുഡ് ചിത്രമായ പട്ടായില്‍ പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് തെന്നിന്ത്യന്‍ സംവിധായകന് ആര്. രാധാകൃഷ്ണനാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാനര്‍ എന്‍എന്‍ജി ഫിലിംസ്, സംവിധാനം ആര് രാധാകൃഷ്ണന്, നിര്‍മാണം നിരുപ് ഗുപ്ത, ഛായാഗ്രഹണം പ്രകാശ്കുട്ടി, എഡിറ്റിംഗ് സുരേഷ് യുആര്‍എസ്, സംഗീതം സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് രതിന് രാധാകൃഷ്ണന്, കോറിയോഗ്രാഫി ശ്രീധര്‍, കല സജയ് മാധവന്, ഡിസൈന്‍സ് ഷബീര്‍. പട്ടായുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. -അജയ് തുണ്ടത്തില്‍
Read Moreരണ്ടു ഡോസ് വാക്സിന് എടുത്ത ശേഷം മരണമടഞ്ഞ 42 പേരില്‍ മൂന്നിലൊന്നിനെയും ബാധിച്ചത് ഡെല്‍റ്റ വകഭേദം ! കോവിഷീല്‍ഡ് കൊണ്ട് ഗുണമില്ലയോ…
ബ്രിട്ടനില്‍ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച ശേഷവും മരണമടഞ്ഞ 42 പേരില്‍ മൂന്നിലൊന്നു പേരെയും ബാധിച്ചിരുന്നത് ഇന്ത്യയില്‍ നിന്നെത്തിയ ഡെല്‍റ്റ വകഭേദം എന്ന് തെളിഞ്ഞിരിക്കുകയാണ്. ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് നാലാഴ്ച്ചത്തെക്ക് കൂടി നീട്ടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഈ റിപ്പോര്‍ട്ട് പ്രകാരം രണ്ടു ഡോസുകളും എടുത്തിട്ടും കോവിഡ് മൂലം മരണമടഞ്ഞവരില്‍ 29 ശതമാനം പേരിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അടച്ചിട്ടയിടങ്ങളില്‍ കെന്റ് വകഭേദത്തേക്കാള്‍ 64 ശതമാനം അധികമാണ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനശേഷി. നിലവില്‍ ബ്രിട്ടനില്‍ ഏറ്റവും വ്യാപകമായുള്ളത് ഈ വകഭേദമാണ്. മൊത്തം രോഗികളീല്‍ 90 ശതമാനം പേരില്‍ വരെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപന തോതില്‍ വര്‍ദ്ധനയുണ്ടാകുന്നതിനൊപ്പം, ഈ റിപ്പോര്‍ട്ടുകൂടി വന്നതോടെ ബ്രിട്ടനില്‍ ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതേ…
Read Moreജോജിയുടെ കഥ കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി..! ബാബുരാജ്
ജോജിയുടെ കഥ കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി. ഒരു മറുപടി നല്‍കാതെ ഞാന്‍ കാറും എടുത്ത് തിരികെ പോന്നു. താനൊരു ക്രിസ്ത്യാനിയാണ്. എന്റെ അമ്മ മരിക്കാന്‍ കിടക്കുമ്പോള്‍ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാര്‍ഥനയില്‍ താന്‍ പങ്കെടുത്തില്ല. ഇത്രയും നാള് സ്നേഹിച്ച ഒരാള്‍ വിട്ടു പോകണേ എന്ന് പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ആ ഓര്‍മകള്‍ എന്നെ ബാധിച്ചു. എനിക്ക് ഇത്രയും ആഴമുള്ള കഥാപാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന് സംശയിച്ചു. -ബാബുരാജ്
Read More