മുസഫർനഗർ: മരിച്ചു രണ്ടാഴ്ചയ്ക്കുശേഷം അധ്യാപകനെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിച്ചു സർക്കാർ. ഉത്തർപ്രദേശിലെ മുസഫർനഗറിലാണു സംഭവം. കോവിഡ് ബാധയെത്തുടർന്നു രണ്ടാഴ്ച മുന്‍പു മരിച്ച സർക്കാർ സ്കൂൾ അധ്യാപകൻ ഖാൻജഹാൻപുർ സ്വദേശി നന്ദ് കിഷോറിനെയാണു കളക്ടറുടെ ഓഫീസിൽ ഡ്യൂട്ടിക്കു നിയോഗിച്ചത്. ഇയാളുടെ മരണം ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ മാസം പത്തുമുതൽ കളക്ടറേറ്റ് ഡ്യൂട്ടിക്കുള്ള പട്ടിക നന്ദ് കിഷോറിന്റെ പേര് ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചതോടെയാണ് ഈ വിവരം പുറത്താകുന്നത്.
Read MoreDay: June 14, 2021
വിടരുത്… കുളിപ്പിക്ക് അവനെ..! അഴുക്കുചാൽ വൃത്തിയാക്കിയില്ല; കോൺട്രാക്ടറെ എംഎൽഎ മാലിന്യത്തിൽ കുളിപ്പിച്ചു
മുംബൈ: അഴുക്കുചാൽ വൃത്തിയാക്കിയില്ലെന്നാരോപിച്ച് ശിവസേന എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് കോൺട്രാക്ടറെ മാലിന്യംമൂടി അവഹേളിച്ചു. നോർത്ത് മുംബൈയിലെ കാണ്ഡിവ്ലി മണ്ഡലത്തിലെ എംഎൽഎ ദിലീപ് ലാൻഡെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോൺട്രാക്ടറെ വിളിച്ചുവരുത്തി സിറ്റിയിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് ഇരുത്തി ആളുകളോട് മാലിന്യത്തിൽ കുളിപ്പിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഇതിനിടെ ശിവസേന പ്രവർത്തകൻ കോൺട്രാക്ടറെ തള്ളിയിട്ടു. മറ്റു രണ്ടുപേർ ചേർന്ന് മാലിന്യങ്ങൾ ദേഹത്ത് വിതറി. താൻ നിരപരാധിയാണെന്ന് കോൺട്രാക്ടർ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ, രൂക്ഷമായ ഭാഷയിൽ കോൺട്രാക്ടറെ എംഎൽഎ ശകാരിച്ചുകൊണ്ട് മാലിന്യത്തിൽ കുളിപ്പിക്കാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി. പ്രതിഷേധത്തിനുശേഷം തന്റെ കടമയാണു ചെയ്തതെന്ന് എംഎൽഎ വിശദീകരണക്കുറിപ്പിറക്കി. പാർട്ടിയുടെ പ്രാദേശികഘടകം നേതാവിനെ കൂട്ടിയാണു പ്രതിഷേധം സംഘടിപ്പിച്ചത്. ശിവസേന പ്രവർത്തകർ അഴുക്കുചാൽ വൃത്തിയാക്കിയെന്നും ദിലീപ് ലാൻഡെ പറഞ്ഞു. കഴിഞ്ഞ 25 വർഷമായി ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ ശിവസേനയാണു ഭരിക്കുന്നത്.
Read Moreലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ അന്തരിച്ചു! 39 ഭാര്യമാരും 94 മക്കളുമാണു സിയോനയ്ക്കുള്ളത്; 33 കൊച്ചുമക്കളുമുണ്ട്; 17-ാം വയസിലാണു സിയോണയുടെ ആദ്യ വിവാഹം
ഐസ്വാൾ: ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ മിസോറമിൽ അന്തരിച്ചു. സിയോംഗ്ഹാക്ക സിയോണ(76) ആണ് മരിച്ചത്. പ്രമേഹവും രക്താതിസമ്മർദവും ബാധിച്ചിരുന്നയാളാണ് ഇദ്ദേഹം. 39 ഭാര്യമാരും 94 മക്കളുമാണു സിയോനയ്ക്കുള്ളത്. 33 കൊച്ചുമക്കളുമുണ്ട്. മൂന്നു ദിവസമായി ബാക്തംഗിലെ വീട്ടിൽ സിയോണ ചികിത്സയിലായിരുന്നു. നില വഷളായതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാന പാവ്ൽ എന്ന സഭാവിഭാഗത്തിന്റെ തലവനായിരുന്നു സിയോണ. 1942ൽ ഇദ്ദേഹത്തിന്റെ മുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ സഭ. 400 കുടംബങ്ങളാണ് ഈ സഭയിലുള്ളത്. ബഹുഭാര്യാത്വം അനുവദിച്ചിരിക്കുന്ന വിഭാഗമാണിത്. സിയോനയുടെ ബാക്തംഗിലെ നാലു നില വീട് പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്. ഈ വീട്ടിൽ നൂറു മുറികളുണ്ട്്. മരുമക്കളടക്കം വീട്ടിൽ 180 പേരാണുള്ളത്. 17-ാം വയസിലാണു സിയോണയുടെ ആദ്യ വിവാഹം. 39-ാം വിവാഹം എഴുപതു വയസിനുശേഷമായിരുന്നു. സിയോണ ഒരു വർഷം പത്തു വിവാഹം കഴിച്ചിട്ടുണ്ട്.
Read Moreഅപ്പോള്‍ അതാണ് കാരണം..! രൂക്ഷമായ ഇന്ധന വിലവർധനയെ ന്യായീകരിച്ചു കേന്ദ്ര പെട്രോളിയം മന്ത്രി; വിലവർധനയിലൂടെ ലഭിക്കുന്ന പണം ചെലവഴിക്കുന്നത് ഈ ആവശ്യത്തിന്…
ന്യൂഡൽഹി: രൂക്ഷമായ ഇന്ധന വിലവർധനയെ ന്യായീകരിച്ചു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. വിലവർധനയിലൂടെ ലഭിക്കുന്ന പണം സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കാണു ചെലവഴിക്കുന്നത്. ഇന്ധന വില വർധന ജനങ്ങൾക്ക് പ്രശ്നമാണ്. എന്നാൽ, ദുഷ്കരമായ ഈ സമയത്ത് ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തേണ്ടതുണ്ട്. മഹാമാരിക്കെതിരേ പോരാടാനും വികസന പ്രവർത്തനങ്ങൾക്കുമുള്ള ചെലവുകൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയിൽ നിന്നുള്ള അധിക പണം ആവശ്യമാണ്. വാക്സിനുകൾക്കും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും പണം ചെലവഴിക്കുന്നതു കൂടാതെ ഈ വർഷം മാത്രം പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനായി സർക്കാർ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ധന വിലവർധനയെ ക്കുറിച്ചു പരാതി പറയുന്ന കോണ്‍ഗ്രസ്, അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നികുതി കുറയ്ക്കാത്തതെന്താണെന്നും ധർമ്മേന്ദ്ര പ്രധാൻ ചോദിച്ചു. വില വർധനയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന രാഹുൽ ഗാന്ധി രാജസ്ഥാൻ, പഞ്ചാബ്,…
Read Moreപകരക്കാരനില്ല! പാര്‍ട്ടി അധ്യക്ഷസ്ഥാനം മോഹിച്ച് ആരും ഇനി പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തേണ്ട; കേരളത്തിൽ നേതൃമാറ്റം വേണ്ടെന്നു ബിജെപി
കോഴിക്കോട്: ബിജെപി കേരളഘടകത്തില്‍ നേതൃമാറ്റം ആവശ്യപ്പെടുന്നവർക്കെതിരേ കര്‍ശന നടപടിയെന്ന താക്കീതുമായി കേന്ദ്രനേതൃത്വം. വിഭാഗീയതയുമായി ബന്ധപ്പെട്ടു കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇനി നേതൃമാറ്റം ഉണ്ടായാല്‍ത്തന്നെ അത് ഇപ്പോള്‍ പാര്‍ട്ടിയിലെ എതിര്‍ചേരിയിലുള്ള ആരുമായിരിക്കില്ലെന്നുമുള്ള മുന്നറിയിപ്പാണു നേരിട്ടും അല്ലാതെയും കേന്ദ്രം നൽകുന്നത്. തത്കാലം നേതൃമാറ്റമില്ലെന്ന് ഉറപ്പിച്ചുപറയുകയാണു കേന്ദ്ര നേതൃത്വം. പാര്‍ട്ടി അധ്യക്ഷസ്ഥാനം മോഹിച്ച് ആരും ഇനി പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തേണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേരളത്തില്‍ തിരിച്ചെത്തി. സംഘടനാതലത്തില്‍ അഴിച്ചുപണിയാകും ആദ്യം നടക്കുക. സുരേന്ദ്രന് അധ്യക്ഷനായതുകൊണ്ടു പാര്‍ട്ടിക്കു വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നു കേന്ദ്രനേതൃത്വം തിരിച്ചറിയുന്നുണ്ടെങ്കിലും പകരം വയ്ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു പേരുമില്ലാത്തതിനാൽ പൊതുസമ്മതനെ കാത്തിരിക്കുകയാണ് പാർട്ടി. നേതൃസ്ഥാനത്തേക്ക് പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് , ശോഭാസുരേന്ദ്രന്, കുമ്മനം രാജശേഖരന് എന്നിവരുള്‍പ്പെടെ ആരുവന്നാലും വലിയ മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്നാണു കേന്ദ്രം കണക്കുകൂട്ടുന്നത്. ഇ.അനീഷ്
Read Moreഭര്‍ത്താവുമായി പിണങ്ങി കഴിയുന്നതിനിടയില്‍ വിവാഹിതനായ രതീഷുമായി പ്രണയത്തിലായി! കുട്ടിയെ മര്‍ദിച്ചത് ഒന്നിച്ചുള്ള ജീവിതത്തിനു തടസമാകുന്നതിനാൽ; കുഞ്ഞിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കും
കേളകം(കണ്ണൂർ): കണിച്ചാറിനടുത്ത് ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിന് ക്രൂരമർദനം. കുഞ്ഞിന്റെ അമ്മയുടെ കാമുകനാണ് മർദിച്ചത്. മർദനത്തിൽ തോളിനോടു ചേർന്ന കോളർ അസ്ഥി പൊട്ടിയ പെൺകുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ ചെങ്ങോം വെട്ടത്ത് രമ്യ (23), കൊട്ടിയൂര്‍ പാലുകാച്ചിയിലെ പി.എസ്. രതീഷ്(38) എന്നിവരെ കേളകം സിഐ എ. വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരേ ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. മർദനമേറ്റതിനെത്തുടർന്ന് കുട്ടിയുടെ മുഖത്ത് നീർക്കെട്ടുമുണ്ട്. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനു മർദനമേറ്റത്. പരിക്കേറ്റ കുഞ്ഞിനെ അമ്മ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ മർദനമേറ്റതായി കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് വിശദ പരിശോധനയ്ക്കായി കുട്ടിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. രതീഷിനെതിരേ കുഞ്ഞിനെ മർദിച്ചതിനും രമ്യക്കെതിരേ കുഞ്ഞിന് സംരക്ഷണം നൽകാത്തതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ…
Read Moreരണ്ട് കോടി രൂപയ്ക്ക് വസ്തു വാങ്ങി, മിനിറ്റുകൾക്ക് ശേഷം ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റു! രാമക്ഷേത്ര ഭൂമി ഇടപാടിൽ അഴിമതി; തട്ടിപ്പ് നടത്തിയത് പ്രാദേശിക ബിജെപി നേതാക്കളുടെ അറിവോടെ…
ലക്നോ: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിൽ കോടികളുടെ അഴിമതി നടന്നതായി ആരോപണം. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ രൂപീകരിച്ച രാം മന്ദിർ ട്രസ്റ്റിനെതിരെ ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികളായ സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയുമാണ് രംഗത്തെത്തിയത്. കഴിഞ്ഞ മാർച്ചിലാണ് അഴിമതി നടന്നതെന്ന് പാർട്ടികൾ ആരോപിക്കുന്നു. രണ്ട് റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ ഒരു വ്യക്തിയിൽ നിന്ന് രണ്ട് കോടി രൂപയ്ക്ക് വസ്തു വാങ്ങുകയും മിനിറ്റുകൾക്ക് ശേഷം ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നുമാണ് ആരോപണം. എന്നാൽ ട്രസ്റ്റ് ആരോപണത്തെ തള്ളിയിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാക്കളുടെയും ചില ട്രസ്റ്റ് അംഗങ്ങളുടെയും അറിവോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് മുൻ സമാജ്വാദി പാർട്ടി എംഎൽഎ പവൻ പാണ്ഡെ അയോധ്യയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. രാമക്ഷേത്രത്തിനു സമീപമുള്ള ഭൂമി ഒന്നിലധികം തവണ കൈമാറ്റം ചെയ്തതിന്റെ രേഖകളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കാണിച്ചു.…
Read Moreആയുധവുമായി ബോട്ടുവരുന്നു! തമിഴ്നാട്, കേരള തീരങ്ങളിൽ ജാഗ്രതാ നിർദേശം; കഴിഞ്ഞ ദിവസങ്ങളില്‍ ചില ആളുകളെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു…
ചെന്നൈ: തമിഴ്നാട്, കേരള തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് വരുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിർദേശം നൽകിയത്. കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോസ്റ്റ്ഗാർഡ് അടക്കമുള്ള സേനകൾ കടലിൽ നിരീക്ഷണം നടത്തുകയാണ്. കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. ഇവിടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ ബോട്ടുകളും പരിശോധിക്കുന്നുണ്ട്. കേരള തീരത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ആളുകളെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതില്‍ ഒന്ന്. മറ്റൊന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും.
Read Moreകാലവർഷം ശക്തമായി; വ്യാഴാഴ്ച വരെ മഴ; കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടാനിടയാക്കിയത് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനം
തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും തുടർന്നുള്ള ദിവസങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കുമാണ് സാധ്യത.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനമാണു കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടാനിടയാക്കിയത്. കാലവർഷം ഇക്കുറി നേരത്തെ എത്തിയെങ്കിലും ആദ്യ ആഴ്ചകളിൽ പൊതുവെ ദുർബലമായി തുടരുകയായിരുന്നു.കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയു ളള ജില്ലകളിൽ ഇന്നും നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും വ്യാഴാഴ്ച വരെ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും…
Read More