സമാധാനം വേണമെന്നാഗ്രഹിക്കുമ്പോഴൊക്കെ ഞാനോടിയെത്തുന്നത് വീട്ടിലേക്കാണ്. ചിലർക്ക് കൂട്ടുകാരുമായി കൂടുമ്പോഴായിരിക്കും റിലാക്സേഷൻ കിട്ടുക. എനിക്ക് വീട്ടിലെത്തുമ്പോഴാണ് അത് കിട്ടുന്നത്. സിനിമയെന്നത് നമുക്ക് അതിനോടുള്ള പാഷൻകൊണ്ട് നമ്മളെ മുന്നോട്ടുകൊണ്ടുപോകുന്ന കാര്യമാണ്. ശരിക്കും കുടുംബമാണ് നമ്മുടെ അടിത്തറ. ഞാനും ദിവ്യയും മാത്രമായിരുന്നെങ്കിൽ വല്ലാതെ ബോറടിച്ചേനെ. കുട്ടികൾ നമ്മളെ വല്ലാതെ റിലാക്സ് ചെയ്യിക്കും. ലോക്ഡൗൺ ഏറ്റവുമധികം ബാധിച്ച ഒരു ഇൻഡസ്ട്രിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഹൃദയം എന്ന സിനിമ ചെയ്യുമ്പോഴും ആ സിനിമ എപ്പോഴാണ് റിലീസ് ചെയ്യാൻ പറ്റുകയെന്ന് എനിക്കിപ്പോഴുമറിയില്ല. ആർക്കുമറിയില്ല. അത്രയും അനിശ്ചിതാവസ്ഥയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ പോലും പല നെഗറ്റീവായ ചിന്തകൾ മനസിൽ വരുമ്പോഴും അത് മാറിപ്പോകുന്നത് കുട്ടികളുള്ളതുകൊണ്ടാണ്. ശരിക്കും നമ്മൾ കുട്ടികളെയല്ല കുട്ടികൾ നമ്മളെയാണ് നോക്കുന്നത്. – വിനീത് ശ്രനിവാസൻ
Read MoreDay: September 8, 2021
മമ്മൂട്ടി കൈ പിന്നില്‍ കെട്ടി നടന്നു കേട്ട കഥ!
ഒരു സിനിമാ ലൊക്കേഷനില്‍ വച്ച് എസ്.എന്‍. സ്വാമി സിബിഐ ഡയറിക്കുറിപ്പിന്റെ കഥ വിവരിക്കുന്പോള് മമ്മൂട്ടി കഥ കേട്ടത് കൈ പിറകില്‍ കെട്ടി നടന്ന്. എസ്.എൻ. സ്വാമിയാണ് ഇക്കാര്യം ഒരിക്കൽ വെളിപ്പെടുത്തിയത്. കഥ പറഞ്ഞു തീര്‍ന്നപ്പോള്‍, കഥാനായകന്റെ ചലനങ്ങളില്‍ കൈ പിറകില്‍ കെട്ടിയുള്ള നടപ്പു കൂടി സ്വാമി എഴുതിച്ചേര്‍ക്കുകയായിരുന്നു. സിബിഐ ഓഫീസറായ സേതുരാമന്, സേതുരാമയ്യര്‍ ആയിക്കോട്ടെ എന്ന് നിര്‍ദേശിച്ചതും മമ്മൂട്ടിയായിരുന്നു. അയ്യരായാല്‍ നന്നായിരിക്കും. ബുദ്ധികൂര്‍മത അയ്യര്ക്കല്ലേ, താനും ഒരു സ്വാമിയല്ലേ. തന്റെ ബുദ്ധിയല്ലേ ഈ സിനിമ. അപ്പോള്‍ അയ്യര്‍ ആകുന്നതല്ലേ നല്ലത് എന്നായിരുന്നു സ്വാമിയോട് മമ്മൂട്ടി പറഞ്ഞത്. ഒരു കുറ്റാന്വേഷകന്റെ ചലനങ്ങള്‍, ഭാവങ്ങള്‍, കുശാഗ്രബുദ്ധിയോടെ കുരുക്കുകള്‍ അഴിക്കുന്ന രീതി ഇതെല്ലാം കൃത്യമായി മനസിലാക്കിയാണ് മമ്മൂട്ടി സേതുരാമയ്യരായതെന്നും എസ്.എൻ. സ്വാമി പറഞ്ഞു ഒരു സിബിഐ ഡയറിക്കുറിപ്പിനു(1988) പിന്നാലെ ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004), നേരറിയാൻ സിബിഐ (2005), എന്നീ…
Read Moreഫോട്ടോ വൈറലായി, തൃഷയ്ക്ക് കുരുക്ക്..! നടി ആരാധനാലയത്തില്‍ മര്യാദ ലംഘിച്ച് നടന്നുവെന്നതാണ് വിവാദം
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ പരാതി. നടി ആരാധനാലയത്തില്‍ മര്യാദ ലംഘിച്ച് നടന്നുവെന്നതാണ് വിവാദം. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്വന് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കേസിന് ആസ്പദമായ സംഭവം. മണിരത്നത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ സിനിമയിലെ നായികയ്ക്കെതിരെയും പരാതി ഉയര്‍ന്നിരിക്കുന്നത്. വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രമാണ് പൊന്നിയന്‍ സെല്വന്. ഐശ്വര്യറായ് ആണ് സിനിമയിലെ മറ്റൊരു നായിക. ചരിത്ര സംഭവത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് സിനിമയാകുന്നത്. ഹൈദരാബാദിലും മധ്യപ്രദേശിലെ ഇന്‍ഡോറിലുമാണ് പ്രധാന ലൊക്കേഷൻ. ഇന്‍ഡോറില്‍ വച്ച് നടന്ന ഷൂട്ടിംഗിലെ ഒരു ഫോട്ടോ വൈറലായതോടെയാണ് നടി തൃഷക്കെതിരേ ആരോപണം ഉയര്‍ന്നത്. സിനിമാ ചിത്രീകരണത്തിനിടെ അമ്പലത്തില്‍ ചെരുപ്പ് ധരിച്ച് നടന്നു എന്നാണ് തൃഷക്കെതിരായ ആരോപണം. നടി ചെരുപ്പ് ധരിച്ച ു ക്ഷേത്രത്തില്‍ നടക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു.…
Read Moreകൊച്ചി കപ്പല്‍ശാലയിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി; പിന്നിൽ മുന്‍ ജീവനക്കാരനോ? മുഴുവൻ ജീവനക്കാരെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
കൊച്ചി: കൊച്ചി കപ്പല്‍ശാലയിലും നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലും ബോംബ് സ്ഫോടനം നടത്തുമെന്നു ഭീഷണി സന്ദേശം അയച്ചയാളെക്കുറിച്ച് അന്വേഷണസംഘത്തിനു നിര്‍ണായക വിവരം ലഭിച്ചതായി സൂചന. സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവയുടെ സംയുക്ത അന്വേഷണത്തിലാണ് ഇയാളിലേക്കു വഴിതുറക്കുന്ന വിവരം ലഭിച്ചതെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍, ഇതു സംബന്ധിച്ച സ്ഥിരീകരണം നല്കാന് അധികൃതര്‍ തയാറായിട്ടില്ല. കൊച്ചി കപ്പല്‍ശാലയിലെ മുന്‍ ജീവനക്കാരനെയാണ് പോലീസ് സംശയിക്കുന്നതെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.ദിവസങ്ങള്‍ക്കുമുമ്പാണു പോലീസ് ഇന്റലിജന്‍സിനും ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ മാസം കപ്പല്‍ശാലയിലെ ഏതാനും ജീവനക്കാര്‍ക്കു ഭീഷണി സന്ദേശം ലഭിച്ചതോടെ സുരക്ഷ ശക്തമാക്കിയിരുന്നു. കപ്പല്‍ശാലയും പരിസരപ്രദേശങ്ങളും സിഐഎസ്എഫിന്റെ കാവലിലാണ്. ഇതു കൂടുതല്‍ ശക്തമാക്കാനും പരിശോധനകള്‍ കര്‍ശനമാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.പരിശോധനകള്‍ തുടരുകയാണെന്നും നിലവില്‍ പ്രതിസന്ധികളൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കപ്പല്‍ശാലയ്ക്കു പുറത്തെ സുരക്ഷ നേവി, കോസ്റ്റല്‍ പോലീസ്, കൊച്ചി സിറ്റി പോലീസ് എന്നിവരടങ്ങിയ…
Read Moreഈ വസ്ത്രം കൊള്ളാലോ, വൈറലായല്ലോ, കാറ്റിനു താങ്ക്സ് ! ഒന്നു ബൈക്കില്‍ കയറിയതാ… പിന്നെ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…
ടെക്സസിലെ ഡാളസില്‍ നിന്നുള്ള മാഡി ജുവല്‍ മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയതായിരുന്നു. ഭര്‍ത്താവിനൊപ്പം ആഘോഷിക്കാന്‍ പോകുവല്ലേ.. കുറെ പുതിയ വസ്ത്രങ്ങളൊക്കെ വാങ്ങി. അതൊക്കെയുമായിട്ടായിരുന്നു മാലിദ്വീപിലെത്തിയത്. ഒന്നു ബൈക്കില്‍ കയറിയതാ മാലിദ്വീപില്‍ മധുവിധു ആഘോഷിച്ച് നടക്കുന്നതിനിടയില്‍ മാഡി ജുവല്‍ സൈക്കിളിലൊന്നു കറങ്ങിയേക്കാം എന്നുകരുതി. ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രമായിരുന്നു അവള് ധരിച്ചിരുന്നത്. ഷര്‍ട്ടും പാന്റ്സും അടങ്ങിയ ലളിതമായ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. മധുവിധു ആഘോഷിക്കുമ്പോള്‍ ചിത്രങ്ങള്‍ എടുക്കാതിരിക്കില്ല സൈക്കിളിലൊന്നു കറങ്ങുന്നതിനു മുമ്പ് ഫോട്ടോ എടുക്കാന്‍ മാഡി ആവശ്യപ്പെട്ടു. സൈക്കിളിൽ റൈഡ് ചെയ്യുമ്പോഴും ഫോട്ടോ എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അത് രക്ഷയായെന്നാണ് ജുവല്‍ ഇപ്പോള്‍ കരുതുന്നത്. ഇതു ഞാനാണോ സൈക്കിളില്‍ യാത്ര ചെയ്യന്ന തന്റെ ഫോട്ടോ കണ്ടതും മാഡി അദ്ഭുതപ്പെട്ടു. കാരണം ആ ചിത്രം കണ്ടാല്‍ സൈക്കിളിലുള്ളത് മാഡിയാണെന്നു പറയുകയേയില്ല. കാരണം തടിച്ച ഒരാള്‍ സൈക്കിൾ ഓടിക്കുന്നതുപോലയെ തോന്നു. താന്‍ ഞെട്ടിയതുപോലെ മറ്റുള്ളവരും ഞെട്ടട്ടെ…
Read Moreഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭർത്താവിന്റെ ക്രൂര വിനോദം; രണ്ട് വർഷം മുമ്പ് മകനെ കാലിൽ തൂക്കിയെറിഞ്ഞതിനും അറസ്റ്റിലായിട്ടുണ്ട്; അന്ന് ജയിലിൽ കഴിയേണ്ടി വരാഞ്ഞത് ആ കാരണം കൊണ്ടെന്ന് പോലീസ്
വൈപ്പിന്‍: ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചെറായി കാവുങ്കല്‍ സുധീഷി(39)നെയാണ് ഭാര്യ പ്രിയ(31)യുടെ പരാതിയെ തുടർന്ന് മുനന്പം പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായ പൊള്ളലേറ്റ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം 30ന് മദ്യപിച്ച് വീട്ടിലെത്തിയ ഇലക്ട്രീഷ്യനായ പ്രതി ഭാര്യയെ ചീത്തവിളിച്ച് ദേഹോപദ്രവം ചെയ്യുകയും അടുപ്പത്ത് വച്ചിരുന്ന പാത്രത്തിലെ തിളച്ചിരുന്ന വെള്ളമെടുത്ത് ദേഹത്തേക്ക് ഒഴിക്കുകയുമാണ് ചെയ്തത്. തോൾഭാഗം, നെഞ്ച്, പുറം എന്നിവിടങ്ങളിലാണ് പൊള്ളേലേറ്റിരിക്കുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സിച്ച ഡോക്ടറോട് യഥാര്‍ഥ കാരണം പറയാതെ അപകടം പറ്റിയതാണെന്നാണ് പറഞ്ഞതത്രേ. തുടര്‍ന്ന് ഇന്നലെ ഒരു ബന്ധുവിനോട് കാര്യം പറയുകയും പിന്നീട് പരാതി നല്കുയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പരാതി ലഭിച്ചുടനെ കേസ് എടുത്ത് മുനമ്പം സിഐ എ.എല്‍. യേശുദാസ്, എസ്ഐ കെ.കെ. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ വീട്ടില്‍നിന്നും…
Read Moreഭയാനകം, പാവകളുടെ ശവപ്പറന്പ് ! ആകെ ഒരുതരം ഭയാനകത നിറഞ്ഞതാണ് ഇവിടെയുള്ള കാഴ്ചകൾ; പാവകൾ വന്ന വഴി…
മെക്സിക്കോ നഗരത്തിനു തെക്ക് മാറിയാണ് ലാ ഇസ്ലാ ഡെ ലാസ് മുനെകാസ് എന്ന ദ്വീപ് സ്ഥിതി ചെയ്യുന്നത്. പാവകളുടെ ദ്വീപ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ദ്വീപിൽ ആയിരക്കണക്കിന് തൂക്കിയിട്ട, അഴുകിയ, ശിരച്ഛേദം ചെയ്ത പാവകളെ കാണാം. അവിടെ ഉപേക്ഷിച്ച പാവകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പാവകളെ തട്ടിയിട്ടു നടക്കാൻ മേലെന്നു നാട്ടുഭാഷയിൽ പറയാം. ഭയാനകം ആകെ ഒരുതരം ഭയാനകത നിറഞ്ഞതാണ് ഇവിടെയുള്ള കാഴ്ചകൾ. മഴയും വെയിലുമേറ്റു നിറം നഷ്ടപ്പെട്ട, കൈ കാലുകളും കണ്ണുകളും തലയുമെല്ലാം തകര്‍ന്നു തൂങ്ങിക്കിടക്കുന്ന പാവകളാണ് എങ്ങും. ചിലത് വലുതാണെങ്കില്‍ ചിലത് ചെറുത്. ചിലത് ചോര നിറത്തിലുള്ളതാണെങ്കില്‍ മറ്റു ചിലത് ചെതുമ്പലു പിടിച്ചതാണ്. ചില പാവകള്‍ മരങ്ങളില്‍ തലമുടിയിഴകളില്‍ തൂങ്ങിക്കിടക്കുകയായിരിക്കും. ചില പാവകളുടെ കണ്ണുകളില്‍നിന്നും മൂക്കുകളില്നിന്നും പുഴുക്കളും വണ്ടുകളും ഇറങ്ങി വരുന്നുണ്ടാകും. ചിലതിനു കോമ്പല്ലുകളായിരിക്കും. വല്ലാതെ ഭയപ്പെടുത്തുന്നതാണ് ഇവയോരോന്നും. പാവകൾ വന്ന വഴി…
Read Moreശിവരാമന്റേത് അച്ചടക്കനടപടി ലഭിക്കാവുന്ന കുറ്റം! വിശദീകരണം പരിശോധിക്കാൻ എക്സിക്യൂട്ടീവ്
ജോണ്സണ് വേങ്ങത്തടം കോട്ടയം: പാർട്ടിയേയും പാർട്ടി നേതൃത്വത്തെയും പൊതുജന മധ്യത്തിൽ അപമാനിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്റേത് അച്ചടക്ക നടപടി ലഭിക്കാവുന്ന കുറ്റമെന്നു വിലയിരുത്തപ്പെടുന്നു. പാർട്ടിയുടെ സമീപകാല ചരിത്രത്തിൽ ഒരു ജില്ലാ സെക്രട്ടറിക്കെതിരേയും സിപിഐ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല. സിപിഐയുടെ സമ്മേളന കാലത്താണ് ഇടുക്കി ജില്ല സെക്രട്ടറിക്കെതിരേ നോട്ടീസ് നൽകിയതെന്ന പ്രത്യേകതയുണ്ട്. ഇതും ഗൗരവമായി എടുക്കേണ്ട വിഷയമാണ്. പാർട്ടിയെ പരസ്യമായി വിമർശിച്ച ശിവരാമന് പരസ്യമായി തന്നെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിപിഐ നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയത് എവിടെയും നിഷേധിച്ചിട്ടില്ല. ഇതു കൂടാതെ വിശദീകരണം നൽകിയതു മാധ്യമങ്ങളിലൂടെ വ്യക്തമാക്കാനും ശിവരാമൻ തയാറായതും പാർട്ടിനേതാക്കൾ ഗൗരവമായിട്ടാണ് കാണുന്നത്. ഇതു അടുത്ത ദിവസം നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ ജനയുഗം പത്രം ഗുരുവിനെ നിന്ദിച്ചെന്ന വിമർശനത്തിനാണ് ഇടുക്കി ജില്ലാ സെക്രട്ടറി…
Read Moreകോട്ടയം ജില്ലയിൽ അപൂർവ സംഭവം! കണ്ണിൽനിന്ന് പുറത്തെടുത്ത വിരയ്ക്ക് 10 സെന്റിമീറ്റർ നീളം
കോട്ടയം: 65കാരിയുടെ കണ്ണിൽനിന്നും ജീവനുള്ള വിരയെ പുറത്തെടുത്തത് ജില്ലയിൽ അപൂർവ സംഭവമായി. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിൽ ഡോ. സഞ്ജയ് ജേക്കബ് മലയിലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയിലൂടെ 10 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തത്. നായ്ക്കളിൽ കാണപ്പെടുന്ന ഡയറോഫൈലേറിയ ഇനത്തിൽപ്പെട്ട വിരയേയാണ് പുറത്തെടുത്തത്. ഇതു മൃഗങ്ങളുമായുള്ള സന്പർക്കത്തിലൂടെയാണ് മനുഷ്യരിലെത്തുന്നത്. ത്വക്ക്, ശ്വാസകോശം, കണ്ണ് എന്നിവിടങ്ങളിൽ കടന്നുകൂടാറുണ്ട്. ഇതു ചിലപ്പോൾ അപകടകരമായേക്കാവുന്ന അവസ്ഥ സൃഷ്ടിക്കാം. മുന്‍പും നിരവധി കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിങ്ങവനം സ്വദേശിയായ വീട്ടമ്മയുടെ കണ്ണിൽ കൃഷ്ണമണിയോടു ചേർന്നിരുന്ന ഭാഗത്തുനിന്നുമാണ് വിരയെ പുറത്തെടുത്തത്. കണ്ണിൽ വേദനയും ചുവപ്പും അനുഭവപ്പെടുകയും കണ്ണിനുള്ളിൽ അനങ്ങുന്നതായും തോന്നിയതിനെ തുടർന്നാണ് വീട്ടമ്മ ചികിത്സ നടത്തിയത്. പരിശോധനയിൽ അസാധാരണത്വം തോന്നിയ ഡോക്ടർ ഉടൻ തന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. കണ്ണിന്റെ കൃഷ്ണമണിയോടു ചേർന്നിരുന്ന ഭാഗമായതിനാൽ ശസത്രക്രിയ സങ്കീർണമായിരുന്നില്ലെന്നും വിര കണ്ണിനുള്ളിലേക്കു കയറിയിരുന്നെങ്കിൽ അപകടകരമായേനെ എന്നും…
Read Moreഎൽജെഡി വിമതയോഗത്തിൽ ചേരിതിരിവ് ! ‘പുറത്താക്കുംമുന്പേ ജനതാദൾ എസിൽ ലയിക്കാൻ നീക്കം’
മാന്നാർ: ലോക് താന്ത്രിക് ജനതാദൾ വിമത പക്ഷം ജില്ലയിൽ വിളിച്ച് ചേർത്ത യോഗത്തിലും ചേരിതിരിവ് . സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സംസ്ഥാന സെക്രട്ടറി ഷെയ്ക് പി ഹാരീസിന്റെ നേതൃത്വത്തിലാണ് സ്വന്തം ജില്ലയായ ആലപ്പുഴയിൽ കഴിഞ്ഞ ദിവസം യോഗം വിളിച്ച് ചേർത്തത് . പാർട്ടി സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ്കുമാറിനെയും സംസ്ഥാന നേതൃത്വത്തെയും പിന്തുണയ്ക്കുന്ന പ്രബല വിഭാഗം ജില്ലയിൽ ശക്തിപ്പെട്ടത് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വിമതയോഗം വിളിച്ചുചേർത്തതെന്നാണറിയുന്നത്. നിലവിലെ പാർട്ടി ജില്ലാ പ്രസിഡന്റിന്റെ അനാരോഗ്യം നിമിത്തം അദ്ദേഹത്തെ നീക്കം ചെയ്ത് സ്വന്തക്കാരനെ പകരം പ്രസിഡന്റാക്കാനും പിന്നീട് ജനതാദൾ എസിൽ ലയിക്കണമെന്നും ഷെയ്ക് പി ഹാരീസ് അഭിപ്രായപ്പെട്ടതോടു കൂടിയാണ് ചേരിതിരിവ് ഉണ്ടായതത്രേ. യോഗത്തിൽ പങ്കെടുത്തവർ തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയും വാഗ്വാദവും ഉണ്ടായെന്നാണ് സൂചന. ലയനത്തെ എതിർത്ത് പാർട്ടി സംസ്ഥാന പ്രസിഡൻ്റിനെ ഷെയ്ക് പി. ഹാരീസ് കടുത്ത ഭാഷയിൽ വിമർശിച്ചതിനെയും…
Read More