കൊല്ലം: എംസി റോഡിൽ കൊല്ലം വെട്ടിക്കവല ഭാഗത്ത് ആനവിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. വെട്ടിക്കവലയിലെ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച നെടുമങ്ങാട് മണികണ്ഠൻ എന്ന ആന യാണ് വിരണ്ടത്. രണ്ടു മണിക്കൂറിന് ശേഷം തളച്ചു. എലിഫൻഡ് സ്ക്വാഡ് എത്തി ആനയെ മയക്കുവെടി വച്ച് വീഴ്ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വെടിവയ്ക്കേണ്ട സാഹചര്യമുണ്ടായില്ല. എംസി റോഡിൽ നിന്നും ഇടറോഡിലേക്ക് കയറിയ ആന പരിസരത്തെ റബർ തോട്ടത്തിൽ കയറിയതോടെ പാപ്പാന്മാരും എലിഫൻഡ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്ന് കൂച്ചുവിലങ്ങ് ഉപയോഗിച്ച് തളയ്ക്കുകയായിരുന്നു. ആന ഇടഞ്ഞ് ആറ് കിലോമീറ്ററോളം ഓടിയെങ്കിലും നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയില്ല.ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെ തെങ്ങിൽ തളച്ചിരുന്ന ആനയാണ് വിരണ്ടത്. പൂച്ച കുറുകെ ചാടിയപ്പോൾ വിരണ്ടുപോയ ആന ചങ്ങല പൊട്ടിച്ച് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്.എഴുകോണ്‍, കക്കാട് ഭാഗത്ത് എംസി റോഡ് വഴിയാണ് ആന ഓടിയത്. ആന വരുന്നതുകണ്ട് പലരും പരിഭ്രാന്തിയിലായി. സംഭവത്തെത്തുടർന്ന് എംസി റോഡിൽ…
Read MoreDay: November 26, 2021
വീണ്ടും പാവങ്ങളുടെ പഴമായി തക്കളി; സംസ്ഥാനത്ത് പച്ചക്കറി വില കുറഞ്ഞ് തുടങ്ങി; വിലവർധനവിനെക്കുറിച്ച് വ്യാപാരികൾ പറഞ്ഞതിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുറഞ്ഞ് തുടങ്ങി. കഴിഞ്ഞ ദിവസം വരെ 30 കിലോയുടെ ഒരു ബോക്സ് തക്കാളിക്ക് 1800 രൂപയായിരുന്നത് ഇന്ന് 1000 രൂപയായി കുറഞ്ഞിട്ടുണ്ട്. തക്കാളി ഒരു കിലോയ്ക്ക് 68 രൂപയായി. വിപണിയിൽ വില കൂടിയതിനെ തുടർന്ന് ഹോർട്ടികോർപ്പ് അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി നേരിട്ട് വാങ്ങി സംസ്ഥാനത്ത് വിൽപ്പന നടത്തിയിരുന്നു. ബീൻസ് 85 രൂപയായിരുന്നത് 40 രൂപയായി കുറഞ്ഞു. കത്തിരിക്ക 40, വഴുതനങ്ങ 50, സലാഡ് വെള്ളരിക്ക 10, കോളിഫ്ളവർ 35 , പാവയ്ക്ക 60, ചെറിയ ഉള്ളി 45 എന്നിങ്ങനെയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി പച്ചക്കറി വില കുതിച്ചുയർന്നിരുന്നു. തമിഴ്നാട്ടിൽ ശക്തമായ മഴയെ തുടർന്ന് കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെയാണ് പച്ചക്കറിക്ക് വില കൂടിയത്. കർഷകർ വില കൂട്ടി വിൽപ്പന നടത്തിയത് കേരളത്തിലും പ്രതിഫലിച്ചുവെന്നാണ് പച്ചക്കറി വ്യാപാരികൾ വ്യക്തമാക്കുന്നത്.ഹോർട്ടികോർപ്പ് അന്യസംസ്ഥാനങ്ങളിൽ നിന്നും…
Read Moreകല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പു മേടിക്കാനോ പോലും കാശില്ലാതിരുന്ന കാലം; സ്ത്രീധനത്തെക്കുറിച്ചും വിവാഹ നാളുകളെക്കുറിച്ചും ഓർത്തെടുത്ത് മാമുക്കോയ
മലയാളികളുടെ പ്രിയതാരമായ മാമുക്കോയ അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും തുറന്നു പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. സുഹ്റയെ വിവാഹം കഴിച്ച ഓര്‍മകള്‍ ആണ് അദ്ദേഹം പങ്കുവച്ചത്. തന്റെ അടുത്ത് കാശ് പോലും ഇല്ലാതിരുന്ന കാലത്തായിരുന്നു സുഹ്റയുമായുള്ള വിവാഹമെന്നാണു മാമുക്കോയ പറഞ്ഞത്. എന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിനു മരക്കച്ചവടമായിരുന്നു. ഭാര്യയുടെ പിതാവ് മരിച്ച് എട്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്. അന്നു പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്നു കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെ പെണ്ണ് കണ്ടു. ഇഷ്ടമായെന്ന് അവളുടെ വീട്ടുകാരെ അറിയിച്ചു. അവരുടെയടുത്തും പൈസയില്ല, എന്റെയടുത്തും ഇല്ല. അപ്പോള്‍ എനിക്കിതു മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പു മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് കല്യാണത്തിന്…
Read Moreസ്കൂൾ തുറന്നപ്പോൾ കഞ്ചാവ് മാഫിയയും ഉണർന്നു; സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവുമായി എത്തിയ നാലുപേർ പിടിയിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നാലു യുവാക്കൾ കഞ്ചാവ് എത്തിച്ചത് സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട്. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ അൽത്താഫ് നൂഹ് (24), മുണ്ടക്കയം കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിം റസാഖ് (21), പാറത്തോട് ഇടക്കുന്നം വലിയവീട്ടിൽ വി.ആർ. പ്രജിത്ത് (23), കൊക്കയാർ നാരകംപുഴ ആറ്റുപുറത്ത് സിനാജ് (38) എന്നിവരാണ് രണ്ടു കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. സിനാജ്, അൽത്താഫ് എന്നിവർ മുന്‍പും കഞ്ചാവ്, ബൈക്ക് മോഷണ കേസുകളിൽ പ്രതികളാണ്. സ്കൂൾ, കോളജുകൾ തുറന്നതോടെയാണ് വിദ്യാർഥികൾക്കു വില്പന നടത്തുന്നതിനു വേണ്ടിയാണ് ഇവർ കന്പത്തു നിന്നും കഞ്ചാവ് എത്തിച്ചത്. അവിടെനിന്നും 9000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയത്. തുടർന്നു മുണ്ടക്കയത്തു നിന്നും വാടകയ്ക്കെടുത്ത കാറിൽ കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ മൂന്നോടെ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽ നിന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും കാഞ്ഞിരപ്പള്ളി…
Read Moreഹാർട്ട് അറ്റാക്ക് (3) ഹൃദ്രോഗസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ബയോ സൂചകങ്ങൾ
ഹൃദ്രോഗമുണ്ടാക്കുന്നതിൽ ഏറ്റവും അപകടകാരിയെന്ന് പരക്കെ മുദ്രകുത്തപ്പെടുന്ന കൊളസ്ട്രോൾ ഹാർട്ടറ്റാക്കുണ്ടാകുന്ന 40-50 ശതമാനം പേരിലും സാധാരണ നിലയിലായിരിക്കുമെന്നതാണ് വസ്തുത. പക്ഷേ, ഹൃദ്രോഹം തടയാനും അറ്റാക്ക് വീണ്ടും വരുന്നത് പ്രതിരോധിക്കാനും എല്ലാ വൈദ്യശാസ്ത്രസംഘടനകളും ഉന്നം വയ്ക്കുന്നത് രക്തത്തിലെ എൽഡിഎൽ കോളസ്ട്രോൾ പരമാവധി കുറയ്ക്കാനാണ്. കൊളസ്ട്രോൾ കുറവായിട്ടും…നവജാത ശിശുക്കളിൽ എൽഡിഎൽ 25 മില്ലിഗ്രാം/ സെഡിലിറ്ററാണ്. അതുകൊണ്ട് നവജാതർക്ക് ഹൃദയാഘാതമേ ഉണ്ടാകില്ല എന്ന് വാദിക്കുന്നു. അപ്പോൾ ഹൃദ്രോഗത്തെ ഒഴിവാക്കാൻ എൽഡിഎൽ എത്രത്തോളം കുറയാമോ അത്രയും നന്ന് എന്നു പലരും വാദിക്കുന്നു. പക്ഷേ, കൊളസ്ട്രോൾ കുറവായിട്ടും അറ്റാക്ക് ഉണ്ടാകുന്നതോ? ബയോ സൂചകങ്ങൾഈ സാഹചര്യത്തിലാണ് ഹൃദ്രോഗസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ബയോസൂചകങ്ങളുടെ പ്രസക്തി കടന്നുവരുന്നത്. ഹൃദയധമനികളിലെ പരോഷമായ ജനിതകാവസ്ഥയുടെ പ്രാധാന്യം എത്രത്തോളമുണ്ട്്? കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി റിയാക്ടീവ് പ്രോട്ടീൻ, ഇന്റർലുക്കിൻ -6, ഫോസ്ഫോ ലിപ്പെയ്സ് എ രണ്ട്, ഓക്സീകരിക്കപ്പെട്ട എൽഡിഎൽ, നൈട്രോ തൈറോസിൻ, ലൈപ്പോപ്രോട്ടീൻ –…
Read Moreമലയാള സിനിമാ നിർമാതാക്കളുടെ ഓഫീസുകളിൽ റെയ്ഡ്; ഒടിടി കച്ചവടത്തിൽ കള്ളക്കളി നടന്നിട്ടുണ്ടോ? ടിഡിഎസ് പരിശോധിക്കുന്നു
കൊച്ചി: മലയാളത്തിലെ മുൻനിര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങി. ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന പുരോഗമിക്കുന്നത്. മൂവരുടെയും നിർമാണ കമ്പനി ഓഫീസുകളിൽ മാത്രമാണ് നിലവിൽ റെയ്ഡ് നടക്കുന്നത്. കൊച്ചി ആദായ നികുതി വകുപ്പിലെ ടിഡിഎസ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുമായുള്ള ഇടപാടുകളുടെ വിശദാംശങ്ങൾ ഉൾപ്പടെ ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തീയറ്റർ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് മുൻനിര നിർമാതാക്കളുടെ ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് കച്ചവടം നടത്തിയിരുന്നത്. ഈ ഇടപാടുകൾ നിയമാനുസൃതമായിരുന്നോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് വിവരം.
Read Moreബാബു ആന്റണി-സുരേഷ് ബാബു കൂട്ടുകെട്ട് വീണ്ടും
എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗീസ് നിർമിച്ച് ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ എന്ന ഹൊറർ, ഫാന്റസി ത്രിഡി ചിത്രത്തിൽ പവർസ്റ്റാർ ബാബു ആന്റണി കത്തനാരാകുന്നു. ഒപ്പം ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പതിനെട്ടാം നൂറ്റാണ്ട ിൽ ജീവിച്ചിരുന്നുവെന്നു ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിത ത്തിന്റെ നേർക്കാഴ്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു. ബാനർ എ വി പ്രൊഡക്ഷൻസ്, സംവിധാനം ടി.എസ് സുരേഷ്ബാബു, നിർമാണം -എബ്രഹാം വർഗീസ്, ഛായാഗ്രഹണം -സെന്തിൽകുമാർ, രചന -ഷാജി നെടുങ്കല്ലേൽ, പ്രദീപ് ജി നായർ, എഡിറ്റിംഗ് -കപിൽ കൃഷ്ണ, റീ റെക്കോർഡിംഗ് -എസ് പി വെങ്കിടേഷ്, കോഡയറക്ടർ റ്റി -എസ് സജി, സപ്പോർട്ടിംഗ് ഡയറക്ടർ -ബിജു കെ,…
Read Moreഅവര്‍ക്കൊക്കെ കാവലായി ഉണ്ടാകണം
കേരളത്തിലെ നിരാലംബരായ സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കാവല്‍ എന്ന സിനിമ. ഗാര്‍ഹിക പീഡനത്തിനിരയായി മരിച്ച വിസ്മയ, ഉത്തര എന്നിവരെ പോലെ ഒരുപാടുപേര് നമ്മുടെ സമൂഹത്തിലുണ്ട്. ഇവരെയെല്ലാം സംരക്ഷിക്കാന്‍ സാധിക്കുമെന്നു പറയുന്നില്ല. എന്നാല്‍ അവര്‍ക്കൊക്കെ കാവലായി ഉണ്ടാകണം എന്നാണ് ആഗ്രഹം. സിനിമ സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു കലയാണ്. അതുകൊണ്ടുതന്നെ കാവല്‍ അവര്‍ക്കു പ്രതീക്ഷ നല്‍കും. -സുരേഷ് ഗോപി
Read Moreതേപ്പ് എന്ന വാക്ക് സഹിക്കാൻ പറ്റാത്തത്! ഒരാള്‍ പ്രണയം നിരസിക്കുമ്പോള്‍ അയാളെ പോയി റേപ്പ് ചെയ്യുന്നതല്ല അതിന്റെ പ്രതികരണം; രജിഷ വിജയൻ പ്രതികരിക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി രജിഷ വിജയന് ഇപ്പോള്‍ തമിഴിലും തിളങ്ങി നില്‍ക്കുകയാണ്. പ്രണയത്തെക്കുറിച്ചും പ്രണയ പരാജയങ്ങളെക്കുറിച്ചും രജിഷ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേമാവുകയാണിപ്പോൾ. ഒപ്പം സൂര്യയെക്കുറിച്ച് ജ്യോതിക മുന്‍പു പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ സത്യമാണെന്ന് താന്‍ അനുഭവത്തിലൂടെ മനസിലാക്കിയെന്നും രജിഷ വ്യക്തമാക്കുന്നു. ഞാന്‍ അഭിനയിച്ച സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയില്‍ പ്രണയം നിരസിച്ചതിന് കാമുകന് തന്നെയാണ് പീഡിപ്പിക്കുന്നത്. നമുക്ക് പ്രണയിക്കാന്‍ ഒരു കാരണം ഉള്ളതുപോലെ അതു വേണ്ട എന്ന് വയ്ക്കാനും ഒരു കാരണമുണ്ട്. ആത്മാര്‍ഥമായി നമ്മള് ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ പിന്നെ ആ റിലേഷന്‍ഷിപ്പ് വേണ്ടെന്നു വെക്കുന്നത് എത്രമാത്രം വേദനയോടെയാണെന്ന് ആലോചിച്ച് നോക്കണം. വേണ്ടെന്ന് വെക്കുന്നത് പെണ്ണോ ആണോ ആരാണെങ്കിലും അതിനൊരു കാരണം തീര്‍ച്ചയായും ഉണ്ടാവും. ആ കാരണം മനസിലാക്കാനുള്ള യുക്തി മാത്രം മനുഷ്യന് ഉണ്ടാവണം എന്നുള്ളതാണ്.അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തില്‍ എലിയെ അഭി വേണ്ടെന്നു വയ്ക്കുന്നുണ്ട്. ശേഷം…
Read Moreസർക്കാരും കൃഷിഭവനും കയ്യൊഴിഞ്ഞു; ഉടൻ പരിഹാരമെന്ന മറുപടികേട്ട് മടുത്തു; കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ച് കർഷകർ
ചെങ്ങന്നൂർ: സർക്കാരും കൃഷിഭവനും കയ്യൊഴിഞ്ഞതോടെ കർഷകർ കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചു. മഴുക്കീർ പാടശേഖരത്തെ കൃഷി ഉപേക്ഷിക്കാനാണ് പാടശേഖര സമിതി സംയുക്തമായി തീരുമാനിച്ചത്. ഒരുക്കിയ 65 ഏക്കർ കൃഷിയിടത്തിൽ 30 ഏക്കറിലാണ് കർഷകർ കൃഷിയിറക്കിയത്. ഈ മാസം 15 ഓടെ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് വിതച്ചിട്ട് ഒരാഴ്ച പിന്നിട്ട വിളകൾ നശിച്ചത്. കഴിഞ്ഞ മാസം കൃഷിയിറക്കാൻ നിലം ഒരുക്കിയെങ്കിലും ഒക്ടോബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് കർഷകർ കൃഷി ഇറക്കാതെ പിൻമാറി. പിന്നീടാണ് ഈ മാസം ആദ്യവാരം കൃഷിയിറക്കാൻ തീരുമാനിച്ചത്. വിതകഴിഞ്ഞ്ഒരാഴ്ച വളർച്ചയെത്തിയ നെൽച്ചെടികൾ വെള്ളം കയറി നശിച്ചു. കെ പി ചന്ദ്രൻ പിള്ള , കെ.പി നീലകണ്ഠൻ, പി.ഇ ചെല്ലപ്പൻ ,ശ്രീവിലാസൻ, വി.പി നാരായണപിള്ള, കെ. ഒ ഉണ്ണിട്ടൻ, എൻ .കെ സുരേന്ദ്രൻ, ഡി.പ്രസന്നൻ, വി.പി ചന്ദ്രൻ തുടങ്ങി 30 കർഷകർ ചേർന്നാണ് ഇവിടെ കൃഷി ഇറക്കിയത്. ജ്യോതി നെൽവിത്താണ്…
Read More