സ്വന്തംലേഖകന്‍ കോഴിക്കോട് : ലിവിംഗ് ടുഗെദറിന്റെ പേരില്‍ നഗരങ്ങളില്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവം. പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാമെന്ന് വിവിധ കോടതികളുടെ വിധിയെ തുടര്‍ന്നാണ് ഇതരദേശത്തുള്ള യുവതികളെ വന്‍തോതില്‍ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തുന്നത്. വാടകവീടുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. പോലീസെത്തി പരിശോധന നടത്തിയാലും യുവതികള്‍ ലിവിംഗ് ടുഗെദര്‍ ആണെന്ന് പറഞ്ഞ് നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടുകയാണ് പതിവ്. കോഴിക്കോട് നഗരത്തില്‍ ഇന്നലെ മാത്രം നാലു യുവതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബംഗാളില്‍ നിന്നെത്തിച്ച യുവതികളെല്ലാം പെണ്വാണിഭസംഘത്തിലുള്പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. സമാനമായ രീതിയില്‍ പല നഗരങ്ങളിലും ലിവിംഗ് ടുഗെദര്‍ ബന്ധത്തിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ലോക്ക്ഡൗണിന് ശേഷം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് നഗരം കേന്ദ്രീകരിച്ച് വന്‍തോതില്‍ പെണ്‍വാണിഭം നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോഴിക്കോടുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ സ്ഥിരതാമസക്കാരായ ഇതരദേശ യുവതികളെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗം പരിശോധന…
Read MoreDay: November 23, 2021
രാജ്യത്ത് പുതിയ ഇനം ഫംഗസ് ബാധ ! രണ്ടു പേര് മരിച്ചു;മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷി…
രാജ്യത്ത് കോവിഡ് കുറഞ്ഞു വരുന്നതിനിടെ ആശങ്കയേറ്റി പുതിയ ഫംഗസ് ബാധ. ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ മരിച്ചു. ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ആസ്പര്‍ജില്ലസ് വിഭാഗത്തില്‍പ്പെട്ട ഈ പുതിയ ഫംഗസ്. 2005ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധിച്ചതെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 50കാരനും 40കാരനുമാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇരുവര്‍ക്കും കടുത്ത ശ്വാസകോശ രോഗമായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടര്‍ന്നെങ്കിലും രോഗത്തിന്റെ തീവ്രത…
Read Moreമാറാട് കൂട്ടക്കൊലക്കേസ്: കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾക്ക് ജീവപര്യന്തം
കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. 95-ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്റെ പുരയിൽ കോയമോൻ എന്ന ഹൈദ്രോസ് കുട്ടി (50), 148-ാം പ്രതി മാറാട് കല്ലുവച്ച വീട്ടിൽ നിസാമുദ്ദീൻ എന്നിവർക്കാണ് എരഞ്ഞിപ്പാലം കോടതി ശിക്ഷ വിധിച്ചത്. കോയമോൻ സ്പർധ വളർത്തൽ, അന്യായ സംഘത്തിൽ അംഗമാകൽ, സ്ഫോടകവസ്തു നിരോധന എന്നീ വകുപ്പുകളിൽ കുറ്റം ചെയ്തെന്നാണ് തെളിഞ്ഞത്. നിസാമുദ്ദീൻ ശിക്ഷാ നിയമ പ്രകാരം കൊല, അന്യായ സംഘാംഗമാകൽ, മാരകായുധവുമായി കലാപം, ആയുധനിരോധ നിയമം 27 എന്നീ കുറ്റങ്ങൾ ചെയ്തതായും കോടതി കണ്ടെത്തിയിരുന്നു. 2003 മേയ് രണ്ടിന് അന്യായമായി സംഘം ചേർന്ന് കൊല നടത്തിയതിൽ അരയ സമാജത്തിലെ എട്ടുപേരും അക്രമിസംഘത്തിലെ യുവാവും മരിച്ചതായാണു കേസ്. ഒളിവിൽ പോയ കോയമോൻ 2011 ജനുവരി 23ന് സൗത്ത് ബീച്ചിലും നിസാമുദ്ദീൻ 2010 ഒക്ടോബർ 15ന് നെടുമ്പാശേരി…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18കാരന് പിടിയില്‍ ! പാലക്കാട്ട് നടന്ന സംഭവം ഇങ്ങനെ…
പാലക്കാട്ട് ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരന് പോലീസിന്റെ പിടിയിലായി. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂര്‍ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് സുധീഷ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇന്നലെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം. പിന്നീടാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ കുടുംബം ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ ഇന്നലെ രാത്രി 9.40ഓടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
Read Moreജേക്കബ് ഇനി കോടീശ്വരന്..! അഞ്ചു കോടിയുടെ പൂജ ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി
കൂത്താട്ടുകുളം: അഞ്ചു കോടിയുടെ പൂജ ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. കൂത്താട്ടുകുളത്തെ ലോട്ടറി ഏജന്റ് കിഴകൊന്പ് മോളെപറന്പിൽ ജേക്കബ് കുര്യനാണ് ആ ഭാഗ്യവാൻ. ജേക്കബിന്റെ കൈവശം വിറ്റഴിക്കാതിരുന്ന ടിക്കറ്റിനാണ് പൂജാ ബംബർ അടിച്ചത്. ടിക്കറ്റ് കൂത്താട്ടുകുളം കനറാ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചതായും ജേക്കബ് പറഞ്ഞു. തനിക്കു പനിയുടെ ചില ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും അതുകൊണ്ടു ബാങ്കില്‍ പോകാന്‍ കാലതാമസം വന്നേക്കുമെന്ന് കരുതിയാണ് വിവരം ആദ്യം വെളിപ്പെടുത്താതിരുന്നതെന്നും ജോക്കബ് പറഞ്ഞു. RA591801 എന്ന നന്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിട്ടുള്ളത്. 15 വർഷമായി ലോട്ടറി വ്യാപാരിയായ ജേക്കബ് വിറ്റ ലോട്ടറികൾക്ക് ഒന്നര ലക്ഷം രൂപ വരെ സമ്മാനം അടിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്ര വലിയ തുക അടിക്കുന്നത്.
Read Moreസത്യം തെളിഞ്ഞു..! കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎൻഎ ഫലം; കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കും വരെ സമരം തുടരുമെന്നു അനുപമ
തിരുവനന്തപുരം: ദത്ത് വിവാദക്കേസിൽ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് തെളിഞ്ഞു. ഡിഎൻഎ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഡിഎൻഎ പരിശോധനയിൽ മൂന്നു പേരുടെയും പരിശോധനാ ഫലം പോസിറ്റീവാണ്. പരിശോധനാ ഫലം ഉടൻ സിഡബ്ല്യുസി കോടതിയിൽ കൈമാറും. ജഗതിയിലുള്ള രാജീവ് ഗാന്ധി സെന്റർ ഓഫ് ബയോടെക്നോളജിയിലാണ് ഡിഎൻഎ പരിശോധന നടന്നത്. ഫലം പോസിറ്റീവായതിനാൽ നിയമോപദേശം തേടിയശേഷം ശിശുക്ഷേമസമിതി തുടർനടപടി സ്വീകരിക്കും. ഡിഎൻഎ ഫലം പോസിറ്റീവായതിൽ സന്തോഷമെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞിനെ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷ. കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കും വരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.
Read More‘അദാനി’ഫിക്കേഷന് തുടങ്ങി ! തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഫീസ് കുറച്ചു;പ്രവേശന ഫീസ് എടുത്തുകളഞ്ഞു…
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്കാരങ്ങളും ചെലവുകുറഞ്ഞ സര്‍വീസുകളുമായി മുന്നോട്ട്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എന്‍ട്രി ടിക്കറ്റ് എടുത്തുകളഞ്ഞും 85 രൂപയായിരുന്ന പാര്‍ക്കിംഗ് ഫീസ് മുപ്പത് രൂപയാക്കി കുറച്ചുമാണ് അദാനി കൈയടി നേടിയത്. കുറഞ്ഞ ചെലവില്‍ ഗള്‍ഫിലേക്ക് പറക്കാന്‍ എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്കും ആശ്വാസമായി. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകളും മറ്റിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന് സര്‍വീസുകളും തുടങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് അബുദാബിയിലേക്കുള്ള എയര്‍അറേബ്യ സര്‍വീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസുണ്ടാവും. തിരുവനന്തപുരത്തേക്ക് 880 ദിര്‍ഹം (17,786രൂപ) മുതലാണ് നിരക്ക്. യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിക്കുന്നതിനിടെ ഈ നിരക്കില്‍ തിരുവനന്തപുരത്തു നിന്ന് പറക്കാനാവുക പ്രവാസികള്‍ക്ക് ആശ്വാസമാണ്. 2018മുതല്‍ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരിയില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് അദാനിയുടെ നീക്കം. ദുബായ് ആസ്ഥാനമായുള്ള ഫ്ളെമിഗോയുമായി ചേര്‍ന്നാണ് ഡ്യൂട്ടിഫ്രീ…
Read Moreപഴയ കാലം മാറി, നിയന്ത്രണം വേണം! ബിനില എന്ന അഞ്ചു വയസുകാരിയെ മറക്കാനാകുമോ ? ദേവനന്ദനയേയും… പിന്നില്‍ പലവിധ മാഫിയകള്‍…
പ്രദീപ് ഗോപി കൊല്ലത്ത് ദേവനന്ദന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത്ത തരത്തിലുള്ള ജാഗ്രതയോടെയാണ് പൊതുജനങ്ങളും പൊലീസും മാധ്യമങ്ങളും സോഷ്യൽ മീഡിയയും കുട്ടിക്കു വേണ്ടിയുള്ള തെരച്ചിലിൽ പങ്കാളികളായത്. എന്നാൽ ആ കുരുന്നിനെ ജീവനോടെ കണ്ടെത്താനായില്ല… അതൊരു അപകടമരണമായിരുന്നു. കുട്ടികളെ കാണാതാകുന്ന സംഭവങ്ങളിൽ ആ ജാഗ്രത മാതാപിതാക്കളും പൊതുജനങ്ങളും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അധികൃതരും തുടരുക തന്നെ വേണം… കണ്ണിലെണ്ണയൊഴിച്ച് നമ്മളെല്ലാം നമ്മുടെ കുരുന്നുകൾക്കായി ജാഗരൂഗരായിരിക്കുക തന്നെ വേണം… കാണാതായ പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണം പലപ്പോഴും ചെന്നെത്തുന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കാണ്. ബാലികമാരെ വരെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുന്നു. കൊല്ലം അന്പലംകുന്നിലെ ബിനില എന്ന അഞ്ചു വയസുകാരിയെ മറക്കാനാകുമോ നമുക്ക്? ബിനിലയുടെ മൃതദേഹം കണ്ടെത്തിയത് അയൽവാസിയുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ്. സംഭവത്തിൽ അയൽവാസിയായ പതിനഞ്ചുകാരനെയാണ് പോലീസ് പിടികൂടിയത്. മാനഭംഗത്തിനിടെയാണ് ആ കുരുന്ന് കൊല്ലപ്പെട്ടത്. തൃശൂർ ചെന്ത്രാപ്പിന്നിയിലെ…
Read Moreമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി! പെരിയാര്‍ തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 141. 40 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ ഡാമിന്റെ സ്പില്‍വെ ഷട്ടര്‍ ഇന്നു രാവിലെ വീണ്ടും ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിതുടങ്ങി. ഒരു ഷട്ടര്‍ ഉയര്‍ത്തി 397 ക്യുസെക്സ് ജലമാണ് പുറത്തേക്കൊഴുക്കുന്നത്. പെരിയാര്‍ തീര പ്രദേശങ്ങളില്‍ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെക്കന്‍ഡില്‍ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. നിലവില്‍ 1867 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ ദിവസം സ്പില്‍വെ ഷട്ടര്‍ അടച്ചതിനു പിന്നാലെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നത്. ഇന്ന് രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 141.35 അടിയിലെത്തി. ഇന്നലെ വൈകുന്നേരത്തോടെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തടക്കം മഴ ശക്തമായതോടെ രാത്രിയില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിനന്റെ അളവ് കുറച്ചതും സ്പില്‍വെ ഷട്ടറുകള്‍ അടച്ചതും ജലനിരപ്പ് ഉയരാന്‍ കാരണമായി. ഇടുക്കി…
Read Moreഫൈസലുമായി മുന്പരിചയമോ വിരോധമോ ഇല്ല, പിന്നെ എന്തിന് ? ഭക്ഷണം വാങ്ങാൻ പോയ യുവാവിനെ ബൈക്ക് തടഞ്ഞ് മർദിച്ചു
തിരുവനന്തപുരം: ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങാൻ പോയ യുവാവിനെ ബൈക്ക് തടഞ്ഞ് നിർത്തി ക്രൂരമായി മർദിച്ചു. മർദനത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻതോപ്പ് സ്വദേശി അനസ് (26) നാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലേക്ക് പോകുകയായിരുന്ന തന്നെ ഫൈസൽ എന്ന യുവാവ് ബൈക്ക് തടഞ്ഞ് നിർത്തി താക്കോൽ ഊരി വാങ്ങിയശേഷം മർദിക്കുകയായിരുന്നുവെന്നാണ് അനസ് പോലീസിൽ നൽകിയ പരാതി. മർദനത്തെ തുടർന്ന് അവശനായ യുവാവിനെ നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫൈസലുമായി മുൻ പരിചയമൊ വിരോധമൊ ഇല്ലെന്നാണ് യുവാവ് വ്യക്തമാക്കിയത്. മദ്യലഹരിയിലായിരുന്നു മർദനമെന്നാണ് അനസ് വ്യക്തമാക്കിയത്. മർദന രംഗങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് കൈമാറി. അതേ സമയം മംഗലപുരം പോലീസിൽ ആദ്യം പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയാറായില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറുകയും ദൃശ്യങ്ങൾ…
Read More