17.7 അടി നീളം, 97 കിലോയോളം ഭാരം..! ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

ഫ്ളോറിഡയിൽ ഭീമൻ പെരുന്പാന്പിനെ പിടികൂടി; 17.7 അടി നീളവും 215 പൗണ്ട് തൂക്കവും. നേപ്പിൾസ് (ഫ്ളോറിഡ): ഫ്ളോറിഡയിൽ പതിനെട്ട് അടിയോളം നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുന്പാന്പിനെ പിടികൂടി. പെരുന്പാന്പിനെ കുറിച്ച് ഗവേഷണം നടത്തുന്നവർ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ പാന്പിനെ പിടികൂടിയത്. ഇതുവരെ ഫ്ളോറിഡയിൽ പിടികൂടിയിട്ടുള്ള പെരുന്പാന്പുകളിൽവച്ച് ഏറ്റവും വലുതാണിത്. എവർഗ്ലേയ്ഡിൽ നിന്നാണ് പാന്പിനെ പിടികൂടിയത്. സാധാരണ ഫ്ളോറിഡയിൽ നിന്നു പിടികൂടുന്ന പെരുന്പാന്പുകൾക്ക് ആറു മുതൽ 10 അടിവരെയാണ് വലിപ്പം ഉണ്ടാകാറുള്ളത്. പെരുന്പാന്പുകൾക്ക് 20 അടിവരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.സൗത്ത് ഏഷ്യയിൽ കൂടുതൽ കണ്ടുവരുന്ന ഇത്തരം പെരുന്പാന്പിനെ 1970 ലാണ് ഫ്ളോറിഡയിൽ ആദ്യമായി കണ്ടു തുടങ്ങിയത്. 2000 മുതൽ ഇതുവരെ ഫ്ളോറിഡാ ഫിഷ് ആന്‍റ് വൈൽഡ് ലൈഫ് 15,000 പെരുന്പാന്പുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എവർഗ്ലേയ്ഡ് പൈതോണ്‍ ഹണ്ടിഡ് സീസണിൽ ഇതിനെ പിടികൂടുന്നവർക്ക്…

Read More

നായയെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; യുവ ദമ്പതിമാർ വെടിയേറ്റു മരിച്ചു; സംഭവം നടന്നതിങ്ങനെ…

ഹാർട്ട്ഫോർഡ് (കനക്ടികട്ട്): അയൽവാസികൾ തമ്മിൽ നായയെ ചൊല്ലിയുള്ള നിസാര തർക്കം ഒടുവിൽ യുവദന്പതിമാരുടെ മരണത്തിലും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിലും കലാശിച്ചു. ചെയ്സ് ഗാരറ്റ് (39), ക്രിസ്റ്റീന ഡാംഗ്(27) എന്നിവരാണ് കൊല്ലപ്പെട്ട ദന്പതികൾ. ഹാർട്ട്ഫോർഡ് മേയർ ലൂക്ക് ബ്രോണിൽ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫാദേഴ്സ് ഡേയിൽ നടന്ന ഈ ദാരുണ സംഭവത്തിൽ അനാഥമായത് കൊല്ലപ്പെട്ട ദന്പതിമാരുടെ 6 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സ്ത്രീയുടെ വിശദവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വെടിവെയ്പ്പിനുശേഷം അറസ്റ്റ് നടന്നിട്ടില്ലെങ്കിലും വെടിവെച്ചയാളെ തിരിച്ചറിഞ്ഞതായി ഹാർട്ട് ഫോർഡ് പോലീസ് അറിയിച്ചു. ചെറിയ തർക്കങ്ങൾ പരിഹരിക്കാൻ നിരവധി വഴികളുണ്ടെന്നും പോലീസിനെ കൃത്യ സമയത്തു വിളിച്ചു വിവരം അറിയിക്കണമെന്നും ഹാർട്ട് ഫോർഡ് പോലീസ് ചീഫ് ജേസൻ തോടി പറഞ്ഞു. ലഭ്യമായ വിവരമനുസരിച്ച് സംഭവം നടന്നതിങ്ങനെ: അയൽവീട്ടിലെ നായ, കൊല്ലപ്പെട്ട ക്രിസ്റ്റീനയെ മാന്തിയെന്നും…

Read More

ടോൺസിൽ ശസ്ത്രക്രിയയെ തുടർന്ന് ഹൃദയാഘാതം! രണ്ട് മാസത്തോളം അബോധാവസ്ഥയിൽ; മുൻ മിസ് ബ്രസീൽ അന്തരിച്ചു

റിയോഡിഷാനറോ: ടോൺസിൽ ശസ്ത്രക്രിയയെ തുടർന്ന് മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ (27) അന്തരിച്ചു. തെക്കുകിഴക്കൻ ബ്രസീലിലെ മാകേയിൽ സ്വകാര്യ ക്ലിനിക്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ശസ്ത്രക്രിയയെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായ ഗ്ലെയ്സി കൊറിയക്ക് പിന്നീട് ഹൃദയാഘാതം ഉണ്ടാകുകയും അബോധാവസ്ഥയിലാകുകയും ചെയ്തിരുന്നു. രണ്ട് മാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞതിനു ശേഷമായിരുന്നു മരണം. ടോൺ‌സിൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിച്ച മോഡലിന് അഞ്ച് ദിവസത്തിനു ശേഷം രക്തസ്രാവം ഉണ്ടായി. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ നാലിന് ഇവർക്ക് ഹൃദയാഘാതം സംഭവിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.

Read More

എന്നാലും എന്റെ അഭിലാഷേ..! തൊണ്ടിമുതലായ ഫോണിൽനിന്നു നമ്പരെടുത്ത് സ്ത്രീകളെ വിളിയോട് വിളി; പിന്നെ നടന്നത്…

പത്തനംതിട്ട: തൊണ്ടിമുതലായി കിട്ടിയ ഫോണിൽനിന്നു സ്ത്രീകളുടെ നന്പർ സംഘടിപ്പിച്ച് അവരെ ഫോണിൽ വിളിച്ചു ശല്യംചെയ്ത പോലീസുകാരനു സസ്പെൻഷൻ. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അഭിലാഷിനെയാണ് സസ്പെൻഡ് ചെയ്തത്. അഭിലാഷിനെതിരെ നേരത്തെ എസ്പിക്ക് ഒരു യുവതി പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയാണ് അഭിലാഷിനെതിരേ നടപടിയെടുത്തത്. തൊണ്ടിയായി പിടിച്ചെടുത്ത ഫോണിൽനിന്നു സ്ത്രീകളുടെ നമ്പർ എടുക്കുകയും സ്വന്തം ഫോണിൽനിന്ന് അവരെ വിളിക്കുകയും ചെയ്യുന്നതാണ് അഭിലാഷിന്‍റെ രീതി. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാളെ തട്ടിപ്പുക്കേസിൽ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ഫോൺ അഭിലാഷ് ദുരുപയോഗം ചെയ്യുകയായിരുന്നു.

Read More

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വൻ തിമിംഗലങ്ങൾ! സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം; സരിതയുടെ വെളിപ്പെടുത്തല്‍…

തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത എസ്. നായർ രഹസ്യമൊഴി നൽകി. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സരിത പറഞ്ഞു. ക്രൈം നന്ദകുമാറിന്‍റെ ഓഫീസിലാണ് ഗൂഢാലോചന നടന്നത്. ഇതുമായി ബന്ധപ്പെട്ട് പി.സി. ജോർജാണ് തന്നെ വിളിച്ചത്. സരിത്തിനും ഗൂഢാലോചനയിൽ പങ്കുണ്ട്.  മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള വൻ തിമിംഗലങ്ങളുണ്ട്. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം എന്നതിലുപരി നിലനിൽപ്പിന്‍റെ കാര്യം കൂടിയാണെന്നും കോടതിയിൽ രഹസ്യമൊഴി നൽകിയശേഷം സരിത പ്രതികരിച്ചു.

Read More

ഇവിടെ ഒച്ചത്തില്‍ സംസാരിച്ചാല്‍ തല്ലും! ലഹരിസംഘങ്ങൾ നിരീക്ഷണത്തിൽ; മര്‍ദനമേറ്റ സാബുവും ഷാജിയും പറയുന്നത് ഇങ്ങനെ…

കടുത്തുരുത്തി: തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഒച്ചത്തില്‍ സംസാരിച്ചതില്‍ പ്രകോപിതരായ യുവാവിന്‍റെയും സുഹൃത്തുക്കളുടെയും ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ്, ലഹരി മാഫിയാ സംഘത്തില്‍പെട്ട മൂന്നുപേര്‍ക്കെതിരെ കടുത്തുരുത്തി പോലീസ് വധശ്രമത്തിന് ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസടെുത്തിരുന്നു. കോതനല്ലൂര്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം.‌ ഒച്ചത്തില്‍ സംസാരിച്ചാല്‍ കോതനല്ലൂര്‍ സ്വദേശികളായ ആണ്ടൂര്‍ വീട്ടില്‍ സാബു (54), സുഹൃത്ത് ഓലിക്കല്‍ വീട്ടില്‍ ഷാജി (56) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും ബാര്‍ ഹോട്ടലിന് സമീപത്തെ തട്ടുകടയിലിരുന്ന് പരസ്പരം സംസാരിച്ചുക്കൊണ്ട് ഭക്ഷണം കഴിക്കുന്നതിനിടെ സമീപത്തിരുന്ന സുധീഷ് എന്നയാള്‍ ഇവരെ ശാസിച്ചു. ഒച്ചത്തില്‍ സംസാരിച്ചാല്‍ തല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും മര്‍ദനമേറ്റ സാബുവും ഷാജിയും പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ഇവിടെയിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് സുധീഷ് സുഹൃത്തുക്കളായ മറ്റു രണ്ടുപേരേ കൂടി ഇവിടേക്കു വിളിച്ചു വരുത്തി മൂവരും…

Read More

മുമ്പ് എസ്എഫ്‌ഐക്കാരനായിരുന്നു അച്ഛന്‍ ! സോകോള്ഡ് ബിജെപിക്കാരനമല്ല അച്ഛനെന്ന് ഗോകുല്‍ സുരേഷ്…

മലയാളികളുടെ പ്രിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഒരു തികഞ്ഞ മനുഷ്യസ്‌നേഹി കൂടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പറയുന്ന വാക്കുകള്‍ പാലിക്കുന്നതിലും ദിരുതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലും എന്നും മുന്‍ പന്തിയിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അതേ സമയം കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന വലിയ ഒരു ചര്‍ച്ച സുരേഷ് ഗോപി ബിജെപി വിടുന്നോ എന്നതായിരുന്നു. ബിജെപിയില്‍ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാര്‍ട്ട് വിട്ടേക്കും എന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് സുരേഷ് ഗോപിയും കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷ് അച്ഛന്റെ മുന്‍കാല രാഷ്ട്രിത്തെ പറ്റിയും…

Read More

നാലുദിവസമായി അവര്‍ ലോഡ്ജില്‍ ഉണ്ട്..! തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി സാറേ; വനിതാ നേതാവിന്‍റെ മാല പൊട്ടിച്ച സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ…

ഇരിട്ടി: വാടകയ്ക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റും റിട്ട. കായികാധ്യാപികയുമായ ഫിലോമിന കക്കട്ടിലിന്‍റെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ സൈനികനെതിരെ മിലിട്ടറി അന്വേഷണം ആരംഭിച്ചു. റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി കണ്ണൂരില്‍ നിന്നു മിലിട്ടറി ഉദ്യോഗസ്ഥര്‍ ഇരിട്ടി പോലീസ് സ്‌റ്റേഷനിലെത്തി പ്രതിയായ ഉളിക്കല്‍ കേയാപറമ്പിലെ പരുന്ത്‌മലയില്‍ സെബാസ്റ്റ്യന്‍ ഷാജി (27) യെ ചോദ്യം ചെയ്തു. മൂന്നര ലക്ഷം രൂപയുമായാണ് പ്രതി ഇത്തവണ കാര്‍ഗിലില്‍ നിന്ന് ലീവില്‍ വന്നതെന്ന് സേന ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പ്രതി കവര്‍ച്ച ചെയ്ത സ്വര്‍ണം വിറ്റ് ആഡംബര ജീവിതം നയിക്കുന്നതായും കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇരിട്ടി സിഐ കെ.ജെ. ബിനോയ് പറഞ്ഞു. എറണാകുളത്ത് ഉല്ലാസയാത്ര പയ്യാവൂര്‍ സ്വദേശിനായ കാമുകിക്കൊപ്പം മാടത്തിലെ ലോഡ്ജില്‍ കഴിഞ്ഞ നാല് ദിവസമായി കഴിഞ്ഞുവരവെയാണ് അധ്യാപികയുടെ മാല പൊട്ടിച്ചത്. ഇതിന് മുമ്പ് കിളിയന്തറയില്‍ നാല് വീടുകളില്‍ കയറി വഴി ചോദിച്ചെങ്കിലും സാഹചര്യം…

Read More

പരിശീലകന്‍ പ്ലസ്ടു പാസാകണം, ഒരേക്കര്‍ എങ്കിലും സ്ഥലം വേണം ! പുതിയ നിയമം ഡ്രൈവിംഗ് സ്‌കൂളുകാരുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ വേണ്ടിയെന്ന് ആക്ഷേപം…

കോവിഡ്കാലം മറ്റെല്ലാ മേഖലകളെയും തകര്‍ത്തതു പോലെ ഡ്രൈവിംഗ് സ്‌കൂളുകളെയും ബാധിച്ചു. നിരവധി ഡ്രൈവിംഗ് സ്‌കൂളുകളാണ് ഇക്കാലയളവില്‍ പൂട്ടിക്കെട്ടിയത്. ഇപ്പോഴും ആ പ്രതിസന്ധി തീര്‍ന്നിട്ടുമില്ല. അങ്ങനെയിരിക്കെയാണ് ഇരുട്ടടിയായി പുതിയ വാഹന നിയമം വരുന്നത്. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ സ്ഥലം വേണമെന്നതടക്കം കടുത്ത നിബന്ധനങ്ങളാണ് വരുന്നത്. മാറ്റങ്ങള്‍ ജൂലൈ മുതല്‍ നടപ്പാക്കാനാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ലഘുവായി പറഞ്ഞാല്‍ ഇനി ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങാന്‍ അല്‍പ്പം കഷായിക്കേണ്ടി വരുമെന്ന് ചുരുക്കം. അക്രെഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളാണ് നിലവില്‍ വരുന്നത്. ഇവിടെ പാസാകുന്നവരെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കും. ഇപ്പോള്‍ ആര്‍ടിഒയാണ് ലൈസന്‍സ് നല്‍കി വരുന്നത്. ജൂലൈ ഒന്നുമുതല്‍, സംസ്ഥാന ഗതാഗത അഥോറിറ്റിയോ കേന്ദ്രസര്‍ക്കാരോ അക്രഡിറ്റേഷന്‍ നല്‍കുന്ന സ്വകാര്യ ഡ്രൈവിംഗ് പരിശീലന സ്‌കൂളുകളെ മാത്രമേ അനുവദിക്കുകയുള്ളു. വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണ് ഈ…

Read More

ജ്വല്ലറി ഉടമയെ കൊളളയടിച്ച കേസ്! സംഘത്തിന്‍റെ വലയിൽ വീണവരിൽ നവദമ്പതികളും; ഇരകൾ ഹണിമൂൺ ട്രിപ്പിന് പോകുന്ന നവദമ്പതികളും…

സ്വന്തം ലേഖകൻ തലശേരി: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന പാനൂർ ഭാസ്കര ജ്വല്ലറി ഉടമ ഷബിൻ സഞ്ചരിച്ചിരുന്ന കാറിനു മുന്പിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിൽ കൊള്ളസംഘം ഉപയോഗിച്ച രണ്ട് കാറുകളും വാടകക്കെടുത്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അന്തർ സംസ്ഥാന ശൃംഖലയുള്ള ഈ സംഘം ഇതിനു മുമ്പും സമാന രീതിയിലുള്ള ഓപ്പറേഷനുകൾ നടത്തിയിട്ടുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഓപ്പറേഷൻ നടത്തിയ ശേഷം വാഹനം തിരിച്ചു നൽകുകയാണ് സംഘം ചെയ്തു വന്നത്. കർണാടകയിലേക്ക് ഉല്ലാസ യാത്ര പോകുന്ന സംഘങ്ങളും ഹണിമൂൺ ട്രിപ്പിന് പോകുന്ന നവദമ്പതികളും വ്യാപാര ആവശ്യത്തിന് പോകുന്നവരുമാണ് ഇത്തരം സംഘങ്ങളുടെ ഇരകൾ. നിലവിൽ റിമാൻഡിലുള്ള പ്രതികളുടെ ഫോൺകോൾ രേഖകൾ പരിശോധിച്ചതിൽ നിന്നും കൂടുതൽ വിലപ്പെട്ട തെളിവുകൾ പോലീസിനു ലഭിച്ചതായിട്ടാണ് അറിയുന്നത്. കർണാടകയിലേക്ക് പോകുന്നവരെക്കുറിച്ച് വ്യക്തമായ…

Read More