പലര്‍ക്കും പലതിനോടുമാണല്ലൊ പ്രണയം തോന്നുക. എന്നാല്‍ ഇംഗ്ലണ്ടിലുള്ള സ്റ്റീവെനേജിലെ പൗലാ ഫെന്നല്‍ എന്ന സ്കൂള്‍ പാചകക്കാരി തനിക്ക് കിട്ടിയ പ്രണയ സമ്മാനം കണ്ട് ഒന്ന് ഞെട്ടി. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ഉരുളക്കിഴങ്ങ്. അതും തനിക്കേറ്റവും പ്രിയപ്പെട്ട അടുക്കളയില്‍ നിന്നും. ഇംഗ്ലണ്ടിലെ വൂളന്‍വിക്ക് ഇന്‍ഫാന്റ് ആന്‍ഡ് നേഴ്സറി സ്കൂളിലെ പാചകക്കാരിയായ ഈ 43 കാരി കുട്ടികള്‍ക്കായി ഉച്ചഭക്ഷണം ഒരുക്കുന്നതിനിടയിലാണ് വ്യത്യസ്തതയുള്ള ഈ ഉരുളക്കിഴങ്ങ് കാണുന്നത്. കൗതുകം തോന്നിയ പൗലാ കിഴങ്ങിനെ മുറിച്ചില്ല. അവരത് കാന്റീനില്‍ എല്ലാവരും കാണുന്നിടത്ത് പ്രദര്‍ശിപ്പിച്ചു. കാന്റീനിലെത്തിയ കുട്ടികള്‍ക്കും ഈ കാഴ്ച വലിയ അതിശയമാണ് സമ്മാനിച്ചത്. തനിക്ക് മുന്‍പും ഇത്തരം ആകൃതിയിലൊരു ഉരുളക്കിഴങ്ങ് ലഭിച്ചിരുന്നെന്ന് പൗലാ പറയുന്നു.
Read MoreDay: May 20, 2022
ജലനിരപ്പ് ഉയരുമ്പോൾ… അതുക്കുംമേലെ നെഞ്ചിടിപ്പും..! കനത്ത മഴയെ തുടർന്ന് വീടിനു മുന്നിൽ വെള്ളം നിറഞ്ഞപ്പോൾ വിഷമത്തോടെ വീടിന്റെ തിണ്ണയിൽ നിൽക്കുന്ന വീട്ടമ്മ. പുലിക്കൂട്ടിശേരിയിൽ നിന്നുള്ള ദൃശ്യം. – രാഷ്ട്രദീപിക.
Read Moreമഴക്കാലമായി, മുട്ട ടയറുമായി വാഹനത്തിൽ കറങ്ങേണ്ട, പിടിവീഴും… പരിശോധനയ്ക്ക് സ്ക്വാഡുകൾ
സ്വന്തം ലേഖകന്‍കോഴിക്കോട്: മഴക്കാലത്ത് അമിത വേഗത്തില്‍ കുതിക്കാന്‍ വരട്ടെ… പൂട്ടാൻ മേട്ടോര്‍ വാഹന വകുപ്പ് റെഡി.മഴക്കാലത്ത് അപകടസാധ്യത ഏറെ ആയതിനാല്‍ കര്‍ശന പരിശോധനയ്ക്കാണ് പോലീസും മേട്ടോര്‍ വാഹന വകുപ്പും ഇറങ്ങിയിരിക്കുന്നത്. നിരത്തിലിറങ്ങുന്ന ബസുകളില്‍ ഏറെയും തേയ്മാനം സംഭവിച്ച ടയറുകളാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. റോഡ് നനഞ്ഞിരിക്കുന്ന സമയങ്ങളില്‍ ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ബസുകളില്‍ ടയറിന്റെ തേയ്മാനം, ലൈറ്റുകള്‍, വൈപ്പറുകള്‍, ചോര്‍ച്ച, വിന്‍ഡോ ഷട്ടറുകള്‍ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. കൂടുതലായി തേയ്മാനം സംഭവിച്ച ടയറുകള്‍ ഉടനടി മാറ്റണമെന്ന് ബസുകളുടെ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന തുടരും. പരിചരണമില്ലാതെ സര്‍വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് റദ്ദ് ചെയ്യും. അതേസമയം മഴക്കാലത്തെ ഡ്രൈവിംഗ് ശ്രദ്ധിക്കണമെന്ന നിര്‍ദേശവുമായി പോലീസും രംഗത്തെത്തിയിട്ടുണ്ട്. ദേശീയപാതയില്‍ ഉള്‍പ്പെടെ വീതിക്കൂട്ടുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇതുമൂലം ഗതാഗതകുരുക്കും രൂക്ഷമാണ്. എന്നാല്‍ സമയനഷ്ടം…
Read Moreസിദ്ധാര്‍ത്ഥിന്റെ അവസരങ്ങള്‍ ഭിന്നശേഷിയുള്ള ഓരോ വിദ്യാര്‍ത്ഥിക്കും ഉണ്ടാകണം! മനസ് നിറഞ്ഞ് അച്ഛന്റെ കുറിപ്പ്…
ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ഉള്ള മകന് ബിരുദം നേടിയപ്പോഴുള്ള ഒരു അച്ഛന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു. ഐക്യരാഷ്ട്രസഭ ജി 20 പദ്ധതി ഡയറക്ടറും ദുരന്ത നിവാരണ വിദഗ്ധനുമായ മുരളി തുമ്മാരുകുടിയാണ് മകന് സിദ്ധാര്‍ത്ഥിന്റെ വിജയത്തെക്കുറിച്ചും അതിലേക്കുള്ള കഠിനമേറിയ യാത്രയെക്കുറിച്ചുമുള്ള കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം സിദ്ധാര്‍ത്ഥ് ബിരുദം ധരിക്കുമ്പോള്‍ ഇന്ന് സിദ്ധാര്‍ത്ഥിന്റെ ബി. കോം. അവസാന സെമസ്റ്റര്‍ റിസള്‍ട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്മന്റ് ഉള്‍പ്പടെ ചില വിഷയങ്ങള്‍ക്ക് എ ഗ്രേഡ് ഉണ്ട്. മുന്‍പുള്ള എല്ലാ സെമസ്റ്ററുകളും പാസ്സായതാണ്. സിദ്ധാര്‍ത്ഥ് ബിരുദധാരി ആവുകയാണ്. ഇരുപത്തൊന്നു വയസ്സാകുന്ന ഒരാള്‍ ബിരുദധാരിയാകുന്നത് സാധാരണ ഗതിയില്‍ ഒരു സംഭവമല്ല. പക്ഷെ സിദ്ധാര്‍ത്ഥ് സാധാരണ ഒരാള്‍ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ഉള്ള സിദ്ധാര്‍ത്ഥിന്റെ വളര്‍ച്ചയുടെ…
Read Moreസഹകരിച്ചാല്‍ കുതിരയെ വാങ്ങിത്തരാം ! ഇലോണ്‍ മസ്കിനെതിരേ ലൈംഗികാരോപണവുമായി എയര്‍ഹോസ്റ്റസ്…
ലോക കോടീശ്വരനും സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ സിഇഒയുമായ ഇലോണ്‍ മസ്കിനെതിരേലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ് രംഗത്ത്. 2016-ല്‍ മസ്ക് വിമാനത്തില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിഷയം പുറത്തറിയാതിരിക്കാന്‍ 2,50,000 ഡോളര്‍ (രണ്ടു കോടിക്കടുത്ത് ഇന്ത്യന്‍ രൂപ) നല്‍കിയെന്നുമാണ് ആരോപണം. 2018-ലാണ് സ്പേസ് എക്സ് എയര്‍ഹോസ്റ്റസിന് പണം കൊടുത്ത് ആരോപണം ഒതുക്കിയതെന്നാണ് പറയുന്നത്. സ്പേസ് എക്സിന്റെ കോര്‍പ്പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി. വിമാനത്തിലെ സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി മസ്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. ഇതിനു പകരമായി കുതിരയെ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന് എയര്‍ഹോസ്റ്റസിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍ ഒരു സുഹൃത്ത് വഴിയാണ് പുറത്തുവന്നത്. മസ്കിന്റെ ഗള്ഫ്സ്ട്രീം ജി650ഇആര്‍ വിമാനത്തിന്റെ സ്വകാര്യ മുറിയിലാണ് സംഭവം നടന്നതെന്നാണ് ആരോപണം. എയര്‍ഹോസ്റ്റസിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍…
Read Moreമരിച്ചത് പുരുഷനോ സ്ത്രീയോ ? വല്ലാർപാടത്ത് റെയിൽവേ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം; ദുരൂഹത അകറ്റാന്‍ പോലീസ്
കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽവേ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഇന്ന് ഫോറൻസിക് പരിശോധന നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിനെത്തുടർന്ന് അസ്ഥികൂടം ഇന്നലെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ട്രാക്കിന്റെ ഒരു വശത്തെ കുഴലിലാണ് ഇന്നലെ അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. പാലത്തിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കിന്റെ ഇടതുവശത്ത് വയർലൈനിനായി നിർമിച്ച ഡക്ടിലായിരുന്നു അസ്ഥികൂടം. സംഭവത്തിൽ അസ്വഭാവിക മരണത്തിന് എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നിൽ മറ്റു ദുരൂഹതകളെന്തെങ്കിലും ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ പാലത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തൂണിന് ഇടയിലായായിരുന്നു അസ്ഥികൂടം. മരിച്ചത് പുരുഷനോ സ്ത്രീയോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കും. ഡിഎൻഎ പരിശോധന ഫലം പുറത്തു വരുന്നതോടെ…
Read Moreരഹസ്യ അറയിലെ രഹസ്യം പരസ്യമായി! ആലുവയിൽ കള്ളുഷാപ്പിലെ വാതിലില്ലാത്ത മുറിയിലെ ഭൂഗർഭ അറയിൽ വൻ സ്പിരിറ്റ് ശേഖരം
ആലുവ: ദേശീയപാതയിൽ പറവൂർ കവല സെമിനാരിപ്പടിയിലെ കള്ളുഷാപ്പിൽ നിന്ന് 800 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. മംഗലപ്പുഴ പാലത്തിന് സമീപത്തെ സുനിയെന്നയാളുടെ കള്ളുഷാപ്പിലാണ് സ്പിരിറ്റ് വേട്ട നടന്നത്. ഭൂമിക്കടിയിൽ രഹസ്യ ടാങ്കിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് തിരുവനന്തപുരത്തു നിന്നെത്തിയ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സമെന്റ് സ്ക്വാഡും ആലുവ എക്സൈസും ചേർന്നാണ് ഇന്നലെ രാത്രി കണ്ടെത്തിയത്. കള്ള് ഷാപ്പിന് അകത്തെ ഭൂഗർഭ ടാങ്കിൽ സംഭരിച്ച നിലയിലായിരുന്നു സ്പിരിറ്റ് ശേഖരം. കൃത്രിമ കള്ളുണ്ടാക്കുന്നതിനാണ് ഷാപ്പിന് ഉള്ളിൽ മണ്ണ് കുഴിച്ച് ദൃശ്യം സിനിമാ മോഡലിൽ ടാങ്ക് ഉള്ളിലിറക്കി ലിറ്റർ സ്പിരിറ്റ് സംഭരിച്ചിരുന്നത്. എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. പുഴയോരത്തെ ഈ ഷാപ്പിൽ പൊതുജനങ്ങൾക്കായി ഭക്ഷണശാലയും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ പ്രമുഖ അബ്കാരിയുടെ നിയന്ത്രണത്തിലുള്ള ഈ ഷാപ്പിൽയാതൊരുപരിശോധനയും നടക്കാറില്ലായെന്ന ആരോപണവുമുണ്ട്. സ്പിരിറ്റ് സൂക്ഷിച്ചിരുന്ന മുറിയ്ക്ക് വാതിലില്ലാത്തതിനാൽ എക്സൈസ്…
Read Moreമുപ്പതിലേറെ കമ്പനികൾ, മൂവായിരത്തിലേറെ ഒഴിവുകൾ; ദേവമാതായിൽ കോളജിൽ തൊഴിൽമേള നാളെ; ഏത് ജില്ലയിൽനിന്നുള്ളവർക്കും പങ്കെടുക്കാം
കുറവിലങ്ങാട്: മൂവായിരത്തിലേറെ തൊഴിലവസരങ്ങളുമായി ദേവമാത കോളജിൽ നാളെ തൊഴിൽമേള. ദേവമാതാ കോളജ് കരിയർ ആൻഡ് പ്ലെയ്സ്മെന്റ് സെൽ, കോളജ് ഐക്യുഎസി, കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ നേതൃത്വത്തിലാണ് തൊഴിൽമേള ദിശ-2022 എന്ന പേരിൽ നടത്തുന്നത്. നാളെ രാവിലെ ഒന്പതുമുതൽ കോളജ് ക്യാംപസിലാണു മേള. മുപ്പതിലേറെ കന്പനികളുടെ രണ്ടായിരത്തി എഴുനൂറിലേറെ ഒഴിവുകളാണു മേളയിലെത്തുന്ന ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയുമായെത്തി ഏത് ജില്ലയിൽനിന്നുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തേണ്ടതില്ലെന്ന് സംഘാടകർ അറിയിച്ചു. 18 മുതൽ 40 വരെ പ്രായപരിധിയിലുള്ള എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അവസരമുണ്ട്. എറണാകുളത്തെ വിവിധ ഷോപ്പിംഗ് മാളുകൾ, കൊച്ചി ഇൻഫോപാർക്ക് ഇഎക്സ്എൽ സർവീസ്, ബെസ്റ്റ് സെല്ലേഴ്സ്, റിലയൻസ്, ഡെവണ്‍, വിവിധ കണ്‍സ്ട്രക്ഷൻ കന്പനികൾ, അമൃത ഇൻസ്റ്റിറ്റ്യൂട്ട്, കെഎഫ്സി, ഫ്ളിപ് കാർട്ട് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളാണ് മേളയിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.…
Read Moreതലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാന്‍ ഇലോണ്‍ മസ്ക് ! ഇയാളിത് എന്തിനുള്ള പുറപ്പാടെന്ന് ലോകം…
ലോക കോടീശ്വരന് ഇലോണ്‍ മസ്കിന്റെ വാക്കുകള്‍ എപ്പോഴും ലോകം സസൂക്ഷ്മം വീക്ഷിക്കാറുണ്ട്. കാരണം മറ്റുള്ളവര്‍ അസാധ്യമെന്ന് കരുതിയിരുന്ന പലതും നടത്തി ശീലമുള്ളയാളാണ് മസ്ക് എന്നതു തന്നെ കാരണം. മസ്കിന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ന്യൂറലിങ്കാണ് പുതിയ ചര്‍ച്ചാവിഷയം. 2018 മുതല്‍ കൃത്യമായ ഇടവേളകളില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട് ഈ കമ്പനി. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി ന്യൂറാലിങ്കിനെക്കുറിച്ച് അധികം വാര്‍ത്തകള്‍ ഒന്നും പുറത്തു കേള്‍ക്കാനില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മസ്ക് അടുത്ത വെടിപൊട്ടിച്ചിരിക്കുകയാണ്. കംപ്യൂട്ടറിനും തലച്ചോറിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂറോപ്രോസ്തെറ്റിക് ഉപകരണം കണ്ടെത്തിയെന്നാണ് മസ്കിന്റെ അവകാശവാദം . പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ് എന്ന രോഗം ഭേദമാക്കാന്‍ ഈ ചിപ്പ് സഹായിക്കുമെന്നാണ് മസ്കിന്റെ കണ്ടെത്തല്‍. തുടര്‍ച്ചയായി ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന രോഗാവസ്ഥയാണിത്. ഭാവിയില്‍ മസ്കിന്റെ ന്യൂറോ പരീക്ഷണങ്ങള്‍ സങ്കീര്‍ണ്ണമായ രോഗങ്ങളെ ഭേദമാക്കുന്ന രീതിയിലേക്ക് വളരും എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതികരിക്കുന്നത്. ഇനി…
Read Moreവിജയ്ബാബു ദുബായിയിൽ നിന്ന് മുങ്ങി? പ്രതികളെ കൈമാറ്റം ചെയ്യാൻ ഇന്ത്യയുമായി കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക്; സൂചന ഇങ്ങനെ…
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽനിന്ന് കടന്നതായി സൂചന. പ്രതികളെ കൈമാറ്റം ചെയ്യാൻ ഇന്ത്യയുമായി കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് ഇയാൾ കടന്നതായാണ് സൂചന. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്ന് വിജയ് ബാബുവിന്റെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇതോടെ വിജയ്ബാബുവിന്റെ വീസയും റദ്ദാകും. ഇതുസംബന്ധിച്ച വിവരം ഇന്നലെ വിദേശകാര്യ മന്ത്രാലയം സിറ്റി പോലീസ് കമ്മീഷണറെ അറിയിക്കുകയുണ്ടായി. പാസ്പോർട്ട് റദ്ദായ വിവരം ഇന്ത്യൻ എംബസി യുഎഇ പോലീസിനെ അറിയിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. യുഎഇ പോലീസ് വിജയ്ബാബുവിനെ പിടികൂടി നാട്ടിലേക്ക് അയയ്ക്കുമെന്നാണ് പ്രതീക്ഷയെന്നു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു സിറ്റി പോലീസിന്റെ നീക്കം. ഇന്റർപോൾ ഇയാൾക്കെതിരേ നേരത്തെ…
Read More