താന്‍ സിനിമ നടനാകുന്നത് തടയാന്‍ കരുതിക്കൂട്ടി ആരോ കൂടോത്രം ചെയ്തെന്ന വെളിപ്പെടുത്തലുമായി ബിഗ്ബോസ് താരം രജത് കുമാര്‍. അതുകൊണ്ടാണ് എല്ലാം മുടങ്ങിപ്പോയതെന്നും ഗായിക അമൃതയുമായുള്ള വിഡിയോ ചാറ്റിനിടെ രജത്കുമാര്‍ പറയുന്നു. ‘പതിനഞ്ചോളം ഓഫറുകള്‍ വന്നതാണ്. പക്ഷേ ഒന്നും നടന്നില്ല. ഈ അടുത്തിടെ ഞാന്‍ കേട്ടു, എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജത്തിന് സിനിമാ ഫീല്‍ഡിലേയ്ക്ക് കയറാന്‍ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു’ രജത് പറയുന്നു. കൂടോത്രം പോലുള്ള കാര്യങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. ഒരാളെ തകര്‍ക്കാന്‍ വേണ്ടി നമ്മള് എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള് തന്നെയായിരിക്കും. അതില്‍ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആര്‍ക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുകയാണ് വേണ്ടതെന്നും രജത് കുമാര്‍ പറയുന്നു.
Read MoreDay: July 13, 2021
ദേവലോകം തേങ്ങി; കാതോലിക്കാ ബാവയ്ക്ക് യാത്രാമൊഴി
കോട്ടയം: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് വിശ്വാസികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കാതോലിക്കാ ബാവയുടെ ഭൗതിക ശരീരം ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകത്ത് ഇന്നലെ രാത്രിയോടെ എത്തിച്ചു. ഭൗതിക ശരീരം ദർശിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവരും നിരവധി വിശ്വാസികളുംദേവലോകത്തെ അരമനയിലെത്തി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചടങ്ങുകൾ നടന്നത്. ഇന്നു രാവിലെ കാതോലിക്കേറ്റ് അരമന ചാപ്പലിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം എട്ടോടെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പൊതു ദർശനത്തിനായി അരമന കോന്പൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റി. ഉച്ചകഴിഞ്ഞ് മൂന്നിനു് കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചു. വിടവാങ്ങൽ ശുശ്രൂഷയ്ക്കായി അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു കൊണ്ടു വന്നു ശുശ്രൂഷകൾ പൂർത്തീകരിച്ച് അഞ്ചരയോടെഅരമന ചാപ്പലിനോടു ചേർന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേർന്നുള്ള കബറിടത്തിൽ സംസ്കാരം നടത്തി. ഇന്നലെ രാത്രി 11.45ഓടെയാണ് ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള…
Read Moreസ്വര്‍ണക്കടത്ത്; അർജുൻ ആയങ്കിക്ക് സിം കാര്‍ഡ് നല്കിയ രണ്ട് പേര് കസ്റ്റംസ് കസ്റ്റഡിയില്‍
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ രണ്ടു പേര് കസ്റ്റംസ് കസ്റ്റഡിയില്‍. മുഹമ്മദ് ഷാഫി, അര്ജുന് ആയങ്കി എന്നിവര്‍ക്ക് സിംകാര്‍ഡ് എടുത്തു നല്കിയ പാനൂര്‍ സ്വദേശി അജ്മൽ, ഇയാളുടെ സുഹൃത്തായ ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയോടെയാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. പാനൂരിലെ സക്കീനയുടെ മകനാണ് അജ്മല്‍. സ്വര്‍ണക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട അര്ജുന് ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാലു സിം കാര്‍ഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്. സക്കീനയെ ചോദ്യം ചെയ്തതോടെ സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കസ്റ്റസിനു ലഭിച്ചു. സക്കീനയ്ക്കു ഇവരുടെപ്രവര്ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വിവരമൊന്നുമില്ലായിരുന്നു. ഇതേ സമയം അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയെ സമീപിക്കും. ആയങ്കിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക…
Read Moreഇത്തവണത്തെ കിറ്റ് ‘പൊളിക്കും’ ! ഭക്ഷ്യക്കിറ്റില്‍ ബിസ്ക്കറ്റും ശര്‍ക്കര വരട്ടിയും ഉറപ്പാക്കുമെന്ന് മന്ത്രി ജി ആര് അനില്‍; ഇതിന് കാരണമായത് ഏഴാംക്ലാസുകാരി അനറ്റിന്റെ കത്ത്…
സപ്ലൈകോയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇരട്ടിമധുരം. വിതരണത്തിനെത്തുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ ബിസ്ക്കറ്റും ശര്‍ക്കര വരട്ടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ ഇടപെടലിലാണ് ഇത്തരത്തില്‍ രണ്ട് ഐറ്റം മധുര പലഹാരങ്ങളുമായി വ്യത്യസ്തമായ കിറ്റ് തയ്യാറാകുന്നത്. പൂര്‍ണപിന്തുണയുമായി സ്പ്ലൈകോയും കൈകോര്‍ക്കുന്നതോടെ കേരളത്തിലെ ഓരോ കുടുംബത്തിലേയും കുട്ടികളുടെ കൈകളിലേക്ക് പലഹാരമെത്തുകയാണ്. മന്ത്രിയുടെ തീരുമാനത്തിന് പിന്നില്‍ അടൂരിലെ ഏഴാംക്ലാസുകാരി അനറ്റിന് നല്കിയ വാക്കിന്റെ മധുരവുമുണ്ട്. അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനി അനറ്റ് ഭക്ഷ്യക്കിറ്റില്‍ സ്നാക്സും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പെരിങ്ങനാട് പാറക്കൂട്ടം ചെറിയാച്ചന് തോമസ്-ഷൈനി ചെറിയാന് ദമ്പതികളുടെ ഇളയ മകളാണ് അനറ്റ്. അന്ന് വീട്ടുകാരെ പോലും അറിയിക്കാതെയാണ് ഈ ഏഴാംക്ലാസുകാരി കത്തെഴുതിയത്. കത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ അടുത്ത തവണ കിറ്റില്‍ സ്നാക്സ് പാക്കറ്റ് ഉണ്ടാവുമെന്ന ഉറപ്പ് നല്‍കുകയും…
Read Moreകിറ്റിലെ മിഠായിയെ വെട്ടി മാറ്റി; പകരം സ്ഥാനത്തേക്ക് ക്രീം ബിസ്ക്കറ്റ്; മാറ്റത്തിന് പിന്നിലെ സത്യം ഇതാണ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓണത്തിനു മധുരമായി സംസ്ഥാന സർക്കാരിന്റെ കിറ്റിൽ ക്രീം ബിസ്്കറ്റ്. നേരത്തെ നൽകിയിരുന്ന മിഠായിപ്പൊതിക്കു പകരമായാണ് ഇത്തവണ ക്രീം ബിസ്കറ്റ് ഉൾപ്പെടുത്തുന്നത്. കിറ്റ് വിതരണം ഒരു മാസത്തിലേറെ നീളുമെന്നതിനാൽ ചോക്ലേറ്റ് അലിഞ്ഞുപോകാനിടയുള്ളതിനാലാണ് മിഠായിപ്പൊതി മാറ്റി ബിസ്കറ്റ് സ്ഥാനം പിടിച്ചത്. ഓണത്തിനു മധുരത്തിനായി മിൽമയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള അരിയുടെയോ സേമിയയുടെയോ പായ്ക്കറ്റോ ഉൾപ്പെടുത്തും. പായസത്തിനാവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും കിറ്റ് ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കിറ്റിലെ ഇനങ്ങളുടെ എണ്ണം 13ൽ നിന്നു 17 വരെയാകുമെന്നു സപ്ലൈക്കോ പറയുന്നു. മുളകുപൊടിക്കു പകരം മുളകു തന്നെ നൽകുമെന്നാണ് സൂചന. ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങൾ സംബന്ധിച്ച് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സപ്ലൈക്കോ എംഡി അലി അസ്ഗർ പാഷയുമായും ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. നിലവിൽ 444.50 രൂപയുടെ സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്താനാണ് സപ്ലൈക്കോ ശിപാർശ നൽകിയിരിക്കുന്നത്. എന്നാൽ, വില…
Read Moreപ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന
കൊയിലാണ്ടി / കോഴിക്കോട്: സ്വര്ണക്കവര്ച്ചാശ്രമവും തട്ടികൊണ്ടുപോകലുമെല്ലാം കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെ കൊയിലാണ്ടിയില്‍ അജ്ഞാത സംഘം പ്രവാസിയെ തട്ടികൊണ്ടുപോയി. കൊയിലാണ്ടി ഊരള്ളൂര്‍ മാതോത്ത് മീത്തല്‍ സ്വദേശി അഷ്റഫിനെയാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. വീട്ടിലെത്തിയ സംഘം ആദ്യം അഷ്റഫിന്റെസഹോദരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീടാണ് അഷറഫിനെ കണ്ടത് . തുടര്‍ന്ന് ഇന്നോവകാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സഹോദരന്റെ മൊബൈല്‍ ഫോണും തട്ടിയെടുത്തു. അഷറഫ് ഒരു മാസം മുമ്പാണ് സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. ഇയാള്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയാറാണെന്ന സംശയത്തിലാണ് പോലീസ്. സൗദിയില്‍ നിന്ന് നാട്ടിലെത്തിച്ച സ്വര്‍ണം അഷ്റഫ് ഉടമസ്ഥര്‍ക്ക് നല്‍കിയില്ല. മറ്റൊരു ക്വട്ടേഷന്‍ സംഘം സ്വര്‍ണം തട്ടിയെടുത്തെന്നായിരുന്നു അഷ്റഫ് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ഉടമസ്ഥര്‍ വിശ്വസിച്ചില്ല. സ്വര്‍ണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും അഷ്റഫുമായി നടത്തിയതായാണ് പറയുന്നത്. എന്നിട്ടും സ്വര്‍ണം തിരികെ നല്‍കിയില്ല.…
Read Moreപള്ളാത്തുരുത്തിയിൽ ഒഴുകി നടന്ന മൃതദേഹം ആറുമാസം ഗർഭിണിയായ യുവതിയുടേത്; അനിതയുടെ മരണത്തിൽ കാമുകനും ഒരു വീട്ടമ്മയ്ക്കും പങ്ക്; പുറത്ത് വരുന്നകഥകൾ ഞെട്ടിക്കുന്നത്
മങ്കൊമ്പ് : കഴിഞ്ഞ ദിവസം പള്ളാത്തുരുത്തിയാറ്റിൽ ആറുമാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കേസുമായി ബന്ധപ്പെട്ടു രണ്ടു പേർ പിടിയിലായി. നിലമ്പൂർ സ്വദേശിയായ പ്രതീഷ്, ഇയാളുടെ ഇപ്പോഴത്തെ ജീവിത പങ്കാളിയായ കൈനകരി സ്വദേശിനി രജനി എന്നിവരാണ് കസ്റ്റഡിയിലായത്. പുന്നപ്ര സൗത്ത് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിത (32) യുടെ മരണമാണ് കൊലപാതകമെന്നു തെളിയുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടു പള്ളാത്തുരുത്തി ആറ്റിൽ അരയൻതോട് പാലത്തിനു സമീപത്താണ് മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.സംഭവത്തെപ്പറ്റി പോലീസിൽ നിന്നു ലഭിക്കുന്ന പ്രാഥമിക സൂചനകൾ ഇങ്ങനെ: കഴിഞ്ഞ കുറെക്കാലമായി മരിച്ച അനിത പ്രതീഷുമായി അടുപ്പത്തിലായിരുന്നു. ഇതെത്തുടർന്ന് രണ്ടു കുട്ടികളുള്ള അനിതയും ഭർത്താവും തമ്മിൽ അകന്നുകഴിയുകയായിരുന്നു. അതേസമയം കേസിൽ കസ്റ്റഡിയിലുള്ള രജനിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. മൂന്നു വർഷത്തോളമായി കണിച്ചുകുളങ്ങരയിലുള്ള ഭർത്താവുമായി പിണങ്ങി അമ്മയ്ക്കൊപ്പം കൈനകരിയിലെ വീട്ടിലാണ് താമസം. പ്രതീഷും…
Read Moreസമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ; കാഷ്മീർ സ്വദേശി കോഴിക്കോട് എത്തി? സന്ദര്‍ശിച്ചത് ചാലപ്പുറത്തെ എക്സ്ചേഞ്ചില്‍; ഒളിവില്‍ പോയ ഷബീറിന്റെ യാത്രാവിവരങ്ങളും പരിശോധിക്കുന്നു
കെ.ഷിന്റുലാല്‍ കോഴിക്കോട്: വിദേശത്തുനിന്നു നിയമവിരുദ്ധമായി രാജ്യത്തേക്കു ഫോണ്‍ കോളുകള്‍ എത്തിക്കുന്ന കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ജമ്മുകാഷ്മീരില്‍ നിന്നുള്ളയാള്‍ സന്ദര്‍ശിച്ചതായി സൂചന. കോഴിക്കോട്ടെ മൂരിയാടുള്ള സമാനന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിലാണ് അജ്ഞാതന്‍ സന്ദര്‍ശനം നടത്തിയതെന്നാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും പോലീസും സംശയിക്കുന്നത്. ഇവിടെനിന്ന് ലേ-ലഡാക്കിലെ ഒരു കാരിബാഗ് ലഭിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ സംശയങ്ങളുണ്ടായത്. ക്യാരിബാഗ് എങ്ങനെ എത്തിയെന്നതു സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ജീവനക്കാരനായ ജുറൈസിനെ ചോദ്യം ചെയ്തുവെങ്കിലും ഇക്കാര്യങ്ങള്‍ സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. ജമ്മു കാഷ്മീരിലുംജമ്മു കാഷ്മീരിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന സമാനന്തരടെലിഫോണ് എക്സ്ചേഞ്ച് നടത്തിപ്പുകാരന് മൂരിയാട് സ്വദേശി ഷബീര്‍ ലേ-ലഡാക്കില്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. കാരിബാഗില്‍ കൊണ്ടുവന്ന വസ്തുക്കള്‍ എന്താണെന്നത് ഇപ്പോഴും അവ്യക്തമാണ്. അതേസമയം, സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ ഓഫീസില്‍നിന്നു ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. വിദേശബന്ധത്തിലേക്കുള്ള സൂചനകളാണ്…
Read Moreവാക്സിന് നല്കാന് എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി വന്ധ്യംകരിച്ചു ! വഴിമധ്യേ ഉപേക്ഷിച്ച ഭിന്നശേഷിക്കാരനും അവിവാഹിതനുമായ യുവാവ് അബോധാവസ്ഥയില്‍…
വാക്സിന് നല്‍കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ ശേഷം ബധിരനും മൂകനുമായ 40കാരനെ വന്ധ്യംകരിച്ചതായി പരാതി. ലോക ജനസംഖ്യാദിനത്തിന് തൊട്ടുമുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട ടാര്‍ജറ്റ് തികയ്ക്കുന്നതിനു വേണ്ടി ആശാ വര്‍ക്കറാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടു പോയി വന്ധ്യംകരിച്ചതെന്ന് ആരോപണം. ഭിന്നശേഷിക്കാരന് അവിവാഹിതനാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എറ്റാ ജില്ലയിലാണ് സംഭവം. ധ്രുവ് കുമാര്‍ എന്നയാളാണ് വന്ധ്യംകരണത്തിന് വിധേയനായത്. ആശുപത്രിയിലേക്ക് കൊണ്ടുപോയി വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ഭിന്നശേഷിക്കാരനെ ആശാ വര്‍ക്കര്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. വഴിമധ്യേ അബോധാവസ്ഥയിലായ യുവാവിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര എസ്എന്‍ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാക്സിന് നല്‍കാമെന്ന് പറഞ്ഞ് ആശാ വര്‍ക്കര്‍ നീലം കുമാരിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജനസംഖ്യാദിനമായ ജൂലൈ 11ന് മുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യവകുപ്പ് നല്കിയ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ്…
Read Moreരോഗപ്രതിരോധവ്യവസ്ഥയും ദൈനംദിനജീവിതത്തിലെ അലര്‍ജിയും-2; അലർജി മൂലം ജലദോഷം ഉണ്ടാകുമോ?
ഫിക്സ്ഡ് അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്ത്തിച്ചുണ്ടായില്ലെങ്കില് ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം. കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക് താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം. ഏതു ഭാഗത്തെയും ബാധിക്കുമോ?അലര്‍ജി ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം.ചെവി, മൂക്ക്, തൊണ്ട എന്നിവ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്ക ള്‍ക്ക് പ്രവേശിക്കാനുള്ള വഴികളാണ്. കൂടാതെ അഞ്ച് ഇന്ദ്രിയങ്ങളില്‍ നാലെണ്ണം പ്രധാനമായും ചെവി, മൂക്ക്, തൊണ്ട ഭാഗങ്ങളില്‍ അധിഷ്ഠിതമായതിനാല്‍,…
Read More