റസിയ എന്ന പേര് എനിക്ക് ഇഷ്ടമാണ് പക്ഷെ റസിയ ആയി ജീവിക്കാന്‍ യാതൊരു താല്‍പര്യവുമില്ല ! രാധിക റസിയ എന്ന പേരിനെക്കുറിച്ച് രാധിക പറയുന്നതിങ്ങനെ…

ലാല്‍ജോസ്-പൃഥിരാജ് കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായ ക്ലാസ്‌മേറ്റ്‌സില്‍ റസിയ എന്ന കഥാപാത്രമായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് രാധിക. സംഗീത ആല്‍ബങ്ങളിലൂടെ മലയാളത്തില്‍ ഒരു സമയത്ത് മിന്നും താരമായിരുന്ന രാധിക. പിന്നീട് സിനിമയിലും താരം മികവു തെളിയിക്കുകയായിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ്ലാല്‍ ഒരുക്കിയ സുപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്നാം കോളനിയില്‍ ബാലതാരമായി തുടക്കം കുറിച്ച താരമാണ് രാധിക. തുടര്‍ന്ന് ഇരുപത്തഞ്ചിലധികം സിനിമകളില്‍ നടി അഭിനയിച്ചു. നായികയായും സഹനടിയായും ചെറിയ റോളുകളിലുമൊക്കെ രാധിക മോളിവുഡില്‍ എത്തിയിരുന്നു. പിന്നീട് മലയാളത്തില്‍ നായികയായും സഹനടിയായും സജീവമായിരുന്ന താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു ക്ലാസ്മേറ്റ്‌സ്. ലാല്‍ജോസ് സംവിധാനം ചെയ്ത ഈ ക്യാമ്പസ് ചിത്രത്തില്‍ പ്രാധാന്യമുളള റോളില്‍ തന്നെയായിരുന്നു രാധിക അഭിനയിച്ചത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് നടി ഇന്നും അറിയപ്പെടുന്നത്. സുകുവിനും…

Read More

 ക്ലാസിൽ കയറാതെ അവർ എങ്ങോട്ട് പോയി?  കൊട്ടിയത്തു നിന്നും കൂട്ടുകാരികളായ രണ്ട് യുവതികളെ കാണാതായി

കൊട്ടിയം: കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കാൻ പോയ കൂട്ടുകാരികളായ രണ്ട് യുവതികളെ കാണാതായി. ഉമയനല്ലൂർ വാഴപ്പള്ളി സ്വദേശി പതിനെട്ടുകാരിയെയും കൂട്ടുകാരി പെരുമ്പുഴ സ്വദേശി 21 കാരിയെയുമാണ് കാണാതായത്. ഇരുവരും 23-ന് രാവിലെ സ്ഥാപനത്തിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതാണ്. വീട്ടിലെത്തുന്ന പതിവു സമയം കഴിഞ്ഞിട്ടും എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ സ്ഥാപനത്തിലും മറ്റും അന്വേഷിച്ചു. കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കൊട്ടിയം പോലീസിൽ പരാതിപ്പെട്ടു.പരാതിയിൽ ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു. അന്വേഷണം നടത്തി വരികയാണെന്ന് കൊട്ടിയം പോലീസ് പറഞ്ഞു.

Read More

125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ ന്യായീകരണമില്ല ! ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ക്യാമ്പെയ്‌നുമായി പൃഥിരാജും…

കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനുമേല്‍ ജലബോംബ് പോലെ നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു മാറ്റാന്‍ ക്യാമ്പെയ്‌നുമായി നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരന്‍. #DecommissionMullaperiyaarDam എന്ന ഹാഷ് ടാഗില്‍ ആണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ തന്റെ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. നാല്‍പതുലക്ഷം ജീവനുകള്‍ക്ക് വേണ്ടിയെന്ന കാപ്ഷന്‍ അടങ്ങിയ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെ തന്നെയായാലും 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തത് ആണെന്ന് പൃഥ്വിരാജ് പറഞ്ഞു. പൃഥിയുടെ വാക്കുകള്‍ ഇങ്ങനെ…’വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെയായാലും ഇനി എന്തൊക്കെ ആണെങ്കിലും, 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ ന്യായീകരണമില്ല. രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സയമമാണ് ഇത്. നമുക്ക് നമ്മുടെ ഭരണകൂടത്തെ വിശ്വസിക്കാനേ കഴിയൂ. ശരിയായ തീരുമാനം കൈക്കൊള്ളാന്‍ നമ്മുടെ ഭരണകൂടത്തിന് കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം’…

Read More

ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും പരിഹാരമുണ്ടാകും; ധീരജവാന്‍റെ കുടുംബത്തിന് ആശ്വാസമേകാൻ കേന്ദ്ര സഹമന്ത്രി എത്തി

കൊട്ടാരക്കര: വീരമൃത്യു വരിച്ച ധീരജവാൻ ഓടനാവട്ടം കുടവട്ടൂർ ശിൽപാലയത്തിൽ വൈശാഖിന്‍റെ കുടുംബത്തിന് ആശ്വാസമേകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വൈശാഖിന്‍റെ വീട്ടിലെത്തി. രാജ്യത്തിന് വേണ്ടിയാണ് വൈശാഖ് ജീവത്യാഗം ചെയ്തതെന്നും കുടുംബത്തിന്‍റെ ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും വി. മുരളീധരൻ പറഞ്ഞു. മാതാപിതാക്കളായ ബീനാകുമാരി, ഹരികുമാർ, സഹോദരി ശില്പ എന്നിവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ശനിയാഴ്ച വൈകുന്നേരം 6.45നാണ് തിരുവനന്തപുരത്ത് നിന്നും മന്ത്രി വി. മുരളീധരൻ വൈശാഖിന്‍റെ വീട്ടിലെത്തിയത്. വൈശാഖിന്‍റെ സ്മൃതി കുടീരത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം മാതാപിതാക്കളെ കണ്ട് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പ് നൽകി. ബിജെപി ജില്ലാ പ്രസിഡന്‍റ് ബി. ബി. ഗോപകുമാർ, ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, ജില്ലാ സെക്രട്ടറി പത്മകുമാരി, മണ്ഡലം പ്രസിഡന്‍റുമാരായ വയയ്ക്കൽ സോമൻ, ബിജു പുത്തയം, സതീഷ് മഞ്ജല്ലൂർ, സംസ്ഥാന സമിതി അംഗം ബി. രാധാമണി, കെ. ആർ.…

Read More

കടത്തിലാണെങ്കിലും ജോലി ചെയ്യുന്നവർക്ക് ശമ്പളം;  പൊതുപണിമുടക്ക് ദിവസത്തെ ശമ്പളം കെഎസ്ആർടിസിയും കൊടുക്കും

സ്വന്തം ലേഖകൻചാത്തന്നൂർ: നഷ്ടങ്ങളുടെ കണക്കുകൾ മാത്രം പറയുന്ന കെ എസ് ആർ ടി സി മാനേജ്മെന്‍റ് പൊതുപണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളം നല്കാൻ തീരുമാനിച്ചു. കഴിഞ്ഞ സെപ്റ്റംബർ 29-ന് നടത്തായ പണിമുടക്ക് ദിവസത്തെ വേതനമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന ഭരണം നടത്തുന്ന ഇടതു മുന്നണി കൂടി പങ്കെടുത്ത സമരമായിരുന്നു നടന്നത്. സിവിൽ സർജന്‍റെ റാങ്കിലുള്ള ഡോക്ടർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളവർക്ക് വേതനം നല്കാം എന്ന തീരുമാനമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഹാജർ ക്രമീകരിക്കുന്നതിനായി ഹാജരാകാത്ത ജീവനക്കാരുടെ അഭാവം ഹാജരായി കണക്കാക്കാനും അന്നത്തെ വേതനം വിതരണം ചെയ്യാനുമാണ് ഉത്തരവ്. ഇതിന് ശേഷമുള്ള അവധികൾ ഇൻക്രിമെന്‍റ് ഗ്രേഡ് പ്രമോഷൻ തുടങ്ങിയ ആനുകുല്യങ്ങൾ താത്ക്കാലികമായി അനുവദിക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്. ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ക്രമീകരിക്കുന്നതും തിരികെ ഈടാക്കേണ്ട പക്ഷം തുടർന്നുള്ള വേതനത്തിൽ നിന്നും കുറവ് ചെയ്യുന്നതാണെന്നും വ്യക്തമാക്കുന്നുണ്ട്. ഈ പൊതുപണിമുടക്ക് ദിവസം…

Read More

കാലാവസ്ഥാ വ്യതിയാനം യുവാക്കളെ ആശങ്കാകുലരാക്കുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു ! പുതിയ സര്‍വേ ഫലം ചര്‍ച്ച ചെയ്യേണ്ടത്…

കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ചിന്തിച്ച് യുവാക്കള്‍ കടുത്ത വിഷാദത്തിനും കുറ്റബോധത്തിനും അടിമപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ ലോക നേതാക്കള്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുമെന്നുള്ള ആശങ്കകളും യുവജനങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള 2015 പാരീസ് ഉടമ്പടി എങ്ങനെ നടപ്പാക്കാമെന്നതിനെ സംബന്ധിച്ച് ഈ മാസാവസാനം ആരംഭിക്കുന്ന ഗ്ലാസ്‌ഗോയിലെ യുഎന്‍ ചര്‍ച്ചകള്‍ക്ക് (2021 United Nations Climate Change Conference)മുന്നോടിയായി ചില ഗവേഷണങ്ങളും നടത്തിയിരുന്നു. ഓണ്‍ലൈന്‍ പ്രചാരണ ശൃംഖലയായ ആവാസിന്റെ ധനസഹായത്തോടെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ബാത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തിലെ സര്‍വ്വേയിലായിരുന്നു ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ ഇന്നുവരെയുള്ള ഏറ്റവും വലിയ പഠനങ്ങളിലൊന്നായ ഇതില്‍ 10 രാജ്യങ്ങളിലായി 16-25 വയസ് പ്രായമുള്ള 10,000 യുവാക്കളെ പങ്കെടുപ്പിച്ചുക്കൊണ്ടാണ് സര്‍വേ നടത്തിയത്. സെപ്റ്റംബറില്‍ സര്‍വ്വേ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭാവി ഭീതിജനകമായിരിക്കുമെന്നാണ് സര്‍വേയില്‍…

Read More

തൊഴുത്തിൽ കെട്ടിയ  ലക്ഷങ്ങൾ വിലവരുന്ന രണ്ടു കാളകളെ മോഷ്ടിച്ചു കടത്തി; അപരിചിതരെ കണ്ടിട്ടും കാളകൾ ശബ്ദിക്കാതിരുന്നതിൽ സംശയം

വണ്ടിത്താവളം: വീടിന്‍റെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു വിലക്കൂടിയ കാളകളെ കാണാതായതായി ഉടമ മീനാക്ഷിപുരം പോലിസിൽ പരാതി നൽകി.വണ്ടിത്താവളം അയ്യപ്പൻകാവ് റഷീദാണ് പരാതിക്കാരൻ. ഇന്നലെ പുലർച്ചെ പതിവുപോലെ ഉടമ തൊഴുത്തിൽ ചെന്നപ്പോഴാണ് സംഭവം അറിയുന്നത്. വണ്ടിത്താവളം ടൗണിലുള്ള ഒരു വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ സംശാസ്പദമായ സാഹചര്യത്തിൽ തത്തമംഗലം ഭാഗത്തേക്ക് പാഞ്ഞു പോവുന്നത് കാണപ്പെടുന്നുണ്ട്. ടാർപോളിൻ കൊണ്ട് പിൻഭാഗം പൂർണ്ണമായും മറച്ച നിലയിലാണുള്ളത്. പുലർച്ചെ 1.35നാണ് വാഹനം കടന്നിരിക്കുന്നത്. നാൽക്കാലി മോഷണവുമായി ബന്ധപ്പെട്ട് പോലിസിനു പ്രാഥമിക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്.ടൗണിൽ അജ്ഞാത വാഹനം കടക്കുന്നതിനു സെക്കന്‍റുകൾക്കു മുന്നിൽ മുന്നു ബൈക്കുകളും പോവുന്നുത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സവാരി വണ്ടിയിൽ ഉപയോഗിക്കുന്ന രണ്ടു കാളകൾക്ക് ഒരു ലക്ഷത്തിൽ കൂടുതൽ വില കണക്കാക്കുന്നുണ്ട്. ബസ് സ്റ്റോപ്പിനു മുന്നിൽ ജനവാസ കേന്ദ്രത്തിലാണ് റഷീദിന്‍റെ വിട്. വെറും പത്തടി വ്യത്യാസത്തിലാണ് തൊഴുത്തിൽ മൂന്നു കാളകളെ കെട്ടിയിരുന്നത്. അവയിൽ…

Read More

ചെറുപ്രായത്തിൽ മയക്കുമരുന്നിന് അടിമയാകുന്നത് നല്ലതല്ല! അവനു നല്ല ഭാവിയുണ്ട്, ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം.. ഷാരൂഖിനോട് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ആര്യൻ ഖാനെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ചെറുപ്രായത്തിൽ മയക്കുമരുന്നിന് അടിമയാകുന്നത് നല്ലതല്ലെന്നും ഏതാനും മാസത്തേക്ക് അവനെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്നുമാണ് ഷാരൂഖ് ഖാനോട് കേന്ദ്രമന്ത്രിയുടെ ഉപദേശം. ആര്യന് നല്ല ഭാവിയുണ്ട്. അവനെ ജയിലിൽ ഇടുന്നതിന് പകരം ഒന്നോ രണ്ടോ മാസം ലഹരി വിമുക്ത കേന്ദ്രങ്ങളിലേക്കാണ് മാറ്റേണ്ടത്. ഈ രാജ്യത്ത് ഇതിനായി ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. അപ്പോൾ അവന്‍റെ എല്ലാ ശീലവും മാറിക്കൊള്ളും- കേന്ദ്രമന്ത്രി പറഞ്ഞു. എൻസിബി സോണൽ ഡ‍യറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ ഈ മാസം മൂന്നിനാണ്, മുംബൈ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഉൾപ്പെടെ പ്രതികളെ അറസ്റ്റ്ചെയ്തത്. ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് മുംബൈ ആർതർ റോഡ് ജയിലിൽ വിചാരണത്തടവുകാരനായി തുടരുകയാണ് ആര്യൻ.

Read More

കളിയാക്കലുകൾ, സമൂഹം ഒറ്റപ്പെടുത്തി..! കുറിച്ചിയിൽ പീഡനത്തിനിരയായ 10 വയസുകാരിയുടെ പിതാവ് ജീവനൊടുക്കിയതിൽ കുടുംബം പറയുന്നത് ഇങ്ങനെ…

കോട്ടയം: കുറിച്ചിയിൽ പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കിയത് സമീപവാസികളുടെ കളിയാക്കലിനെ തുടർന്നെന്ന് ബന്ധുക്കൾ. പീഡന പരാതിക്ക് ശേഷം പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ സമൂഹം ഒറ്റപ്പെടുത്തിയതായി പെൺകുട്ടിയുടെ കുടുംബം പറയുന്നു. കേസ് ഒത്തുതീർപ്പാക്കാൻ പണം വാങ്ങിയെന്ന് ചിലർ പ്രചാരണം നടത്തി. കഴിഞ്ഞ ദിവസവും വീടിന് പുറത്തിറങ്ങിയപ്പോൾ സംശയത്തോടെയാണ് ആളുകൾ നോക്കിയത്. ഇതൊക്കെ പെൺകുട്ടിയുടെ പിതാവിന് വലിയ മനോവിഷമമുണ്ടാക്കിയെന്നും തുടർന്നാണ് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറഞ്ഞു. പെണ്‍കുട്ടിയെ ഒരു മാസത്തോളം പീഡിപ്പിച്ച പലചരക്ക് കടയുടമ ശനിയാഴ്ചയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശി യോഗിദാസൻ (74) ആണ് അറസ്റ്റിലായത്.പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയിൽ വച്ച് പീഡിപ്പിച്ചത്. ‌‌‌‌‌ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു പിതാവ്.

Read More

മുല്ലപ്പെരിയാറിൽ കുഴപ്പമൊന്നുമില്ല; സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടക്കുന്നു; അനാവശ്യ ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇപ്പോൾ പ്രത്യേകമായൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടക്കുകയാണ്. അനാവശ്യ ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ പറഞ്ഞിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതി നിഴലിക്കുന്നുണ്ടെന്നാണ് സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ഫോണിൽ സംസാരിച്ചു. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും, സുരക്ഷയ്ക്കും ഹ്രസ്വ കാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Read More