പ്രതിസന്ധിയിൽ  പണവുമായി സമീപിക്കും; കൊള്ള പലിശ അടച്ചാലും അടച്ചാലും തീരില്ല; സ്ത്രീകളേയും നിർധനരേയും ലക്ഷ്യമിട്ട് ബ്ലേഡ് മാഫിയ വീണ്ടും സജീവമാകുമ്പോൾ…

പാലക്കാട്: കോവിഡ് കാലത്തെ സാന്പത്തിക പ്രതിസന്ധി മുതലെടുത്ത് വായ്പാ തട്ടിപ്പുകാർ രംഗത്ത്. വായ്പയെടുത്ത തുകയുടെ രണ്ടിരട്ടി തിരിച്ചടച്ചിട്ടും ബ്ലേഡ് പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായാണ് പരാതികൾ ഉയരുന്നത്. ഇതു സംബന്ധിച്ച് പാലക്കാട് സൗത്ത് പോലീസ് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ കുബേര പ്രകാരമാണ് അറസ്റ്റ്. കോവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ട് സാന്പത്തിക പ്രതിസന്ധി നേരിടുന്നവരേയും ബാങ്ക് വായ്പ ലഭിക്കാൻ സാധ്യതയില്ലാത്തവരേയുമാണ് ബ്ലേഡ് സംഘം ലക്ഷ്യമിടുന്നത്. സ്ത്രീകളാണ് കൂടുതലായും ഇവരുടെ ഇരകളാകുന്നത്. ഒരു ലക്ഷം രൂപ ലഭിക്കുന്നതിന് പത്തു ദിവസത്തേക്ക് പതിനായിരം രൂപയാണ് പലിശ. സ്പോട്ട് പലിശയായി വേറൊരു തുകയും ഈടാക്കും. മൂത്താന്തറ സ്വദേശി പ്രസാദി (33) നെയാണ് സൗത്ത് സിഐ ഷിജു ടി. എബ്രഹാമിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുന്നത്തൂർ മേട് സ്വദേശിയായ ശൈലജ (42)യ്ക്കെതിരെ പോലീസ് മറ്റൊരു കേസുമെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഒരു ലക്ഷം രൂപയാണ് കൽമണ്ഡപത്ത്…

Read More

എല്ലാ ദിവസവും കുട്ടിക്ക് അമ്പതും നൂറും രൂപയുടെ മിഠായിയും മധുര പലഹാരങ്ങളും വാങ്ങി നൽകി; അടുപ്പം സ്ഥാപിച്ചത്‌ മാതാപിതാക്കൾ ജോലിക്കു പോയിരുന്നപ്പോൾ…

ടി.പി. സന്തോഷ്കുമാർ പോലീസ് അന്വേഷണം മുറുകിയതോടെ പോലീസിന്‍റെ സംശയ വലയിൽ ഉണ്ടായിരുന്ന അർജുൻ കൂട്ടുകാരുടെ മുന്നിൽ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങൾ അയാൾക്കുള്ള കുരുക്ക് കൂടുതൽ മുറുക്കി. പോലീസ് അന്വേഷണത്തിൽ വലിയ കഥയില്ലെന്നും തെളിയാൻ പോകുന്നില്ലെന്നും ഇയാൾ ചില സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. കൂടാതെ പോലീസ് ചോദ്യംചെയ്യുന്പോൾ ഒരു പോലെ മറുപടി നൽകണമെന്നും നിർദേശിച്ചിരുന്നു. ഇക്കാര്യങ്ങൾ കൂട്ടുകാരിൽനിന്നു മനസിലാക്കിയ പോലീസ് കഴിഞ്ഞ നാലിന് അർജുനെ മണിക്കൂറുകളോളം ചോദ്യംചെയ്തു. തിരിച്ചും മറിച്ചുമുള്ള പോലീസിന്‍റെ ചോദ്യത്തിനു മുന്നിൽ പലപ്പോഴും പതറിയ അർജുൻ ഒടുവിൽ പിടിച്ചു നിൽക്കാനാവാതെ കുറ്റം സമ്മതിച്ചു. ഇതിനിടെ, അർജുന്‍റെ കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി മകൻ കുറ്റം ചെയ്തിട്ടില്ലെന്നും പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു. പോലീസ് മനപ്പൂർവം കുറ്റം അടിച്ചേൽപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. എന്നാൽ, കൃത്യമായ തെളിവുകൾ പോലീസ് നിരത്തിയതോടെ അവരും നിശബ്ദരായി. രാത്രി പത്തോടെ ചോദ്യംചെയ്യൽ പൂർത്തിയാക്കി പ്രതിയുടെ അറസ്റ്റ്…

Read More

കസ്റ്റംസ് ചോദ്യം ചെയ്തത് 12 മണിക്കൂറോളം…! അര്‍ജുന്‍ ആയങ്കിയുമായി പാര്‍ട്ടിക്കാരനെന്ന നിലയില്‍മാത്രം ബന്ധം; ആകാശ് തില്ലങ്കേരി പറയുന്നത് ഇങ്ങനെ…

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്തത് 12 മണിക്കൂറോളം. ഇന്നലെ രാവിലെ 11ന് കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണര്‍ ഓഫീസില്‍ ഹാജരായ തില്ലങ്കേരിയെ രാത്രി 11 ഓടെയാണ് വിട്ടയച്ചത്. സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത അര്‍ജുന്‍ ആയങ്കിയുമായി തില്ലങ്കേരിക്കു ബന്ധമുണ്ടെന്ന മറ്റു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. പ്രത്യേക ചോദ്യാവലി തയാറാക്കിയാണു അധികൃതര്‍ ചോദ്യം ചെയ്തതെന്നാണു വിവരം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പരോളില്‍ കഴിയുകയാണു തില്ലങ്കേരി. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണം തട്ടിയെടുക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളുമായി ആകാശ് തില്ലങ്കേരിയ്ക്കു ബന്ധമുണ്ടെന്നാണു കസ്റ്റംസിന്‍റെ സംശയം. എന്നാല്‍, ചെയ്യാത്ത കുറ്റം താന്‍ ഏറ്റെടുക്കില്ലെന്നു ആകാശ് തില്ലങ്കേരി കസ്റ്റംസിനെ അറിയിച്ചതായാണു പുറത്തുവരുന്ന വിവരങ്ങള്‍. അര്‍ജുന്‍ ആയങ്കിയുമായി പാര്‍ട്ടിക്കാരനെന്ന നിലയില്‍ മാത്രമായിരുന്നു…

Read More

ഉയർന്നു പറന്ന് കോഴി! ക്രമാതീതമായി ഉയർന്ന കോഴിയിറച്ചിവില കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഫലം കണ്ടില്ല; പഴി കച്ചവടക്കാർക്ക്

ഇ.അനീഷ് കോഴിക്കോട്: ക്രമാതീതമായി ഉയർന്ന കോഴിയിറച്ചിവില കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഫലം കണ്ടില്ല. പുറത്തുനിന്നു വരുന്ന കോഴിവിലയാണ് നിയന്ത്രണാതീതമായി പറക്കുന്നത്. കിലോയ്ക്ക് 230-240 രൂപ നിരക്കിലാണ് കോഴിക്കോട്ടു കോഴിയിറച്ചി വിൽക്കുന്നത്. ബക്രീദിനു മുൻപായി കോഴിവില നിയന്ത്രിക്കാൻ ഇടപെടുമെന്ന് കഴിഞ്ഞദിവസം മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചിരുന്നു. എന്നാൽ ഈ മാസം 26 വരെയെങ്കിലും വില ഇതേരീതിയിൽ തുടരുമെന്നാണ് സൂചന. പുതിയ സാഹചര്യത്തില്‍ ഓണത്തിനു മുന്പായി വില 200-ല്‍ താഴെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി മന്ത്രി രാഷ്്ട്രദീപികയോട് പറഞ്ഞു. സംസ്ഥാന പോള്‍ട്രി വികസന കോര്‍പറേഷനു കീഴിലുള്ള ഫാമുകളില്‍ നിന്നുള്ള കോഴിയിറച്ചി 190 മുതൽ 210വരെ രൂപയ്ക്കു ലഭിച്ചിരുന്നതിനാൽ ഡിമാന്‍ഡ് കൂടിയിരുന്നു. എന്നാല്‍ ആവശ്യത്തിനു തികയാതെവന്നതാടെ അതും നിലച്ചു. ഉത്പാദനം കൂടാതിരുന്നതാണു കാരണം. കോഴിയിറച്ചിയോടൊപ്പം മീനിന്‍റെ വിലയും കൂടിയത് ആവശ്യക്കാരെ കുഴക്കുന്നുണ്ട്. 130 രൂപയ്ക്കുവരെ കോഴി വില്‍ക്കാന്‍ നാട്ടിലെ കോഴി കര്‍ഷകര്‍ തയാറാണെങ്കിലും…

Read More

ഇരിങ്ങാലക്കുടക്കാർ ഒരു മിച്ചു പറ‍യുന്നു ഈ ലാ ലേട്ടൻ ഒന്നു വീണിരുന്നെങ്കിൽ

ഇരിങ്ങാലക്കുട: പ്രവർത്തനരഹിതമായി നടപ്പാതയിലേക്കു ചാഞ്ഞുനിൽക്കുന്ന പഴയ സിഗ്നൽ പോസ്റ്റ് കാൽനടയാത്രക്കാർക്കു ഭീഷണി. ഠാണാ സിഗ്നൽ ജംഗ്ഷനിലെ നടപ്പാതയിലേക്കാണ് ഏതു നിമിഷവും വീഴാവുന്ന വിധം പോസ്റ്റ് ചാഞ്ഞു നിൽക്കുന്നത്. ഠാണാ ജംഗ്ഷനിൽ ഇപ്പോൾ സിഗ്നൽ ലൈറ്റ് സംവിധാനമില്ലെങ്കിലും പഴയ ഈ ലൈറ്റ് ഇതുവരെ നീക്കം ചെയ്തിട്ടില്ല. വഴിമുടക്കിയായി ഇതു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പോസ്റ്റിന്‍റെ അടിഭാഗമാണെങ്കിൽ തുരുന്പെടുത്തിരിക്കുന്നു. ഏതു നിമിഷം വേണമെങ്കിലും റോഡിലേക്കു മറിഞ്ഞുവീണ് അപകടം സംഭവിക്കാവുന്ന തരത്തിലാണ് ഈ പോസ്റ്റിപ്പോൾ. കേബിളുകൾ സുരക്ഷിതമല്ലാത്ത വിധം താഴ്ന്നുകിടക്കുന്നതു പലപ്പോഴും വഴിയാത്രക്കാരുടെ കാലിൽ കുരുങ്ങാറുണ്ട്. സമീപത്തെ കച്ചവടക്കാർ കേബിളുകൾ താത്കാലികമായി ഉയർത്തി കെട്ടി വച്ചിരിക്കുകയാണ്. ചെരിഞ്ഞ ഗോപുരം പോലെ നിൽക്കുന്ന ഈ പോസ്റ്റ് മറിഞ്ഞുവീണ് അപകടങ്ങളുണ്ടാകും മുന്പ് ഇതിനെ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

Read More

വർക്ക് ഷോപ്പിന്‍റെ മറവിൽ ‘കിടിലന്‍ പരിപാടി’! രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊക്കി

എരുമേലി: പെയിന്‍റിംഗ് വർക്ക് ഷോപ്പിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന ആളെ എക്സൈസ് സംഘം പിടികൂടി. എരുമേലി വടക്ക് വില്ലേജിൽ പുഞ്ചവയൽ കരയിൽ പാക്കാനം സ്വദേശി ഷെമീർ ഇബ്രാഹി(40)മാണ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും എരുമേലി എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് സംയുക്തമായി നടത്തിയ റെയിഡിൽ കഞ്ചാവ് സഹിതം അറസ്റ്റിലായത്. മുന്പ് രണ്ടര കിലോ കഞ്ചാവുമായി പിടിക്കപ്പെട്ടശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു ഇബ്രാഹിം. പിന്നീട് പെയിന്‍റിംഗ് വർക്ക്ഷോപ്പിന്‍റെയും സർവീസ് സ്റ്റേഷൻന്‍റെയും മറവിൽ യുവാക്കൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിറ്റഴിച്ചുവരികയായിരുന്നു. തമിഴ്നാട് കന്പം ഭാഗത്തുനിന്നും കിലോക്കണക്കിന് കഞ്ചാവ് എത്തിച്ചശേഷം 500, 1,000 രൂപ നിരക്കിൽ സർവീസ് സ്റ്റേഷന്‍റെ മറവിൽ യുവാക്കൾക്കിടയിൽ ചെറു പൊതികളാക്കി വിറ്റു വരികയായിരുന്നു. എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കാറുകളിലും ബൈക്കുകളിലും സർവീസ് ചെയ്യാൻ എന്ന വ്യാജേനെ ധാരാളം യുവാക്കൾ ഇവിടെയെത്തിയ ശേഷം കഞ്ചാവ്…

Read More

ചാരിറ്റിക്കായി ഫോട്ടോ പ്രദര്‍ശനവുമായി കലാഅധ്യാപകന്‍; നൂറുദിവസം നൂറു ഫോട്ടോകള്‍

സ്വന്തം ലേഖകന്‍കൊച്ചി: നൂറു ദിവസങ്ങളില്‍ നൂറു ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ നിന്നു ലഭിക്കുന്ന പണം ചാരിറ്റിക്കായി മാത്രം വിനിയോഗിക്കുക. ചോറ്റാനിക്കര തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ കലാ അധ്യാപകനായ ആര്‍. കെ. ചന്ദ്രബാബുവാണ് ഓണ്‍ലൈന്‍ ഫോട്ടോ പ്രദര്‍ശനവുമായി ശ്രദ്ധേയനാകുന്നത്. സ്‌കൂളിലെ ചാരിറ്റി പ്രവര്‍ത്തനത്തിന്‍റെ കോ-ഓർഡിനേറ്റര്‍ കൂടിയാണ് ഇദേഹം. പാലാ സ്വദേശിയായ ചന്ദ്രബാബു ഇപ്പോള്‍ പള്ളുരുത്തിയിലാണ് താമസം.കോവിഡ് കാലത്ത് പ്രദര്‍ശനങ്ങള്‍ നടത്തി ചിത്രങ്ങള്‍ വിറ്റ് കിട്ടിയ പണം നിരാലംബര്‍ക്കു നല്‍കുകയായിരുന്നു. ഏപ്രിലിൽ തുടങ്ങിയ “കഥപറയും കാഴ്ചകള്‍’ എന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനം സമൂഹ മാധ്യമങ്ങള്‍ വഴി ആയിരക്കണക്കിനാളുകളില്‍ എത്തിനില്‍ക്കുകയാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥ പറയുന്ന ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്. ഒറ്റപ്പെട്ട മനുഷ്യരുടെയും ജീവികളുടെയും വേദനകളാണ് ഫോട്ടോകള്‍ പറയുന്നത്. തെരഞ്ഞെടുത്ത 100 ചിത്രങ്ങളാണ് കഥ പറയും കാഴ്ചയായി പ്രദര്‍ശിപ്പിക്കുന്നത്.കോവിഡ് കാലം തുടങ്ങിയപ്പോള്‍ എന്ത് ചെയ്യുമെന്നറിയാത്ത ആയിരത്തിലധികം കുട്ടികള്‍ക്കു ചിത്രരചനാ മത്സരവും…

Read More

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി; മൂന്നു മണ്ഡലങ്ങളിൽക്കൂടി സിപിഎം വെട്ടിനിരത്തൽ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികൾ തോറ്റതിൽ തൃപ്പൂണിത്തുറയ്‌ക്കൊപ്പം മൂന്നു മണ്ഡലങ്ങളിലും വെട്ടിനിരത്തലിനു സാധ്യത. മുന്നണി പരാജയപ്പെട്ട ജില്ലയിലെ മണ്ഡലങ്ങളിലാണു സിപിഎം അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. ജില്ലയില്‍ പാര്‍ട്ടി കമ്മീഷനുകള്‍ അന്വേഷണം നടത്തുന്ന തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിനു പുറമെ തൃക്കാക്കര, പെരുമ്പാവൂര്‍, പിറവം നിയമസഭാ മണ്ഡലങ്ങളില്‍പ്പെട്ട ഏരിയാ കമ്മിറ്റികളും കീഴ്ഘടകങ്ങളുമാണു പാര്‍ട്ടി കമ്മീഷന്റെ സംശയ നിഴലിലായിരിക്കുന്നത്. ഈ നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍പ്പെട്ട പത്ത് ഏരിയാ കമ്മിറ്റികളില്‍പ്പെടുന്ന ലോക്കല്‍, ബ്രാഞ്ച്, ജില്ലാ നേതാക്കള്‍ക്കെതിരെയാണു നടപടിക്കു സാധ്യത ഉയരുന്നത്. ജില്ലയിലാകെ സിപിഎമ്മിനുള്ള 20 ഏരിയാ കമ്മിറ്റികളില്‍ പകുതിയെണ്ണമാണു പാര്‍ട്ടി കമ്മീഷനുകളുടെ അന്വേഷണത്തിന് വിധേയമാകുന്നത്. ഇതില്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന തൃപ്പൂണിത്തുറ, മുളന്തുരുത്തി, പള്ളുരുത്തി ഏരിയാ കമ്മിറ്റികളും തൃക്കാക്കര നിയമസഭാ മണ്ഡല പരിധിയില്‍ വരുന്ന വൈറ്റില, കളമശരി ഏരിയാ കമ്മിറ്റികളും പിറവം നിയമസഭാ മണ്ഡല പരിധിയിലുള്ള തൃപ്പൂണിത്തുറ, മുളന്തുരുത്തി,…

Read More

പെഗസസ് ഇന്നും കൊടുങ്കാറ്റാകും! പ്രതികരിക്കാതെ അമിത്ഷാ; പ്രസ് ക്ലബും പ്രതിഷേധത്തിൽ

ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്‌ട്‌ വേർ ഉപയോഗിച്ചു പ്രമുഖരുടെ ഫോണുകളിൽനിന്നു വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ പാർലമെന്‍റ് ഇന്നും സ്തംഭിക്കും. രാഹുൽ ഗാന്ധിയുടെയും മോദി മന്ത്രിസഭയിലെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെ രണ്ടു മന്ത്രിമാരുടെയും വിവരങ്ങൾ ചോർത്തിയിരുന്നു. ഇതിനു പുറമെ ഫോൺ ചോർത്തപ്പെട്ട കൂടുതൽ പ്രമുഖരുടെ പേരു വിവരങ്ങൾകൂടി ഇനിയുള്ള ദിവസങ്ങളിൽ പുറത്തുവരും. ഇതിൽ പ്രമുഖ ബിജെപി, ആർഎസ്എസ് നേതാക്കളും ഉണ്ട് എന്നുള്ളതാണ് ഏറെ വിവാദത്തിന് വഴി ഒരുക്കുന്നത്. പ്രതികരിക്കാതെ അമിത്ഷാ ഫോൺ ചോർത്തലിനോട് അതിരൂക്ഷമായി പ്രതികരിക്കാത്ത അമിത് ഷാ ഉൾപ്പടെ ഉള്ളവരുടെ നീക്കത്തിനെതിരെയും പ്രതിഷേധം ശക്തമാകും. വിഷയത്തിൽ സർക്കാരിനെതിരെ ഉള്ള നീക്കങ്ങൾ ശക്തമാക്കാൻ ഇന്നു പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുന്നുണ്ട്. പെഗാസസ് പോലെയുള്ള ചാര സോഫ്റ്റ് വെയറുകൾ സർക്കാരുകൾക്കു മാത്രമേ വിൽകൂ എന്ന് ഇതിന്‍റെ നിർമാതാക്കൾ ആയ എൻസ്ഒ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ഉത്തരവാദിത്തത്തിൽനിന്നു കേന്ദ്ര…

Read More

സ്വാമി അന്നു തന്നെ പറഞ്ഞിരുന്നു…! സ്റ്റാൻ സ്വാമിയെ കുടുക്കിയതെന്ന സൂചന ശക്തമാകുന്നു; ലാപ്ടോപ്പിൽ കണ്ട ഒരു ഇ -മെയിലിന്‍റെ പേരിലായിരുന്നു അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്…

ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ജയിലിൽ അടയ്ക്കുകയും ജാമ്യം ലഭിക്കാതെ കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത ഫാ.സ്റ്റാൻ സ്വാമിയെ കേസിൽ കുടുക്കിയതാണെന്ന ആരോപണത്തിനു ബലമേറുന്നു. കേസിന് ആസ്പദമായ രേഖകൾ തന്‍റെ ലാപ്ടോപ്പിൽ മാൽവെയർ ഉപയോഗിച്ചു തിരുകിക്കയറ്റിയതാണെന്നു സ്വാമി അന്നു തന്നെ പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിദേശ ഫോറൻസിക് ലാബിന്‍റെ അന്വേഷണ റിപ്പോർട്ടും പിന്നീട് പുറത്തുവന്നിരുന്നു. ലാപ്ടോപ്പിൽ കണ്ട ഒരു ഇ -മെയിലിന്‍റെ പേരിലായിരുന്നു പാർക്കിൻസൺ രോഗമുള്ള എൺപത്തിനാലുകാരനായ വയോധികനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്. എൽഗർ പരിഷത്ത് – മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിലരുമായി സ്റ്റാൻ സ്വാമിക്കു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഖനി ലോബികളുടെ ചൂഷണങ്ങൾക്കെതിരേ നിലപാട് സ്വീകരിച്ചും അനധികൃതമായി കേസിൽ കുടുക്കി ജയിൽ അടച്ച യുവാക്കൾക്കു വേണ്ടി കേസു നടത്തിയും സ്റ്റാൻ സ്വാമി നേരത്തെതന്നെ അധികാരികളുടെ കണ്ണിലെ കരടായി മാറിയിരുന്നു. പെഗസസ് കുടുക്ക് ഇസ്രയേലി ചാര…

Read More