സ്റ്റൗവിനെ ചൊല്ലി തർക്കം;  സുഹൃത്തിനെ കുത്തിക്കൊന്ന യുവാവ് പിടിയിൽ

കോയന്പത്തൂർ : മദ്യപിച്ചുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ അയൽവാസി പോലീസ് പിടിയിൽ.സൂളൂർ കാങ്കേയം പാളയം ആനന്ദൻ (33) ആണ് അയൽവാസി തിരുച്ചെങ്കോട് ആറുമുഖം മകൻ വരദ രാജി (50) നെ കൊലപ്പെടുത്തിയതിനെ തുടർന്ന് അറസ്റ്റിലായത്. സുഹൃത്തുക്കളായ ഇരുവരും മദ്യപിച്ചു കൊണ്ടിരിക്കെ വരദ രാജിന്‍റെ പക്കൽ നിന്നും ആനന്ദൻ വാങ്ങിയിരുന്ന സ്റ്റവ് വരദരാജൻ തിരിച്ചു തരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവർക്കുമിടയിൽ വഴക്കുണ്ടാവുകയുമായിരുന്നു. കുപിതനായ ആനന്ദൻ ഉളി കൊണ്ട് വരദരാജനെ കുത്തുകയും, വരദരാജൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സൂളൂർപോലീസ് മൃതദേഹം മെഡി.കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഒളിവിൽ പോയ പ്രതി ആനന്ദിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Read More

ഞങ്ങള്‍ ആവശ്യത്തിന് സൗന്ദര്യമുള്ള ഫാമിലിയാ ! ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ജിമ്മില്‍ പോകേണ്ട ആവശ്യം തനിക്കില്ലെന്ന് സായ് പല്ലവി…

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സായി പല്ലവി. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എല്ലാ കളക്ഷന്‍ റിക്കാര്‍ഡുകളും തകര്‍ത്തിരുന്നു. ചിത്രത്തിലെ മൂന്നു നായികമാരില്‍ ഒരാളായ സായി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രം മലയാളി യുവാക്കളുടെ ഹൃദയം കീഴടക്കിയിരുന്നു. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങുകയാണ് താരം. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സായ്. മികച്ച് ഒരു നര്‍ത്തകി കൂടിയാണ് സായി പല്ലവി. ഓരോ ചിത്രത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തില്‍ ഡാന്‍സ് രംഗങ്ങളും സായ് പല്ലവി ചെയ്യാറുണ്ട്. അതേ സമയം നിങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന മിനിസ്‌ക്രീന്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ചില തമിഴ് ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു.…

Read More

ജോജു കുടുങ്ങുമോ ? ഒരു വാഹനം ഹരിയാന രജിസ്‌ട്രേഷന്‍;മറ്റൊന്നിലുള്ളത് ഫാന്‍സി നമ്പര്‍ പ്ലേറ്റ്; നടനെതിരേ പരാതി നല്‍കി കളമശ്ശേരി സ്വദേശി…

യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇതിനിടയില്‍ ജോജു നിയമം പാലിക്കാതെയാണ് രണ്ടു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് കളമശേരി സ്വദേശി മനാഫ് പുതുവായില്‍ എറണാകുളം ആര്‍ടിഒയ്ക്കു പരാതി നല്‍കി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നു പരാതിയില്‍ പറയുന്നു. മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനിലുള്ളതാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ റജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി.എം.ഷെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി. ഇതു കൂടാതെ കോണ്‍ഗ്രസിന്റെ ഉപരോധത്തിനെതിരേ പ്രതിഷേധിച്ച ജോജു മാസ്‌ക് ധരിക്കാതെ പൊതുയിടത്തില്‍ ഇറങ്ങിയെന്നാണ് മറ്റൊരു ആരോപണം. കോവിഡ്…

Read More

പൊതുകിണറ്റിൽ മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തി കിണർ വൃത്തിയാക്കിച്ചു; കിണറിനു മേൽ ഇരുമ്പ് വല ഇടീച്ച് താക്കീതും നൽകി 

വടക്കാഞ്ചേരി: പൊതുകിണറ്റിൽ മാലിന്യം നിക്ഷേപിച്ചയാളെക്കൊണ്ട് കിണർ വൃത്തിയാക്കിച്ച് വടക്കാഞ്ചേരി നഗരസഭ.ഗവ. ഗേൾസ് ഹൈസ്കൂളിനു സമീപമുള്ള പൊതു കിണറ്റിൽ വേസ്റ്റ് വലിച്ചെറിഞ്ഞ വ്യക്തിയെ നഗരസഭ സെക്രട്ടറിയും, ഹെൽത്ത് വിഭാഗം ജീവനക്കാരും ചേർന്ന് ഒക്ടോബർ 30ന് പിടികൂടിയിരുന്നു. ഡിവിഷൻ കൗണ്‍സിലറായ സന്ധ്യ കൊടയ്ക്കാടത്താണ് കിണറ്റിൽ വേസ്റ്റ് തള്ളിയ കാര്യം അന്ന് ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ സൗഹൃദ നഗറിൽ താമസിക്കുന്ന സന്ദീപ് എന്ന വ്യക്തിയാണ് വേസ്റ്റ് നിറച്ച ചാക്കുകൾ കിണറ്റിൽ തള്ളിയ തെന്ന് കണ്ടെത്തുകയും, അയാളെ പിടികൂടുകയും ചെയ്തു. അയാൾക്കെതിരെ കനത്തപിഴ ഈടാക്കുന്നതിന് നഗരസഭ തീരുമാനിക്കുകയും, നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അതിനു പുറമെ അയാൾ മാലിന്യം വലിച്ചെറിഞ്ഞ കിണറ്റിലെ വെള്ളം വറ്റിക്കുന്നതിനും, മേലിൽ ആരും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കുന്നതിന് അയാളെക്കൊണ്ട് തന്നെ കിണറിനു മേൽ ഇരുന്പ് വല ഇടീക്കുകയും ചെയ്തു.

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ന്യൂനമര്‍ദ്ദം ! ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴ…

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തേത്തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. ഞായറാഴ്ചവരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യുനമര്‍ദ്ദത്തിന്റെ ഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അതേസമയം വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്ത് നീരൊഴുക്ക് ശക്തമായപിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എട്ട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച്ച അര്‍ധ രാത്രിയോടെ തേക്കടി വനപ്രദേശത്ത്…

Read More

ശരീരത്തിൽ തീവ്രവാദിയെന്ന് മുദ്രകുത്തി; ജയിൽ സുപ്രണ്ടിനെതിരെ തടവുകാരന്‍റെ പരാതി; നിഷേധിച്ച് ജയിൽ സൂപ്രണ്ട്

ചണ്ഡീഗഡ്: ശരീരത്തിൽ തീവ്രവാദിയെന്ന് മുദ്രകുത്തിയെന്ന തടവുകാരന്‍റെ ആരോപണത്തില്‍ ജയില്‍ സുപ്രണ്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ വിചാരണ തടവുകാരൻ കരംജിത്ത് സിംഗ്(28) ആണ് പരാതിക്കാരന്‍. സംഭവത്തിൽ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൻസ ജില്ലയിലെ ഒരു കോടതിയിലാണ് തടവുകാരൻ കരംജിത് സിംഗ് ജ‍‍യിൽ സുപ്രണ്ടിനെതിരെ ആരോപണം ഉന്നയിച്ചത്. ജയിലിൽ തടവുകാരുടെ അവസ്ഥ ദയനീയമാണ്. എയ്ഡ്‌സും ഹെപ്പറ്റൈറ്റിസും ഉള്ളവരെ പ്രത്യേക വാർഡുകളിൽ പാർപ്പിക്കാറില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ച് താൻ പരാതിപ്പെടുമ്പോൾ ജയിൽ സൂപ്രണ്ട് ക്രൂരമായി മർദിക്കുമെന്നും കരംജിത്ത് ആരോപിച്ചു. എന്നാൽ ആരോപണങ്ങളെല്ലാം ജയിൽ സൂപ്രണ്ട് ബൽബീർ സിംഗ് നിഷേധിച്ചു. ഇത്തരം വ്യാജ കഥകൾ മെനയാൻ കരംജിത്ത് സിംഗ് മിടുക്കനാണ്. ലഹരിമരുന്ന് കേസ് മുതൽ കൊലപാതക ശ്രമം വരെയുള്ള 11 കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് കരംജിത്ത് സിംഗ്. ഇയാളുടെ ജയില്‍ മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.…

Read More

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയായപ്പോഴേക്കും യുവതി രണ്ടുമാസം ഗര്‍ഭിണി ! വിവാഹ നിശ്ചയത്തിനു ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍…

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കനെ പോലീസ് അറസ്റ്റു ചെയ്തു.മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്റെ വീട്ടില്‍ നിന്ന സമയത്താണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വിവാഹത്തിത്തിനു മുമ്പാണ് അന്‍സാരി യുവതിയെ ആദ്യമായി ലൈംഗികമായി ഉപയോഗിച്ചത്.വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടില്‍ നിന്ന യുവതിയുമായി അന്‍സാരി അടുപ്പം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ പ്രതി ഒപ്പം പോകുകയും, വീട്ടില്‍ ആളില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് ഇയാള്‍ യുവതിയെ ആദ്യമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബന്ധു വീട്ടില്‍ മടങ്ങിയെത്തിയ ശേഷവും പ്രതി യുവതിയെ നിരന്തരം പീഡിപ്പിച്ചു. അതിനിടെ…

Read More

സാഹിത്യത്തിൽ വിസ്മയം തീർത്ത് ഇരിങ്ങാലക്കുടക്കാരി ഹേമ സാവിത്രി

ഇരിങ്ങാലക്കുട: സാഹിത്യത്തിൽ വിസ്മയം തീർത്ത മലയാളി എഴുത്തുകാരുടെ പട്ടികയിലേക്ക് ഇരിങ്ങാലക്കുടയിൽ നിന്ന് ഒരു എഴുത്തുകാരി കൂടി. ഇരിങ്ങാലക്കുടയ്ക്കടുത്ത് ഐക്കരക്കുന്നിൽ അരിയ്ക്കത്ത് മനയിൽ സജുവിന്‍റെ ഭാര്യ ഹേമ സാവിത്രിയാണ് യാണ് ഈ എഴുത്തുക്കാരി. വടക്കൻ കേരളത്തിലെ ഒരു സാങ്കല്പിക ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ തെയ്യം കലാകാരന്‍റെ സ്വത്വപരമായ പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന “ദി മിസ്റ്റീരിയസ് ഡാൻസ് ഓഫ് വിന്‍റേജ് ഫോളീസ്’ (The Mysterious Dance of Vintage Follise) ലോകമെന്പാടുമുള്ള വായനക്കാരുടെ കൈകളിലേക്ക് എത്തിക്കഴിഞ്ഞു. ” ഇന്ത്യൻ റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് ’ എന്ന വിഷയത്തിൽ കോയന്പത്തൂർ കാരുണ്യ സർവകലാശാലയിൽ ഗവേഷണം നടത്തുന്ന ഹേമ സാവിത്രിയുടെ ആദ്യ നോവൽ കൂടിയാണിത്. അന്പതുകൾ പിന്നിട്ട ദളിത് കലാകാരനായ കേശുവും കേശുവിന്‍റെ ജീവിതത്തിലേക്ക് അറിഞ്ഞും അറിയാതെയും കടന്നു വരുന്ന പത്തോളം കഥാപാത്രങ്ങളിലൂടെയാണ് മുന്നൂറോളം പേജുകൾ ഉള്ള നോവൽ മുന്നോട്ട് പോകുന്നത്. ദൈവത്തിന്‍റെ പരിവേഷം ചില…

Read More

ഡൽഹിയിൽ നിന്ന് കൊറിയർ വഴി കൊടുങ്ങല്ലൂരിലെത്തിയത് മാരക മയക്കുമരുന്ന്; കറുത്ത കാറിലെത്തി സാധാനം വാങ്ങുന്നതിനിടെ മൂന്ന് യുവാക്കളെ കൈയോടെ പൊക്കി പോലീസ്

കൊടുങ്ങല്ലൂർ: മാരക മയക്കുമരുന്നുമായി പോക്സോ കേസിലെ പ്രതികളടക്കം മൂന്നംഗ സംഘം പിടിയിൽ. ചന്തപ്പുര ഉഴുവത്ത് കടവ് സ്വദേശികളായ വെപ്പിൻകാട്ടിൽ നിസ്താഫിർ (26), ചൂളക്കടവിൽ അൽത്താഫ്(26) ചന്തപ്പുര സ്വദേശി പാറയിൽ മുഹമ്മദ് അഷിക് (19) എന്നിവരെയാണ് ടെൻസാഫും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് അറസ്റ്റു ചെയ്തത്. ഇവരുടെ കയ്യിൽ നിന്ന് ഇരുപത് ഗ്രാം എംഡിഎംഎപിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ ചന്തപ്പുരയിലായിരുന്നു സംഭവം. ചന്തപ്പുരയിലെ കൊറിയർ ഓഫീസിൽ വന്ന മയക്കുമരുന്നടങ്ങിയ ബോക്സ് വാങ്ങി പുറത്തിറങ്ങിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. ഡൽഹിയിൽ നിന്ന് കൊറിയർ വഴിയാണ് എംഡിഎംഎ കൊടുങ്ങല്ലുരിൽ എത്തിയത്. ബോക്സിനുള്ളിലെ ടീ ഷർട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്. ഡൽഹിയിൽ നിന്നയച്ച പാർസലിന്‍റെ വിലാസം അജ്മൽ നീയർ സെൻട്രോമാളെന്നും കൂടെ മൊബൈൽ നന്പറുമാണ് കവറിന് മുകളിൽ കൊടുത്തിരുന്നത്. വിലാസത്തിലുള്ളയാൾ വിദേശത്താണെന്നും പറയുന്നു.  കറുത്ത കാറിൽ നിന്ന് ഒരാളിറങ്ങി കൊറിയർ ഓഫീസിലെത്തി…

Read More

മാലിന്യസംസ്തകരണത്തെക്കുറിച്ച് പഠിക്കാൻ ഹൈദരാബാദിൽ പോയത് വെറും ടൂറായിരുന്നോ? ശക്തനിൽ മാലിന്യക്കൂമ്പാരം നിറഞ്ഞു; മിണ്ടാട്ടമില്ലാതെ മേയറും കൂട്ടരും

സ്വന്തം ലേഖകൻ തൃശൂർ: ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്കു മാറ്റി പ്രശ്നം പരിഹരിക്കുന്നതുപോലെയാണു മാലിന്യ പ്രശ്നത്തിൽ കോർപറേഷൻ ചെയ്തതെന്നു നഗരത്തിലെത്തുന്നവർ പറയുന്നു. ശക്തനിലെ മാലിന്യക്കൂന്പാരം കുന്നുകൂടി ചീഞ്ഞളിഞ്ഞു കിടക്കുന്നതു കണ്ടാൽ ആരും ഇങ്ങനെ പറഞ്ഞു പോകും. ലാലൂർ നിവാസികൾ നീണ്ട വർഷങ്ങൾ സമരം ചെയ്തതിനുശേഷമാണ് അവരുടെ ദുരിതം അവസാനിച്ചത്. ഇതുപോലെ തന്നെ മാലിന്യം കുന്നുകൂടി ചീഞ്ഞളിഞ്ഞ് അവിടെയുള്ളവർക്കു ജീവിക്കാൻപോലും കഴിയാത്ത സാഹചര്യമെത്തിയതോടെയാണ് ഗത്യന്തരമില്ലാതെ സമരമാർഗത്തിലെത്തിയത്. ഒടുവിൽ മാലിന്യം ഒരു സ്ഥലത്തു കൂട്ടിയിടാതെ വികേന്ദ്രീകൃത രീതിയിൽ സംസ്കരിക്കാനുള്ള തീരുമാനവും കൂടാതെ മാലിന്യം വളമാക്കി മാറ്റാനുള്ള സംവിധാനവും ഉണ്ടെന്നു പറഞ്ഞാണു നഗരമധ്യത്തിലേക്കുതന്നെ മാലിന്യം കൊണ്ടുവന്നത്. തുടക്കത്തിൽ ഇതു നല്ല രീതിയിൽ നടന്നെങ്കിലും പിന്നീട് കോർപറേഷൻ ഭരണാധികാരികൾ ശ്രദ്ധിക്കാതെയായി. അതോടെ കരാറുകാരനും തനിക്കു മുതലാകില്ലെന്നു പറഞ്ഞു മാലിന്യം സംസ്കരിക്കുന്നതു നിർത്തി. ഇതോടെ നഗരമധ്യത്തിൽ കുന്നുകൂടി മാലിന്യമലയായി. നിരന്തരം നൂറുകണക്കിന് ആളുകൾ…

Read More