ഒരു അഭിനേത്രിയെന്ന നിലയില്‍ അംഗീകാരങ്ങളും അഭിനന്ദനങ്ങളും എന്നെ തേടിയെത്തുമ്പോഴും മനസില്‍ ഒരു നോവായി മയങ്ങുന്ന ഒന്നുണ്ട്. നാല് വയസില്‍ ഒരു തയാറെടുപ്പുകളുമില്ലാതെ എന്നെ സ്റ്റേജിലേക്ക് കൈ പിടിച്ചു കയറ്റിയ, എന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ എന്റെ അച്ഛന്. ഇന്ന് എന്റെ സിനിമകള്‍ കാണാന്‍, എന്റെ ഈ യാത്രയുടെ മധുരം പങ്കിടാന്‍ പപ്പ കൂടെയില്ല. ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പപ്പ പോയി. പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മകള്‍ക്ക് മരണമില്ല. സ്റ്റിയറിംഗ് പിടിപ്പിച്ച് ഡ്രൈവിംഗ് പഠിക്കാന്‍ പ്രേരിപ്പിച്ചതും ചാക്കോ എന്ന് വിളിച്ച് എന്റെ മൂക്ക് പിടിച്ച് വലിക്കാറുള്ളതും ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി ബോയ് കട്ട് അടിപിക്കാറുള്ളതും എല്ലാം ഓര്‍മച്ചെപ്പില്‍ ഭദ്രമാണ്. -സുരഭിലക്ഷ്മി
Read MoreDay: June 21, 2022
മോശം കമന്റിടുന്നവര്‍ അച്ഛനമ്മമാരുടെ പേരോ അഡ്രസോ വച്ചിട്ട് കമന്റിടണം; പക്ഷേ ആ സംസ്കാരം എനിക്കില്ലെന്ന് ബാല
ഞാന്‍ എത്രയോ പേരുടെ ഓപ്പറേഷന് സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഒന്നും പ്രാധാന്യം ആള്‍ക്കാര്‍ക്ക് മനസിലാവുന്നില്ല. നമ്മളെക്കുറിച്ച് മോശം പറഞ്ഞാല്‍ തിരിഞ്ഞ് നോക്കാന്‍ ആളുകള്‍ക്ക് വലിയ ഇഷ്ടമുണ്ട്. ഒരു കാര്യം എല്ലാവരോടും പറയാനുണ്ട്. ആരെയും വേദനിപ്പിക്കരുത്. നെഗറ്റീവ് കമന്റുകള്‍ വളരെ ഈസിയാണ്. ഒരു വീടുണ്ടാക്കി കൊടുക്കുക എന്നത് വളരെ കഷ്ടപ്പാടുള്ള കാര്യമാണ്. എന്നാല്‍ അതേ വീട് പൊളിക്കുക എന്നത് എളിപ്പമുള്ള കാര്യവും. പൊളിക്കുന്നതില്‍ വലിയ ആണത്തമൊന്നും ഇല്ല. കെട്ടിക്കൊടുക്കുന്നതിലാണ് അതുള്ളത്. യുട്യൂബില്‍ മോശം കമന്റിടുന്നവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ വെക്കണം. അല്ലെങ്കില്‍ അച്ഛനമ്മമാരുടെ പേരോ മറ്റോ വെക്കണം. അഡ്രസ് എങ്കിലും വച്ചിട്ട് കമന്റ് ചെയ്യണം. തിരിച്ച് ഇത്തരക്കാരുടെ അമ്മയെയോ പെങ്ങളെയോ മോശമായി ഞാന്‍ പറഞ്ഞാലോ. പക്ഷേ ആ സംസ്കാരം എനിക്കില്ല. നിങ്ങള്‍ അത് നിര്‍ത്തണം. ഞങ്ങളെ ഇത്തരക്കാര്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. -ബാല
Read Moreരക്തത്തിലെ അധിക പഞ്ചസാരയെ മാംസപേശികള്‍ വലിച്ചെടുക്കും ! സ്വീഡനിലെ ലാബില്‍ ഒരുങ്ങുന്നത് പ്രമേഹത്തെ എന്നന്നേക്കുമായി കീഴ്പ്പെടുത്താനുള്ള അദ്ഭുതമരുന്ന്…
ലോകജനതയെ ഏറ്റവും ദുരിതത്തിലാക്കുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. പിടിപെട്ടാല്‍ മരണംവരെ കൂടെക്കാണും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. കൂടാതെ മറ്റു രോഗങ്ങളെ ശരീരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യും. എന്നാല്‍ പ്രമേഹത്തിനെതിരായ ലോകത്തിന്റെ പോരാട്ടം മറ്റൊരു തലത്തിലെത്തിയെന്നുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രക്തത്തില്‍ അധികമായി വരുന്ന പഞ്ചസാരയെ വലിച്ചെടുക്കാന്‍ ശരീരത്തിലെ മാംസപേശികളെ പ്രാപ്തമാക്കുന്ന ഒരു പുതിയ മരുന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എടിആര്‍ 258 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന ഇത് ലോകത്തിലെ തന്നെ, രക്തത്തില്‍ നിന്നും പഞ്ചസാരയെ നേരിട്ട് മാംസപേശികളിലെത്തിക്കുന്ന ആദ്യത്തെ മരുന്നാണിത്. സ്വീഡനില്‍ വികസിപ്പിച്ച ഈ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ടതിനു ശേഷം ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ലോകത്തിലുള്ള പ്രമേഹരോഗികളില്‍ ഏറിയ പങ്കും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. മാംസപേശികളെ രക്തത്തിലെ അധിക പഞ്ചസാര ആഗിരണം…
Read Moreവൃക്ക രോഗി മരിച്ച സംഭവം; ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്ക്കാവില്ല;ആരോഗ്യ വകുപ്പ് പ്രതിസ്ഥാനത്താണെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഒരു മനുഷ്യ ജീവന് രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം പൊറുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി കവാടത്തിലെത്തിച്ച വൃക്ക ഏറ്റുവാങ്ങാന്‍ വൈകിയെന്നത് ഗുരുതര ആരോപണമാണ്. കുറ്റം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണ്. ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവന് നഷ്ടമാകാന്‍ കാരണം. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്നും ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും സുധാകരന് പറഞ്ഞു. സാങ്കേതികത്വം ചൂണ്ടിക്കാട്ടി കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകും. ആരോഗ്യ രംഗത്ത് ദേശീയപ്രശംസ നേടിയിട്ടുള്ള കേരളത്തെ നാണം കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreനടിയെ ആക്രമിച്ച കേസ്; നടൻ സിദ്ധിഖിനെ ചോദ്യം ചെയ്തു; പ്രോസിക്യൂഷന് സാക്ഷിയായ ഡോ. ഹൈദരാലി മൊഴിമാറ്റി പറഞ്ഞിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചായിരുന്നു ചോദ്യം. ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ ആശുപത്രി ഉടമയുമായ ഡോക്ടര്‍ ഹൈദരാലിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനി ദിലീപിനു കൊടുക്കാനായി ജയിലില്‍നിന്ന് എഴുതിയ രണ്ടാമത്തെ കത്ത് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കത്തില്‍ ദിലീപിനെ ഫോണ്‍വിളിച്ച വിവരങ്ങള്‍, കേസുമായി ബന്ധപ്പെട്ടു സിദ്ധിക്കിനെ ബന്ധപ്പെടേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് സിദ്ധിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രോസിക്യൂഷന് സാക്ഷിയായ ഡോ. ഹൈദരാലി വിചാരണ ഘട്ടത്തില്‍ മൊഴിമാറ്റി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മൊഴി മാറ്റാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഇടപെടുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നിരുന്നു.
Read Moreരണ്ട് കാമുകിമാരെ ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ് ! അപൂര്‍വ വിവാഹത്തിന്റെ കഥയിങ്ങനെ…
ഒരേപോലെ തന്നെ സ്നേഹിക്കുന്ന രണ്ടു കാമുകിമാര്‍ ഉണ്ടായാല്‍ യുവാവ് എന്തുചെയ്യും. രണ്ടുപേരെയും ഒരേ സമയം അങ്ങ് കെട്ടാന്‍ പറ്റുമോ ? പറ്റും എന്നാണ് സന്ദീപ് ഒറോണ്‍ എന്ന യുവാവ് പറയുന്നത്. ഒരേ വേദിയില്‍ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ചാണ് സന്ദീപ് ഏവരെയും ഞെട്ടിച്ചത്. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലെ ഒരു ഗ്രാമത്തിലാണ് അപൂര്‍വ്വമായ ഈ ഇരട്ട വിവാഹം നടന്നത്. കുസും ലക്രയെയും സ്വാതി കുമാരിയെയുമാണ് സന്ദീപ് ഒറോണ്‍ ഒരുപോലെ സ്നേഹിച്ച് ഒരുപോലെ വിവാഹം കഴിച്ചത്. പരസ്പര സമ്മതത്തോടെ ലോഹര്‍ദാഗയിലെ ഭന്ദ്ര ബ്ലോക്കിലെ ബന്ദ ഗ്രാമത്തില്‍ ഒരേ സമയം വിവാഹം നടന്നത്. മൂന്ന് വര്‍ഷമായി സന്ദീപും കുസുമും ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. ഒരു വര്‍ഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയതോടെയാണ് ഇവരുടെ പ്രണയകഥ മാറിമറിഞ്ഞത്. അപ്പോഴാണ് അവിടെ…
Read Moreരക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ… ചിക്കൻ പ്രശ്നക്കാരുടെ പട്ടികയിൽ
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില. കാലിലെ തള്ളവിരലിന്റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതിവേദനയോടെ ചുവന്നു വീർത്തിരിക്കും. വേദന പെട്ടെന്നു തുടങ്ങും. ഒറ്റ ദിവസം കൊണ്ട് മൂർധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്‍ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധികളിലേക്കും വ്യാപിക്കാം. പണ്ടുകാലത്ത് രാജാക്കൻമാരുടെ രോഗം എന്നാണിതിനെ വിളിച്ചിരുന്നത്. അക്കാലത്ത് ധാരാളം മാംസവും മദ്യവുമുപയോഗിക്കാൻ അവസരമുണ്ടായിരിക്കുക രാജാക്കന്മാർക്കായിരിക്കുമല്ലോ? പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടുകൊണ്ടോ വൃക്കവഴിയുള്ള മാലിന്യ വിസർജന തടസങ്ങൾ കൊണ്ടോ ഈ രോഗം ഉണ്ടാവാം. പ്രശ്നകാരി 90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണം മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം. യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന കണക്കിന്…
Read Moreഅച്ഛനോടുള്ള വാശി! പണ്ടുമുതലേ എന്തെങ്കിലും ഒരു കാര്യം മനസില്‍ വിചാരിച്ചാല്‍ അത് നടത്തിയെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്; തുറന്നുപറഞ്ഞ് കീര്‍ത്തി സുരേഷ്
ദേശീയ പുരസ്കാരം നേടിയ മലയാളിയായ തെന്നിന്ത്യന്‍ താരമാണ് കീര്‍ത്തി സുരേഷ്. വാശിയാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ മലയാള ചിത്രം. രേവതി കലാമന്ദിറിന്റെ ബാനറില്‍ പിതാവ് സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്. ഇപ്പോഴിതാ ഒരു വാശിയിലൂടെ സിനിമ താരമായ കഥ പങ്കുവെയ്ക്കുകയാണ് കീര്‍ത്തി സുരേഷ്. ഒരഭിമുഖത്തിലാണ് അമ്മയെയും അച്ഛനെയും എതിര്‍ത്ത് സിനിമയില്‍ എത്തിയതിനെക്കുറിച്ച് കീർത്തി പങ്കുവെച്ചത്. ചെറുപ്പം മുതലെ സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹവും സ്വപ്നവും. പക്ഷെ അച്ഛനും അമ്മയും എതിര്‍ത്തു. പ്രത്യേകിച്ച് അച്ഛന്. പിന്നീട് അത് നടത്തിക്കാണിക്കാനുള്ള വാശിയായിരുന്നു. അങ്ങനെ സിനിമയില്‍ എത്തി. പണ്ടുമുതലേ എന്തെങ്കിലും ഒരു കാര്യം മനസില്‍ വിചാരിച്ചാല്‍ അത് നടത്തിയെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അന്ന് അച്ഛനോടുളള വാശിയാണ് ഇന്ന് സിനിമയില്‍ എത്താൻ കാരണം. ഗീതാഞ്ജലിക്കും റിംഗ്മാസ്റ്ററിനും ശേഷം തെലുങ്കില്‍നിന്നും തമിഴിൽ നിന്നും രണ്ടുമൂന്ന് ഓഫറുകള്‍ വന്നിരുന്നു. അപ്പോള്‍ അതിൽ…
Read Moreപ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്; സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണം; സൂത്രധാരനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നതിങ്ങനെ..
പാലക്കാട് ∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും കത്തിൽ ആരോപണമുണ്ടെന്നാണ് സൂചന. ശിവശങ്കർ സ്വർണക്കടത്തിന്റെ സൂത്രധാരനാണെന്നും സർക്കാരിനു വേണ്ടിയാണ് എല്ലാം ചെയ്തതെന്നും കത്തിൽ പറയുന്നു. കേസിൽ കസ്റ്റംസ്, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവയുടെ അന്വേഷണം ശരിയല്ല. ഇഡി അന്വേഷണം തൃപ്തികരമാണ്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതിനു ശേഷം തന്നെയും കുടുംബത്തെയും നിരന്തരം ആക്രമിക്കുന്നു. പ്രധാനമന്ത്രിയെ നേരിൽ കാണാൻ അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രഹസ്യമൊഴിയുടെയും പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ, ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടിസ് നൽകിയിരുന്നു. ഇതിൽ ബുധനാഴ്ച ഹാജരാകാനിരിക്കെയാണ് സ്വപ്ന പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.
Read Moreരണ്ടു ഫയല്‍ ശരിയാക്കാന്‍ ഒരു മിനിറ്റ്… സംഭവം കൊള്ളാം സാറെ… പക്ഷെ..! കോഴിക്കോട് കോര്‍പറേഷനിലെ നമ്പര്‍ വിദഗ്ധന്റെ നുഴഞ്ഞുകയറ്റം അര്‍ധരാത്രിയും പുലര്‍ച്ചെയും
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുകള്‍ നടന്നത് ഓഫീസ് പ്രവര്‍ത്തി സമയം കഴിഞ്ഞ്. രാത്രി ഏറെ വൈകിയും പുലര്‍ച്ചെയുമാണ് അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പരിട്ട് നല്‍കിയത്. അനധികൃതമായി കെട്ടിടാനുമതി നല്‍കിയതിന്റെ ലോഗിന്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് വന്‍ മാഫിയയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകുന്നത്. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് വിവരം. റവന്യൂ ഇന്‍സ്പെക്ടറുടെ സിഎന്‍എസ് എന്ന ലോഗിന്‍ വഴി മേയ് രാത്രി 11.20, ജൂണ്‍ ഒന്ന് വൈകിട്ട് 4.40, 4.50 എന്നിങ്ങനെ യാണ് ഫയലുകള്‍ക്ക് അനുമതി നല്കിയ സമയക്രമം. അതായത് ഓഫീസ് സമയത്തിന് മുമ്പും ശേഷവുമാണ് അനധികൃതമായി കെട്ടിടാനുമതിയുള്പ്പടെ നല്‍കിയതെന്ന് ചുരുക്കം. ഫയല്‍ ‘വെരിഫൈ’ ചെയ്ത് ഒരു മിനിറ്റിനകം അംഗീകാരം നല്കി വിട്ട സംഭവവും കണ്ടെത്തിയിട്ടുണ്ട്. കോര്പറേഷന് ഓഫിസിലെ കംപ്യൂട്ടറില്‍ നിന്നു രാത്രി വരെ ലോഗിന്‍ ചെയ്തതായി കണ്ടെത്തിയത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ അന്വേഷണത്തിലാണ്. ഉദ്യോഗസ്ഥരുടെ…
Read More