കണ്ണൂർ: ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ശാരീരിക അതിക്രമങ്ങള്‍ കൂടുതലായും നേരിടുന്നത് ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികളും സ്ത്രീകളുമാണെന്ന് ഡിഐജി കെ.സേതുരാമന്. വനിതാ കമ്മീഷന് ജില്ലാ ജാഗ്രതാസമിതി തദ്ദേശസ്ഥാപന അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും പ്രലോഭനങ്ങളില്‍പ്പെടുത്തിയാണ് കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത്. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട 5500 ഓളം കുടുംബങ്ങള്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. ജനമൈത്രി പോലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്കു വേണ്ട ഭക്ഷണം, സ്കൂളില്‍ പോകാനുള്ള സൗകര്യം, താമസ സൗകര്യം എന്നിവ ലഭിക്കുന്നുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളും ഇതിന്റെ ഭാഗമായാല്‍ ഇടപെടലുകള്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.ജനകീയസമിതികളുടെ കൃത്യമായ ഇടപെടലുണ്ടായാല്‍ കുറ്റകൃത്യം നടക്കുന്നതിനുമുമ്പേ തടയാന്‍ സാധിക്കും. പലതിലും അറസ്റ്റിലാകുന്നത് സ്ഥിരം കുറ്റവാളികളാണ്. ഒരാള്‍ പരാതിപ്പെടുമ്പോള്‍ മാത്രമാണ് മുമ്പുണ്ടായ സംഭവങ്ങളെപ്പറ്റി തുറന്നുപറയാന്‍ മറ്റുള്ളവരും തയാറാകുന്നത്. സ്ത്രീകള്‍ നേരിടുന്ന ഏതുതരത്തിലുള്ള അതിക്രമങ്ങളായാലും ആദ്യംതന്നെ…
Read MoreDay: November 4, 2021
മലയാളി പൊളിയല്ലേ..! തെങ്ങിൽ കയറിയ മലമ്പാമ്പിനെ പിടികൂടാൻ തെങ്ങ് വെട്ടിയിട്ടു; ആർപ്പുവിളിച്ച് ആഘോഷിച്ച് ജനക്കൂട്ടം; കിഴക്കമ്പലത്തെ സംഭവം ഇങ്ങനെ…
കിഴക്കമ്പലം: തെങ്ങിനു മുകളില്‍ കയറിയ മലമ്പാമ്പിനെ തെങ്ങ് വെട്ടിയിട്ടു പിടികൂടി. ഇന്നലെ പുലർച്ചെ 5.30 ന് പഴങ്ങനാട് കപ്പേളപ്പടിക്കു സമീപം പി.ഡി. സാബുവിന്റെ വീട്ടിലെ തെങ്ങിലാണ് 12 അടിയോളം നീളമുള്ള മലമ്പാമ്പ് കയറിയത്. പ്രഭാതപ്രാര്ഥനയ്ക്കായി പള്ളിയില്‍ പോയവർ റോഡിൽ കിടക്കുന്ന പാമ്പിനെ കണ്ടിരുന്നു. ആളുകളെയും വാഹനത്തിന്റെ വെളിച്ചവും കണ്ടതോടെ പാന്പ് റോഡില്‍നിന്ന് മതില് കടന്ന് സമീപത്തെ തെങ്ങിലേക്ക് കയറി. പാമ്പിനെ താഴെയിറക്കാന്‍ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ മൂവാറ്റുപുഴയില്‍ നിന്നെത്തിയ പാമ്പുപിടിത്തക്കാരന് ഷാജിയും ഐആര്‍ഡബ്ല്യു പ്രവര്‍ത്തകരും ചേര്‍ന്ന് തെങ്ങ് വെട്ടിമറിച്ചിട്ടു പാമ്പിനെ പിടികൂടുകയായിരുന്നു. മലമ്പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി. തെങ്ങിൽ കയറിയ കൂറ്റൻ പാന്പിനെ പിടികൂടുന്നത് കാണാന്‍ വൻ ജനാവലി എത്തി.
Read Moreഉദ്യാന കൃഷിയില്‍ പുതുമാതൃകയുമായി നീതു; 100 ഇനം താമരയും 60 ഇനം ആമ്പലുകളും നീതുവിന്റെ കൃഷിയിടത്തിൽ വളരുന്നു
മൂവാറ്റുപുഴ: ആമ്പലിനോടും താമരയോടും ഏറെ ഇഷ്ടമുള്ള നീതു സുനീഷ് കോവിഡ് വ്യാപന കാലത്ത് പുത്തന്‍ സംരംഭത്തിന് തുടക്കം കുറിച്ചത് നാടിന് മാതൃകയായി. ഹൈബ്രിഡ് ഇനം താമരകള്‍ കൊണ്ടുവന്ന് മുറ്റത്തും മട്ടുപ്പാവിലും വളര്‍ത്തി. ജലസസ്യങ്ങളുടെ വളര്‍ത്തല്‍ ആദായകരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ വീട്ടമ്മ. 100ല്‍ അധികം ഇനം താമരയും 60 ഇനം ആമ്പലുകളും നീതുവിന്റെ പക്കലുണ്ട്. ലേഡിബിംഗ്ലി, റെഡ് പിയോനി, പിങ്ക് ക്ലൗഡ്, ബുദ്ധ സീറ്റ്, അമിരികമെലിയ, ലിറ്റില്‍ റെയിന്‍, മിറക്കിള്സ്നോവെറ്റ്, പീക്ക് ഓഫ് പിങ്ക് തുടങ്ങി അപൂര്‍വ ഇനം ജല റാണികള്‍ നീതുവിന്റെ കൈവശമുണ്ട്. താമരയുടെയും ആമ്പലിന്റെയും കിഴങ്ങുകളുടെ വിപണനം നല്ല നിലയില്‍ നടക്കുന്നുണ്ട്. 500 രൂപ മുതല്‍ 15000 രൂപ വരെ വില വരുന്ന ജലസസ്യങ്ങളുടെ ശേഖരമാണ് നീതുവിനുള്ളത്. മൂവാറ്റുപുഴ വരകുകാലായില്‍ വിജയന്റെയും ലീലയുടെയും മകളാണ് നീതു. ഭര്‍ത്താവ് പി.എസ്.സുനീഷ് പശ്ചിമബംഗാള്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്…
Read Moreകുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് മൂന്നു വര്‍ഷമായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നു ! യുവതിയുടെ പരാതിയില്‍ പ്ലംബര്‍ അറസ്റ്റില്‍…
യുവതിയുടെ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് മൂന്നു വര്‍ഷമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്ലംബര്‍ പിടിയില്‍. കാമറയില്‍ ബാത്ത്റൂമിലെ എല്ലാ ചലനങ്ങളും അയാള്‍ പകര്‍ത്തുകയായിരുന്നു. ഒരു ദിവസം സ്ത്രീ കുളിമുറിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് കാമറ കണ്ണില്‍പ്പതിഞ്ഞത്. ഉടന്‍ തന്നെ പ്ലംബറുടെ പ്രവൃത്തിയെക്കുറിച്ച് അവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ വീട് റെയ്ഡ് ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ബ്രിട്ടനിലെ ഒരു സ്ത്രീയുടെ കുളിമുറി നന്നാക്കാനെത്തിയ 57 കാരനായ പ്ലംബര്‍ അവിടെ ഒളികാമറ സ്ഥാപിക്കുകയായിരുന്നു. 57കാരനായ ജെയിംസ് ഹള്‍മിനെ 2018 ജൂണില്‍ സ്ത്രീയുടെ വീട്ടില്‍ പ്ലംബിംഗ് ജോലികള്‍ ചെയ്യാന്‍ വിളിച്ചിരുന്നു ഇതിനിടെ ഇയാള്‍ യുവതിയുടെ കുളിമുറിയില്‍ രഹസ്യമായി കാമറ സ്ഥാപിക്കുകയായിരുന്നു. യുകെയിലെ നോട്ടിംഗ്ഹാമിലാണ് സംഭവം നടന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ഇയാളെ അറസ്റ്റു ചെയ്ത പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന…
Read Moreറ്റിഞ്ചുവിന്റെ മൈക്കിളിന്റെ കൊലപാതകം; കൃത്യം നടത്തിയ രീതി പ്രതി നസീർ ക്രൈംബ്രാഞ്ച് സംഘത്തിന് കാട്ടി നൽകി; പത്ത് മാസത്തിന് ശേഷമാണ് പ്രതിയെ പൊലീസ് കുടുക്കിയത്
ചുങ്കപ്പാറ: കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ റ്റിഞ്ചു മൈക്കിൾ (26) കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതി നസീറുമായി ജില്ലാ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. കേസിൽ അറസ്റ്റിലായ കോട്ടാങ്ങൽ പുളിമൂട്ടിൽ നസീറിനെ (നെയ്മോൻ – 39) കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണസംഘം ഇന്നലെ റ്റിഞ്ചു മരിച്ചുകിടന്ന വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. നസീറിനെ കഴിഞ്ഞ ഒക്ടോബർ 23നാണ് അറസ്റ്റു ചെയതത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. തെളിവെടുപ്പ് പൂർത്തീകരിക്കുന്നതിലേക്ക് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ അപേക്ഷ കോടതി അംഗീകരിച്ച് ഇന്നലെയാണ് നസീറിനെ വിട്ടുകൊടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ജെ. ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ നസീറിനെ കോട്ടാങ്ങലിൽ റ്റിഞ്ചുവിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വീട്ടിലെത്തിച്ചു. 2019 ഡിസംബർ 15നാണ് റ്റിഞ്ചുവിനെ ഈ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ രീതിയും മറ്റും അന്വേഷണസംഘത്തിന്…
Read Moreധൈര്യം ഉണ്ടെങ്കില്‍ നീ പുറത്തോട്ടു വാടാ *&%$#@#%മോനേ ! വാഹനത്തിന്റെ പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാനും ഫോട്ടോയെടുക്കാനും യുവാവിന്റെ ശ്രമം; വീഡിയോ കാണാം…
കാട്ടിലൂടെയുള്ള വിനോദ സഞ്ചാരത്തിനിടെ ചിലര്‍ അനാവശ്യ സാഹസിക പ്രവൃത്തികള്‍ കൊണ്ട് അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വാഹനത്തിനു പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ച സഞ്ചാരിയാണ് ഏവരെയും ഭയപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ആഫ്രിക്കയിലെ സെരെങ്കതി ദേശീയ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിനുള്ളിലൂടെ വാഹനത്തില്‍ ചുറ്റി കറങ്ങി കാണുകയായിരുന്നു ഒരാള്‍. വാഹനത്തിന്റെ ഗ്ലാസിനരികെ സിംഹത്തിനെ കണ്ടതോടെ ഇയാള്‍ ഗ്ലാസ് താഴ്ത്തി. ഈ സമയത്ത് സിംഹിണിയുമൊത്ത് സിംഹം വിശ്രമിക്കുകയായിരുന്നു. എന്നാല്‍ ആ സമയം ഇയാള്‍ കൈ പുറത്തേക്കിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ചു. പിന്നീട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ ഇത് സിംഹത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിംഹം രോഷത്തോടെ വാഹനത്തിന് നേരെ ചീറിയടുത്തു. പെട്ടെന്ന് തന്നെ ഇയാള്‍ കൈ അകത്തേക്ക് വലിച്ച് ഗ്ലാസ് അടച്ചു. ഇതാണ് വിഡിയോയില്‍ കാണുന്നത്. നിരവധി ആളുകളാണ്…
Read Moreഉരുൾ ഭീഷണി; സ്വന്തം വീടുകളിൽ അന്തിയുറങ്ങാനാകാതെ എയ്ഞ്ചൽവാലി നിവാസികൾ; ഇനിയും അതിതീവ്ര മഴ പെയ്താൽ…
കണമല: അപകടഭീഷണി മാറാതെ എയ്ഞ്ചൽവാലി. പ്രദേശവാസികൾ പലരും അന്തിയുറങ്ങുന്നത് ബന്ധുവീടുകളിൽ. പ്രളയഭീതിയിൽ സ്വന്തം വീടുകളിൽ അന്തിയുറങ്ങാനാകാതെ രാത്രിയിൽ ബന്ധുവീടുകളിൽ അഭയം തേടുന്നത് നിരവധി കുടുംബങ്ങളാണ്. ബധിര-മൂക ദന്പതികൾ കഴിയുന്ന വീട് ഏത് നിമിഷവും ഒലിച്ചുപോകുമെന്ന സ്ഥിതിയിൽ. ഇതിന് സമീപത്ത് വാർഡ് അംഗം ഉൾപ്പെടെ 16 കുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ. ഏഴ് വീടുകളിലേക്ക് എപ്പോൾ വേണമെങ്കിലും പൊട്ടിയൊലിക്കാൻ പാകത്തിൽ ജല ബോംബ് പോലെ വലിയൊരു കുളം. ഒരു മണിക്കൂർ മഴ പെയ്താൽ തോടുകളെക്കാൾ മുന്നേ മുങ്ങുന്നു റോഡുകൾ. ഇക്കഴിഞ്ഞ 28നു പ്രളയത്തെ നേരിട്ട എയ്ഞ്ചൽവാലി, പന്പാവാലി വാർഡുകളിലെ ഇപ്പോഴത്തെ സ്ഥിതിയാണിത്. പ്രളയത്തിൽ സർവതും നശിച്ചവർക്ക് പോലും സർക്കാരിൽ നിന്നുള്ള അടിയന്തര ധനസഹായം ഇനിയും ലഭിച്ചിട്ടില്ല. പ്രളയത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണവും പഠനവുമൊന്നും നടന്നിട്ടുമില്ല. മേഘ വിസ്ഫോടനമോ ഉരുൾ പൊട്ടലോ ?…മേഘങ്ങൾ പൊട്ടിത്തെറിച്ചതോ ഉരുളുകൾ പൊട്ടിയതോ എന്താണെന്ന് ഔദ്യോഗിക…
Read Moreഭീകരതയ്ക്ക് ചുട്ടമറുപടി നൽകും; ഭീകരതയെ ചെറുത്ത് തോൽപ്പിക്കാൻ രാജ്യത്തിനാകും; പാക്കിസ്ഥാന് പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: പാക്കിസ്ഥാനെതിരേ പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർജിക്കൽ സ്ട്രൈക്കിന് ശേഷം രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമമുണ്ടായി. എന്നാൽ രാജ്യം അതിനെ കരുത്തോടെ നേരിട്ടു. ഭീകരതയെ ചെറുത്ത് തോൽപ്പിക്കാൻ രാജ്യത്തിനാകും. ഭീകരർക്ക് ചുട്ടമറുപടി നൽകുമെന്നും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കവെ മോദി പറഞ്ഞു. ഇന്ത്യയുടെ സുരക്ഷാകവചം സൈനികരാണ്. സർജിക്കൽ സ്ട്രൈക്കിലെ സൈനികരുടെ പങ്ക് രാജ്യത്തിന് അഭിമാനമായി. രാജ്യസുരക്ഷയാണ് പ്രധാനം, ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. നിരവധി വനിതകൾക്ക് സൈന്യത്തിൽ പ്രവേശനം നൽകി രാജ്യം മുന്നേറുകയാണ്. പിറന്ന മണ്ണിനെ സേവിക്കുകയാണ് നമ്മുടെ കടമയെന്നും മോദി പറഞ്ഞു.
Read Moreവൈകിപ്പോയി കുട്ടാ… മാനസാന്തരം വന്ന് മോഷണമുതല്‍ തിരികെക്കൊടുത്ത് കള്ളന്; പക്ഷെ കള്ളനെ പൊക്കുമെന്ന് ആവര്‍ത്തിച്ച് പോലീസ്…
ഒരു വസ്തു മോഷ്ടിച്ച ശേഷമായിരിക്കും ചില കള്ളന്മാര്ക്ക് മാനസാന്തരം ഉണ്ടാവുക. പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയിലെ ഒരു കള്ളനും ഇത്തരത്തില്‍ മാനസാന്തരം ഉണ്ടായി. വീട്ടമ്മയുടെ മാല കവര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനസാന്തരം സംഭവിച്ച കള്ളന് മാല തിരികെ നല്‍കുകയായിരുന്നു. ആക്രമിച്ച് മാല കവര്‍ന്നെങ്കിലും കഴിഞ്ഞദിവസം ആരുമറിയാതെ വീട്ടില്‍ തിരികെയെത്തിക്കുകയായിരുന്നു. കാഞ്ഞിരത്താണി വടക്കേക്കര സീനത്തിന്റെ മാലയാണ് കഴിഞ്ഞ ഒക്ടോബര്‍ 11 ന് രാത്രി മോഷണം പോയത്. തൃത്താല പൊലീസ് കള്ളനെ തിരയുന്നതിനിടയിലാണ് മോഷണം പോയ മാല തിരികെക്കിട്ടിയത്. കഴിഞ്ഞദിവസം രാവിലെ സീനത്തിന്റെ വീട്ടിലെ ഗ്രില്ലില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ മാല കണ്ടെത്തുകയായിരുന്നു. കള്ളന്റെ നല്ല മനസിനെക്കുറിച്ച് പറയുമ്പോഴും സീനത്ത് ഇപ്പോഴും കവര്‍ച്ചയുടെ ഞെട്ടില്‍ നിന്നും കരകയറിയിട്ടില്ല. രാത്രി കോഴിക്കൂട് അടയ്ക്കാനിറങ്ങിയ സീനത്തിന്റെ പുറകിലൂടെ തോര്‍ത്തു കൊണ്ട് മുഖം മറച്ചു വന്ന കള്ളന് മാല പിടിച്ചു പറിക്കുകയായിരുന്നു. അലറി വിളിക്കാന്‍ ശ്രമിച്ചപ്പോള്‍…
Read Moreപൊതിച്ചോറ് കൊടുത്ത ശേഷം അതിന്റെ വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല ! സന്തോഷ് പണ്ഡിറ്റിനെതിരെ വിമര്‍ശനവുമായി ബിനു അടിമാലി
മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള പരിപാടികളിലൊന്നാണ് ഫ്ളവേഴ്സ് ചാനലിലെ ഗെയിംഷോയായ സ്റ്റാര്‍ മാജിക്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഈ ഷോയെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുകയാണ്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മിമിക്രി ആര്‍ട്ടിസ്റ്റും ഷോയിലെ അംഗവുമായ ബിനു അടിമാലി രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു എന്നതിനെ ചൈാല്ലി ആയിരുന്നു വിവാദങ്ങള്‍ ഉയര്‍ന്നത്. ഷൂട്ടിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പ്രക്ഷേപണം ചെയ്യേണ്ടതില്ലെങ്കില്‍ അപ്പോള്‍ തന്നെ താരങ്ങള്‍ക്ക് പറയാനുള്ള അവസരമുണ്ട്. എന്നാല്‍ എപ്പിസോഡ് വന്നതിന് ശേഷം മാത്രം വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നാണ് ബിനു പറയുന്നത്. ഷോയ്ക്കിടയില്‍ അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും ചൊറിയാന്‍ വേണ്ടിയാണ്. ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബിനു പറയുന്നു. ബിനു അടിമാലിയുടെ വാക്കുകള്‍ ഇങ്ങനെ…സ്റ്റാര്‍ മാജിക്കിന്റെ സ്വഭാവത്തെക്കുറിച്ച് വളരെ കൃത്യമായി നമുക്കറിയാം. പുള്ളിക്കാരന് ഒരോ കണ്ടന്റ് ഉണ്ടാക്കി വൈറലാക്കാന്‍ വേണ്ടിയാണ്…
Read More