18-ാം വയസ്സിലായിരുന്നു വിവാഹം ! കല്യാണത്തിനു കുറച്ചു ദിവസം മുമ്പു മാത്രമാണ് ഞങ്ങള്‍ നേരിട്ടു കാണുന്നത്;ഭര്‍ത്താവിനെക്കുറിച്ച് ആശാ ശരത് പറയുന്നതിങ്ങനെ…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ആശാ ശരത്. സീരിയലിലൂടെയായിരുന്നു അഭിനയലോകത്ത് എത്തിയതെങ്കിലും പിന്നീട് മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായി ആശ മാറി.

അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയായ ആശാ ശരത് ഏഷ്യാനെറ്റിലെ മെഗാ ഹിറ്റ് പരമ്പരായിരുന്ന കുങ്കുമപൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

മിനിസ്‌ക്രീനില്‍ നിന്നും സിനിമിയിലേക്കെത്തിയ താരം ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് അടക്കം നായികയായി തിളങ്ങുകയാണ്.

2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, ദൃശ്യം 2, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയവയാണ് ആശാ ശരത് അഭിനയിച്ച പ്രധാന സിനിമകള്‍.

താരരാജാവ് മോഹന്‍ലാല്‍ നായകനാ ദൃശ്യം സീരിസുകളില ഐജി ഗീതാ പ്രഭാകര്‍ എന്ന വേഷമാണ് താരത്തിന് വളരെയധികം ആരാധകരരെ നേടിക്കൊടുത്തത്.

ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശാ ശരത് വിവാഹം ചെയ്തിരിക്കുന്നത്. മൂത്ത സഹോദരനായ വേണുഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്. ശരത്തിന്റെ മാതാ പിതാക്കള്‍ നാസിക്കില്‍ സ്ഥിര താമസക്കാരാണ്.

അമ്മ മാനന്തവാടിക്കാരിയും അച്ഛന്‍ കണ്ണൂര്‍കാരനും. ശരത് മസ്‌കറ്റില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇവരുടെ വിവാഹം നടന്നത്.

രണ്ടു കുട്ടികളാണ് ദമ്പതികള്‍ക്ക് ഉത്തരയും കീര്‍ത്തനയും. ആശ ശരത്തിന്റെ മകളും അഭിനയ രംഗത്ത് ചുവട് വയ്ക്കുകയാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് ആശാ ശരത്.

പതിനെട്ടാം വയസ്സിലാണ് വിവാഹം നടന്നത്. ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത് വിവാഹം കഴിക്കാനുള്ള ആലോചനയുമായി വരുന്നത്.

ഇരുവരുടെയും വീട്ടുകാരുടെ താല്‍പര്യത്തോടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍, വിവാഹനിശ്ചയവും കഴിഞ്ഞ് വിവാഹത്തിനു തൊട്ടുമുന്‍പാണ് ആശയും ശരത്തും നേരിട്ടു കാണുന്നത്.

അതുവരെ ഇരുവരുടെയും സംസാരവും സൗഹൃദം പങ്കുവയ്ക്കലുമൊക്കെ ഫോണിലൂടെയും കത്തുകളിലൂടെയും ആയിരുന്നു. വിവാഹനിശ്ചയ സമയത്ത് ശരത് മസ്‌കറ്റില്‍ ആയിരുന്നു.

വിവാഹം നിശ്ചയിച്ച് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ്, വിവാഹത്തിനു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഞങ്ങള്‍ നേരിട്ടു കണ്ടതെന്നാണ് ആശാ ശരത് പറയുന്നത്.

Related posts

Leave a Comment