ശബരിമല: ശബരിമല തീര്‍ഥാടകരുടെ ദര്‍ശന സൗകര്യം അടക്കം വിപുലപ്പെടുത്തി. ദര്‍ശനത്തിന് പ്രതിദിനം 40,000 ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവഴിയും 5,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗിലൂടെയുമാണ് ദര്‍ശനത്തിന് എത്താനാകും. കൂടാതെ നിലയ്ക്കല്‍, എരുമേലി ഉള്‍പ്പെടെയുള്ള 10 സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളില്‍ അയ്യപ്പ ഭക്തര്‍ക്കായി ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസ് എടുത്ത സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായോ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സ്പോട്ട് ബുക്കിംഗിലൂടെ ദര്‍ശനത്തിനുള്ള അവസരം ലഭിക്കും. ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതണം. ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന ഭക്തര്‍ക്കായി അതിര്‍ത്തി പ്രദേശമായ കുമളിയില്‍ സ്പോട്ട് ബുക്കിംഗ് കേന്ദ്രമുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു പരിശോധനയും ഇല്ല. അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ ദര്‍ശനത്തിന് സൗകര്യമുണ്ട്. കുട്ടികള്‍ക്ക്…
Read MoreDay: November 26, 2021
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമം; അമ്പലപ്പുഴ സ്വദേശിനിയെ കൂട്ടിക്കൊണ്ടുപോയത് പ്രണയം നടിച്ച്; സംഭവിച്ചതിനെക്കുറിച്ച് യുവാക്കൾ പറയുന്നത് മറ്റൊരു കഥ…
അമ്പലപ്പുഴ: അമ്പലപ്പുഴ സ്വദേശിനിയായ 20 കാരിയെ കണ്ണൂരിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമം.സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മരക്കാർ കണ്ടി ഷാഹിദി (21) നെ പിടികൂടിയിരുന്നു. അമ്പലപ്പുഴ സ്വദേശിനി ബംഗലൂരുവിൽ വച്ചാണ് യുവാക്കളെ പരിചയപ്പെടുന്നത്. ഇതിൽ ഒരു യുവാവുമായി യുവതി പ്രണയത്തിലായി. തുടർന്നാണ് സംഘം യുവതിയെ കണ്ണൂരിലെത്തിച്ചത്. ഇവിടെ വച്ച് സംഘം പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തോക്കുചൂണ്ടി കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടി പോലിസിന് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം പെൺകുട്ടി സ്വയം വസ്ത്രങ്ങൾ വലിച്ചു കീറുകയായിരുന്നുവെന്നാണ് അറസ്റ്റിലായ യുവാവ് പോലിസിനോട് പറഞ്ഞത്. അതേസമയം മയക്കുമരുന്ന് ലോബിക്കും സെക്സ് റാക്കറ്റിനും ഇതുമായി ബന്ധമുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്. അതിനിടെ പെൺകുട്ടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിലെ മറ്റൊരു പ്രതി മുനീറിനായി പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read Moreനിയമം എല്ലാവർക്കും ബാധകം; മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ നിരോധന മേഖലയിൽ വാഹനം പാർക്ക് ചെയ്ത ഡോക്ടർമാർക്കെതിരേ കേസ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിലെ നിരോധന മേഖലയിൽ വാഹനം പാർക്ക് ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചു. നിരവധി ജൂണിയർ ഡോക്ടർമാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നിവർക്കാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം പോലീസ് നടപടിയെടുത്തത്. രണ്ട്, മൂന്ന്, നാല് വാർഡുകളുടെ ഇപ്പോഴത്തെ പ്രവേശന കവാടത്തിനു സമീപം പാർക്ക് ചെയ്ത വാഹന ഡ്രൈവർമാർക്കെതിരെയാണ് നടപടി. വാർഡിലേക്കുള്ള പ്രവേശന കവാടത്തിലേക്കുള്ള വഴിയിൽ ടൈൽസ് പാകിയിരിക്കുകയാണ്. അതിനാൽ ഇവിടെ വാഹനം പാർക്ക് ചെയ്യരുതെന്ന് ബോർഡ് സ്ഥാപിച്ചിരുന്നു.സ്ഥാപിച്ചിരുന്ന ബോർഡ് കാണാത്ത വിധത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. നിരോധന മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പലതവണ ജൂണിയർ ഡോക്ടർമാരടക്കം എല്ലാവരോടും പറയുകയും നിരവധി തവണ താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും പ്രയോജനം ലഭിക്കാതിരുന്നതുകൊണ്ടാണ് പോലീസിന് വിവരം നൽകുകയും അവർ നടപടി സ്വീകരിക്കുകയും ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 20 വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെയാണ് പെറ്റികേസ് ചാർജ്ജ് ചെയ്തത്.
Read Moreഹെറോയിനുമായി പായിപ്പാട്ട് യുവാവ് പിടിയിലായ സംഭവം; ഇതര സംസ്ഥാനക്കാരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ
ചങ്ങനാശേരി: ഹെറോയിനുമായി പായിപ്പാട്ട് പിടിയിലായ ഇതര സംസ്ഥാനക്കാരനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചു. മാൾഡ സ്വദേശി മോസറിക് കൗണ് അലാം(32)നെയാണ് തൃക്കൊടിത്താനം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുന്‍പും തൃക്കൊടിത്താനത്ത് താമസിച്ചിരുന്ന ഇയാൾ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പമാണ് കഴിഞ്ഞിരുന്നതെങ്കിലും ഇയാൾ ജോലിക്കു പോയിരുന്നില്ല. മറ്റുള്ള തൊഴിലാളികൾ ജോലിക്കു പോകുന്പോഴും ഇയാൾ മുറിക്കുള്ളിൽ കഴിച്ചു കൂട്ടുകയാണ് ചെയ്തിരുന്നത്. ചില രാത്രികളിൽ ഇയാൾ പുറത്ത് പോയാൽ പിന്നീട് രാവിലെ മാത്രമേ മടങ്ങി എത്തിയിരുന്നുള്ളു. മുന്‍പ് ഇയാൾ കഞ്ചാവ് എത്തിച്ചിട്ടുണ്ടെങ്കിലും ഹെറോയിൻ ആദ്യമായിട്ടാണ് വില്പനയ്ക്കു എത്തിച്ചതെന്നാണ് പോലീസ് ലഭിച്ചിരിക്കുന്ന വിവരം. നാളുകൾക്കുശേഷം കഴിഞ്ഞ ദിവസമാണ് ഇയാൾ വീണ്ടും നാട്ടിലെത്തിയത്. ഇതര സംസ്ഥാനക്കാരാണ് പ്രധാനമായും ഇയാളുടെ പക്കൽ നിന്നും കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വാങ്ങി ഉപയോഗിച്ചിരുന്നത്. പിടിയിലായ പ്രതി ഹെറോയിൻ ഉപയോഗിക്കുന്ന വിധവും പോലീസിനു മുന്നിൽ വിവരിച്ചു കൊടുത്തു. ഒരു…
Read Moreഅഷ്ടമി ദർശനത്തിനായി ക്ഷേത്ര നഗരി ഒരുങ്ങി; ശനിയാഴ്ച പുലർച്ചെ 4.30 അഷ്ടമി ദർശനം
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ ആഘോഷിക്കും. അഷ്ടമി ദർശനത്തിനായി ക്ഷേത്ര നഗരി ഒരുങ്ങി.നാളെ പുലർച്ചെ 3.30ന് നട തുറന്നു ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30നാണ് അഷ്ടമി ദർശനം. ഈ മുഹൂർത്തിൽ സർവാഭരണ വിഭൂഷിതമായ വൈക്കത്തപ്പന്റെ മോഹന രൂപം ദർശിച്ച് സായൂജ്യം നേടുവാൻ ആയിരങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവഹിക്കും. ശിവപ്രീതിക്കായി കഠിന തപസ് അനുഷ്ഠിച്ച വ്യാഘ്രപാദമഹർഷിക്ക് ശ്രീ പരമേശ്വരൻ ദിവ്യദർശനം നല്കി അനുഗ്രഹിച്ചതിന്റെ സ്മരണയ്ക്കാണ് അഷ്ടമി ആഘോഷിക്കുന്നത്. വ്യാഘ്രപാദ മഹർഷിക്ക് ദു:ഖ വിമോചനത്തിനായി അഭിഷ്ട വരം നൽകി അനുഗ്രഹിച്ച കൃഷ്ണാഷ്ടമി നാളിലെ ബ്രാഹ്മമുഹൂർത്തത്തിലാണ് അഷ്ടമി ദർശനം. അഷ്ടമി ദിവസം പ്രഭാതം മുതൽ പ്രദോഷം വരെ വൈക്കത്തപ്പനെ ദർശിക്കുന്ന ഭക്തർക്ക് ഭഗവാന്റെ കൃപാകടാക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. അഷ്ടമി ദർശനത്തിയി ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദർശനത്തിനെത്തുന്ന ഭക്തർ കിഴക്ക്, വടക്കേ ഗോപുരങ്ങളിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കണം.…
Read Moreപ്ലസ്ടുകാരനുമൊത്ത് യുവതിക്ക് കല്യാണം; ഭർത്താവ് സ്കൂളിൽപോയ നേരം ഭർതൃപിതാവിൽ നിന്ന് നേരിട്ടത് നിരന്തര പീഡനം; പരാതിയുമായി മകനും ഭാര്യയും
ഭോപ്പാൽ: മഹാരാഷ്ട്രയിൽ പന്ത്രണ്ടാം ക്ലാസുകാരനായ ഭർത്താവ് സ്കൂളിൽപോയ നേരം ഭർതൃ പിതാവ് ലൈംഗീകമായി പീഡിപ്പിച്ചതായി യുവതി. ഗുണ ജില്ലയിലെ മ്യാന പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ഭർതൃ പിതാവിനെതിരെ മ്യാന പോലീസ് കേസെടുത്തു. രാജസ്ഥാൻ സ്വദേശിനിയായ 21കാരി ഗുണയിൽ നിന്നുള്ള 22കാരനെയാണ് വിവാഹം കഴിച്ചത്. ഭർത്താവിനൊപ്പമാണ് യുവതി പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് പറയുന്നതനുസരിച്ച്, യുവതിയുടെ ഭർത്താവ് ഗുണ ടൗണിലെ സ്കൂളിലാണ് പഠിക്കുന്നത്. ഇയാൾ ഗ്രാമത്തിൽ നിന്ന് ദിവസവും സ്കൂളിലേക്ക് പോകുമായിരുന്നു. ഭർത്താവ് സ്കൂളിൽ പോയിരുന്ന സമയത്താണ് ഭർതൃപിതാവ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതി നിയമവിരുദ്ധമായി നിരവധി ആയുധങ്ങൾ സൂക്ഷിച്ചിരുന്നു. ഇവ ഉപയോഗിച്ച് കുടുംബാംഗങ്ങളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു.
Read Moreമോഫിയ കേസിൽ സിഐ സുധീറിന് സസ്പെൻഷൻ; വകുപ്പുതല അന്വേഷണവും; സിഐയ്ക്കെതിരേയുള്ള ആരോപണം ചെറുതല്ല
തിരുവനന്തപുരം: നവവധുവായ നിയമവിദ്യാര്‍ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ആലുവ സിഐ സി.എല്‍. സുധീറിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷിക്കുക. സിഐയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോഫിയയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഭർതൃവീട്ടിലെ പീഡനം സംബന്ധിച്ചു മോഫിയ നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയതിനു പുറമെ ഒത്തുതീർപ്പിനു പോലീസ് സ്റ്റേഷനിലേക്കു വിളി പ്പിച്ച് ഇരയെ അവഹേളിച്ചെന്നുമാണ് സിഐക്കെതിരേയുള്ള ആരോപണം. കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിൽനിന്നു വീട്ടിലെത്തിയ ഉടൻ മോഫിയ ജീവനൊടുക്കു കയായിരുന്നു. പ്രതിഷേധത്തെ തുടർന്നു സിഐയെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്കു സ്ഥലംമാറ്റിയിരുന്നു.
Read More’’മിഴിയോരം നനഞ്ഞൊഴുകും”… ഒറ്റക്കമ്പി തമ്പുരുവിനും കൊതുകിന്റെ മൂളലിനും നടുവിൽ ഇരുന്ന് എഴുതിയ ഒറ്റക്കമ്പി നാദം ഇന്നും ലോക മലയാളികൾ പാടിക്കൊണ്ടേരിക്കുന്നു…
എസ്. മഞ്ജുളാദേവി “ഒറ്റക്കന്പി നാദം മാത്രം മൂളും വീണാ നാദം ഞാൻ’എന്ന് എഴുതി ബിച്ചുതിരുമല. 1981-ൽ പുറത്തിറങ്ങിയ തേനും വയന്പും എന്ന സിനിമയ്ക്കു വേണ്ടി ബിച്ചു തിരുമല ഇങ്ങനെ കുറിച്ചു, എങ്കിലും മലയാള ചലച്ചിത്ര ഗാനലോകം എന്നേ പറഞ്ഞുകഴിഞ്ഞു,അഴകിന്റെ ആയിരം തന്ത്രികൾ മുഴങ്ങുന്ന വീണയാണ് ബിച്ചു തിരുമല എന്ന്! അരനൂറ്റാണ്ടിലേറെ നീണ്ട ആ ഗാനസപര്യയിൽ ബിച്ചു തിരുമല എന്ന വിപഞ്ചികയിൽ നിന്നുണർന്നത് വൈവിധ്യമാർന്ന മൂവായിരത്തിലധികം ഗാനങ്ങളാണ്. ’ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ…’’മിഴിയോരം നനഞ്ഞൊഴുകും മുകിൽമാലകളോ..’’ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം’ എന്നിവ ഒഴുകിയ അതേ വീണയിൽ നിന്നു തന്നെയാണ് “പടകാളി ചണ്ഡിചങ്കരി പോർക്കലി മാർഗിനി ഭഗവതി’ …എന്ന ഗാനം വന്നത് എന്നറിയുക. ’ഓലത്തുന്പത്തിരുന്ന് ഉൗയലാടും ചെല്ലപൈങ്കിളി…’’കണ്ണാംതുന്പി പോരാമോ…’പോലുള്ള തേനൂറുന്ന താരാട്ട് പാട്ടുകൾ രചിച്ചതും ഇതേ പാട്ടുകാരൻ. പല ഗാനങ്ങളും സ്വന്തം ഹൃദയത്തിൽ വിരൽ ചേർത്ത്…
Read Moreഞാറയ്ക്കലെ ഇരട്ട മരണം;കഴുത്തില്‍ കുരുക്കിട്ട് മറ്റേ അറ്റം ജനല്‍ കമ്പിയില്‍ കെട്ടി വലിഞ്ഞ് തറയില്‍ കിടക്കുന്ന അവസ്ഥ; കൊലപാതകസാധ്യത തള്ളാൻ പോലീസ് പറയുന്ന കാരണം ഇതാണ്
വൈപ്പിന്‍: ദുരൂഹ സാഹചര്യത്തില്‍ ഞാറക്കലെ മൂന്നംഗ കുടുംബത്തിലെ രണ്ട് പേര് മരിച്ച സംഭവത്തില്‍ കഴുത്തില്‍ കുരുക്കുമുറുകിയതാണ് മരണകാരണെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക നിഗമനം. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴുത്തില്‍ കുരുക്കിട്ട് മറ്റേ അറ്റം ജനല്‍ കമ്പിയില്‍ കെട്ടി വലിഞ്ഞ് തറയില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പക്ഷേ ഇവരുടെ കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിഞ്ഞ് രക്തം വാര്‍ന്ന് മുറിയാകെ ഒഴുകിയിരുന്നു. മുറിക്കാനുപയോഗിച്ച ബ്ലേഡുകളും പോലീസ് മുറിയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ഞാറയ്ക്കല്‍ പള്ളിക്ക് കിഴക്ക് ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്റെ മക്കളായ ജെസി(49), സഹോദരന് ജോസ്(51) എന്നിവരെ ബുധനാഴ്ച രാത്രിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ അവശനിലയില്‍ കണ്ട ഇവരുടെ വൃദ്ധമാതാവ് റീത്ത ഇപ്പോഴും ആശുപത്രിയിലാണ്. റീത്തയുടെ മൊഴിയെടുക്കാന്‍ ഇപ്പോഴും പോലീസിനായിട്ടില്ല. മൂവരും മാനസീകാസ്വസ്ഥ്യങ്ങള്ക്ക് ചികിത്സയിലായിരുന്നതിനാലും പുറത്തുനിന്ന് ഒരാള്‍ അകത്ത് കയറിയ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാലും മരണത്തില്‍ ദുരൂഹതക്ക്…
Read Moreകൗതുകമുണർത്തിചിത്രശലഭ വവ്വാൽ ; അപൂർവ ഇനത്തിൽ പെട്ട ഇത്തരം ജീവികളെ കിട്ടിയാൽ ചെയ്യേണ്ടതിനെക്കുറിച്ച് വനം വകുപ്പ് പറയുന്നതിങ്ങനെ…
കാട്ടാക്കട: വിരുന്നെത്തിയ ചിത്രശലഭ വവ്വാൽ നാട്ടുകാരിൽ കൗതുകമുണർത്തി. കാട്ടാക്കട മുതിയാവിള ചെമ്പകത്തിൻമൂട് എൻഎസ് മൻസിലിൽ ഷനൂപിന്റെ വീട്ടിലാണ് ചിത്രശലഭ വവ്വാലെത്തിയത്. ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിലെ ഭിത്തിയിൽ പറ്റിപിടിച്ചിരുന്ന ജീവിയെ വീട്ടുകാർ കാണുന്നത്. കുഞ്ഞു തലയും കുഞ്ഞു ഉടലുമുള്ള ഇതിന്റെ കറുത്ത ചിറകുകളിൽ ഓറഞ്ച് നിറത്തിലെ വര കൗതുകം ഉണർത്തുന്നതാണെന്നും ആദ്യം കണ്ടപ്പോൾ വവ്വാലാണോ ശലഭമാണോയെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വീട്ടുകാർ പറഞ്ഞു. പിടികൂടിയ വവ്വാലിനെ പരുത്തിപള്ളി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ഇന്ത്യ കൂടാതെ ഇന്തോനേഷ്യ, നേപ്പാൾ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ശലഭ വവ്വാലിനെ മുൻപ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും വിവിധയിടങ്ങളിൽ ഇവയുടെ അപൂർവ സാന്നിധ്യമുണ്ട്. പുഴുക്കളെയും ചെറു പ്രാണികളെയുമാണ് സാധാരണ ഇവ ഭക്ഷണമാക്കുന്നത്. അപൂർവ ഇനത്തിൽ പെട്ട ഇത്തരം ജീവികളെ ഏറ്റെടുത്താൽ അതിന്റെ സ്വതന്ത്ര ആവാസവ്യവസ്ഥയിലേക്ക് തന്നെ വിടുകയോ മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയോ ചെയ്യുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More