മുണ്ടക്കയം: തുടർച്ചയായുണ്ടാകുന്ന മഴയും ഉൾപൊട്ടലും മലയോരമേഖലയെ ഭീതിയിലാഴ്ത്തുന്നു. ഇന്നലെ മണിക്കൂറുകൾ നീണ്ടു നിന്ന മഴയ്ക്കു പിന്നാലെ രാത്രിയിൽ കൊക്കയാർ പഞ്ചായത്തിലെ ഉറുന്പിക്കര മലയിലും മേലോരം അഴങ്ങാട് അടികാട് ഭാഗത്തും ചെറിയ ഉരുൾപൊട്ടലുണ്ടായിരുന്നു. ആൾതാമസമില്ലാത്ത പ്രദേശം ആയിരുന്നതിനാലും ചെറിയ തോതിലുള്ള ഉരുൾ പൊട്ടലായതിനാലും ആളപായമില്ല. മാനത്ത് കാറും കോളും നിറയുന്നതോടെ മഹാദുരന്തമാണോ മുന്നിലെന്ന ആശങ്കയിലാണ് ഓരോ വീടുകളും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ അതിശക്തമായ മഴയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഇന്നലെ മണിക്കൂറുകളോളം ശക്തമായ മഴ പെയ്തതിനു പിന്നാലെയാണ് ഉറുന്പിക്കര പാപ്പാനിതോട് ഒന്നാം പാലത്തിനു സമീപത്തും മേലോരം വാർഡിലെ അടികാട് ഭാഗത്തും ഇന്നലെ രാത്രിയോടെ ഉരുൾ പൊട്ടിയത്. ഇതോടെ ഉറുന്പിക്കരയിൽനിന്നുള്ള പാപ്പാനി തോട്ടിലും മേലോരത്തുനിന്നുള്ള കൊടികുത്തിയാറ്റിലും ശക്തമായ ഒഴുക്കാണുണ്ടായത്. മുണ്ടക്കയം പഞ്ചായത്തിലെ ഏറ്റവും നിരന്ന പ്രദേശങ്ങളിലൊന്നായ വണ്ടൻപതാൽ മേഖലയും കഴിഞ്ഞദിവസം വെള്ളത്തിൽ മുങ്ങിയതോടെ…
Read MoreDay: October 25, 2021
സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍… ഇവര്‍ക്കൊന്നും മടുത്തില്ലേ..! എനിക്ക് ഇങ്ങനെയാണെങ്കില്‍ അവരുടെ അക്കൗണ്ടില്‍ എന്തായിരിക്കും ? സോന നായർ പറയുന്നു…
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വിമര്‍ശിക്കാന്‍ വേണ്ടി ഒരു വിഭാഗം ആളുകളുണ്ട്. ഞാന്‍ അതെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നെ കുറിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍ എന്നൊക്കെയാണ് കാണുക. ഇവര്‍ക്കൊന്നും മടുത്തില്ലേന്ന് ഞാന്‍ തന്നെ ചോദിക്കും. ഇതിനെക്കാളും ഹോട്ട് ആയിട്ട് അഭിനയിക്കുന്ന ഒരുപാട് നടിമാര്‍ ഇവിടെ ഉണ്ട്. എനിക്ക് ഇങ്ങനെയാണെങ്കില്‍ അവരുടെ അക്കൗണ്ടില്‍ എന്തായിരിക്കും. അത് ഞാന്‍ നോക്കാറു പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസില്‍ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. ഞാനത് മൈന്‍ഡ് ചെയ്യാറില്ല. -സോന നായർ
Read Moreഎന്തിനും ഏതിനും കൈക്കൂലി ! ഓഫീസിനു മുമ്പില്‍ കിടന്ന തഹസീല്‍ദാരുടെ വാഹനം കത്തിച്ചു; ഒരാള്‍ പിടിയില്‍…
അഴിമതിക്കാരനാണെന്നാരോപിച്ച് തഹസീല്‍ദാരുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം കത്തിച്ച് യുവാവ്. തമിഴ്നാട്ടിലെ കണ്ടാച്ചിപുരത്താണ് സംഭവം. ബോലേറോ വാഹനമാണ് കത്തിച്ച് കളഞ്ഞത്. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴെക്കും വാഹനത്തിന്റെ ഉള്‍വശം പൂര്‍ണമായി കത്തിയിരുന്നു. ഒരാള്‍ ഓഫീസിന്റെ മുറ്റത്ത് എത്തി വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ടിന്നര്‍ വാഹനത്തിനകത്തേക്ക് ഒഴിച്ച് തീകൊളുത്തന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. അതിന് ശേഷം അയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. തഹസില്‍ദാര്‍ അഴിമതിക്കാരനാണെന്നും എല്ലാത്തിനും കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് വാഹനത്തിന് തീകൊളുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഓഫീസിന്റെ 20 ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയിക്കുന്നതായും അന്വഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
Read Moreഅനുവിന് മടങ്ങേണ്ട, അപകട നിലയിലായ വീട്ടിലേക്ക്…! അച്ഛന്റെ പേരിലുള്ള രണ്ടു സെന്റ് ഭൂമിയിൽ വലിയ വീടൊന്നും വേണ്ട, അടച്ചുറപ്പുള്ള ഒരു വീട്… നിറഞ്ഞകണ്ണുകളോടെ അനു…
ചെങ്ങന്നൂർ : താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ക്യാംപുകൾ വിട്ട് വീടുകളിലേക്കു മടങ്ങി പോകാനുള്ള തിടുക്കത്തിലാണ് എല്ലാവരും. ഇതിനു മുന്നോടിയായി പുരുഷന്മാരും മുതിർന്ന സ്ത്രീകളുമടക്കം പലരും തങ്ങളുടെ വീടുകളിലെത്തി ശുചീകരണത്തിനു തുടക്കവുമായി. എന്നാൽ, മുളക്കുഴ പഞ്ചായത്ത് നാലാം വാർഡിൽ ചെമ്പൻചിറ പുതുവൽ വീട്ടിൽ പ്രഭയുടെ മകൾ പൂർണ ഗർഭിണികൂടിയായ അനു (26 )വിന് വീട്ടിലേക്കുള്ള മടക്ക യാത്രയെക്കുറിച്ചു ചിന്തിക്കുമ്പോൾ ഹൃദയമിടിപ്പു കൂടുകയാണ്. വാസ യോഗ്യമല്ലാത്ത ,അപകട നിലയിലായ വീടിന്റെ സുരക്ഷയെക്കുറിച്ചോർക്കുമ്പോഴാണ് ഭയം. മാനമിരുണ്ടാൽ ഈ സാധു കുംബത്തിന്റെ നെഞ്ചിടിപ്പും ഉയരും. നീളാത്ത് പുഞ്ചയോടു ചേർന്ന താഴ്ന്ന പുരയിടത്തിലാണ് അനുവിന്റെ അപകട നിലയിലായ കൊച്ചു വീട് . ഇവിടെ അനുവിന്റെ ഒന്നരയും ആറും വയസു വീതമുള്ള രണ്ടു പെൺകുട്ടികളും വിധവയായ അമ്മ പ്രഭയും കൊല്ലം സ്വദേശിയായ ഭർത്താവ് രാജേഷുമാണ് താമസം. പിതാവ് സി.കെ.അജി മരിച്ചിട്ട് മൂന്നു…
Read Moreഎന്റെ മോനെ കണ്ടോ? അവൻ എവിടെയാണെങ്കിലും ഒന്നു കണ്ടാല്‍ മതി…! സജീവന്റെ അമ്മ സേതു ചോദിക്കുന്നു….
അമ്പലപ്പുഴ: എന്റെ മോനെ കണ്ടോ? അവനെവിടെയാണെങ്കിലും ഒന്നു കണ്ടാല്‍ മതി… തോട്ടപ്പള്ളിയിലെ പെരിയൊന്റെ പറമ്പിലെത്തുന്നവരോട് അമ്മ സേതുവിന്റെ ചോദ്യമാണിത്. ഈ അമ്മയുടെ നിഷ്ക്കളങ്കതയുടെ കണ്ണീരിനു മുന്നിൽ മനസുരുകാത്തവര് ആരും കാണില്ല. ഏകമകനെ കാണാതായതിന്റെ വേദന ഉള്ളിലൊതുക്കി കഴിയുകയാണ് ഈ 84 കാരിയായ അമ്മ കഴിഞ്ഞ 29 മുതലാണ് സി പി എം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ചു കമ്മിറ്റി അംഗം കൂടിയായ സജീവനെ കാണാതാകുന്നത്. മത്സ്യത്തൊഴിലാളിയായ സജീവന് അമ്മയ്ക്കു കട്ടന്‍ ചായ തിളപ്പിച്ച് കോടുത്തിട്ടാണ് എന്നും പോകുന്നത്. ചെമ്മീന്‍ പീലിങ് തൊഴിലാളിയായ ഭാര്യ പുലര്‍ച്ചെ ജോലിക്ക് പോയതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സജീവനാണ് കട്ടന്‍ ചായ ഉണ്ടാക്കികൊടുത്തത്. പതിവുപോലെ ജോലിക്കായി യാത്ര പറഞ്ഞിറങ്ങിയ മകനെ കുറച്ച് പിന്നീടറിയുന്നത് കാണാനില്ലെന്നാണ്. സജീവനെ കാണാതായതിന് പിന്നിലെ ദുരൂഹത തുടരുമ്പോള്‍ നാട്ടുകാര്‍ക്കും പറയാന്‍ ചിലതുണ്ട്. സജീവന് ഒളിവില്‍ കഴിയേണ്ട സാഹചര്യങ്ങള്‍ ഒന്നുമില്ല. പാർട്ടി…
Read Moreഅവര്‍ എന്നെ കാണുന്നത് ദൈവത്തെപ്പോലെ ! വിളിക്കുന്നത് അമ്മാ എന്നും; വെളിപ്പെടുത്തലുമായി രജിഷ വിജയന്…
അനുരാഗ കരിക്കിന് വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് രജിഷ വിജയന്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടാനും രജിഷയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂം താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മലയാളത്തിന് പുറമെ തമിഴിലും ശക്തമായൊരു അരങ്ങേറ്റമാണ് രജിഷ നടത്തിയത്. ധനുഷ് നായകനായ കര്ണന് എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം. സൂര്യയോടൊപ്പം അഭിനയിക്കുന്ന ജയ് ഭീം ആണ് റിലീസ് കാത്തു നില്ക്കുന്ന പുതിയ സിനിമ. മലയാളത്തില്‍ മലയന്‍കുഞ്ഞ് ആണ് രജിഷയുടെ അടുത്ത സിനിമ. മലയാളം സിനിമയായ ഫ്രീഡം ഫൈറ്റ്, തെലുങ്ക് അരങ്ങേറ്റ സിനിമയായ രാമ റാവു ഓണ്‍ ഡ്യൂട്ടി, തമിഴ് ചിത്രം സര്‍ദാര്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് സിനിമകള്‍. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള രജിഷ ഇപ്പോഴിതാ…
Read Moreപായിപ്പാട്ടെ കവർച്ച; 23 പവൻ സ്വർണവും പണവും മോഷ്ടിച്ചത് കുപ്രസിദ്ധ മോഷ്ടാക്കൾ?പോലീസ് നിരീക്ഷണം ഇങ്ങനെയൊക്കെ…
പായിപ്പാട്: പള്ളിക്കച്ചിറ കാഞ്ഞിരന്താനം ജോസഫ് ചാക്കോയുടെ വീട്ടിൽ നിന്നും 23 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷണംപോയ സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാക്കൾ നിരീക്ഷണത്തിൽ. മോഷണം നടന്ന വീട്ടിൽനിന്ന് ലഭിച്ച വിരലടയാളവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ ഈ കേസിൽ മുന്നോട്ടു നീങ്ങുന്നത്. 20നു പുലർച്ച രണ്ടിനും അഞ്ചിനും ഇടയിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷ്ടാവിന്റേതെന്നു കരുതുന്ന ദൃശ്യം പോലീസിനു ലഭിച്ചതായും സൂചനയുണ്ട്. കേസന്വേഷണം പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വീടിന്റെ അടുക്കളയുടെ പിന്നിലുള്ള തടി ജനാലയുടെ അഴി പട്ടിക കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിലും ഷെൽഫിലും ബാഗുകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് അപഹരിച്ചത്. മോഷണം നടത്തിയ ശേഷം ബാഗുകൾ വീടിന്റെ അടുക്കള ഭാഗത്ത് മോഷ്ടാവ് ഉപേക്ഷിച്ചിരുന്നു.ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്ഐ അഖിൽദേവ് എന്നിവരുടെ…
Read Moreകാണാൻ കൊള്ളാം, പക്ഷെ വായ തുറന്നാൽ ഭരണിപ്പാട്ട്…! മേയറെ അധിക്ഷേപിച്ച് മുരളീധരൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ വിവാദ പരാമർശവുമായി കെ. മുരളീധരൻ എംപി. മേയർക്ക് സൗന്ദര്യമുണ്ടെങ്കിലും വായിൽനിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണെന്ന് മുരളീധരൻ പറഞ്ഞു. എം.പി. പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന് ഇരിക്കുന്നതെന്ന് ഓർക്കണം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ “കനകസിംഹാസനത്തില്‍’ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു.
Read Moreഞങ്ങളും ഇന്ത്യക്കാരാണ്, ഉപദ്രവിക്കരുത്..! പാക് ജയത്തിന് പിന്നാലെ കാഷ്മീരി വിദ്യാർഥികൾക്ക് മർദനം
ചണ്ഡിഗഡ്: പാക്കിസ്ഥാനെതിരായ ആദ്യ ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബിൽ കാഷ്മീരി വിദ്യാർഥികൾക്ക് നേരെ ആക്രമണം. സംഗ്രൂരിലെ ഭായ് ഗുർദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് കോളജിലാണ് സംഭവം. ഉത്തർപ്രദേശിൽനിന്നുള്ള വിദ്യാർഥികളാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. ഞങ്ങൾ മത്സരം കാണുകയായിരുന്നു. ഇതിനിടെ, ഇവിടേക്ക് എത്തിയ യുപിയിൽനിന്നുള്ള വിദ്യാർഥികൾ ഞങ്ങൾക്ക് നേരെ ആക്രോശിച്ചു. പിന്നാലെ മർദിക്കുകയും മുറി അടിച്ചു തകർക്കുകയും ചെയ്തു. ഞങ്ങളും ഇവിടെ പഠിക്കാൻ വന്നവരാണ്. എന്താണ് ഉണ്ടായതെന്ന് നിങ്ങൾക്ക് അറിയാം. ഉപദ്രവിക്കരുത്. ഞങ്ങളും ഇന്ത്യക്കാർ തന്നെയാണെന്നും ഒരു വിദ്യാർഥി പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു.
Read Moreപിജിക്ക് പഠിക്കുന്നത് പണം പിടുങ്ങാനോ? പിജി ഡോക്ടർമാർ ഓപ്പറേഷൻ നടത്താൻ രോഗിയിൽ നിന്ന് ഈടാക്കിയത് പതിനായിരങ്ങൾ; എല്ലാത്തിനും ഏജന്റുമാർ; കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്കു രോഗിയുടെ ബന്ധുവിനെക്കൊണ്ടു നിർബന്ധിപ്പിച്ചു വാങ്ങിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് നാളെ വകുപ്പ് മേധാവിക്ക് നൽകും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മൂന്നാം യൂണിറ്റിലെ മൂന്നു ജൂണിയർ ഡോക്ടർ (പിജി വിദ്യാർഥികൾ) മാർക്കെതിരെയാണ് അന്വേഷണം. ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഫോറൻസിക് സർജൻ ഡോ. ടി. ദീപു എന്നിവരാണ് അന്വേഷണ സമിതിയംഗങ്ങൾ. കുമരകം സ്വദേശിയായ ബാബു കൈ ഒടിഞ്ഞതിനെ തുടർന്നാണ് മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. ഒടിഞ്ഞ ഭാഗത്ത് ഘടിപ്പിക്കേണ്ട ഉപകരണങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് ഒരു ജൂനിയർ ഡോക്ടർ ബന്ധുവിനു കൈവശം നൽകി. 12,500 രൂപ ചെലവ് വരുമെന്നും ആയതിനാൽ പണവും ലിസ്റ്റും കന്പനിയുടെ ഏജന്റ് കൈവശം നൽകിയാൽ മതിയെന്നും ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് 500…
Read More