ക്ലാസ് നല്ല ബോറാണെങ്കില്‍ കുട്ടികള്‍ ഉറങ്ങുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ പഠിപ്പിക്കേണ്ട സമയത്ത് അധ്യാപിക ഉറങ്ങുകയാണെങ്കില്‍ എന്താവും അവസ്ഥ. ബിഹാറില്‍നിന്നുള്ള ഇത്തരമൊരു വീഡിയോ നെറ്റിസണ്‍മാരില്‍ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. അധ്യാപിക ക്ലാസിലിരുന്ന് ഉറങ്ങുന്നതു മാത്രമല്ല, ഒരു വിദ്യാര്‍ത്ഥിനി വീശികൊടുക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതാണ് വീഡിയോ കണ്ടവരെ ശരിക്കും ചൊടിപ്പിച്ചത്. ക്ലാസില്‍ ഒരു മൂലയ്ക്ക് കസേരയില്‍ ഇരുന്നുകൊണ്ട് ഗാഢമായി ഉറങ്ങുകയാണ് അധ്യാപിക. സമീപത്ത് നിന്നുകൊണ്ടാണ്, യൂണിഫോം ധരിച്ച കൊച്ചു പെണ്‍കുട്ടി വീശിക്കൊണ്ടിരിക്കുന്നത്. മറ്റു വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയിലെ തറയില്‍ അലസമായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. കഥര്വ രാജ്കിയകൃത് പ്രാഥ്മിക് വിദ്യാലയ് എന്ന സ്കൂളിലാണു സംഭവമെന്നാണ് വീഡിയോയില്‍നിന്നു വ്യക്തമാവുന്നത്. സംഭവം ചിത്രീകരിച്ചയാള്‍ ക്ലാസ് മുറിയില്‍നിന്നു പുറത്തേക്കു നടന്ന്, ചുവരിലെഴുതിയിരിക്കുന്ന സ്കൂളിന്റെ പേരില്‍ ഫോക്കസ് ചെയ്യുന്നിടത്താണ് ഹ്രസ്വ വീഡിയോ അവസാനിക്കുന്നത്. ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം നടന്നതെന്നാണ് നവഭാരത്…
Read MoreDay: June 8, 2022
ആദ്യം ശമ്പളം കൊടുക്കേണ്ടത് തൊഴിലെടുക്കുന്നവര്‍ക്ക് ! ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം നല്‍കിയതിനു ശേഷംമാത്രം മേലധികാരികള്‍ക്ക് ശമ്പളം കൊടുത്താല്‍ മതിയെന്ന് ഹൈക്കോടതി…
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കണ്ടക്ടര്‍, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കാണ് ഏറ്റവും ആദ്യം ശമ്പളം നല്‍കേണ്ടതെന്ന് ഹൈക്കോടതി. ഇവര്‍ക്കെല്ലാം ശമ്പളം നല്‍കാതെ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് ശമ്പളം നല്‍കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കണമെന്നും സ്ഥാപനത്തെ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്കുന്നുണ്ടോയെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ എത്രനാള്‍ മുന്നോട്ടുപോകുമെന്നും കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും നല്കാന് ലോണെടുക്കുന്നതിനേയും കോടതി വിമര്‍ശിച്ചു. വായ്പയെടുത്തത് എന്തിന് വിനിയോഗിച്ചെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. പൊതുജനങ്ങളെ ഓര്‍ത്താണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയില്‍ മാനേജ്മെന്റിനെയും കോടതി വിമര്‍ശിച്ചു.…
Read Moreഇവന് എന്നെ ആക്രമിച്ചു…റോഡിലിട്ടു വലിച്ചിഴച്ചു…റേപ്പ് ചെയ്യാന്‍ ശ്രമിച്ചു ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി…
രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ തനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ചിത്രകാരി ആലീസ് മഹാമുദ്ര. കഴിഞ്ഞ ദിവസം രാത്രിയില്‍ എട്ടരയോടെ കോഴിക്കോട് കുന്നമംഗലം ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുന്നതിനിടയില്‍ തെരുവു വിളക്കുകള്‍ ഇല്ലാത്ത ഇടത്തു വച്ചാണ് തനിക്കു നേരെ ആക്രമണം ഉണ്ടായെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആലീസ് പറഞ്ഞു. ആക്രമണം നടത്തിയ ആളുടെ ചിത്രം സഹിതമാണ് ആലീസിന്റെ കുറിപ്പ്. ആലീസിന്റെ കുറിപ്പ് ഇങ്ങനെ… ഇവന് റേപ്പിസ്റ്റ് ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയില്‍ ഞാന്‍ അറിയാതെ ഇവന് എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷന് വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവന് എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാന്‍ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാന്‍ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലര്‍ച്ചയില്‍ ആളുകള്‍…
Read Moreവിനയ ഡോക്ടറായി! നേടിയത് തട്ടുകട നടത്തി രാപ്പകൽ അധ്വാനിച്ച ഒരു അച്ഛന്റെ ജീവിത അഭിലാഷം
പറവൂർ: മകൾ വിനയ ഉയർന്ന മാർക്കോടെ എംബിബിഎസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയപ്പോൾ, നേടിയത് തട്ടുകട നടത്തി രാപ്പകൽ അധ്വാനിച്ച ഒരു അച്ഛന്റെ ജീവിത അഭിലാഷം. പറവൂർ നിവാസികൾക്ക് എല്ലാം പരിചിതമാണ് മാക്കനായി സ്വദേശി നടേശന്റെ പറവൂർ ടിബിക്ക് മുന്നിലെ രാത്രി തട്ടുകട. വൈകിട്ട് തുറന്നാൽ അർദ്ധരാത്രിയോളം കച്ചവടം നടത്തും. ചിലപ്പോഴെല്ലാം ഭാര്യ വസന്തകുമാരിയുടെ സഹായവും ഉണ്ടാകും. ചൂടൻ വിഭവങ്ങളാണ് ഇവിടത്തെ പ്രത്യേകത. രണ്ടുപേരുടെയും ലക്ഷ്യം മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കുക എന്നതായിരുന്നു. അതുകൊണ്ടു തന്നെ ഒന്നാം ക്ലാസോടെ മകൾ എംബിബിഎസ് കരസ്ഥമാക്കിയപ്പോൾ അവർക്കത് അഭിമാനമുഹൂർത്തമായി. മൂത്തമകളാണ് എം.എന്‍. വിനയ. പുല്ലംകുളം എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നും പ്ലസ് ടു പാസായ വിനയക്ക് മെറിറ്റിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചത്. അനുഗ്രഹ സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ ലഭിച്ചായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. ഹൗസ് സര്‍ജന്‍സിയും കോട്ടയം മെഡിക്കല്‍ കോളജിലില്തന്നെയായിരുന്നു.…
Read Moreഅങ്ങനെ കാന്‍സറും ശാസ്ത്രത്തിനു മുമ്പില്‍ മുട്ടു മടക്കുമ്പോള്‍ ! ‘ഡോസ്റ്റര്‍ലിമാബ്’ പരീക്ഷിച്ച 18 രോഗികളിലും രോഗം ഭേദമായി…
ലോകത്ത് ഏറ്റവുമധികം മനുഷ്യരുടെ ജീവന് അപഹരിക്കുന്ന രോഗങ്ങളിലൊന്നായ കാന്‍സറും അങ്ങനെ വൈദ്യശാസ്ത്രത്തിനു മുമ്പില്‍ മുട്ടുമടക്കുന്നു. ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണചികിത്സയ്ക്കുപയോഗിച്ച ഡോസ്റ്റര്‍ലിമാബ് എന്ന മരുന്ന് സമാനതകളില്ലാത്ത അദ്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരീക്ഷണ ചികിത്സയ്ക്കു വിധേയരായ എല്ലാവരുടെയും രോഗം പൂര്‍ണമായി ഭേദമായി. ഇവര്‍ക്ക് ഇനി യാതൊരു ചികിത്സയും ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതോടെ ലോകത്തിനാകെ പ്രതീക്ഷപകരുന്ന വാര്‍ത്തയായി അതുമാറി. അര്‍ബുദ ചികിത്സയുടെ ചരിത്രത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ. ഡയസ് പറഞ്ഞു. മലാശയ ക്യാന്‍സര്‍ ബാധിച്ച 18 പേരാണ് പരീക്ഷണമരുന്ന് സ്വീകരിച്ചത്. ഇവര്‍ ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരാണെന്നും കീമോ തെറാപ്പി, റേഡിയേഷന് തുടങ്ങിയ ചികിത്സ നടത്തിയിരുന്നവരാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇവയിലൂടെയൊന്നും രോഗമുക്തി ലഭിക്കാതിരുന്ന രോഗികള്‍ക്ക് പുതിയ മരുന്ന് സ്വീകരിച്ചശേഷം യാതൊരു രോഗലക്ഷണവുമില്ല. ആറുമാസത്തോളമാണ് ഇവര്‍ മരുന്നു കഴിച്ചത്.…
Read Moreചൂണ്ടയിടാനെത്തിയ യുവാവിനെ കാണാതായി! രാജേഷിന്റെ സൈക്കിളും മീനിനുള്ള ഭക്ഷണം നിറച്ച പാത്രവും കരയിൽ ഇരുപ്പുണ്ട്
കൊച്ചി: പറവൂർ പെരുന്പടന്ന എട്ടിയോടത്ത് പാലത്തിനു സമീപം പുഴയിൽ ചൂണ്ടയിടാനെത്തിയ യുവാവിനെ കാണാതായി പരാതി. പെരുന്പടന്ന സ്വദേശിയായ രാജേഷിനെ(45)യാണ് കാണാതായത്. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്ക് ഇദ്ദേഹം ഈ ഭാഗത്ത് ചൂണ്ടയിടാനായി എത്തിയതാണെന്ന് പറയപ്പെടുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. രാജേഷിന്റെ സൈക്കിളും മീനിനുള്ള ഭക്ഷണം നിറച്ച പാത്രവും കരയിൽ ഇരുപ്പുണ്ട്. പറവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി പുഴയിൽ തെരച്ചിൽ നടത്തുന്നുണ്ട്. രാജേഷ് വാർക്കപ്പണിക്കാരനാണ്.
Read Moreപരാശ്രയം കൂടാതെ ജീവിക്കണമെന്ന ആഗ്രഹം; മുച്ചക്രവാഹനത്തിൽ സഞ്ചരിക്കുന്ന സ്റ്റേഷനറിക്കടയുമായി കാസിം; വരുമാനത്തിൽ താൻ സന്തുഷ്ടനെന്ന് കാസിം
കാഞ്ഞിരപ്പള്ളി: ഒരു സ്റ്റേഷനറിക്കട നമുക്കു നേരേ ഓടി വരികയാണോ? സംശയിക്കേണ്ട സ്റ്റേഷനറി കട തന്നെ. പക്ഷേ, ഓട്ടം വാഹനത്തിലാണെന്നു മാത്രം. തന്റെ മുച്ചക്ര വാഹനത്തെ അണിയിച്ചൊരുക്കി ശരിക്കും ഒരു സ്റ്റേഷനറി കടയാക്കി മാറ്റിയിരിക്കുകയാണ് കാസിം എന്ന വയോധികൻ. ഒരു അപകടത്തിൽ ഇടതു കാലിനു ഗുരുതര പരിക്കേറ്റതാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി പി.എം. കാസിമിനെ മുച്ചക്ര വാഹനത്തിൽ എത്തിച്ചത്. എന്നാൽ, ഇപ്പോൾ അതിലൊരു ജീവിതം കരുപ്പിടിപ്പിച്ചു മാതൃകയായിരിക്കുകയാണ് കാസിം. സീറ്റിൽഒരാൾക്ക് ഇരിക്കാനുള്ള ഭാഗമൊഴിച്ച് ബാക്കിയുള്ളിടത്തെല്ലാം സാധനങ്ങൾ വിന്യസിച്ചാണ് സർവ്വത്രാദി എന്ന സഞ്ചരിക്കുന്ന കട ഒരുക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമെല്ലാം കാസിമിന്റെ സഞ്ചരിക്കുന്ന സ്റ്റേഷനറി കട ഓടിയെത്തും. തലച്ചുമടായി തുടക്കം20-ാം വയസിൽ തലച്ചുമടായാണ് ആദ്യം കച്ചവടം തുടങ്ങിയത്. പാത്രക്കച്ചവടമായിരുന്നു പ്രധാനം. 1994ൽ ഉണ്ടായ ഓട്ടോറിക്ഷ അപകടം എല്ലാം തകിടംമറിച്ചു. ഇടതുകാലിന്റെ തുടയിൽ ഗുരുതര പരിക്കേറ്റതോടെ തലച്ചുമടായുള്ള കച്ചവടം ഉപേക്ഷിക്കേണ്ടി വന്നു.…
Read Moreആ കാറിനുള്ളിൽ സംഭവിച്ചത് ഒരു പെൺകുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ..! സ്കെച്ച് ചെയ്തത് പബ്ബിൽ വച്ച്; എംഎൽഎയുടെ മകൻ അടക്കം എല്ലാവരും പിടിയിൽ
എൻ.എം ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ പെൺകുട്ടിയെ പബ്ബിനുള്ളിൽവച്ചു തന്നെ പ്രതികൾ സ്കെച്ച് ചെയ് തിരുന്നു വെന്ന് പോലീസ്. പിന്നീട് പ്രതികൾ തന്ത്രത്തിൽ പെൺകുട്ടിയെ പരിചയപ്പെട്ടു. തുടർന്ന് പബ്ബിനു വെളിയിലെത്തിയ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് ആഡംബരകാറിൽ കയറ്റി പ്രതികൾ കൊണ്ടുപോയത്. ആൺ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി സംഭവദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ പബ്ബിലെത്തിയത്. ആൺ സുഹൃത്ത് പോയതിനുശേഷമാണ് വൈകിട്ട് അഞ്ചരയോടെ പെൺകുട്ടിയുടെ അടുത്തേക്ക് പ്രതികൾ എത്തിയതും സഹായവാഗ്ദാനം നൽകിയതും. എല്ലാവരും പിടിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആഡംബര കാറിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എഐഎംഐഎം (ഓൾ ഇന്ത്യ മജ്ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ) എംഎൽഎയുടെ മകൻ അടക്കമുള്ളവർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറു പ്രതികളാണ് ഉള്ളത്. ആറുപേരും പിടിയിലായിട്ടുണ്ട്. പിടിയിലായവരിൽ അഞ്ചുപേർ പ്രായപൂർത്തി ആകാത്തവർ ആണ്. സദുദ്ദീൻ മാലിക്ക്(18) മാത്രമാണ് പ്രായപൂർത്തിയായ ആൾ. പ്രായപൂർത്തി ആകാത്ത പ്രതികളിൽ ഒരാൾ എഐഎംഐഎം എംഎൽഎയുടെ മകനും…
Read Moreസുഹൃത്തിന്റെ ഭാര്യയുടെ തുടയ്ക്ക് നുള്ളി ! മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി കുടുംബം തകര്‍ത്തു; പ്രമുഖ സാഹിത്യകാരനെതിരേ ലൈംഗികാരോപണവുമായി യുവ പ്രസാധക…
സിനിമ മേഖലയില്‍ തുടങ്ങിയ മീ ടു ആരോപണങ്ങള്‍ സാഹിത്യലോകത്ത് ഉള്‍പ്പെടെ കത്തിപ്പടരുന്ന കാഴ്ചകളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുകയാണ് യുവ പ്രസാധക എം.എ ഷഹനാസ്. തന്റെ അനുഭവമല്ലെന്നും തനിക്ക് ചുറ്റുമുള്ളവരുടെ ആരോപണങ്ങളാണെന്നും വ്യക്തമാക്കിയാണ് ഷഹനാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. പുതിയ പുസ്തകത്തിന് അവതാരിക എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ എഴുത്തുകാരിയെ ഒറ്റയ്ക്ക് വീട്ടിലേക്ക് വിളിച്ച കക്ഷിയാണ് ഈ സാഹിത്യകാരനെന്നും. പല സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും. സുഹൃത്തിന്റെ ഭാര്യയുടെ തുടയ്ക്ക് നുള്ളി. മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി കുടുംബം തകര്‍ത്തു എന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഷഹനാസിന്റെ കുറിപ്പ് ഇങ്ങനെ… ”ഇതെന്റെ മീ ടു അല്ല ………..എന്റെ പ്രതികരണം മാത്രമാണ് ……….. ഇതിനു ഞാന്‍ എന്റെ ഫോട്ടോ തന്നെ വെയ്ക്കുന്നു….. ലോകത്തിന്റെ നാനാ കോണിലും അനീതി നടക്കുമ്പോള്‍ സാംസ്കാരിക നായകര്‍ എന്ത്കൊണ്ട് മിണ്ടുന്നില്ല എന്ന് ജനങ്ങള്‍…
Read Moreയുവതിക്ക് പിന്നിൽ വമ്പൻമാരോ? മുണ്ടക്കയത്ത് നിന്ന് തട്ടിയത് ലക്ഷങ്ങൾ; മാനഹാനിഭയന്ന് പരാതി നൽകാൻ മടിച്ച് ഇരകൾ
മുണ്ടക്കയം: സർക്കാർ ആനുകൂല്യങ്ങൾ വാങ്ങി നൽകാമെന്നു പറഞ്ഞു മുണ്ടക്കയത്ത് വൻ തട്ടിപ്പ്.മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനിയായ വനിതയുടെ നേതൃത്വത്തിലാണ് വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി ആരോപണമുള്ളത്. വീട്ടമ്മമാരും ചെറുകിട വ്യാപാരികളുമാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. പണം നഷ്ടപ്പെട്ടവര്‍ മാനഹാനി ഭയന്നു പുറംലോകത്തെ അറിയിക്കാത്തതാണ് ഇവർക്കു വളമാകുന്നത്. എടത്വ, പത്തനാപുരം, പത്തനംതിട്ട, അടൂര്‍, മുണ്ടക്കയം, കോരുത്തോട് എന്നിവിടങ്ങളില്‍ നിരവധിപേര്‍ തട്ടിപ്പിനിരയായതായാണ് സൂചന. നിരവധി പരാതികൾമുണ്ടക്കയം പോലീസില്‍ തട്ടിപ്പു നടത്തിയ സ്ത്രീക്കെതിരെ നിരവധി പരാതികള്‍ എത്തിക്കഴിഞ്ഞു. ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പുകാരി ആളുകളെ സമീപിക്കുന്നത്. വായ്പ ആവശ്യക്കാരനാണെന്നറിഞ്ഞാല് വായ്പ സംഘടിപ്പിക്കാൻ ചെലവിനായി പണം ആവശ്യമുണ്ടെന്നു പറഞ്ഞ് ആയിരം മുതല്‍ ലക്ഷം രൂപവരെ ഇവര്‍ പലതവണകളായി വാങ്ങിയെടുക്കുകയാണ് പതിവ്. ചിലര്‍ക്കു വായ്പ സംബന്ധിച്ചു വ്യാജ എഗ്രിമെന്റ് തയാറാക്കി പകര്‍പ്പു നല്‍കാറുണ്ട്. എഗ്രിമെന്റില്‍ ട്രൈബല്‍ ഓഫീസര്‍ എന്ന പേരില്‍ സാക്ഷിയായി ഒപ്പുവച്ചാണ്…
Read More