ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 കേസുകളിൽ ഭൂരിഭാഗവും സാർസ് കോവ്-2 വിന്റെ ഡെൽറ്റാ വകഭേദം മൂലമാണെന്നും മറ്റു വകഭേദം മൂലമുള്ള രോഗവ്യാപനം കുറവാണെന്നും ഐഎൻഎസ്എസിഒജി. ഡെൽറ്റാ വകഭേദത്തേക്കാൾ രോഗവ്യാപന ശേഷിയുള്ള പുതിയ വൈറസ് വകഭേദം നിലവിൽ കണ്ടെത്തിയിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ച സാന്പിളുകളിൽ ഡെൽറ്റ വൈറസിന്റെ സാന്നിധ്യമാണ് കാണുന്നത്. രോഗവ്യാപനശേഷി കൂടുതലുള്ള ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം ലോകത്തും പ്രത്യേകിച്ച് തെക്കു കിഴക്കൻ ഏഷ്യയിലും വർധിച്ചുവരുകയാണെന്നും ജനിതക ഘടനാ ഗവേഷണത്തിലുള്ള സർക്കാർ പാനലിന്റെ കൺസോഷ്യമായ ഐഎൻഎസ്എസിഒജി പറഞ്ഞു. ഇന്ത്യയിൽ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ കോവിഡ് രണ്ടാം തരംഗത്തിനു കാരണം ഡെൽറ്റ വകഭേദമാണ്. വൻതോതിൽ വാക്സിൻ നൽകുകയും പൊതുജനാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത സിംഗപ്പൂർ ഡെൽറ്റാ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. വാക്സിൻ എടുത്തശേഷം ഡെൽറ്റ വകഭേദം മൂലം രോഗമുണ്ടായവരിൽ 9.8 ശതമാനം പേർക്കു മാത്രമാണ് ആശുപത്രി ചികിത്സ…
Read MoreDay: July 23, 2021
പെഗാസസ് സംഘം ഇന്ത്യയിലെത്തിയെന്നു വെളിപ്പെടുത്തൽ! സംഘം എത്തിയത് ബിജെപി അധികാരത്തിലിരുന്നപ്പോള്‍….
ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്വേർ പെഗാസസിന്റെ നിർമാതാക്കളായ എൻഎസ്ഒ പ്രതിനിധികൾ ഇന്ത്യയിൽ രഹസ്യ സന്ദർശനം നടത്തിയെന്ന വെളിപ്പെടുത്തലുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭഗേൽ. ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിലിരുന്നപ്പോഴാണ് സംഘം എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, ഫോണ്‍ ചോർത്തൽ വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ സുപ്രീംകോടതിയെ സമീപിച്ചു. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷറി എന്നിവയ്ക്കുനേരേയുള്ള ആക്രമണമാണു ഫോണ്‍ ചോർത്തൽ. ഇതു ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു. രാജ്യത്തെ 40 മാധ്യമ പ്രവർത്തകർ അടക്കമുള്ളവരുടെ ഫോണുകൾ നിരീക്ഷിച്ചു വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. പെഗാസസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ എല്ലാം തന്നെ സത്യമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്നലെ ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കി. പെഗാസസ് റിപ്പോർട്ടുകളെ വീണ്ടും തള്ളിപ്പറഞ്ഞു കേന്ദ്ര ഐടി മന്ത്രി അശ്വിനി…
Read Moreഇഷ്ടമില്ലാതിരുന്നിട്ടും വിവാഹ നിശ്ചം കഴിഞ്ഞു; കിണറ്റിൽ ചാടിയ മകളെ രക്ഷിക്കാൻ പിതാവും ചാടി;പാലക്കാട്ട് അച്ഛനും മകൾക്കും ദാരുണാന്ത്യം
പാലക്കാട്: കൊഴിഞ്ഞാമ്പാറിയിൽ പിതാവും മകളും കിണറ്റിൽ മുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി ധർമലിംഗം, മകൾ ഗായത്രി (22) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ഫയർഫോഴ്സും പോലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന്റെ പരിസരത്തുണ്ടായിരുന്ന കൈവരിയില്ലാത്ത കിണറ്റിൽ ചാടിയ മകളെ രക്ഷിക്കാൻ ധർമലിംഗവും പിന്നാലെ ചാടുകയായിരുന്നു. കനത്ത മഴമൂലം കിണർ നിറഞ്ഞനിലയിലായിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വിവാഹത്തിന് പെണ്‍കുട്ടിക്ക് സമ്മതമല്ലായിരുന്നുവെന്നാണ് വിവരം. ഇതാണ് ജീവനൊടുക്കാൻ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Read Moreകാണികളില്ലാതെ ടോക്കിയോ ഒളിമ്പിക്സ് ഇന്ന് മിഴി തുറക്കും; ഉദ്ഘാടനം ഇന്ത്യൻ സമയം വൈകുന്നേരം 4.30ന്
ടോക്കിയോ: കാഹളമുയരട്ടെ, വിജയഭേരി മുഴങ്ങട്ടെ… കോവിഡ് തീർത്ത കണ്ണീർ ചങ്ങലകൾ ഭേദിച്ച് ലോകം ഒന്നായി ആർത്തുല്ലസിക്കട്ടെ… അതെ ഇന്നു മുതൽ അടുത്ത മാസം എട്ട് വരെ ടോക്കിയോയുടെ മണ്ണിൽ സന്താപത്തിനു സ്ഥാനമില്ല, മരണത്തിന്റെ കെണിപൊട്ടിച്ച് പറന്നുയരുന്ന മനുഷ്യരാശിയുടെ ഒത്തുകൂടലായി ടോക്കിയോ 2020 ഒളിന്പിക്സ് ഇന്നു മിഴിതുറക്കും. മെഡലുകൾക്കപ്പുറം ജീവന്റെ പോരാട്ടമായി ഈ ഒളിന്പിക്സിനെ വിശേഷിപ്പിക്കാം. കോവിഡ് ഭീഷണിയെത്തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിന്പിക്സിനാണ് ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്നു തിരിതെളിയുന്നത്. 2016 റിയൊ ഒളിന്പിക്സിന്റെ സമാപനത്തിൽ ടോക്കിയോയിൽ കാണാം എന്ന ആശംസയുമായി മടങ്ങിയ ഭൂഗോളത്തിലെ കായിക പ്രതിനിധികൾ ഇന്നു മുതൽ കളിക്കളങ്ങളിൽ രക്തം വിയർപ്പാക്കി പോരാടും. ഭൂഗോളത്തിലെ ഏറ്റവും വലിയ കായികമാമാങ്കം ചരിത്രത്തിൽ ആദ്യമായി കാണികളില്ലാതെ നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, ലോകത്തിന്റെ വിവിധ കോണുകളിൽ ടെലിവിഷനു മുന്നിലിരുന്ന് കോടാനുകോടി ആളുകൾ ഇന്നു മുതൽ ടോക്കിയോയിലേക്ക്…
Read Moreനേതാക്കളുടെ സമയം ശരിയല്ല.! കുണ്ടറ പീഡന പരാതിയിൽ പത്മാകരനെ സസ്പെൻഡ് ചെയ്ത് എൻസിപി
കൊല്ലം: എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരന് സസ്പെൻഷൻ. കുണ്ടറ സ്വദേശിനിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. എൻസിപി പ്രാദേശിക നേതാവായ എസ്. രാജീവിനെയും സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതിയുടെ പരാതിയിൽ ജി. പത്മാകരൻ, കുണ്ടറ സ്വദേശിയായ രാജീവ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പദ്മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്നും വാട്സ് ആപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. പത്മാകരൻ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനിൽ ജൂൺ 27 ന് നൽകിയ പരാതി.
Read Moreരാജ്യം പട്ടിണിയിൽ, രഹസ്യം ചോർത്താൻ ആയിരം കോടി; മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയെന്ന ഗുരുതര ആരോപണവുമായി കെ. സുധാകരന്
തിരുവനന്തപുരം: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് മോദി സര്‍ക്കാര്‍ വാങ്ങിയത് ആയിരം കോടി രൂപ ചെലവഴിച്ചാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. കോവിഡും സാമ്പത്തിക പ്രതിസന്ധിയുംമൂലം ജനങ്ങള്‍ മുഴുപ്പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുമ്പോഴാണ് രാജ്യത്തെ പ്രമുഖരുടെ രഹസ്യം ചോര്‍ത്താന്‍ മോദി സര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് മൊബൈലിലെ കാമറയും മൈക്രോ ഫോണും വരെ തുറക്കാന്‍ സാധിക്കും. ഫോണിന് സമീപമുള്ള കാര്യങ്ങള്‍, ഫോണിന്റെ പാസ് വേര്‍ഡ്, ഫോണില്‍ സേവ് ചെയ്തിട്ടുള്ളവരുടെ വിവരങ്ങള്‍, ടെക്സ്റ്റ് മെസേജ്, പരിപാടികള്‍, വോയ്സ് കോള്‍ തുടങ്ങിയവയെല്ലാം ചാര സോഫ്റ്റ്വെയര് പിടിച്ചെടുക്കുന്നു. ഓരോ രാഷ്ട്രീയപാര്‍ട്ടിക്കും വ്യക്തിക്കും അവകാശപ്പെട്ട മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തവിധം നാടിന്റെ അച്ചടക്കവും സ്വകാര്യതയുമാണ് മോദി സര്‍ക്കാര്‍ തച്ചുടച്ചതെന്നും സുധാകരന് പറഞ്ഞു. ഓരോ പാര്‍ട്ടിയുടെയും ആഭ്യന്തര വിഷയങ്ങള്‍ ചോര്‍ത്തിയ കിരാത നടപടിയാണിത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി…
Read Moreസ്ത്രീകൾ ജീൻസ് ഇട്ടാൽ കുഴപ്പമാണോ? ജീൻസ് ധരിക്കാൻ വാശിപിടിച്ച കൗമാരക്കാരിയെ ബന്ധുക്കൾ കൊലപ്പെടുത്തി
ലക്നോ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ മര്‍ദനത്തെ തുടര്‍ന്ന് കൗമാരക്കാരി മരിച്ചു. ഡിയോറിയയിലെ സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തിലാണ് സംഭവം. ജീന്‍സ് ധരിക്കാന്‍ വാശി പിടിച്ചതിനെ തുടര്‍ന്നാണ് 17കാരിയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്നും പുഴയിലേക്ക് തള്ളാനും ശ്രമം നടന്നായി പോലീസ് സ്ഥിരീകരിച്ചു. കുടുങ്ങി കിടന്ന മൃതദേഹം പോലീസാണ് കണ്ടെത്തിയത്. സംഭവത്തില്‍ മുത്തച്ഛന് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. എന്നാല്‍ കൊലപാതക കാരണം മറ്റെന്തെങ്കിലുമാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി! കോടതിയിലെത്തിയത് ജാമ്യം കിട്ടുമെന്ന ധാരണയിൽ
ആലപ്പുഴ: കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യർ നാടകീയമായി മുങ്ങി. ജാമ്യം കിട്ടുമെന്ന ധാരണയിലാണ് സെസി സേവ്യർ കോടതിയിലെത്തിയത്. എന്നാൽ, കോടതിയിൽ എത്തിയതോടെയാണ് തനിക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ വിവരം സെസി മനസിലാക്കിയത്. ഇതോടെ അവർ കോടതിയിൽ നിന്നും മുങ്ങുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് ആലപ്പുഴ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സെസി സേവ്യർ എത്തിയത്. 417, 419 വകുപ്പുകൾ മാത്രമാണ് നേരത്തെ പോലീസ് സെസിക്കെതിരേ ചുമത്തിയിരുന്നത്. ഇന്നലെ മുൻകൂർ ജാമ്യമെടുക്കാനായി അഭിഭാഷകരുമായി സെസി എത്തിയതോടെ പ്രോസിക്യൂട്ടർ സെസി വ്യാജരേഖ ചമച്ചതായും ആൾമാറാട്ടം നടത്തിയതായും കോടതിയെ അറിയിച്ചു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് സെസി സേവ്യർ മുങ്ങുകയായിരുന്നു. കോടതിയുടെ പിറകുവശത്തെ വാതിൽ വഴി കാറിൽ കയറിപ്പോകുകയായിരുന്നെന്ന് പറയുന്നു. മതിയായ യോഗ്യത ഇല്ലാതെയാണ് സെസി രണ്ടരവർഷം കോടതിയിൽ അഭിഭാഷക പ്രാക്ടീസ് നടത്തിയത്. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു. യോഗ്യതാ…
Read More