കൊച്ചി: തൃക്കാക്കര മില്ലുപടിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് വില്പനയും ഉപയോഗവും നടത്തിയ സംഭവത്തില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത് വമ്പന്മാരെന്ന് പോലീസ്. നാലു മാസം മുമ്പ് 20,000 രൂപയ്ക്ക് ജിഹാദ് എന്നയാള്‍ വാടകയ്ക്കെടുത്ത ഫ്ളാറ്റില്‍ ആഡംബര വാഹനങ്ങളില്‍ ആളുകള്‍ വന്നു പോകാറുണ്ടായിരുന്നുവെന്നു പോലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുകള്‍ ഉണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. സംസ്ഥാനത്തിന് പുറത്തു നിന്നാണ് സംഘത്തിന് മയക്കുമരുന്ന് ലഭിച്ചിരുന്നത്. പ്രതികള്‍ റിമാന്‍ഡിലാണ് കൊല്ലം അയത്തില്‍ ആമിനാ മന്‍സിലില്‍ ജിഹാദ് (30), കൊല്ലം വെള്ളിമണ്‍ ഇടവെട്ടം ശൈവത്തില്‍ അനില (29), നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി എര്‍ലിന്‍ (25) എന്നിവരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി എത്തിയിരുന്ന നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന തൈക്കൂട്ടത്തില്‍ രേവതിയില്‍ രമ്യ (23), കരുമാലൂര്‍ മനയ്ക്കപ്പടി കലൂരി അര്‍ജിത്ത് (24), ഗുരുവായൂര്‍ തൈക്കാട്…
Read MoreDay: October 8, 2021
‘കോവിഡ് പോയിട്ടൊന്നും ഇല്ല കേട്ടോ’; കോട്ടയം മെഡിക്കൽ കോളജിലെ പൊടിപാറ ബ്ലോക്കിൽ ‘പൊടി പാറും’ തിരക്ക്
ഗാന്ധിനഗർ: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനാ കേന്ദ്രത്തിൽ വൻ തിരക്ക്. ഇവിടുത്തെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാരുമില്ല. പൊടിപാറ ബ്ലോക്കിലെ പരിശോധനാ കേന്ദ്രത്തിൽ ഇന്നലെ വൈകുന്നേരം നാലുവരെ നൂറോളം പേരാണ് കോവിഡ് നിയന്ത്രണങ്ങൾ പോലും വകവയ്ക്കാതെ ഇവിടെ തടിച്ചുകൂടിയത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ രക്തവും മറ്റും പരിശോധിക്കാൻ ഇവിടെയാണ് നിർദേശിക്കാറുള്ളത്. ഇവിടെ പ്രവർത്തിക്കുന്ന കൗണ്ടറുകളുടെ എണ്ണത്തിലെ പരിമിതിയാണ് തിരക്കിനു കാരണമെന്നും പറയപ്പെടുന്നു. പരിശോധനയ്ക്കുള്ള വസ്തുക്കൾ സ്വീകരിക്കുന്നതിനും ഫീസ് ഈടാക്കുന്നതിനും പരിശോധനാ റിപ്പോർട്ടുകൾ വാങ്ങുന്നതിനും ഓരോ കൗണ്ടറുകൾ മാത്രമാണുളളത്. കൂടുതൽ കൗണ്ടറുകൾ തുറക്കുകയും പരിശോധനാ ഫലം തിരികെ നൽകുന്നതിനു സമയം ക്രമീകരിക്കുകയും ചെയ്താൽ തിരക്ക് ഒഴിവാക്കാൻ കഴിയും. അധികൃതർ അടിയന്തരമായി ഇക്കാര്യം നടപ്പിലാക്കണമെന്നു രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.
Read Moreആറ്റിങ്ങലിൽ വൻ തീപിടിത്തം ! കത്തിപ്പോയത് നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം; കാരണമായി പറയുന്നത് ഇങ്ങനെ…
ആറ്റിങ്ങല്‍: വ്യാപാര സ്ഥാപനമായ മധുരഅലുമിനിയം സ്റ്റോറില്‍ വൻതീപിടുത്തം. കെട്ടിടം ഏതാണ്ട് പൂർണമായി കത്തി നശിച്ചു. 33 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. കച്ചേരിനട ബിടിഎസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മധുരഅലുമിനിയം സ്റ്റോറില്‍ ഇന്ന് 4.15-ഓടെയാണ് തീപിടുത്തമുണ്ടായത്. ശിവസുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മകള്‍ സുനിത നടത്തുന്ന പാത്രക്കടയും സുനിതയുടെ മകള്‍ നടത്തുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ കടയുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഫയര്‍ഫോഴ്സിന്റെ പത്ത് യൂണിറ്റെത്തിയാണ് തീയണച്ചത്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്. തടികൊണ്ടുള്ള തട്ടോടുകൂടിയ ഇരുനില കെട്ടിടമണ് കത്തിപ്പോയത്. പാത്രക്കടയില്‍ 25 ലക്ഷം രൂപയുടെയും പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ കടയില്‍ 8 ലക്ഷം രൂപയുടെയും സ്റ്റോക്കുണ്ടായിരുന്നതായി ഉടമസ്ഥര്‍ പറയുന്നു. വൈദ്യുതി ഷോര്‍ട്സര്‍ക്യൂട്ടാകാം തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
Read More‘ഒരു കാർ വരുത്തിയ പ്രശ്നങ്ങൾ’ തീരുന്നില്ല;വൈക്കത്തെ കാർ തട്ടിയെടുത്ത സംഭവത്തിലെ രണ്ട് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു
വൈക്കം: പണയമായി നൽകിയ കാർ ഉപയോഗക്ഷമമല്ലാത്തതിനാൽ പണം തിരിച്ചു കിട്ടാൻ ഇടനിലക്കാരനായി നിന്ന മട്ടാഞ്ചേരിക്കാരനെ മർദ്ദിക്കുകയും ഇയാൾ എത്തിയ ബിഎംഡബ്ല്യു കാർ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പിടികിട്ടാനുള്ള രണ്ട് പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി. ഒളിവിൽ പോയ കാസർഗോഡ് ജില്ലക്കാരായ പ്രതികൾക്കായി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് വൈക്കം വല്ലകം, ഉദയനാപുരം, ഇരുന്പൂഴിക്കര, തലയോലപറന്പ് സ്വദേശികളായ നാലുപേരെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പണയമായി നൽകിയ എക്സ് യുവി 500, ബിഎംഡബ്ല്യു എന്നീ കാറുകളും പോലീസ് പിടിച്ചെടുത്തിരുന്നു. മട്ടാഞ്ചേരി സ്വദേശിയായ ഇടനിലക്കാരൻ വല്ലകം സ്വദേശിയിൽ നിന്നു 3,65,000 രൂപ വാങ്ങി കാസർഗോഡ് സ്വദേശികൾക്ക് നൽകി. അവരിൽനിന്ന് എക്സ് യുവി 500 കാർ പണയമായി വാങ്ങി വല്ലകം സ്വദേശിക്ക് നൽകി. എന്നാൽ കാർ ഉപയോഗ്യശൂന്യമാണെന്നും പണം തിരിച്ചു നല്കി കാർ തിരിച്ചു…
Read Moreഒരു കുടുംബത്തിലെ നാലു പേരെ അവശനിലയിൽ കണ്ടെത്തിയ സംഭവം ! ആഹാരത്തിൽ വിഷം കലർന്നതായി സംശയം; തങ്ങൾ പ്രത്യേകിച്ച് ഒന്നും കഴിച്ചില്ലെന്ന് കുടുംബം
കൊട്ടാരക്കര: വിലങ്ങറയിൽ ഒരു കുടുംബത്തിലെ നാലുപേരെ അവശനിലയിൽ കണ്ടെത്തിതിയ സംഭവത്തിൽ വിഷം ഉള്ളിൽച്ചെന്നതായി സംശയം. വിലങ്ങറ ചരുവിള പുത്തൻവീട്ടിൽ സുദർശനൻ(45), ഭാര്യ ഗീതാകുമാരി(39), മക്കൾ നീതു(18), നിതീഷ്(13) എന്നിവരെയാണ് അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടാവസ്ഥയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. അഡ്മിഷനുമായി ബന്ധപ്പെട്ട് ഐ.ടി.ഐയിൽ പോയിട്ടുവന്നതാണ് ഗീതാകുമാരിയും നീതുവും. ഇവർ തിരികെയെത്തി അധികം വൈകാതെ നിതീഷിന് ശാരീരിക അസ്വസ്ഥതകൾ കണ്ടുതുടങ്ങുകയും ഛർദ്ദിക്കുകയും ചെയ്തു. നിതീഷിനെയും കൂട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയ ഗീതാകുമാരിയ്ക്കും അവശതയുണ്ടായി. തൊട്ടുപിന്നാലെ വീട്ടിലുണ്ടായിരുന്ന സുദർശനനും നീതുവും അവശരായതോടെയാണ് വിഷം ഉള്ളിൽ ചെന്നതായ സംശയം ഉടലെടുത്തത്. കഴിച്ച ആഹാരത്തിൽ നിന്നും സംഭവിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. പോലീസ് മൊഴിരേഖപ്പെടുത്താൻ ആശുപത്രിയിൽ എത്തിയെങ്കിലും തങ്ങൾ പ്രത്യേകിച്ച് ഒന്നും കഴിച്ചില്ലെന്നാണ് നാലുപേരും പറഞ്ഞത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സുദർശനൻ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ…
Read Moreകുടുംബത്തിനും സ്വത്തിനും പോലീസ് സംരക്ഷണം നല്‍കണം..! മോന്സന് മാവുങ്കലിനെതിരേ പരാതി നല്‍കിയവര്‍ക്ക് ജീവനു ഭീഷണി; പരാതിക്കാര്‍ പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: അധോലോക ബന്ധമുള്‍പ്പെടെയുള്ള അവകാശവാദങ്ങളുന്നയിച്ച മോന്സന് മാവുങ്കലിനെതിരേ പരാതി നല്കിയവര് തുടര്‍ച്ചയായുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണം തേടി. കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീര്‍, യാക്കൂബ് പുറായില്‍, തൃശൂര്‍ സ്വദേശി അനൂപ് വി. അഹമ്മദ്, മലപ്പുറം സ്വദേശി ഷാനിമോന്‍ പരപ്പന്‍ എന്നിവരാണ് മുഖ്യമന്ത്രി മുമ്പാകെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ സുരക്ഷ നല്‍കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് അതത് പോലീസ് സ്റ്റേഷന് നിര്‍ദേശം നല്കി. ഷമീറിന്റെ പരാതിയില്‍ പന്തീരാങ്കാവ് പോലീസാണ് അന്വേഷണം നടത്തുന്നത്. പരാതി സ്വീകരിച്ചതായി ഷമീറിന് പോലീസ് സ്റ്റേഷനില്‍ നിന്ന് രസീത് ലഭിച്ചു. ബുധനാഴ്ചയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മോന്‍സനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ഭീഷണിയാണ് ഉണ്ടാവുന്നതെന്നാണ് ഇവര്‍ പറയുന്നത്. മോന്‍സനുമായി ബന്ധമുള്ളവരും അല്ലാത്തവരുമായ നിരവധി രാഷ്ട്രീയ-സിനിമാ-പോലീസ് മേഖലയിലെ ഉന്നതരെ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ…
Read Moreസംസ്ഥാന പോലീസിനുള്ളിലെ അഴിമതിയെയും അനീതിയെയും എതിര്‍ത്തു; ഐപിഎസുകാരന്റെ സ്ഥാനക്കയറ്റത്തിന് വിലക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാന പോലീസിനുള്ളിലെ തിന്മകളെ എതിര്‍ത്ത ഐപിഎസ് ഓഫീസറുടെ സ്ഥാനകയറ്റം ആഭ്യന്തരവകുപ്പ് തടഞ്ഞു. ഉന്നതപോലീസുദ്യോഗസ്ഥര്ക്ക് സല്യൂട്ട് നല്‍കുന്നത് മുതല്‍ അമിത ജോലിക്കെതിരേ വരെ രംഗത്തെത്തിയ കോസ്റ്റല്‍ എഐജി ന്റെ സ്ഥാനകയറ്റമാണ് റദ്ദാക്കിയത്. അതേസമയം 2007 ലെ ജയനാഥിന്റെ ബാച്ചിലുള്ള മറ്റു മൂന്ന് ഐപിഎസുകാര്‍ക്കും ഡെപ്യൂട്ടി ഇന്‍സ്പക്ടര്‍ ജനറലായി (ഡിഐജി) സ്ഥാനകയറ്റം നല്കി ബുധനാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി. 2007 ബാച്ചില്‍ കേരള കേഡറില്‍ ജയനാഥിന് പുറമേ ദേബേഷ്കുമാര്‍ ബഹ്റ, രാജ്പാല് മീണ, ഉമ ബഹ്റ എന്നിവരായിരുന്നുള്ളത്. എന്നാല്‍ സംസ്ഥാന പോലീസില്‍ തന്നെ തുടരുന്ന ജയനാഥിനെതിരേയുള്ള നീക്കം പോലീസിനുള്ളിലും ഇതിനകം ചര്‍ച്ചയായി മാറി. ഇവര്‍ മൂന്നുപേരും ഇപ്പോള്‍ കേന്ദ്രസര്‍വീസില്‍ ഡപ്യൂട്ടേഷനിലാണ്. അതേസമയം സ്ഥാനകയറ്റം റദ്ദാക്കിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് വിവരം. ഉന്നതപോലീസുദ്യോഗസ്ഥരുടെ അനീതിക്കെതിരേ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ ജയനാഥിനെതിരേ വകുപ്പ്തല അന്വേഷണത്തിന് ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഈ…
Read Moreസ്വർണ്ണപ്പണ തട്ടിപ്പ്; വികാസ് ഒന്നും സംശയിക്കാതെ അവരോടൊപ്പം നടന്നു, പക്ഷേ… ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഒളിവിൽ
കുറവിലങ്ങാട്: പണയ സ്വർണം എടുക്കാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രധാന പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മാഞ്ഞൂർ ഞാറപ്പറന്പിൽ ജോബിൻ(23), കോതനല്ലൂർ ഇടച്ചാലിയിൽ സജി പൈലി (36) എന്നിവരാണ് പോലീസ് പിടിയിലായത്. പ്രധാന പ്രതി മോനിപ്പിള്ളി സ്വദേശി ജെയ്സിനു വേണ്ടിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിയെടുത്ത പണം ജെയ്സിന്റെ പക്കലാണുള്ളത്. തൃശൂരിൽ പ്രവർത്തിക്കുന്ന ഗോൾഡ് പോയിന്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ കൂട്ടുങ്കൽ വികാസി (41)ന്റെ കൈയിൽ നിന്നാണ് സംഘം പണം തട്ടിയെടുത്തത്. സജിയുടെയും ജെയ്സിന്റെയും പേരിൽ നിരവധി കേസുകളുണ്ട്. മൂവരും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഒളിവിൽ പോയ ജെയ്സിനെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണം പണമടച്ച് എടുത്തുനൽകുമെന്ന പരസ്യം കണ്ടാണ് മൂന്നംഗസംഘം തട്ടിപ്പിന് പദ്ധതിയിട്ടത്. ഇത്തരത്തിലുള്ള പരസ്യത്തിലെ ഫോണ്‍നന്പറിൽ ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട വികാസിനെ…
Read Moreഐഎസില്‍ ചേര്‍ന്നുവെന്നു പറഞ്ഞ പ്രജു എവിടെ? കേന്ദ്രത്തിന്റെ ഐഎസ് ലിസ്റ്റില്‍ പ്രജുവില്ല; മൂന്നുവര്‍ഷം മുമ്പ് മൂന്നാറില്‍ കണ്ടതായി വിവരം
കെ.ഷിന്റുലാല്‍ കോഴിക്കോട് : ഐഎസില്‍ ചേര്‍ന്നവരുടെ കൂട്ടത്തില്‍ മലയാളിയായ കോഴിക്കോട് സ്വദേശിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവാതെ കേന്ദ്രസര്‍ക്കാര്‍. കോഴിക്കോട് ബാലുശേരി തുരുത്യാട് സ്വദേശിയായ പ്രജു (മുഹമ്മദ് അമീന്) ഐഎസില്‍ ചേര്‍ന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി രണ്ടാഴ്ചയായിട്ടും ഇതു സ്ഥിരീകരിക്കാന്‍ കേന്ദ്രഏജന്സികള്ക്കു കഴിഞ്ഞിട്ടില്ല. സംസ്ഥാന പോലീസിനും ഇക്കാര്യത്തിലുള്ള അവ്യക്തത തുടരുകയാണ്. പ്രജു എങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ ഐഎസ് പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നതാണ് അന്വേഷണ ഏജന്‍സികളെ കുഴക്കുന്നത്. ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ പട്ടിക വ്യക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രജുവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഐഎസില്‍ ചേര്‍ന്നവരുടെ മുഴുവന്‍ വിവരങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശേഖരിക്കുന്നുണ്ട്. എന്നാല്‍ പ്രജുവിനെക്കുറിച്ചുള്ള യാതൊരു വിവരം ഇതുവരേയും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്. രാജ്യത്തെ ഐഎസ് കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പട്ടികയിലും പ്രജു ഉള്‍പ്പെട്ടിട്ടില്ല. അഫ്ഗാനില്‍ ഉള്‍പ്പെട്ട ഐഎസിലെ മലയാളികളുടെ പട്ടികയിലും പ്രജുവിന്റെ വിവരങ്ങളില്ല. അതേസമയം, പ്രജു ഐഎസില്‍ ആകൃഷ്ടനാവാനുള്ള…
Read Moreകറുകച്ചാലിലെ അരുംകൊല;ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക; മനേഷ് ഓടി, വടിവാളുമായി പിന്നാലെ അവരും…കറുകച്ചാൽ കുഴപ്പം പിടിച്ച സ്ഥലമായോ ?
കങ്ങഴ (കോട്ടയം): മുണ്ടത്താനത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തിയശേഷം കാൽപാദം മുറിച്ചെടുത്ത് റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു.മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ തന്പാന്റെ മകൻ മനേഷ് (32) ആണ് മരിച്ചത്. സംഭവശേഷം പ്രതികളായ കടയിനിക്കാട് വില്ലൻപാറയിൽ പുതുപ്പറന്പിൽ ജയേഷ് (32), കുമരകം കവണാറ്റിൻകര സച്ചു ചന്ദ്രൻ (23) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മനേഷിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. കൊലപാതകത്തിനു പ്രതികൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികളെ ഇന്നു സ്ഥലത്തെത്തിച്ചു തെളിവെടുത്തേക്കും. കൊലപാതകത്തിനുശേഷം മുറിച്ചു മാറ്റിയ കാൽപാദം ജയേഷും സച്ചുവും ചേർന്നു കങ്ങഴ ഇടയപ്പാറ കവലയിൽ റോഡരികിൽ ഉപേക്ഷിച്ചശേഷം മണിമല സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കാൽപാദം കണ്ടതോടെ നാട്ടുകാരും പോലീസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് മുണ്ടത്താനത്തു നിന്നും ഒന്നരകിലോമീറ്റർ മാറി മുണ്ടത്താനം ചെളിക്കുഴിയിലെ റബർതോട്ടത്തിൽ…
Read More