മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്ന സാഹചര്യം;  ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി

കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കുണ്ടറയിലെ പരാതിക്കാരിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. ശശീന്ദ്രനെ മുഖ്യമന്ത്രി കണ്ണുമടച്ച് വിശ്വസിച്ചിരിക്കുകയാണ്. പൂർണമായും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് ഗവർണർക്ക് പരാതി നൽകുന്നത്. അതേസമയം എൻസിപി നേതാവ് പദ്മാകരൻ തന്‍റെ കൈയിൽ കടന്നുപിടിച്ചുവെന്ന പരാതിയിൽ യുവതി ഉറച്ചുനിൽക്കുകയാണ്. പോലീസിന് നൽകിയ മൊഴിയിലും യുവതി ഇക്കാര്യം അവർത്തിച്ചു പറഞ്ഞു. എങ്ങനെയെങ്കിലും ഈ കേസ് ഒത്തുതീർപ്പാക്കണമെന്നാണ് ശശീന്ദ്രൻ തന്‍റെ പിതാവിനെ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു. ഇന്നലെ പോലീസ് യുവതിയുടെ മൊഴി ശേഖരിച്ചിരുന്നു. യുവതി നേരത്തെ നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം മൊഴികളിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് യുവതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കടയിലെ സിസി ടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. ഇന്നലെ പദ്മാകരന്‍റെ കടയിലെത്തി ജീവനക്കാരുടെ മൊഴിരേഖപ്പെടുത്തിയിരുന്നു. ഇന്ന്…

Read More

സ്ഥിരം പരിപാടിയായി വനിതാ ഹോസ്റ്റലിന് നേരേ നഗ്നതാ പ്രദർശനം; നിരവധി തവണ നാട്ടുകാർ കൈകാര്യം ചെയ്തിട്ടും നഗ്നത തുടർന്നു; ഒടുവിൽ സംഭവിച്ചത്…

പരിയാരം: പരിയാരം മെഡിക്കൽ കോളജ് വിദ്യാർഥിനികൾക്ക് നേരേ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്നയാൾ അറസ്റ്റിൽ. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി.എം. സുനിൽ(47) ആണ് അറസ്റ്റിലായത്. പരിയാരം സിഐ കെ.വി. ബാബുവിന്‍റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ രൂപ മധുസൂദനനാണ് പ്രതിയെ പിടികൂടിയത്. എഎസ്ഐമാരായ നൗഫൽ, റൗഫ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലിന് നേരേ സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം സംബന്ധിച്ച പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പരിയാരം പോലീസ് പ്രതികൾക്കായുള്ള കർശന നിരീക്ഷണം നടത്തിയിരുന്നത്. സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്ന സുനിലിനെ നിരവധി തവണ നാട്ടുകാർ കൈയേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാൾ.

Read More

വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധം പ്രായമായവരില്‍ കുറവ് ! പുതിയ പഠനത്തില്‍ പറയുന്നത്…

കോവിഡ് വാക്‌സിന്‍ എടുക്കുന്നതു മൂലമുള്ള ഗുണം പ്രായമായവരില്‍ താരതമ്യേന കുറവെന്ന് പുതിയ പഠനങ്ങള്‍. വാക്സിന്‍ സ്വീകരിക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ പ്രായമായവരില്‍ വളരെ കുറവാണെന്നാണ് ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റി (OHSU)യുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിന്‍ എല്ലാപ്രായത്തിലും ഉള്ളവരിലും ഫലപ്രദമാണെന്ന് കരുതുമ്പോഴാണ് പ്രായമായവരില്‍ ആന്റിബോഡിയുടെ പ്രവര്‍ത്തനം കുറവാണെന്ന കണ്ടെത്തല്‍. അമ്പതോളം ആളുകളെ തിരഞ്ഞെടുത്ത് വാക്സിനെടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞ് അവരുടെ ശരീരത്തില്‍ വാക്സിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇവരുടെ രക്തത്തിലെ സിറം വേര്‍തിരിച്ച് ഏറ്റവും അപകടകാരിയായ വൈറസ് വേരിയന്റുമായി ചേര്‍ത്തായിരുന്നു പരീക്ഷണം. ഇരുപത് വയസുവരെയുള്ള ആളുകളില്‍ എഴുപത് മുതല്‍ എണ്‍പത് വയസ്സുവരെ പ്രായമായവരേക്കാള്‍ ഏഴിരട്ടി ആന്റിബോഡികള്‍ ഉണ്ടാകുന്നതായി ഇവര്‍ കണ്ടത്തി. പ്രായമായവരിലും യുവാക്കളിലും വാക്സിന്‍ പ്രവര്‍ത്തനത്തിനെ പറ്റിയുള്ള വ്യക്തമായ വിവരമാണ് ഈ പഠനത്തിലൂടെ…

Read More

ഉത്തരവിന്‍റെ ലക്ഷ്യം ചെറുതല്ല; സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല; എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സത്യവാങ്മൂലം നൽകണം

തിരുവനന്തപുരം: സ്ത്രീധനം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് മുട്ടൻ പണിയുമായി സർക്കാർ. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലം നൽകാനാണ് സർക്കാരിന്‍റെ ഉത്തരവ്. ഉദ്യോഗസ്ഥരിൽനിന്ന് സത്യവാങ്മൂലം അതാത് സെക്ഷനിലെ മേധാവികൾ വാങ്ങിസൂക്ഷിക്കണമെന്നു സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇത്തരത്തിൽ വാങ്ങി സൂക്ഷിക്കുന്ന സാക്ഷ്യപത്രങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ ആറ് മാസം കൂടുന്പോൾ വകുപ്പ് മേധാവികൾ ജില്ലകളിലെ ഡൗറി പ്രൊഹിബിഷൻ ഓഫീസർ കൂടിയായ ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർക്ക് നൽകണം. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നു തെറ്റായ സത്യവാങ്മൂലം നൽകിയിട്ടുണ്ടെങ്കിൽ അതിന്മേൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർക്ക് നടപടിയെടുക്കുന്നതിനായാണ് ഈ റിപ്പോർട്ട് നൽകുന്നത്. സ്ത്രീധന നിരോധന നിയമം ശക്തമായ രീതിയിൽ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പാക്കാനാണ് സർക്കാരിന്‍റെ നടപടി.സ്ത്രീധന സന്പ്രദായത്തിന്‍റെ ദൂഷ്യവശങ്ങളെ കുറിച്ചും അത് സമൂഹത്തിലും കുടുംബങ്ങളിലുമുണ്ടാക്കുന്ന അസ്വസ്തതകളെ കുറിച്ചും സർക്കാർ ഉദ്യോഗസ്ഥരിൽ അവബോധം സൃഷ്ടിക്കാനാണ് ഉത്തരവ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്നു വനിത ശിശുക്ഷേമ…

Read More

ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയധികം സുരക്ഷിതരാണ് ! മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രിയാമണി…

നടി പ്രിയമണിയും മുസ്തഫ രാജും തമ്മില്‍ നടന്ന വിവാഹം അസാധുവാണെന്നു പറഞ്ഞ് മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. മുസ്തഫ തന്നില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നായിരുന്നു ആയിഷയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് പ്രിയാമണി. മുസ്തഫയും താനും തമ്മിലുള്ള ബന്ധം സുരക്ഷിതമാണെന്നും എപ്പോഴും തങ്ങള്‍ പരസ്പരം സംസാരിക്കുമെന്നും പ്രിയ ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രിയാമണിയുടെ വാക്കുകള്‍ ഇങ്ങനെ…’ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോല്‍. ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍, ഇതുവരെ, ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോള്‍ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം സംസാരിക്കുമെന്നത് തീര്‍ച്ചപ്പെടുത്തിയതാണ്. എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹവുമതേ ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കും അല്ലെങ്കില്‍ സന്ദേശങ്ങള്‍…

Read More

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ച മലയാളി ‘ഓപ്പറേറ്റര്‍’ കസ്റ്റഡിയില്‍; പാക്കിസ്ഥാനിലേക്കുള്ള കോളുകള്‍ക്ക് വരെ സൗകര്യമൊരുക്കി

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴി സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ചതിനു പിന്നിലെ മുഖ്യസൂത്രധാരനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിനെയാണ് സി-ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ബംഗളൂരു തീവ്രവാദ വിരുദ്ധസെല്‍ (എടിസി) പിടികൂടിയ ഇബ്രാഹിമിന് സംസ്ഥാനത്തെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. പ്രൊഡക്ഷന്‍ വാറണ്ടിന് അപേക്ഷിച്ച സി-ബ്രാഞ്ചിന് പ്രതിയെ കൈമാറാന്‍ ബംഗളൂരു കോടതി അനുവദിക്കുകയായിരുന്നു. ബംഗാളിലെ സേനാ നീക്കം നിരീക്ഷിക്കുന്നതിനായി സിലിഗുഡിയിലെ കരസേനാ ഹെല്‍പ്പ്‌ ലൈനിനെ ഉപയോഗിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മിലിട്ടറി ഇന്‍റലിജന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇബ്രാഹിമിനെ ഒരു മാസം മുമ്പ് എടിസി പിടികൂടിയത്. ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ ബംഗളൂരുവിലെ ഒന്‍പത് ഇടങ്ങളിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. പാക്കിസ്ഥാനിലേക്ക് ഉള്‍പ്പെടെ ഇത്തരത്തിലുള്ള എക്‌സ്‌ചേഞ്ചുകള്‍ വഴി കോളുകള്‍ ചെയ്തിട്ടുണ്ട്. ഈ വിവരം ഇബ്രാഹിമിന് വ്യക്തമായി അറിയുകയും ചെയ്യാം. എന്നാല്‍…

Read More

അവർപഠിച്ചു വളരട്ടെ..! ശൈശവ വിവാഹങ്ങൾക്കെതിരെ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷൻ

  പാലക്കാട് : ശൈശവ വിവാഹ മുക്ത ജില്ലയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ശൈശവ വിവാഹങ്ങൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം സി.വിജയകുമാർ നിർദ്ദേശിച്ചു.ബാലാവകാശ സംരക്ഷണം ഉറപ്പാക്കാൻ ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. ആദിവാസി മേഖലയിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നതും അല്ലാത്തതുമായ ബാലവിവാഹങ്ങൾ കണ്ടെത്തണം.ബാലവിവാഹത്തിനെതിരെ രക്ഷിതാക്കളിൽ ഉൾപ്പടെ ബോധവത്ക്കരണം നൽകണം.കൂടാതെ ബാലവിവാഹങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം 2500 രൂപ നൽകുന്നുണ്ട്. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും യോഗത്തിൽ പറഞ്ഞു.അതിർത്തി മേഖലകളിലൂടെ കുട്ടികളെ ബാലവേലയ്ക്ക് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും കർശനമായി നിരീക്ഷിക്കാൻ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക വിജിലൻസ് സെൽ രൂപീകരിച്ച് ഇടപെടുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. ബാലവേല തടയുന്നതിന് വ്യവസായ വകുപ്പ് അധികൃതർക്കും നിർദ്ദേശം നൽകി. പെണ്‍കുട്ടികളെ ഉൾപ്പെടെ കുറഞ്ഞ വേതനത്തിൽ എണ്ണക്കന്പനികളിലും മറ്റും ഇടനിലക്കാർ മുഖേന കടത്തുന്നത്…

Read More

വിലക്ക് അവഗണിച്ചും അട്ടപ്പാടിയിലേക്കു സന്ദർശകർ; വനമേഖലകളിൽ  കനത്ത മഴപെയ്താൽ ആളുകൾ അപകടപ്പെടാൻ സാധ്യതയെന്ന് നാട്ടുകാർ

അഗളി : കോവിഡ് മാനദണ്ഡങ്ങൾക്ക് തെല്ലൊരിളവ് ലഭിച്ചതോടെ അട്ടപ്പാടിയിലേക്ക് സന്ദർശകരുടെ പ്രവാഹം തുടങ്ങി. സ്ഥലപരിചയമില്ലാത്ത സന്ദർശകർ അപകട മേഖലയിലൂടെ ചുറ്റിത്തിരിയുന്ന കാഴ്ച ഭീതിതമാണ്.പടിഞ്ഞാറൻ അട്ടപ്പാടിയിൽ മഴ ശക്തി പ്രാപിച്ചു വരികയാണ്. സൈലന്‍റ് വാലി, മുത്തികുളം വനമേഖലകളിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ ശിരുവാണി ഭവാനി പുഴകൾ കര കവിയാൻ തുടങ്ങിയിട്ടുണ്ട്. പുഴയുടെ ആഴമോ ഒഴിക്കിന്‍റെ ശക്തിയോ തിരിച്ചറിയാതെ തമിഴ്നാട്ടിൽ നിന്നെത്തുന്ന സഞ്ചരികളടക്കം നിരവധി പേർ പുഴയിലേക്ക് ഇറങ്ങുന്നത് അപകടകരമാണ്. ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രാദേശങ്ങളിലും സന്ദർശകർ കാഴ്ചക്കരായി എത്തുന്നുണ്ട്. ആനമൂളി ചുരം റോഡിലെ വെള്ളച്ചാട്ടം കാണാൻ യാത്രക്കാർ തടിച്ചു കൂടുന്നത് പതിവായി. ഭവാനി, ശിരുവാണി പുഴകളിലെ തുരുത്തുകളിൽ വിശ്രമത്തിനും കുളിക്കാനുമെത്തുന്നവർ അപകടം തിരിച്ചറിയുന്നില്ല. കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നാൽ തുരുത്തിലകപ്പെട്ടവർക്ക് പുറത്തുകടക്കാനാകില്ല.ഇത്തരത്തിൽ പുഴയിലിറങ്ങിയ നിരവധി പേർ മുൻ വർഷങ്ങളിൽ കുത്തൊഴുക്കിൽ അകപ്പെട്ട തായി നിവാസികൾ ചുണ്ടിക്കാട്ടി.

Read More

ബാങ്കുകാര്‍ പറയുന്നത് 80 ലക്ഷം വായ്പയുണ്ടെന്ന് ! വീട്ടുകാരുടെ അറിവില്‍ വായ്പ 20 ലക്ഷം മാത്രം; ജീവനൊടുക്കിയ ആളുടെ വായ്പ സംബന്ധിച്ച് സര്‍വത്ര ദുരൂഹത…

കരുവന്നൂര്‍ ബാങ്ക് തിരിമറി ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മുന്‍ പഞ്ചായത്തംഗം ടി.എം. മുകുന്ദന്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്നു വായ്പയെടുത്ത തുകയുടെ കാര്യത്തില്‍ ദുരൂഹത തുടരുന്നു. മുകുന്ദന്‍ 80 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുമ്പോള്‍ 20 ലക്ഷം വായ്പയെടുത്തെന്ന കാര്യം മാത്രമേ വീട്ടുകാര്‍ക്ക് അറിയൂ… ഈടുവച്ച ഭൂരേഖകള്‍ ഉപയോഗിച്ച് തട്ടിപ്പു നടന്നോ എന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ബാങ്കിന്റെ വീഴ്ചയാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊതുപ്രവര്‍ത്തകര്‍ ആരോപിച്ചു. ബാങ്കില്‍ പണയംവച്ച ഭൂമിയടക്കമുള്ള രേഖകളില്‍ ഉടമകള്‍ അറിയാതെ ജീവനക്കാരും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഒത്തുകളിച്ച് കോടികള്‍ വായ്പയെടുത്തിട്ടുണ്ടെന്നാണ് ആരോപണം. 20 ലക്ഷം വായ്പ 80 ലക്ഷമായതില്‍ അന്വേഷണം വേണമെന്നു മുകുന്ദന്റെ സഹോദരി ആവശ്യപ്പെട്ടു. വടക്കാഞ്ചേരി വ്യാസ കോളജിലെ ജീവനക്കാരനായിരുന്നു മുകുന്ദന്‍. 1995-ല്‍ സ്ഥലവും വീടും ഈടുവച്ച് പത്തുലക്ഷം രൂപയും അഞ്ചു വര്‍ഷം മുമ്പു മകളുടെ വിവാഹത്തിനു…

Read More

കൊല്ലം നഗരത്തിൽ മെഡിക്കൽ സ്റ്റോർ കത്തിനശിച്ചു; നൈറ്റ് പട്രോളിംഗിഗ് പോലീസുകാർ കണ്ടതിനാൽ വൻ അപകടം ഒഴിവായി; ലക്ഷങ്ങളുടെ നഷ്ടം

  കൊല്ലം: നഗരത്തിൽ താലൂക്ക് കച്ചേരിമുക്കിന് സമീപമുള്ള മെഡിക്കൽ സ്റ്റോറിൽ തീപിടിത്തം. രാജ് ടവറിലെ കാരുണ്യമെഡിക്കൽ സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്. മരുന്ന് സംഭരിച്ചുവച്ചിരുന്ന ഗോഡൗണിനും തീപിടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ കത്തിനശിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല. പുലർച്ചെ രണ്ടോടെ നൈറ്റ് പട്രോളിംഗിന് പോയ പോലീസുകാരാണ് കടയിൽനിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് പോലീസ് ഫയർഫോഴ്സിനെ വിവരമറിയിച്ചു. കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്ന് അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത് കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ്. ഈ ഭാഗത്തെ കോൺക്രീറ്റും പൊട്ടിത്തെറിച്ചനിലയിലാണ്. വായു പുറത്തുകടക്കാൻ ഇടമില്ലാത്തതിനാൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സിന് ഏറെ ശ്രമം നടത്തേണ്ടിവന്നു. മൂന്നുമണിക്കൂറോളം ശ്രമം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More