തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ സ്വർണക്കടത്ത് വെളിപ്പെടുത്തലിലെ ഗൂഢാലോചന കേസിൽ സരിത എസ്. നായർ ഇന്ന് രഹസ്യമൊഴി നൽകും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് സരിത രഹസ്യമൊഴി നൽകുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി. ജോർജ് തന്നെ സമീപിച്ചതായി നേരത്തെ സരിത പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പി.സി ജോർജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്ന് സരിത.എസ്.നായർ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ആരോപണങ്ങളിൽ ഒരു തെളിവും ഹാജരാക്കാൻ സ്വപ്നക്ക് കഴിഞ്ഞിട്ടില്ലെന്നും ഒരു ജ്വല്ലറി ഗ്രൂപിനായാണ് സ്വപ്ന സ്വർണം കടത്തിയതെന്നും സരിത ആരോപിച്ചിരുന്നു. ഇന്ന് കോടതിയിൽ നൽകുന്ന രഹസ്യ മൊഴിയിൽ…
Read MoreDay: June 23, 2022
പേവിഷം അതിമാരകം ;പേവിഷബാധയുള്ള മൃഗം കടിച്ചാല്‍ എന്തുചെയ്യണം?
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്. നായകളിൽ ലക്ഷണങ്ങൾ…നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. പൂച്ചകളിൽപേപ്പട്ടിയേക്കാള് ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളിൽകന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി…
Read Moreതമിഴ്നാട്ടില്‍ കോടികളുടെ മോഷണം ! കാണാതായത് 600ല്‍ അധികം മൊബൈല്‍ഫോണ്‍ ടവറുകള്‍…ഒരു ടവറിന്റെ വില 40 ലക്ഷം…
തമിഴ്നാട്ടില്‍ സ്ഥാപിച്ച 600ല്‍ അധികം മൊബൈല്‍ ഫോണ്‍ ടവറുകള്‍ ഇപ്പോള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ടവറുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍ കള്ളന്മാര് അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്ന ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആറായിരത്തിലേറെ ടവറുകളാണ് തമിഴ്നാട്ടില്‍ മാത്രം സ്ഥാപിച്ചിരുന്നത്. ചെന്നൈയില്‍ കമ്പനിയുടെ റീജണല്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. 2018-ല്‍ ഭീമമായ നഷ്ടത്തെത്തുടര്‍ന്ന് കമ്പനി സേവനം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ടവറുകളുടെ പ്രവര്‍ത്തനവും നിലച്ചു. പ്രവര്‍ത്തനരഹിതമായിരുന്നെങ്കിലും നേരത്തെ സ്ഥാപിച്ച ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കാരണം ഇത് മുടങ്ങി. അടുത്തിടെ ഈറോഡില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ടവര്‍ അപ്രത്യക്ഷമായിരിക്കുന്നത് കമ്പനി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കമ്പനി…
Read Moreസ്വവര്‍ഗ വിവാഹങ്ങള്‍ ഭരണഘടനാവിരുദ്ധം തന്നെ ! ഹര്‍ജിക്കാരുടെ വാദം തള്ളി കോടതി…
സ്വവര്‍ഗവിവാഹം നിയമവിധേയമല്ലാത്ത രാജ്യങ്ങളിലൊന്നാണ് ജപ്പാന്. ഇപ്പോഴിതാ ഇക്കാര്യം ഒന്നു കൂടി വ്യക്തമാക്കിയിരിക്കുകയാണ് ജപ്പാന് കോടതി. രാജ്യത്ത് നിലനില്‍ക്കുന്ന സ്വവര്‍ഗ വിവാഹ നിരോധനം ഭരണഘടനാവിരുദ്ധമല്ലെന്ന് ജപ്പാന് കോടതി നിരീക്ഷണം. മൂന്ന് സ്വവര്‍ഗ ദമ്പതികളടക്കം എട്ട് പേര് നല്കിയ ഹര്‍ജിയിലാണ് ജപ്പാനിലെ ഒസാക്ക കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചിരുന്നത്. സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണെന്ന് 2021 മാര്‍ച്ചില്‍ സപ്പോറോയിലെ കോടതി വിധിച്ചിരുന്നു. ഈ വിധി തള്ളിക്കൊണ്ടാണ് പുതിയ വിധി. ജപ്പാനില്‍ മാത്രമാണ് ഇത്തരത്തിലൊരു വിഷയത്തില്‍ വാദം നടക്കുന്നതെന്നും സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹം കഴിയ്ക്കാന്‍ കഴിയാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും കാണിച്ചായിരുന്നു ഹര്‍ജി. രാജ്യത്ത് സ്വവര്‍ഗ വിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (ഏകദേശം ആറ് ലക്ഷത്തോളം രൂപ) ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി. ജി7…
Read Moreമുക്കുപണ്ടം പണയം വയ്ക്കാനെത്തിയ യുവാവ് അറസ്റ്റിൽ; ദിൽജിത്തിന് പണയത്തിന് കൊണ്ടുവന്ന മുക്കുപണ്ടം തിരിച്ചറിയാൻ പ്രയാസമായിരുന്നെന്ന് കടക്കാർ
4ഉരച്ചുനോക്കിയാലും മുക്കുപണ്ടമാണെന്ന് തിരിച്ചറിയാനാവാത്ത രീതിയിലാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്.കോട്ടയം: നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ് നടത്തിയാളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശേരി പെരുന്ന സ്വദേശി ഡി. ദിൽജിത്തി(27)നെയാണ് പോലീസ് പിടികൂടിയത്. നഗരത്തിലെ ഒരു സ്ഥാപനത്തിൽ എത്തിയ ഇയാൾ സ്വർണാഭരണങ്ങൾ പണയം വയ്ക്കുകയായിരുന്നു. സംശയം തോന്നിയ സ്ഥാപത്തിലെ ജീവനക്കാർ വിശദമായി നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടർന്നു കോട്ടയം ഈസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈസ്റ്റ് എസ്ഐ എം.എച്ച്. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദിൽജിത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഉരച്ച് നോക്കിയാലും ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയാനാവാത്ത രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഈസ്റ്റ് പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ നാലുവർഷമായി ഇയാൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreതൊണ്ടി ഫോണില്‍ നിന്നും യുവതിയുടെ വീഡിയോ സ്വന്തം ഫോണിലേക്ക് സെന്റ് ചെയ്ത് പോലീസുകാരന് ! പിന്നെ യുവതിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കുടുങ്ങി…
സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന് നിരന്തരം പരാതിയെത്തുടര്‍ന്ന് പോലീസുകാരന് സസ്പെന്ഷന്. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷിനെതിരെയാണ് നടപടി. ഇയാള്‍ക്ക് എതിരെ നേരത്തെ യുവതി എസ്പിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയാണ് അഭിലാഷിനെതിരേ നടപടിയെടുത്തത്. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാളെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണ്‍ അഭിലാഷ് തന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയും, കസ്റ്റഡിയിലെടുത്ത ആളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈല്‍ ഫോണിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ അവര്‍ക്ക് തന്നെ അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് യുവതി പരാതിയുമായി എസ്പിയെ സമീപിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയും തന്റെ…
Read Moreവീട്ടുവേലയ്ക്കെത്തിയ യുവതിയെ സമ്മർദ്ദത്തിനടിമപ്പെടുത്തിയും സാമ്പത്തിക ചൂഷണം നടത്തിയും പീഡനം; എഴുപത്തിരണ്ടുകാരൻ കെ.കെ ജോർജ് ഇനി അഴിയെണ്ണും…
കോട്ടയം: പുനലൂർ സ്വദേശിനിയായ യുവതിയെ വീട്ടുവേലയ്ക്കായി വിളിച്ചുവരുത്തി പ്രലോഭിപ്പിച്ച് ബലാൽസംഗം ചെയ്ത കേസിലെ പ്രതിക്ക് പത്തു വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വേളൂർ മാണിക്കുന്നംഭാഗത്ത് കുരിക്കാശേരിൽ വീട്ടിൽ കെ.കെ. ജോർജ് (വയസ്-72) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം ഒന്നാം അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് വിധി പ്രസ്താവിച്ചു. അതിജീവിതയെ ചതിച്ചും വഞ്ചിച്ചും സമ്മർദ്ദത്തിനടിമപ്പെടുത്തിയും സാന്പത്തിക ചൂഷണം നടത്തിയുമാണ് പ്രതി പീഡനത്തിനിരയാക്കിയിട്ടുള്ളതെന്ന് കോടതി കണ്ടെത്തി. പിഴ ഈടാക്കുന്നതിൽ രണ്ടു ലക്ഷം രൂപ ഇരയ്ക്ക് നഷ്്ടപരിഹാരമായി നൽകുന്നതിനും കോടതി നിർദ്ദേശിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന സക്കറിയ മാത്യുവും തുടർന്നു ഗിരീഷ് പി. സാരഥിയും അന്വേഷണം പൂർത്തീകരിച്ചു കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ സതീഷ് ആർ. നായർ ഹാജരായി.
Read Moreവിവാഹത്തിന് വരന് ആള് ‘ക്ലീന്‍’ ആയിരിക്കണം ! വിചിത്ര നിര്‍ദ്ദേശങ്ങളുമായി നിയമം പാസ്സാക്കി ഒരു ഗ്രാമം…
വിവാഹം വ്യത്യസ്ഥമായി ആഘോഷിക്കുന്നത് ഇന്ന് പുതുതലമുറയുടെ രീതിയാണ്. ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങാന്‍ വധൂവരന്മാര് മത്സരിക്കാറുമുണ്ട്. എന്നാല്‍ രാജസ്ഥാനിലെ ഒരു പഞ്ചായത്ത് വിവാഹത്തിന് വേണ്ടി പാസാക്കിയ വിചിത്രമായ നിയമമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പാലി ജില്ലയിലെ 19 ഗ്രാമങ്ങളില്‍ വിവാഹം കഴിക്കണമെങ്കില്‍ വരന്മാര്ക്ക് താടി പാടില്ല എന്ന വിചിത്രമായ നിയമമാണ് പാസാക്കിയിരിയ്ക്കുന്നത്. കുമാവത്ത് സമൂഹമാണ് വിചിത്രമായ നിമയമങ്ങള്‍ പാസാക്കിയിരിയ്ക്കുന്നത്. ‘ ഫാഷന്‍ ഒക്കെ നല്ലതാണ്. പക്ഷേ, വരന് ഫാഷന്റെ പേരില്‍ താടി വയ്ക്കുന്നത് അനുവദനീയമല്ല. കാരണം കല്യാണം ഒരു ദിവ്യകര്‍മ്മമാണ്. ഇതില്‍ വരനെ രാജാവായിട്ടാണ് കാണുന്നത്, അതിനാല്‍ അവന് ക്ലീന്‍ ഷേവ് ചെയ്യണം.’- കുമാവത്ത് സമുദായ പ്രമേയത്തില്‍ പറയുന്നു. വിവാഹ ചടങ്ങുകളില്‍ കറുപ്പ് നിരോധിച്ചിട്ടുണ്ട്. അതുപോലെ ഹല്‍ദി ചടങ്ങില്‍ മഞ്ഞനിറം ഉപയോഗിക്കാന്‍ പാടില്ല. ഇതിന് പുറമെ വധു ധരിക്കേണ്ട സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ തൂക്കം നിശ്ചയിച്ചിട്ടുണ്ട്. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും…
Read More” ഇനി കണക്കിലെ കളികൾ ”; കുഞ്ഞികൃഷ്ണന്റെ കണ്ടുപിടുത്തങ്ങൾക്ക് മേൽ പയ്യന്നൂർ സിപിഎമ്മിലെ ഫണ്ടുവിവാദങ്ങളില് ചര്‍ച്ച തുടങ്ങുന്നു;
സ്വന്തം ലേഖകൻ കണ്ണൂർ: പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ടുവിവാദ നടപടികള്‍ക്കിടയില്‍ ഏരിയാ കമ്മിറ്റി യോഗം നാളെ. ഫണ്ടുവിവാദത്തിലെ നടപടികള്‍ സാധൂകരിക്കാനായി 25 മുതല്‍ നടക്കുന്ന ബ്രാഞ്ച് യോഗങ്ങളില്‍ കണക്കുകള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഏരിയാ കമ്മിറ്റി ചേരുന്നത്. രേഖകൾ പറയുന്നത്ധനനഷ്ടമുണ്ടായിട്ടില്ലായെന്ന് നേതൃത്വം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ ഏരിയാ കമ്മിറ്റി യോഗത്തില്‍ സാമ്പത്തിക വെട്ടിപ്പുകളുടെ കൃത്യമായ കണക്കുകളും അതിന് ബലംപകരുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകളും കുഞ്ഞികൃഷ്ണന് അവതരിപ്പിച്ചിരുന്നുവെന്നാണ് സൂചന. നടപടിക്രമങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത ലോക്കല്‍ ജനറല്‍ ബോഡികളില്‍ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരുകയും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കണമെന്നുമുള്ള ആവശ്യവും ശക്തമായിരുന്നു. ചര്‍ച്ചകളും കൃത്യമായ മറുപടികളും ബ്രാഞ്ച് യോഗങ്ങളിലുണ്ടാകുമെന്ന മറുപടിയാണ് നേതൃത്വം നല്‍കിയത്. ഇതേതുടര്‍ന്നുള്ള ബ്രാഞ്ച് യോഗങ്ങള്‍ ആരംഭിക്കാനിരിക്കേയാണ് ഏരിയ കമ്മിറ്റി ചേരുന്നത്. സാധൂകരിക്കാൻ പുതിയ കണക്ക്ഇതിനിടയില് ആരോപണ വിധേയര്‍ക്കെതിരെ സ്വീകരിച്ച മൃദുവായ അച്ചടക്ക നടപടികളെ സാധൂകരിക്കുംവിധത്തിലുള്ള കണക്കുകള്‍ തയാറാക്കാനുള്ള…
Read More‘ആരെങ്കിലും വിളിച്ചാല്‍ അങ്ങോട്ട് ഓടിച്ചെല്ലരുത് ‘; ആര്‍എസ്എസ് വേദിയില്‍ ലീഗ് മുന്‍ എംഎല്‍എ; വിശദീകരണം തള്ളി, നടപടി ഉറപ്പ് ?
സ്വന്തം ലേഖകന്‍ കോഴിക്കോട്: ആർഎസ്എസ് വേദി പങ്കിട്ട മുന്‍ എംഎല്‍എ കെ.എൻ.എ. ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം. വീഡിയോ സന്ദേശത്തിലെ വിശദീകരണമാണ് പാർട്ടി തള്ളിയത്. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും. വിളിച്ചെന്നു കരുതി പോകാമോ?കെ.എൻ.എ. ഖാദറിന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ആരെങ്കിലും എങ്ങോട്ടെങ്കിലും വിളിച്ചാൽ അങ്ങോട്ടേയ്ക്ക് ഓടിച്ചെല്ലുന്നവരാകരുത് ലീഗുകാരെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ഖാദറിനുള്ള പരോക്ഷ മറുപടിയായി വിലയിരുത്തപ്പെടുന്നു. ഇതോടെ നടപടി എന്താകുമെന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്. സാംസ്കാരിക സമ്മേളനത്തിലാണ്…കോഴിക്കോട് ചാലപ്പുറത്തെ കേസരിയിൽ സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിലാണ് കെ.എൻ.എ. ഖാദർ പങ്കെടുത്തത്. വിവാദങ്ങൾക്ക് പിന്നാലെ കെ.എൻ.എ. ഖാദർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആർഎസ്എസ് പരിപാടിയിലല്ല താൻ പങ്കെടുത്തതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാൽ ഇത് പൂർണമായും ലീഗ് നേതൃത്വം…
Read More