ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് ഇന്ന് ലോകത്താകെ നാശം വിതച്ച് മുന്നേറുകയാണ്. ഇതിനു പിന്നാലെ ചൈനയില്‍ നിന്നും പുറത്തു വരുന്നത് കോവിഡിലും വലിയ മറ്റൊരു വിപത്തിനെക്കുറിച്ചുള്ള വാര്‍ത്തയാണ്. കുരങ്ങനില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 53 വയസ്സുള്ള വെറ്ററിനറി ഡോക്ടറാണു മരിച്ചത്. മാര്‍ച്ച് ആദ്യവാരം ചത്ത രണ്ടു കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍ക്കു വൈറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്. ഒരു മാസത്തിനു ശേഷമാണു രോഗലക്ഷണങ്ങള്‍ കാണിച്ചത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയ ഡോക്ടര്‍ മേയ് 27ന് ആണ് മരിച്ചതെന്നു ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യരില്‍ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകരമായ വൈറസാണിതെന്നു യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 7080 ശതമാനമാണു മരണനിരക്ക്. 1933ല്‍ കുരങ്ങിന്റെ കടിയേറ്റ ലബോറട്ടറി ജീവനക്കാരനിലാണ് ആദ്യമായി മങ്കി…
Read MoreDay: July 20, 2021
എല്ലാം കവരാന്‍ ‘എനി ഡസ്ക്’! പണത്തിനൊപ്പം നിങ്ങളുടെ സ്വകാര്യതയും മോഷ്ടിക്കും; തട്ടിപ്പ് ആപ്പിന്റെ പ്രവർത്തന രീതിയറിയാം; അതീവ ജാഗ്രത വേണമെന്ന് സൈബര്‍ പോലീസ്
കെ.ഷിന്റുലാല്കോഴിക്കോട് : മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ സ്വകാര്യത കവര്‍ന്നെടുക്കുന്നതിന് ‘എനി ഡസ്ക് ആപ്പ്്’വഴി സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ഓപ്പറേഷന്. എനി ഡസ്ക് ആപ്പ് വഴി സാമ്പത്തിക തട്ടിപ്പുകളാണ് ലക്ഷ്യമിടുന്നത്. അതേസമയം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ സ്വകാര്യതവരെ ഇത്തരം ആപ്പുകള്‍ വഴി ചോര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നും ഇതുവഴി ബ്ലാക്ക്മെയിലിംഗ് ഉള്‍പ്പെടെ നടത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നും പോലീസ് വ്യക്തമാക്കി. അടുത്തിടെ നടന്ന രണ്ട് സാമ്പത്തിക തട്ടിപ്പുകേസുകളുടെ അന്വേഷണത്തിലൂടെയാണ് എനി ഡസ്ക് ആപ്പ് വഴി സൈബര്‍ തട്ടിപ്പ് സംഘം കൂടുതല്‍ പേരെ കെണിയിലാക്കാനുള്ള സാധ്യത സൈബര്‍ പോലീസിന് ബോധ്യമായത്. രണ്ടു വര്‍ഷം മുമ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും എനി ഡസ്ക് ആപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പായിരുന്നു ആര്‍ബിഐ നല്‍കിയിരുന്നതെങ്കിലും മറ്റു സ്വകാര്യതകള്‍ കവര്‍ന്നെടുക്കാനും ഈ ആപ്പുകള്‍ക്ക് വഴി സാധിക്കും. സാമ്പത്തിക തട്ടിപ്പ് കോഴിക്കോട് സ്വദേശിയുടെ…
Read Moreരാഘവന്റെ ജാഗ്രത കോവിഡിന്റെ കണക്കിൽ; ഇങ്ങനെ എഴുതി സൂക്ഷിക്കുന്നതിന്റെ കാരണം ചെറുതല്ല…
സ്വന്തം ലേഖകൻകൂത്തുപറമ്പ്: കോവിഡ് മഹാമാരിക്കിടയിലും ജാഗ്രത കൈവിടാതെ കോവിഡിന്റെ ദിനം പ്രതിയുള്ള കണക്കെടുത്ത് സൂക്ഷിക്കുകയാണ് കൂത്തുപറമ്പിലെ ഒരു അഭിഭാഷകൻ. കായലോട് പറമ്പായിയിലെ അഡ്വ.ഇ. രാഘവനാണ് കോവിഡ് ബാധിതരുടേയും മരണപ്പെട്ടവരുടെയുമൊക്കെ ജില്ലയിലേയും സംസ്ഥാന അടിസ്ഥാനത്തിലുള്ളതുമായ കൃത്യമായ കണക്ക് എഴുതി സൂക്ഷിക്കുന്നത്. കോവിഡ് രോഗ വ്യാപനം ആരംഭിച്ചപ്പോൾ വെറുമൊരു കൗതുകത്തിന് ആരംഭിച്ച ഈ ജോലി കോവിഡ് വ്യാപനം കൂടിയതോടെ അൽപം ഗൗരവത്തിലായി എന്നു മാത്രം. 2020 ജനുവരി 30 ന് സംസ്ഥാനത്ത് ആദ്യമായി തൃശൂരിൽ കോവിഡ് റിപ്പോർട്ട് ചെയ്ത കാര്യം കുറിച്ചു വെച്ചായിരുന്നു തുടക്കം. കോവിഡ് വ്യാപനം വർധിച്ചു വന്നതോടെ 2020 മാർച്ച് ഏഴു മുതലാണ് ദിനം പ്രതിയുള്ള കൃത്യമായ കണക്ക് സൂക്ഷിക്കാൻ തുടങ്ങിയത്. ആദ്യം പത്രത്തിൽ വരുന്ന കണക്കായിരുന്നു ഇദ്ദേഹത്തിന്റെ ആശ്രയം. പിന്നീട് വൈകുന്നേരങ്ങളിലെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി നൽകുന്ന ഔദ്യോഗിക കണക്ക് പ്രകാരം ഇദേഹം വിവരങ്ങൾ ശേഖരിച്ചു…
Read Moreകനത്തമഴയില്‍ റോഡില്‍ രൂപപ്പെട്ടത് അഗാധ ഗര്‍ത്തം ! കുഴിയിലേക്ക് വീണ കാറില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്;വീഡിയോ കാണാം…
കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട അഗാധഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്. കനത്തമഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്തമഴയാണ് അനുഭവപ്പെട്ടത്. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അതിനിടെയാണ് വൈറ്റ് എസ്യുവി കാറില്‍ വന്ന പൊലീസ് ഉദ്യോഗസ്ഥന് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ മധ്യത്തില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലാണ് കാര്‍ വീണത്. കാര്‍ പൂര്‍ണമായും കുഴിയിലാവുകയും ചെയ്തു. കാറിന്റെ ബോണറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗമാണ് ആദ്യം കുഴിയിലേക്ക് വീണത്. ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്ത് കടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അശ്വിനി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തി. ഗര്‍ത്തം രൂപപ്പെട്ട ഭാഗത്തിന് ചുറ്റും കല്ലുകള്‍ കൂട്ടിവച്ച് അപകട സൂചന നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍…
Read Moreചെവി മുറിഞ്ഞ് തൂങ്ങിയ നിലയിൽ, ശരീരമാകെ മാരകമായ മുറിവ്; മോഷണശ്രമം ചെറുത്തപ്പോ ൾ ഉണ്ടായതെന്ന് വീട്ടമ്മ; പറയുന്നത് നുണയെന്ന് പോലീസ്
ഇരിട്ടി: ആറളം പയോറ ഏച്ചില്ലത്ത വീട്ടമ്മയെ വീട്ടിനുള്ളില്‍ വെട്ടേറ്റും മര്‍ദനമേറ്റ പരിക്കുകളോടെയും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അക്രമി ആരെന്ന കാര്യത്തിൽ വെട്ടേറ്റ വീട്ടമ്മയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് പോലീസ്. ഏച്ചിലത്തെ കുന്നുമ്മല്‍ രാധയ്ക്കാണ് (58) പരിക്കേറ്റത്. ഇവരെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച്ച രാത്രി ഒൻപതോടെയായിരുന്നു സംഭവമെന്ന് കരുതുന്നു. ചെവി വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ നിലയിലും താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റ് പൊട്ടലും ഉണ്ടായി. ട കാലിന് ആഴത്തിലുള്ള മുറിവേറ്റ നിലയിലുമാണ്. പരിക്കേറ്റ രാധയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടി എത്തുകയായിരുന്നു. ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം താമസിക്കുന്ന സഹോദരി കണ്ണൂരില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. രാധയുടെ ഏക മകള്‍ ഭര്‍തൃവീട്ടിലുമാണ് താമസം. വെട്ടേറ്റ നിലയിലും മര്ദനമേറ്റനിലയിലുമാണ് പരിക്കുകള്‍ എങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് രാധ സമീപ വാസികളോട് പറഞ്ഞിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പോലീസിനോട് മോഷ്ടാവാണ്…
Read Moreകോവിഡ് രോഗിയില്‍ ഒരേ സമയം രണ്ട് വകഭേദങ്ങള്‍ ഉണ്ടായേക്കാം ! ഇതേക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ…
കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകം പണിപ്പെടുമ്പോള്‍ ആല്‍ഫ,ഡെല്‍റ്റ…എന്നിങ്ങനെ പുതിയ പുതിയ വകഭേദങ്ങളിലൂടെ രോഗം ലോകത്ത് ചുറ്റിക്കറങ്ങുകയാണ്. ഇത്തരത്തില്‍ ഒരേ പ്രദേശത്ത് തന്നെ നിരവധി വകഭേദങ്ങള്‍ പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരു രോഗിക്ക് ഒന്നിലധികം വകഭേദങ്ങള്‍ ഒരുമിച്ച് പിടിപെടാമോ എന്ന സംശയവും ഇതോടൊപ്പം ഉയര്‍ന്നിരിക്കുകയാണ്. ബെല്‍ജിയത്തില്‍ 90 വയസ്സുകാരിക്ക് പിടിപെട്ട ഇരട്ട അണുബാധ ഈ സംശയങ്ങളെ സ്ഥിരീകരിക്കുകയാണ്. ഒരേ സമയം ആല്‍ഫ, ബീറ്റ വകഭേദങ്ങളാണ് രോഗിയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ മരണത്തിന് കീഴടങ്ങി. അപൂര്‍വമാണെങ്കിലും ഇരട്ട അണുബാധ അസാധ്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രോഗബാധിതരായ ഒന്നിലധികം ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് അവരില്‍ നിന്നെല്ലാം വൈറസ് പിടിപെടാന്‍ സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കയറി എല്ലാ കോശങ്ങളെയും ബാധിക്കാന്‍ എടുക്കുന്ന സമയത്തിനിടയില്‍ മറ്റൊരു വ്യക്തിയില്‍ നിന്ന് പുതിയ…
Read Moreകോവിഡ് വാക്സിൻ എടുക്കാത്തയാൾക്ക് സർട്ടിഫിക്കറ്റ്; ഇനി വാക്സിൻ ലഭ്യമാകുമോ എന്ന ആശങ്കയിൽ സുരേഷ് ബാബു
പാലക്കാട്: കോവിഡ് വാക്സിൻ എടുക്കാത്ത വ്യക്തിക്ക് വാക്സിൻ എടുത്തതായുള്ള സന്ദേശവും സർട്ടിഫിക്കറ്റും ലഭിച്ചു. ചന്ദ്രനഗർ മുണ്ടക്കോട് സ്വദേശി സുരേഷ് ബാബുവിനാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. വയനാട് അന്പലവയലിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വെച്ച് വാക്സിൻ സ്വീകരിച്ചെന്നാണ് സർട്ടിഫിക്കറ്റിൽ പറയുന്നത്. ആധാർ നന്പറും ഫോണ്‍ നന്പറും സുരേഷ് ബാബുവിന്റേതു തന്നെയാണ്. സുരേഷ് ബാബു മാസങ്ങൾക്കു മുന്‍പ് വാക്സിൻ ലഭിക്കുന്നതിനായി ആധാർ നന്പറും ഫോണ്‍ നന്പറും വെച്ച് ബുക്ക് ചെയ്തിരുന്നു. എന്നാൽ നിരവധി തവണ ശ്രമിച്ചിട്ടും സ്ലോട്ട് ലഭിച്ചിരുന്നില്ല. പിന്നീട് ഒരു ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലുമായി. കഴിഞ്ഞ ദിവസമാണ് സന്ദേശവും സർട്ടിഫിക്കറ്റും എത്തിയത്. ഇനി തനിക്ക് വാക്സിൻ ലഭ്യമാകുമോ എന്ന ആശങ്കയിലാണ് സുരേഷ് ബാബു. കൂടാതെ തന്റെ ആധാർ വിവരങ്ങൾ ചോർന്നതായുള്ള ഭീതിയുമുണ്ട്. ഇതുസംബന്ധിച്ച് പോലീസിലും ആരോഗ്യവകുപ്പിനും പരാതി നല്കി.
Read More18-ാം വയസ്സിലായിരുന്നു വിവാഹം ! കല്യാണത്തിനു കുറച്ചു ദിവസം മുമ്പു മാത്രമാണ് ഞങ്ങള്‍ നേരിട്ടു കാണുന്നത്;ഭര്‍ത്താവിനെക്കുറിച്ച് ആശാ ശരത് പറയുന്നതിങ്ങനെ…
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേപോലെ നിറഞ്ഞു നില്ക്കുന്ന നടിയാണ് ആശാ ശരത്. സീരിയലിലൂടെയായിരുന്നു അഭിനയലോകത്ത് എത്തിയതെങ്കിലും പിന്നീട് മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായി ആശ മാറി. അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയായ ആശാ ശരത് ഏഷ്യാനെറ്റിലെ മെഗാ ഹിറ്റ് പരമ്പരായിരുന്ന കുങ്കുമപൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മിനിസ്ക്രീനില്‍ നിന്നും സിനിമിയിലേക്കെത്തിയ താരം ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് അടക്കം നായികയായി തിളങ്ങുകയാണ്. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, ദൃശ്യം 2, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന് വെള്ളം, പുള്ളിക്കാരന് സ്റ്റാറാ തുടങ്ങിയവയാണ് ആശാ ശരത് അഭിനയിച്ച പ്രധാന സിനിമകള്‍. താരരാജാവ് മോഹന്‍ലാല്‍ നായകനാ ദൃശ്യം സീരിസുകളില ഐജി ഗീതാ പ്രഭാകര്‍ എന്ന വേഷമാണ് താരത്തിന് വളരെയധികം…
Read Moreഅഡ്മിനിസ്ട്രേറ്ററുടെ കരിനിയമങ്ങള്‍ ;വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി ലക്ഷദ്വീപില്‍ അധ്യാപകനിയമനം നിര്‍ത്തി
സ്വന്തംലേഖകന്‍ കോഴിക്കോട്: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്ററുടെ കരിനിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ സ്കൂളികളിലെ അധ്യാപകരുടെ ഒഴിവുകള്‍ നികത്തുന്നതിനായുള്ള നടപടികള്‍ നിര്‍ത്തി. ദ്വീപിലെ ചെത്തിലത്തില് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ആശ്രയകേന്ദ്രമായ എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആവശ്യത്തിന് പോലും അധ്യാപകരില്ലാത്ത സ്ഥിതിയാണുള്ളത്. 250 ലധികം വിദ്യാര്‍ഥികളാണ് ഇവിടുത്തെ സ്കൂളില്‍ പഠിക്കുന്നത്. 15 ഓളം അധ്യാപകരുടെ ഒഴിവുകളാണ് ഇവിടെയുള്ളത്. ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, കെമിസ്ട്രി, ഫിസിക്കല്‍ എജ്യൂക്കേഷന്‍ , പിഎസ്ടി , ഡ്രോയിംഗ്, സിസിടി, പിഎസ്ടി (ജെബിഎസ്), പിഎസ്ടി (ഹിന്ദി) തുടങ്ങിയ വിഭാഗങ്ങളിലായി മാസങ്ങളായി അധ്യാപകരില്ല. നേരത്തെയുണ്ടായിരുന്നവര്‍ സ്ഥലം മാറി പോയതിനെത്തുടര്‍ന്നാണ് ഒഴിവുകള്‍ വന്നത്. എന്നാല്‍ പുതിയ അധ്യാപകരെ നിയമിക്കാന്‍ അഡ്മിന്ട്രേഷന് തയാറായിട്ടില്ല. രണ്ടു മാസമായി ക്ലാസുകള്‍ ആരംഭിച്ചെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കൃത്യമായ ക്ലാസുകള്‍ നടക്കുന്നില്ല. ഓണ്‍ലൈന്‍ ക്ലാസുകളായിട്ടുപോലും യഥാസമയം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അധ്യാപകരുടെ കുറവ്…
Read Moreമാലിക്കിലെ ഡോക്ടര്‍ എന്‍ജിനിയറാണ്! ഷെർമിനായി നമ്മുടെ സിനിമ അനുഭവങ്ങളിൽ അന്പരപ്പും ഞെട്ടലും വിതച്ച അഭിനേത്രി പാർവതി ആർ. കൃഷ്ണയുടെ വിശേഷങ്ങൾ
ടി.ജി.ബൈജുനാഥ് ചില ധാരണകളെയും വിശ്വാസങ്ങളെയും രീതികളെയുമൊക്കെ തിരുത്തിയെഴുതുന്ന സ്റ്റാര്‍ മാജിക് വളരെ അപൂര്‍വമായേ മലയാളസിനിമയില്‍ സംഭവിക്കാറുള്ളൂ. മഹേഷ് നാരായണന് സിനിമ മാലിക്കില്‍ ഡോ. ഷെര്‍മിന്‍ എന്ന ജയില്‍ ഡോക്ടറുടെ വേഷം അമിതാവേശവും ആഡംബരവുമില്ലാതെ മികച്ച കൈയടക്കത്തോടെ ക്ലാസിക് അനുഭവമാക്കിയ പാര്‍വതി ആര്. കൃഷ്ണയാണു താരം. സീരിയലില്‍ അഭിനയിച്ചാല്‍ സിനിമ കിട്ടില്ലെന്നും കിട്ടിയാല്‍ത്തന്നെ നല്ല വേഷം കിട്ടില്ലെന്നുമുള്ള അബദ്ധധാരണകളെ പൊളിച്ചെഴുതുകയാണു പാര്‍വതി. ഇപ്പോള്‍, നമ്മുടെ സിനിമ അനുഭവങ്ങളില്‍ അമ്പരപ്പും ഞെട്ടലും വിതയ്ക്കുകയാണ് മാലിക്കിലെ ഡോ. ഷെര്‍മിന്‍. ഇന്‍സ്റ്റയില്‍ ഇത്തിരി ഫണ്ണി ആയ, ഇന്‍ഫ്ളുവന്‍സറായ പാര്‍വതിയല്ല മാലിക്കിലെ ഡോ. ഷെര്‍മിന്‍. അതിന്റെ സര്‍പ്രൈസ് സിനിമ കണ്ടുതന്നെയറിയണം. ആരും മോഹിക്കുന്ന വേഷം തമിഴില്‍ നിന്നു വരെ, പണ്ടേ വിളിച്ചതാണു പാര്‍വതിയെ, സിനിമ. പക്ഷേ, ബിടെക് പഠനത്തിനൊപ്പം അഡ്വര്‍ടൈസിംഗും മോഡലിംഗും ആംഗറിംഗുമായി പാര്‍വതി ഒരുങ്ങിക്കൂടി. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്ന ലൈനിലായിരുന്നു…
Read More