വാഷിംഗ്ടൺ ഡിസി: 1981ൽ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന അൻവർ സാദത്തിന്റെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട് സവാഹിരി മൂന്നു വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. ജയിൽമോചിതനായ സവാഹിരി നേരേ പാക്കിസ്ഥാനിലേക്കാണു പോയത്. അഫ്ഗാനിസ്ഥാനിൽ സോവ്യറ്റ് യൂണിയൻ സൈന്യത്തിനെതിരേയുള്ള യുദ്ധത്തിൽ പരിക്കേറ്റ മുജാഹിദ്ദീൻ പോരാളികളെ സവാഹിരി ചികിത്സിച്ചു. 1998ൽ സവാഹിരി നേതൃത്വം നല്‍കിയിരുന്ന ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് എന്ന ഭീകരസംഘടനയെ അൽ ഖ്വയ്ദയിൽ ലയിപ്പിച്ചു. തുടർന്നാണു ബിൻ ലാദനുമൊത്തു ലോകം മുഴുവൻ സവാഹിരി അശാന്തി വിതച്ചത്. 1998ൽ കെനിയ, ടാൻസാനിയ എന്നിവിടങ്ങളിലെ യുഎസ് എംബസികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മുഖ്യ പങ്കുവഹിച്ചയാളാണ് അയ്മൻ സവാഹരി. തുടർന്നാണ് അമേരിക്കയിലെ ഭീകരാക്രണത്തിൽ മുഖ്യ സൂത്രധാരനായത്. ഹെൽഫയർ മിസൈൽ യുഎസിന്റെ രഹസ്യ ആയുധം ‘നിൻജ ബോംബ്’എന്നറിയപ്പെടുന്ന ഹെൽഫയർ ആർ9എക്സ് മിസൈൽ അമേരിക്കയുടെ രഹസ്യ ആയുധമാണ്. സൈനികനടപടിയിൽ സാധാരണക്കാർക്ക് അപകടമുണ്ടാകുന്നത് ഒഴിവാക്കി ഭീകരനേതാക്കളെ മാത്രം വധിക്കാൻ അമേരിക്ക രൂപപ്പെടുത്തിയ ആയുധമാണിത്. പ്രിഡേറ്റർ…
Read MoreDay: August 3, 2022
കേന്ദ്രത്തിനെതിരേ സമരം! പ്രധാനമന്ത്രിയുടെ സഹോദരൻ മുൻനിരയിൽ; അടിസ്ഥാന വിലയിൽ കിലോയ്ക്ക് വെറും 20 പൈസ കൂട്ടുന്നത് ക്രൂരമായ തമാശയാണെന്ന് പ്രഹ്ളാദ് മോദി
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ കേന്ദ്ര സർക്കാരിനെതിരേ സംഘടിപ്പിച്ച ധർണയുടെ മുൻനിരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദി. ഫെഡറേഷന്റെ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോദി. റേഷൻ കടയുടമകളുടെ നിലനിൽപ്പുതന്നെ ഇപ്പോൾ ഭീഷണി നേരിടുകയാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി സംഘടനയുടെ പ്രതിനിധിസംഘം പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതച്ചെലവും കടനടത്തിപ്പു ചെലവും വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ, അടിസ്ഥാന വിലയിൽ കിലോയ്ക്ക് വെറും 20 പൈസ കൂട്ടുന്നത് ക്രൂരമായ തമാശയാണ്. തങ്ങളുടെ സാന്പത്തിക ദുരിതങ്ങൾ അവസാനിപ്പിക്കാനുള്ള ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബംഗാൾ മോഡൽ സൗജന്യ റേഷൻ വിതരണ സന്പ്രദായം രാജ്യം മുഴുവൻ നടപ്പാക്കണമെന്നും സംഘടന മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിലുണ്ട്. അരിയുടെയും ഗോതന്പിന്റെയും നേരിട്ടുള്ള സംഭരണ ഏജന്റുമാരായി പ്രവർത്തിക്കാൻ ഗ്രാമീണ മേഖലയിലെ റേഷൻ കട…
Read Moreനീതി നടപ്പായി, ആ ഭീകരനേതാവ് ഇനിയില്ല..! അൽ-ഖ്വയ്ദ തലവനെ വധിച്ചത് കാബൂളിലെ വസതിയിൽ! ആക്രമണം കുടുംബാംഗങ്ങൾക്കു പരിക്കേൽക്കാതെ
വാഷിംഗ്ടൺ ഡിസി: അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി(71) അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ശനിയാഴ്ച വൈകുന്നേരം യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ്ഹൗസിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിൽ മൂവായിരത്തോളം പേർ കൊല്ലപ്പെട്ട വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണു കൊടുംഭീകരനായ സവാഹിരി. 2011ൽ പാക്കിസ്ഥാനിൽവച്ച് ഉസാമ ബിൻ ലാദൻ കൊല്ലപ്പെട്ടശേഷം അൽ -ഖ്വയ്ദയുടെ നേതൃത്വം സവാഹിരി ഏറ്റെടുക്കുകയായിരുന്നു അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ നേതൃത്വത്തിലായിരുന്നു സവാഹിരിയെ വധിച്ചത്. യുഎസ് ഇന്റലിജൻസ് സംഘത്തിന്റെ നീക്കങ്ങളെല്ലാം പ്രസിഡന്റ് ജോ ബൈഡൻ അറിഞ്ഞിരുന്നു. ജൂലൈ 25നാണ് ആക്രമണത്തിനുള്ള അന്തിമ ഉത്തരവ് ബൈഡൻ നല്‍കിയത്. “”നീതി നടപ്പായി, ആ ഭീകരനേതാവ് ഇനിയില്ല. തീവ്രവാദത്തിനെതിരേ നടത്തിയ പോരാട്ടം വിജയം കണ്ടു”-ജോ ബൈഡൻ പറഞ്ഞു. കാബൂളിലെ വസതിയിൽ കുടുംബത്തോടൊപ്പമായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. ഹഖാനി ശൃംഖല നേതാവ് സിറാജുദ്ദീൻ ഹഖാനിയുടെ സഹായിയുടെ…
Read Moreദുരിതപ്പെയ്ത്ത്! വ്യാപക നാശനഷ്ടം; ഇന്നലെ ഏഴു മരണം; നൂറിലേറെ വീടുകൾ തകർന്നു; 10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്; വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത
സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്നു സംസ്ഥാനത്തു വ്യാപക നാശനഷ്ടം. ഉരുൾപൊട്ടൽ അടക്കമുള്ള കെടുതികളിൽ സംസ്ഥാനത്ത് ഇന്നലെ ഏഴു പേർ മരിച്ചു. ചെറിയ അണക്കെട്ടുകൾകൂടി തുറന്നതോടെ നദികൾ പലതും കരകവിഞ്ഞൊഴുകുകയാണ്. ചില വൻകിട അണക്കെട്ടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. മത്സ്യബന്ധനത്തിനും അടുത്ത രണ്ടു ദിവസം നിരോധനം ഏർപ്പെടുത്തി. മഴക്കെടുതിയെത്തുടർന്നു സംസ്ഥാനത്താകെ ഇന്നലെ മാത്രം നൂറിലേറെ വീടുകൾ തകർന്നു. ജൂലൈ 31 മുതൽ ഇന്നലെ വരെ സംസ്ഥാനത്താകെ 13 പേർ മഴക്കെടുതിയിൽ മരിച്ചു. കണ്ണൂർ കണിച്ചാർ വില്ലേജിലെ പുളക്കുറ്റി, വെള്ളറ, നെടുപുറംചാൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടര വയസുകാരി അടക്കം നാലു പേർ മരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി- ഓരോരുത്തർ വീതവും മരിച്ചു. ഇന്നലെ മാത്രം 24 വീടുകൾ പൂർണമായും 80 വീടുകൾ ഭാഗികമായും…
Read Moreദുബായിൽ നിന്നും വയനാട്ടിലെത്തിയ യുവതിക്ക് മങ്കിപോക്സെന്ന് സംശയം! ലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിൽ
വയനാട്: ദുബായില്‍ നിന്നും വയനാട്ടിലെത്തിയ യുവതി മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍. ജൂലൈ 15ന് ദുബായില്‍ നിന്നെത്തിയ 38കാരിയാണ് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിൽ കഴിയുന്നത്. ശാരീരിക അസ്വസ്ഥതകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുവതിയിൽനിന്നും ശേഖരിച്ച സാംപിൾ ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.
Read MorePlaces to Meet Women
There are several areas to meet ladies. There are several benefits https://ammanhosting.com/2020/01/01/is-certainly-online-dating-good-or-bad/ to going to these types of places. The first benefit is the fact you will get to be familiar with a lot of females who reveal your ideals. Second, they will get to know more about you. You can impress these people by revealing your skills and hobbies. Third, you can ask them concerns about their hobbies. This will offer you a chance to impress them and make them keep asking more about who you are. Artwork museums…
Read More