കൂടുതേടി… കനത്ത മഴയെത്തുടർന്നു പാടങ്ങളിൽ വെള്ളം നിറഞ്ഞതിനാൽ താറാവുകളെ പെട്ടികളിലാക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകുന്ന കർഷകർ. കോട്ടയം അയ്മനം ഐക്കരശാലി ഭാഗത്തുനിന്നുള്ള കാഴ്ച. അനൂപ് ടോം.
Read MoreDay: May 20, 2022
അധ്യാപകനെന്നു തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ഥിനിയുമായി അശ്ലീല സംഭാഷണം നടത്തി ! വിമാനത്താവളത്തിലെത്തി പ്രവാസി യുവാവിനെ പൊക്കി പോലീസ്…
ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അധ്യാപകന് ചമഞ്ഞ് വിദ്യാര്‍ഥികളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവിനെ ചങ്ങരംകുളം പോലീസ് പൊക്കി. ഇയാളെ പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫിനെ (44) ആണ് സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു വര്‍ഷം മുന്‍പ് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം സ്റ്റേഷന് പരിധിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ വീട്ടിലേക്ക് വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകന് ആണെന്ന് പരിചയപ്പെടുത്തി. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടിക്ക് പ്രത്യേകം ക്ലാസ് എടുക്കാന്‍ ആണെന്ന് രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ച ശേഷം കുട്ടിയോട് അടച്ചിട്ട മുറിയില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് യുവാവ് മോശമായ രീതിയില്‍ സംഭാഷണം തുടര്‍ന്നതോടെ കുട്ടി മാതാവിനോടു പരാതിപ്പെട്ടു. ഇവര്‍ സ്കൂളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തില്‍ ആരും വിളിച്ചില്ല എന്ന് വ്യക്തമായത്. തുടര്‍ന്ന് സ്കൂള്‍…
Read Moreഎട്ട് ആയുധങ്ങൾ! ഹരിദാസനെ വക വരുത്താൻ പ്രതികൾ നടന്നത് രണ്ടാഴ്ച; ഫോൺ സംഭാഷണങ്ങളിൽ “ചുരുളി’ സിനിമയെ വെല്ലുന്ന അസഭ്യ വർഷങ്ങളും
സ്വന്തം ലേഖകൻ തലശേരി: സിപിഎം പ്രവർത്തകനായ പുന്നോൽ താഴെ വയലിലെ ഹരിദാസനെ (56) വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം അന്വേഷണ സംഘം ഇന്ന് തലശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിക്കും. ഇതിനിടെ കേസിലെ എട്ടു പ്രതികൾ നൽകിയ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പ്രതികളുടെ ശബ്ദ പരിശോധന നടത്തണമെന്ന പോസിക്യൂഷന്റെ ആവശ്യം സംബന്ധിച്ച് പ്രതിഭാഗത്തിന്റെ വാദം ഇന്ന് കോടതിക്ക് മുമ്പാകെ സമർപ്പിക്കും. ഫോൺ സംഭാഷണങ്ങൾ കേസിലെ ഏഴാം പ്രതി നിജിൽ ദാസിന്റെ ഫോണിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത് നിർണായക തെളിവുകളാണ്. ഫെബ്രുവരി എട്ടുമുതൽ കൊപാതകം നടന്ന ദിവസംവരെ നടന്നിട്ടുള്ള ഫോൺ സംഭാഷണങ്ങളിൽ “ചുരുളി’ സിനിമയെ വെല്ലുന്ന അസഭ്യ വർഷങ്ങളുമുണ്ട്. അക്രമി സംഘത്തിൽ നിന്നും ഫെബ്രുവരി 8, 11, 14 തിയതികളിൽ ഹരിദാസൻ തലനാരിഴക്കാണ് രക്ഷപ്പെടുന്നതന്നും ഹരിദാസൻ തങ്ങളുടെ കയ്യിൽ…
Read Moreകടക്ക് പുറത്ത് ..! കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം; പരാതിയുമായി എത്തിയ വയോധികനെ ആക്ഷേപിച്ചിറക്കി നഗരസഭാ സെക്രട്ടറി
വടക്കാഞ്ചേരി: വീടിനു സമീപത്തെ ഹോട്ടലിൽ നിന്നും കക്കൂസ് മാലിന്യം കുടിവെള്ളത്തിൽ കലർന്ന് വെള്ളം ഉപയോഗശൂന്യമായതായി ആരോപിച്ച് നീതിക്കായി പോരാട്ടം. നഗരസഭ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി വയോധികൻ. തനിക്കനുകൂലമായ ജില്ലാ കളക്ടറുടെ കത്തിന്റെ പകർപ്പുമായി നഗരസഭ കാര്യാലയത്തിലെത്തിയപ്പോൾ സെക്രട്ടറി കെ.കെ. മനോജ് തന്നെ അധിക്ഷേപിച്ച് ഇറക്കി വിട്ടതായി ആരോപിച്ച് ഓട്ടുപാറ സ്വദേശി കുണ്ടുപറന്പിൽ വീട്ടിൽ യൂസഫാ(76)ണ് രംഗത്തെത്തിയിട്ടുള്ളത്. വീട്ടുകിണറ്റിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ നിന്നും മാലിന്യം കിണറ്റിൽ കലരുന്നതായി ചൂണ്ടിക്കാട്ടി യൂസഫ് നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ മാസം രണ്ട് പിന്നിട്ടിട്ടും നടപടി എടുക്കാൻ അധികൃതർ തയാറായില്ല. വിശുദ്ധ റമദാൻ മാസത്തിൽ പോലും ഒരു തുള്ളി ശുദ്ധജലത്തിനായി കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നുവെന്നും കണ്ണീരോടെ വയോധികൻ പറയുന്നു. ദുരിതം തുടർന്നതോടെ കളക്ടറെ നേരിൽക്കണ്ട് പരാതിപ്പെട്ടു. രണ്ടാഴ്ചയ്ക്കകം വിഷയത്തിൽ ഇടപെടാൻ കളക്ടറുടെ ഓഫിസിൽ നിന്നും നഗരസഭ…
Read Moreയൂട്യൂബില്‍ താരങ്ങളായി അനുപമയും എയ്ഡനും ! ഫാമിലി വ്ളോഗ് വീഡിയോകള്‍ വൈറല്‍…
ദത്തുവിവാദത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച അനുപമ എസ്.ചന്ദ്രനും ഭര്‍ത്താവ് അജിത്കുമാറും മകന് ഏയ്ഡന്‍ എന്ന ഏയ്ബൂവും ഇപ്പോള്‍ യൂട്യൂബിലെ മിന്നും താരങ്ങള്‍. മൂന്നുപേരും ഒരുമിച്ചുള്ള ഫാമിലി വ്ളോഗുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. രണ്ടു മാസം മുന്‍പു യൂ ട്യൂബില്‍ റിലീസ് ചെയ്ത ആദ്യ വീഡിയോ നാലു ലക്ഷത്തോളം പേര് കണ്ടു. ആറു വ്ളോഗ് വീഡിയോകളാണ് ഇതിനകം റിലീസ് ചെയ്തത്. മാതാപിതാക്കള്‍ക്കു മകനെ തിരിച്ചുകിട്ടാന്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന, ലോകമെങ്ങുമുള്ള ഒട്ടേറെപ്പേര്‍ കുഞ്ഞിന്റെ വിശേഷങ്ങള്‍ തിരക്കി വിളിക്കാറുണ്ട്. എങ്കില്‍ എന്തുകൊണ്ട് അവന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവച്ചുകൂടാ എന്നു ചിന്തിച്ചതോടെയാണു വ്ളോഗ് എന്ന ആശയത്തിലേക്കെത്തിയത്. കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള സമര പരിപാടികള്‍ക്കിടെ സൗഹൃദത്തിലായ ചിലര്‍ ഇതിനുള്ള സാങ്കേതിക സഹായങ്ങളും നല്കി. ‘അനുപമ അജിത് വ്ളോഗ്’ എന്ന പേരിലാണു വ്ലോഗുകള്‍. വീട്ടുവിശേഷം, പാചകം, കുഞ്ഞുമൊത്തുള്ള യാത്രകള്‍, രാത്രി കറക്കം, ഷോപ്പിംഗ്, അനുപമയ്ക്കും അജിത്തിനും ഇടയിലെ രസകരമായ…
Read Moreതൃശൂർ ഇനി മധ്യജില്ല മാത്രമല്ല, “മദ്യ ജില്ല”…!സർക്കാർ ഏറ്റവും കൂടുതൽ മദ്യക്കടകൾ തുടങ്ങുന്നതു തൃശൂരിൽ
തൃശൂർ: കേരളത്തിന്റെ മധ്യ ജില്ലയെന്ന് അറിയപ്പെടുന്ന തൃശൂരിനെ കേരളത്തിലെ “മദ്യ’ ജില്ലയുമാക്കി മാറ്റുന്നു.പുതുതായി ആരംഭിക്കാൻ ബിവറേജസ് കോർപറേഷൻ ശിപാർശ ചെയ്ത 175 മദ്യക്കടകളിൽ ഏറ്റവും കൂടുതൽ തുടങ്ങുന്നതു തൃശൂർ ജില്ലയിലാണ്; 23 എണ്ണം. തൃശൂർ കോർപറേഷൻ പരിധിയിൽ രണ്ടു കടകൾകൂടി തുറക്കും. മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നവരുടെ “വിഷമം’ കണ്ടാണ് കൂടുതൽ കടകൾ തുടങ്ങാനുള്ള സർക്കാരിന്റെ തീരുമാനം. ക്യൂ നിന്ന് ആളുകൾ വലയുകയാണത്രേ. സർക്കാരിന് ഇത്രയധികം വരുമാനം നൽകുന്നവരെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്നാണ് ന്യായീകരണം. (റേഷൻ കടകളിലും മറ്റും ക്യൂ നിന്നു വിഷമിക്കുന്നവരെക്കുറിച്ചു ചോദിക്കരുത്. അവർ സർക്കാരിനു വരുമാനമൊന്നും ഉണ്ടാക്കിക്കൊടുക്കുന്നില്ലോ.) മദ്യവർജനം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന സർക്കാർ കൂടുതൽ മദ്യക്കടകൾ തുടങ്ങുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കപ്പെടുന്നില്ല. തിരുവനന്തപുരത്ത് 22, ആലപ്പുഴയിൽ 21 എന്നിങ്ങനെ പുതിയ കടകൾ തുടങ്ങാനാണ് ശിപാർശ. ടൂറിസം കേന്ദ്രങ്ങൾ എന്ന പരിഗണനയിൽ…
Read Moreസ്കൂള്‍ തുറക്കുന്നു, ഇങ്ങനെ മതിയോ ? നായയുണ്ട് സൂക്ഷിക്കുക; നായ കടിച്ചാൽ നഷ്ടപരിഹാരം; ചെയ്യേണ്ടത് ഇത്ര മാത്രം…
നമ്മുടെ നഗരത്തിന്റെയും നാട്ടിൻ പുറത്തിന്റെയും തെരുവോരങ്ങളിൽ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് തെരവുനായകൾ. കോട്ടയം അടക്കമുള്ള നഗരങ്ങളിലെ മാലിന്യസംസ്കരണം പാളിയതോടെ റോഡുകളിൽ നായകളുടെ ശല്യം ഏറിയിരിക്കുകയാണ്. നായകളെ അടിയന്തരമായി നിയന്ത്രിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. കുട്ടികൾക്കും കാൽനട യാത്രികർക്കും ബൈക്ക് യാത്രികർക്കും കടുത്ത ഭീഷണിയായിരിക്കുകയാണ് ഇവ. രോഗം ബാധിച്ചവയും തെരുവിൽ അലയുന്നതിൽ വലിയൊരു വിഭാഗം നായകൾ രോഗം ബാധിച്ചവയാണ്. മൃഗസംരക്ഷണ വകുപ്പ് വന്ധ്യംകരണത്തിനു വിധേയമാക്കി അതതു സ്ഥലങ്ങളിൽ തിരിച്ചെത്തിച്ച നായ്ക്കളും പ്രായം ചെന്നവയുമാണ് രോഗബാധിതരായി മാറിയിട്ടുള്ളത്. ഇതോടൊപ്പം നായ്ക്കളുടെ നിർമാർജന പ്രക്രിയകൂടി നിലച്ചതോടെ പലേടത്തും പെരുകി. ശരീരം പൊട്ടി ഒഴുകുന്നതും കവിളിനു മുറിവുള്ളതും വ്രണങ്ങള്‍ രൂപപ്പെട്ടതുമായ നിരവധി നായ്ക്കളെയാണ് കാണുന്നത്. പലതും ഗുരുതരമായ രോഗം ബാധിച്ചവയാണ്. വേദനയും പട്ടിണിയും കാരണം ഇവ പലപ്പോഴും അക്രമകാരികളാകുന്നുണ്ട്. യാത്രക്കാരും വ്യാപാരികളും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. ബസ് സ്റ്റാൻഡുകളിലും മഴക്കാലംകൂടി ആയതോടെ നായ്ക്കള്‍…
Read Moreഭർത്താവുമായി പേർപിരിഞ്ഞു കഴിഞ്ഞിരുന്ന രസ്മ ഹോട്ടലിൽ മുറിയെടുത്തത് ആൺസുഹൃത്തുമൊത്ത്; നാലാംനാൾ ഹോട്ടലുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; തനിച്ചായി ഒൻതുമാസം പ്രായമായ കുഞ്ഞ്
തൃശൂർ: നഗരത്തിലെ ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയതു കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസ് (39), തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ (31) എന്നിവരെയാണ് കഴിഞ്ഞദിവസം ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രസ്മ കട്ടിലിൽ മരിച്ച നിലയിലും ഗിരിദാസ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. വിരലടയാള വിദഗ്ധരടക്കമുള്ളവർ ഹോട്ടലിലെത്തി പരിശോധന നടത്തി. മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന പോലീസ് സംശയം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു രസ്മ. ഇവർക്ക് ആറു വയസുള്ള ഒരു കുഞ്ഞുമുണ്ട്.രസ്മയുടെ ബന്ധുവിന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഏതെങ്കിലും തരത്തിലുള്ള വിരോധമായിരിക്കാം കൊലപാതകത്തിലേക്കു…
Read Moreവ്യാജന്മാരെ സൂക്ഷിക്കുക, കാശു പോകുന്ന വഴി അറിയില്ല! മലയോരമേഖലയിൽ നടക്കുന്ന പറ്റിക്കല്‍ പരിപാടി ഇങ്ങനെ…
മുണ്ടക്കയം: മലയോരമേഖലയിൽ സഹായം മേടിച്ചു തരാമെന്നു പറഞ്ഞു പറ്റിക്കൂടി സംഭവങ്ങൾ പെരുകുന്നു. പോലീസ്, മാധ്യമ പ്രവര്‍ത്തകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ഭവന നിര്‍മാണ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയ വിവിധ ആളുകളുടെ പേരിലാണ് വ്യാജന്മാരുടെ വിളയാട്ടം. സാധാരണക്കാരന്റെ ആവശ്യം രഹസ്യമായി അന്വേഷിച്ചറിയുന്ന ഇത്തരക്കാര്‍ അവരുടെ സഹായ വാഗ്ദാനവുമായി എത്തിയാണ് തട്ടിപ്പ്. വീട് അനുവദിപ്പിക്കാം! പ്രധാന തട്ടിപ്പുകളിലൊന്നാണ് വീട് അനുവദിപ്പിക്കൽ. ഭവന രഹിതരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായവരെ കണ്ടെത്തി സര്‍ക്കാരില്‍നിന്നു വീട് അനുവദിപ്പിക്കാമെന്നു പറഞ്ഞു ഇവര്‍ തട്ടിപ്പു നടത്തുന്നു. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഉണ്ടായത്. താലൂക്ക് ഓഫീസ് ജീവനക്കാരനെന്നും ഭവന നിര്‍മാണ ഉദ്യോഗസ്ഥരെന്നും പറഞ്ഞാണ് ഇവര്‍ പലപ്പോഴും വീടുകളിലെത്തുക. വയോധികരായ ആളുകളുടെ അടുത്താണ് കൂടുതല്‍ തട്ടിപ്പുകളും. വിഹിതം അടയ്ക്കൽ! താങ്കള്‍ക്കു സര്‍ക്കാരില്‍നിന്നു വീട് അനുവദിച്ചിട്ടുണ്ടെന്നും അതു വാങ്ങിയെടുക്കാന്‍ ഏറെ കടമ്പകളുണ്ടെന്നും പറഞ്ഞു ഇവര്‍ക്കിടയില്‍ വിശ്വാസം നേടിയെടുക്കലാണ് ഇവരുടെ…
Read Moreബാലനെ പീഡിപ്പിച്ച 54 കാരനു ജീവപര്യന്തവും 1,75,000 രൂപ പിഴയും; പിഴയടച്ചില്ലെങ്കിൽ, ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ശിക്ഷയിങ്ങനെ
തൃശൂർ: ബാലനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്കു വിവിധ വകുപ്പുകളിലായി ജീവപര്യന്തം തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ വെങ്ങാനെല്ലൂർ സ്വദേശി പുല്ലോറ്റുപറമ്പിൽ ചന്ദ്രനെയാണു ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി നിരവധി വർഷം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും പ്രധാന ശിക്ഷ ജീവപര്യന്തമായതിനാൽ ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ 20 മാസം കൂടി ജയിൽശിക്ഷ അനുഭവിക്കണം. പിഴയടച്ചാൽ ആ തുക അക്രമത്തിനിരയായ ബാലനു നല്‍കണമെന്നും വിധിന്യായത്തിൽ നിർദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജരായി. ചേലക്കര പോലീസിനു വേണ്ടി ഇൻസ്പെക്ടർ സി. വിജയകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിപിഒമാരായ പി.ആർ. ഗീത, ഷാഹുൽ ഹമീദ് എന്നിവർ പ്രോസിക്യൂഷൻ സഹായികളായി പ്രവർത്തിച്ചു.
Read More