Oczywiście, ten aspekt nie jawi się być jeszcze wystarczającą gwarancją, ale dystrybutor posiada również istotną licencję od Maltańskiego Urzędu Loterii oraz Gier. W czasie procedury przyznawania autoryzacji kasyno musiało przejść liczne testy jak i również spełnić wymagania urzędu. W celu zapewnienia zgodności z takimi wytycznymi, oferta wydaje się również regulowana za sprawą właściwy organ wyspy Morza Śródziemnego, jeśli jest to postulowane. Dla graczy sporządzane są w tenże sposób wszystkie niezbędne warunki ramowe, żeby mogli oni skorzystać z bezpiecznej oraz uczciwej oferty konsol. Nieodłączną częścią kasyn online, oprócz automatów do gry,…
Read MoreDay: October 8, 2021
റിയല്‍ എസ്റ്റേറ്റുകാര്ക്കിടയിലെ ‘അജ്ഞാത ഡോക്ടര്‍’ മോന്സണോ ? ‘ഡോക്ടര്‍’ വിദേശത്താണെന്നായിരുന്നു പറഞ്ഞിരുന്നത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കൊച്ചി: റിയല്‍ എസ്റ്റേറ്റുകാര്ക്കിടയിലെ “അജ്ഞാത ഡോക്ടര്‍’ മോന്സനാണോ എന്നറിയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം. കൊച്ചിയിലെ കണ്ണായ സ്ഥലങ്ങളില്‍ ബിനാമികള്‍ വഴി ഇയാള്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. അഞ്ചു വര്‍ഷം മുമ്പുവരെ റിയല്‍ എസ്റ്റേറ്റുകാര്ക്കിടയില് ചര്‍ച്ചാ വിഷയമായിരുന്നു ഈ ‘ഡോക്ടര്‍’. “ഡോക്ടര്‍’ വിദേശത്താണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇടപാടു നടത്താനായി എത്തിയിരുന്നതാകട്ടെ ബിനാമികളും. മോന്സന് അറസ്റ്റിലാകുന്നതുവരെ “ഡോക്ടര്‍’എന്നായിരുന്നു അറിയപ്പെട്ടിരുന്നതും. ഇത്തരം സാഹചര്യത്തിലാണ് മോന്സനിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നത്. മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ വന്‍ തുകകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തട്ടിപ്പിനിരയാവര്‍ നല്കിയ പണവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇയാള്‍ സാമ്പത്തിക ഇടപാടുകളെല്ലാം ബെനാമികളെയും ഇടനിലക്കാരെയും മുന്‍നിര്‍ത്തിയാണോ നടത്തിയിരുന്നതെന്ന സംശയം ബലപ്പെടുകയാണ്. മോന്‍സനുമായി അടുപ്പമുള്ള പലരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നൊന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ച്…
Read Moreഎന്റെ ജീവിതവും തൊഴില്‍മേഖലയും എന്നെ പഠിപ്പിച്ചത്
വാരിയംകുന്നന് സിനിമയില്‍ നിന്നു പിന്മാറാനുള്ള തീരുമാനം എന്റേതല്ല. ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ ഞാനല്ല. അവരാണ് അതിന് മറുപടി പറയേണ്ടത്. എന്റെ വ്യക്തിജീവിതത്തിനും പ്രൊഫഷനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്കു നേരേ സൗകര്യപൂര്‍വം കണ്ണടയ്ക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറുള്ളത്. എന്റെ ജീവിതവും തൊഴില്‍മേഖലയും അതാണ് എന്നെ പഠിപ്പിച്ചത്. -പൃഥ്വിരാജ്
Read Moreശ്രീജേഷിനൊപ്പം ഫോട്ടോയെടുത്ത് ഷാജി കൈലാസ് പറഞ്ഞതിങ്ങനെ…
അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് കുതിരാൻ ഭാഗത്ത് നടക്കുന്നു. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുമ്പോഴാണ് ശ്രീ പി.ആർ. ശ്രീജേഷ് കയറിവരുന്നത്. കൂടെ സ്നേഹമുള്ള കുടുംബവും. ഒളിംപിക്സിൽ മെഡൽ നേടിയ മലയാളി.. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ.. പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാൻ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു. ഈ കായികതാരം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.. മലയാളിയുടെ പേരും പെരുമയും സഹ്യൻ കടന്ന്, കടൽ കടന്ന് ലോകമെമ്പാടും എത്തട്ടെ… നന്ദി ശ്രീജേഷ്… അങ്ങേക്ക് വേണ്ടി ഏതൊരു കയികപ്രേമിയേയും പോലെ ഞാനും പ്രാർഥിക്കുന്നു. -ഷാജി കൈലാസ്
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? അതും പട്ടാപകല്‍..! 37,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത വിരുതന് കുടുങ്ങി; പക്ഷേ പണം എവിടെ ?
ചെറായി: പട്ടാപ്പകല്‍ ചെറായി ദേവസ്വം നടക്ക് കിഴക്കുള്ള സ്പെയര്‍ പാട്സ് കടയില്‍ നിന്നും 37,000 രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍. മട്ടാഞ്ചേരി ബംഗ്ലാവ് പറമ്പില്‍ ഹംസയുടെ മകന് നിസാര്‍ -44 ആണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു മോഷണം നടന്നത്. കടയുടമ മറ്റെന്തോ ആവശ്യത്തിനായി അടുത്ത കടയിലേക്ക് പോയ സമയത്താണ് മോഷ്ടാവ് കടയില്‍ കയറി ബാഗുമായി കടന്ന് കളഞ്ഞത്. തുടര്‍ന്ന് മുനമ്പം പോലീസില്‍ നല്കിയ പരാതിയില്‍ പോലീസെത്തി സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷണ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ആളെക്കുറിച്ച് ഏകദേശരൂപം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് സിഐ എ.എല്‍. യേശുദാസ്, എസ്ഐ കെ.എസ്. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരം ഞാറക്കലിൽവച്ചാണ് പ്രതിയെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. വഴിയോരങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് മോഷണം നടത്തുന്നയാളാണ് പ്രതി. മോഷ്ടിച്ച പണം കൊണ്ട് മദ്യപാനമാണ് പ്രധാന വിനോദം.…
Read Moreപ്രമേഹബാധിതർ പാദസംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്…
പാദസംരക്ഷണത്തിൽ പ്രമേഹബാധിതർ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം കാലുകളിലെ ഞരന്പിനെ ബാധിക്കാനിടയുളളതിനാൽ ഇടയ്ക്ക് ഇതു സംബന്ധിച്ചു ഡോക്ടറുടെ പരിശോധനയ്ക്കു വിധേയമാകണം. സ്വയം പാദപരിശോധനചില കാര്യങ്ങൾ പ്രമേഹബാധിതർക്കു സ്വയം ചെയ്യാം. എന്നും പാദങ്ങൾ പരിശോധിക്കുക. പാദങ്ങളുടെ മുകൾഭാഗവും താഴ്ഭാഗവും സൂക്ഷ്്മമായി നിരീക്ഷിക്കുക; നിലത്ത് ഒരു കണ്ണാടി വച്ച ശേഷം പാദത്തിനു താഴ് വശത്ത് മുറിവുകളോ വിളളലുകളോ പോറലുകളോ ഉണ്ടോ എന്നു പരിശോധിക്കുക. വിരലുകൾക്കിടയിലെ തൊലി പൊട്ടുന്നുവെങ്കിൽ അവിടെ ആന്റി സെപ്റ്റിക് മരുന്നു പുരുട്ടുക; ഏതാനും ദിവസങ്ങൾക്കുളളിൽ ഉണങ്ങുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക. കഴുകി തുടയ്ക്കാംസോപ്പും വെളളവും ഉപയോഗിച്ചു പാദങ്ങൾ നിത്യവും വൃത്തിയായി കഴുകുക. ഉണങ്ങിയ തുണി ഉപയോഗിച്ചു തുടയ്ക്കുക. വിരലുകൾക്കിടയിൽ പറ്റിയിരിക്കുന്ന ജലാംശം തുടച്ചു കളയാൻ ശ്രദ്ധ വേണം. ലോഷനും ക്രീമുംകാലു വിണ്ടു കീറാതിരിക്കാൻ കുളി കഴിഞ്ഞ ശേഷം എണ്ണയോ എണ്ണമയം നിലനിർത്താൻ സഹായിക്കുന്ന ക്രീമുകളോ ലോഷനോ പാദത്തിനു മുകളിലും താഴെയും…
Read Moreഗരുഡരത്നം സൂക്ഷിക്കുന്നത് നാലു മന്ത്രിമാർ! ഭര്‍ത്താവിന്റെ ജീവന് രക്ഷിക്കാനായി ഭാര്യ പണം നല്കി; ജ്യോത്സ്യൻ കൊണ്ടുപോയത് 12 ലക്ഷം
കണ്ണൂർ: വരാൻ പോകുന്ന വാഹനപകടത്തിൽനിന്നു രക്ഷപ്പെടുത്താൻ ഗരുഡരത്നത്തിനു കഴിയുമെന്നു ജ്യോത്സ്യൻ പറഞ്ഞപ്പോൾ വീട്ടുകാർ വിശ്വസിച്ചു. അതോടെ പോയത് പന്ത്രണ്ടു ലക്ഷത്തോളം രൂപ. കണ്ണൂരിൽ ജ്യോത്സ്യൻ 11,75,000 രൂപ തട്ടിയെടുത്തതായാണ് വീട്ടുകാർ പരാതി കൊടുത്തിരിക്കുന്നത്. കൊറ്റാളി സ്വദേശി മൊബിൻ ചന്ദാണ് കണ്ണാടിപ്പറന്പ് സ്വദേശിയായ ജ്യോത്സ്യനെതിരേ പരാതി നൽകിയത്. ശുഭ മുഹൂർത്തത്തിനു സമീപിക്കുക എന്ന പരസ്യം കണ്ടാണ് മൊബിനും ഭാര്യയും പുതിയ വീടിനായി കുറ്റിയടിക്കുന്നതിനു മുഹൂർത്തം കുറിക്കാനായി ജോത്സ്യനെ സമീപിച്ചത്. അപകട ഭീതി എന്നാൽ, മൊബിനു വാഹനപകടത്തിൽ മരണമുണ്ടാകുമെന്നു തന്റെ അത്ഭുത സിദ്ധിയിൽ തെളിഞ്ഞു കാണുന്നുവെന്ന് ഇയാൾ പറഞ്ഞു ഭയപ്പെടുത്തി. വാഹനാപകട മരണം തടയാൻ ശക്തിയുള്ള ഗരുഡരത്നമെന്ന അത്ഭുതരത്നം തന്റെ പക്കലുണ്ടെന്നും ഇതുപയോഗിച്ചാൽ ദീർഘായുസുണ്ടാകുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗരുഡന്റെ തലയിൽ നിന്നെടുത്തതുമായി കോടികൾ വില മതിക്കുന്ന ഗരുഡരത്നം പത്തെണ്ണം വീട്ടിൽ സൂക്ഷിക്കണമെന്നും കൂടാതെ ഓരോ ദിവസവും രത്നം തൊട്ടു പത്തു…
Read Moreകോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കാന്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പ്രതിഷേധിച്ച് നാട്ടുകാർ
റാന്നി: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്കരിച്ചതായി പരാതി. ജണ്ടായിക്കലില്‍ പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പൊതു സ്മശാനത്തിലാണ് സംസ്കാരം നടന്നത്. റാന്നി ഉതിമൂട് സ്വദേശി കഴിഞ്ഞ 18നു കോവിഡ് ബാധിതനായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികത്സയിലിരിക്കേ 29 ന് മരിച്ചു. മൃതദേഹം ജണ്ടായിക്കല്‍ ശ്മശാനത്തില്‍ സംസ്കാരിക്കണമെന്നു മരിച്ച ആളുടെ ബന്ധു പഴവങ്ങാടി സെക്രട്ടിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ശ്്മശാനത്തില്‍ അതിന് സൗകര്യം ഇല്ലാത്തതിനാല്‍ സെക്രട്ടറി അപേക്ഷ നിരസിച്ചു. എന്നാല്‍ റാന്നി പഞ്ചായത്തിലെ ചില മെംബര്‍മാര്‍ റാന്നി പഞ്ചായത്ത് സെക്രട്ടറി മുഖേന പഴവങ്ങാടി സെക്രട്ടറിക്ക് വീണ്ടും കത്ത് നല്കി. സെക്രട്ടറി ഈ കത്തും പരിഗണിക്കാത്ത സാഹചര്യത്തില്‍ പ്രസിഡന്റിന്റെ ഒത്താശയോടെ യാതൊരു കോവിഡ് മാനദ്ധങ്ങളും പാലിക്കാതെ ജനവാസകേന്ദ്രമായ ചാവരുപാറയിലെ സെല്ലില്‍ സംസ്കരിച്ചുവെന്നാണ് പരാതി. പരിസരവാസികളായ ജനങ്ങള്‍ സംഘടിച്ചതോടെ മൃതദേഹം കൊണ്ടുവന്ന പിപിഇ കിറ്റ്ധാരികള് ആംബുലന്‍സുമായി രക്ഷപ്പെട്ടതായും പറയുന്നു.…
Read Moreബിജെപി പുനഃസംഘടനയിലെ വെട്ടിനിരത്തൽ! സംസ്ഥാന നേതൃത്വത്തിൽ പുകച്ചിൽ രൂക്ഷം; നേതാക്കളുടെ ആക്ഷേപം ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപി സംസ്ഥാന, ദേശീയ പുനഃസംഘടനകളിലെ വെട്ടിനിരത്തലിനെ ചൊല്ലി പാർട്ടിക്കുള്ളിൽ പുകച്ചിൽ രൂക്ഷം. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നെന്നും വെട്ടിനിരത്തൽ നടത്തുന്നെന്നുമാണ് നേതാക്കളുടെ ആക്ഷേപം. ദേശീയ നിർവാഹക സമിതിയിൽ നിന്നു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭ സുരേന്ദ്രനെ ഒഴിവാക്കിയതും പി.കെ. കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും സംസ്ഥാന നേതൃത്വം അറിഞ്ഞുള്ള വെട്ടിനിരത്തലാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നതിനെതിരേ ശോഭ സുരേന്ദ്രൻ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കണ്ട് പരാതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കിയത്. ഇത് സംസ്ഥാന പ്രസിഡന്റിന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും നീക്കമാണെന്നാണ് ആരോപണം. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷാണ് വെട്ടിനിരത്തൽ നടത്തിയതെന്നും നേതാക്കൾ ആരോപിക്കുന്നു.…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു ; യുവാവിന് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ചെങ്ങന്നൂര്‍ വെണ്മണി സ്വദേശിയായ ജിജോ പി. ജയിംസിന് (26) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷല്‍ കോടതി 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് 16 വയസു ള്ള പെണ്‍കുട്ടിയെ പീഡനത്തിനു വിധേയയാക്കിയെന്നാണ് കേസ്. മുത്തശിയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ 2016 ഒക്ടോബറില്‍ പ്രതി തട്ടിക്കൊണ്ടു പോകുകയായിരുന്നു. പുറംലോകം അറിഞ്ഞതോടെ തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രതിയുടെ വല്യച്ഛന്റെ ചെങ്ങന്നൂര്‍ വെണ്മണിയിലുള്ള വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടിയെ കാണാതായവിവരം മുത്തശി പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചറിയിക്കുകയും പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവം പുറം ലോകം അറിഞ്ഞതോടെ പ്രതിയുടെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് പെണ്‍കുട്ടിയെ പന്തളം പോലീസില്‍ ഏല്പിച്ചു . തുടര്‍ന്ന് പോലീസ് ജിജോയെ അറസ്റ്റ് ചെയ്തു.…
Read More