കട്ടപ്പന: മദ്യപാനത്തിനിടെ സുഹൃത്തിനെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. അണക്കര ചെല്ലാർ കോവിൽ ഒന്നാംമൈൽ എടപ്പാടി വീട്ടിൽ ഷാജി തോമസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. അയൽവാസികളും സുഹൃത്തുക്കളുമായ ഷാജിയും രാഹുലും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ രാഹുൽ ഷാജിയെ വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇടുക്കി പോലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു. കൊലപാതകത്തിനുശേഷം രാഹുൽ അടുത്തുള്ള വീട്ടിലെത്തി താൻ ഒരാളെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയതായി പറഞ്ഞു. ഇതേത്തുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തിയതോടെ വണ്ടൻമേട് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇവർ തമ്മിൽ മുന്‍പും ഏറ്റുമുട്ടൽ ഉണ്ടായിട്ടുള്ളതായും സ്ഥിരം മദ്യപിക്കുന്ന സ്വഭാവമുള്ള ആളുകളായിരുന്നു എന്നും അയൽവാസികൾ പറയുന്നു. വണ്ടൻമേട് സിഐ വി.എസ്. നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം മദ്യപിച്ചിരുന്നുവെന്നു പറയപ്പെടുന്ന മറ്റൊരാളെക്കൂടി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ…
Read MoreDay: August 3, 2022
സമൂഹമാധ്യമത്തിലൂടെ പ്രണയിച്ച് കാമുകനൊപ്പം 15-ാം വയസ്സില്‍ ഒളിച്ചോടി ! പിന്നീട് പല തവണ വില്ക്കപ്പെട്ടു; ഇപ്പോള്‍ അതിജീവനത്തിന്റെ പാതയില്‍ കോളജിലേക്ക്…
സോഷ്യല്‍മീഡിയയിലെ പ്രണയച്ചതിയില്‍പ്പെട്ട് ജീവിതം നശിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലുണ്ടാവുന്ന തകര്‍ച്ചയില്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ദുരന്തങ്ങളെ അതിജീവിച്ച് ജീവിതത്തില്‍ പുതുവെളിച്ചം കണ്ടെത്തുന്ന ചിലരുണ്ട്. അത്തരക്കാരുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്. അത്തരത്തിലൊരു കഥയാണ് പശ്ചിമബംഗാള്‍ സ്വദേശിനിയായ 22കാരിയ്ക്ക് പറയാനുള്ളത്. ഇപ്പോള്‍ അവള് കോളജില്‍ ചേരാനൊരുങ്ങുകയാണ്. ഏഴുവര്‍ഷം മുമ്പ് സാമൂഹികമാധ്യമത്തില്‍ കണ്ടുമുട്ടിയ ഒരാളുമായി പ്രണയത്തിലായതോടെയാണ് അവളുടെ ജീവിതം വഴിപിരിയുന്നത്. 2015 ജനുവരി ഏഴിന് രാഹുല്‍ എന്നയാള്‍ക്കൊപ്പമാണു നാടുവിടുമ്പോള്‍ അവള്‍ക്ക് പ്രായം വെറും 15 വയസ്. സ്കൂളില്‍ പോകാനെന്ന മട്ടില്‍ വീട്ടില്‍ നിന്നിറങ്ങിയായിരുന്നു ഒളിച്ചോട്ടം. ബിഹാറിലേക്കുള്ള ബസ് പിടിക്കുന്നതിനായി കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിക്കു സമീപത്തുനിന്ന് അയാള്‍ 10 കിലോമീറ്റര്‍ അകലെയുള്ള ബാബുഘട്ടിലേക്കു കൊണ്ടുപോയി. അവിടെ ബസിനുള്ളില്‍ കയറ്റിയശേഷം ഉടന്‍ മടങ്ങിവരാമെന്നു പറഞ്ഞ് മുങ്ങി. പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കു വില്‍ക്കുകയായിരുന്നെന്ന് അന്വേഷണസംഘം പിന്നീടു കണ്ടെത്തി. ഒന്നരലക്ഷം രൂപയ്ക്കായിരുന്നു വില്‍പ്പന.…
Read Moreഎംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ; ഇരുപത്തിരണ്ടു വയസുള്ള പ്രതികൾ ലഹരി വിറ്റിരുന്നത് സ്കൂൾ വിദ്യാർഥികൾക്ക്
മാന്നാർ: എംഡിഎംഎ മയക്കുമരുന്നുമായി രണ്ടു യുവാക്കളെ മാന്നാർ പോലീസ് പിടികൂടി. നൂറനാട് മുതുകാട്ടുകര വിഷ്ണു വിലാസം വീട്ടിൽ പ്രസന്നന്റെ മകൻ വിഷ്ണു (22), നൂറനാട് മുതുകാട്ടുകര തറയിൽ വീട്ടിൽ ജയകുമാറിന്റെ മകൻ അക്ഷയ്ശ്രീ (22)എന്നിവരെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നും ഒന്നര ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. സ്കൂൾ വിദ്യാർഥികൾക്ക് വിൽപ്പന നടത്തുന്നതിനായി മയക്കുമരുന്നുമായി ബൈക്കിൽ വന്ന യുവാക്കളെയാണ് മാന്നാർ കുരട്ടിക്കാട് ഭാഗത്തു നിന്നും പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു. മാന്നാറിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ വില്പന നടക്കുന്നതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവിന് വിവരം ലഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആർ. ജോസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബിനുകുമാർ എന്നിവരുടെ…
Read MoreThe Pain of Latvian Brides
For Latvian women, courting is not only entertainment. For these ladies, meeting males doesn’t indicate just casual relationships or one-night stands. These females could not ask the person for a hoop on their first date, but they may definitely expect severe intentions from the person. For Latvian brides, marriage is usually the ultimate goal of courting. Gifts, flowers, and compliments ought to turn into your major tools whereas communicating with hot Latvian girls. Although Latvia has been closely influenced by the West, it’s still a unique nation with its personal…
Read Moreപിരിവ് നല്‍കാത്തതിന് സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിച്ചെന്ന് ! സിപിഎം നേതാവിന്റെ വീടിന് മുന്നിൽ അംഗപരിമിതന്റെ ആത്മഹത്യാശ്രമം
കോഴിക്കോട്: കോഴിക്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം. പിരിവ് നല്‍കാത്തതിന് സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അംഗപരിമിതനായ വടകര തട്ടോളിക്കര സ്വദേശി പ്രശാന്താണ് ആത്മഹത്യാശ്രമം നടത്തിയത്. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്താനായിരുന്നു പ്രശാന്തിന്റെ ശ്രമം. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ തടയുകയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാദേശിക സിപിഎം നേതാക്കള്‍ക്കെതിരെയാണ് പ്രശാന്ത് ആരോപണം ഉന്നയിക്കുന്നത്.
Read Moreഇതിലും ഭേദം തങ്ങളും അങ്ങു പോകുന്നതായിരുന്നു..! നിമിഷനേരംകൊണ്ട് കൺമുന്നിൽ എല്ലാം നഷ്ടപ്പെട്ട് ഐസക്ക്
എം.ജെ. റോബിൻ നെടുംപുറംചാൽ: “ചുരുങ്ങിയ സമയം കൊണ്ട് എല്ലാം നശിച്ചു. വീടും കൃഷിയിടവും തൊഴുത്തും കൺമുന്നിൽ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി. ഇതിലും ഭേദം തങ്ങളും അങ്ങു പോകുന്നതായിരുന്നു…..’- ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ഈറ്റപ്പുറത്ത് ഐസക്കിന്റെ വാക്കുകളാണിത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ നെടുംപുറംചാൽ നെല്ലായിനിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു പ്രദേശമാകെ ദുരിതക്കയത്തിലായി. കല്ലും മണ്ണും കൂറ്റൻ പാറക്കെട്ടുകളും ശക്തിയായി താഴോട്ട് ഇടിച്ചിറങ്ങിയപ്പോൾ നഷ്ടമായത് വീടും കൃഷിയും കന്നുകാലികളും. അതിശക്തമായി പൊട്ടിപ്പുറപ്പെട്ട മലവെള്ളപ്പാച്ചിൽ രണ്ടായി പിളർന്ന് ഐസക്കിന്റെ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. സമീപത്തെ കിണറും ആറോളം പശുക്കൾ ഉണ്ടായിരുന്ന ഫാമും കൃഷിയും കെടുതിയിൽ നഷ്ടപ്പെട്ടു. അപകടസമയത്ത് ഗൃഹനാഥനായ ഐസക്ക് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും രണ്ടു കുട്ടികളും വീടിന് ഇരുവശത്തുനിന്നും മണ്ണും വെള്ളവും ഇരച്ചെത്തുന്നതും കിണർ ഇടിഞ്ഞുതാഴുന്നതും കണ്ടതിനെത്തുടർന്ന് ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. ഇവർ വീട്ടിൽനിന്നിറങ്ങി നിമിഷങ്ങൾക്കുള്ളിൽ…
Read Moreഒരുപിടി ഭക്ഷ്യധാന്യമില്ല; ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാനും കഴിയില്ല! കൃപാഭവന്റെ അടുക്കള മലവെള്ളമെടുത്തു; പശുക്കൾ, കോഴി, താറാവ്, ആടുകൾ എന്നിവ ഒഴുക്കിൽപ്പെട്ട് ചത്തു
തൊണ്ടിയിൽ: പൂളക്കുറ്റി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും തോടുകൾ കരകവിഞ്ഞൊഴുകിയപ്പോൾ തെറ്റുവഴിയിലെ കൃപാഭവന്റെ അടുക്കള പൂർണമായും ഇല്ലാതായി. “ഒരു നല്ല അടുക്കള സമ്മാനിക്കാനായിരിക്കും ദൈവം ഈ ഇടപെടൽ നടത്തിയത്…” ദുരന്തത്തിന്റെ ആഴക്കയത്തിൽ നിൽക്കുമ്പോഴും കൃപാഭവൻ ഡയറക്ടർ സന്തോഷിന്റെ ആത്മവിശ്വാസത്തിന്റെ വാക്കുകൾ. ഒരുപിടി ഭക്ഷ്യധാന്യം പോലും ഇല്ലാതായി. ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയുമായി. മലയോരത്തുണ്ടായ ഉരുൾപൊട്ടലിൽ ഏറ്റവും കനത്ത നാശനഷ്ടമുണ്ടായത് കൃപാ ഭവനാണ്. തിങ്കളാഴ്ച്ച രാത്രി 7.45 ഓടെയാണ് ചെറിയ തോതിൽ വെള്ളം അടുക്കളയിൽ എത്തിയത്. പൈപ്പ് പൊട്ടിയതാവും എന്ന ധാരണയായിരുന്നു ആദ്യം. പൊടുന്നന്നെ വെള്ളം ഇരച്ചെത്തിയതോടെ അടുക്കളയിൽ ഉണ്ടായിരുന്നവർ മുകളിലത്തെ നിലയിൽ അഭയം തേടി. അതുകൊണ്ട് ആളപായം ഉണ്ടായില്ല. മുഴുവൻ അടുക്കള ഉപകരണങ്ങളും പാത്രങ്ങളും ഒലിച്ചുപോയി. പശുക്കൾ, കോഴി, താറാവ്, ആടുകൾ തുടങ്ങി ഭൂരിഭാഗവും ഒഴുക്കിൽപ്പെട്ട് ചത്തു. അന്തേവാസികളെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റ് ആവശ്യങ്ങൾക്കും…
Read Moreട്രോളിംഗ് നിരോധനം പിൻവലിച്ചതിനുശേഷം കടലിൽ പോയ ബോട്ടുകളെത്തി; കിളിയും കിനാവള്ളിയുമായി
വൈപ്പിൻ:ട്രോളിംഗ് നിരോധനം പിൻവലിച്ചതിനുശേഷം കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ തിരികെ എത്തിയത് നിറയെ കിളിമീനും കിനാവള്ളിയുമായി. കാലാവസ്ഥ മോശമായതിനാൽ ബോട്ടുകൾ പലതും നേരത്തെ തീരമണഞ്ഞിരുന്നു. മുനന്പത്തെ രണ്ട് ഹാർബറുകളിലുമായി 100ൽ പരം ബോട്ടുകളാണ് അടുത്തത്. ഇന്നലെ രാവിലെയാണ് മത്സ്യ കച്ചവടം നടന്നത്. കാളമുക്ക് മുരുക്കുംപാടം മേഖലകളിലും 30 ഓളം ബോട്ടുകൾ എത്തിയിരുന്നു. കാളമുക്കിൽ തിങ്കളാഴ്ച വൈകുന്നേരം തന്നെ കച്ചവടവും നടന്നു. ഇടത്തരം കിളിമീനുകളാണ് മിക്കബോട്ടുകൾക്കും ലഭിച്ചത്. കാലാവസ്ഥ മോശമായതിനാൽ മിക്ക ബോട്ടുകളും രണ്ടോ മൂന്നോ വലകൾ വലിച്ചശേഷം കിട്ടിയ മത്സ്യവുമായി മടങ്ങുകയായിരുന്നു.
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ചു വശത്താക്കി! പിന്നെ ഒന്നരവര്‍ഷക്കാലം പീഡനം; നഗ്നവീഡിയോകളും ഫോട്ടോകളും വാങ്ങിയശേഷം ഭീഷണിയും; ഒടുവില്‍…
കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തിൽ സെർഫിൻ വിൽഫ്രഡി (22)നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ചു വശത്താക്കി ഒന്നരവർഷക്കാലമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്നവീഡിയോകളും ഫോട്ടോകളും അയച്ചുവാങ്ങിയശേഷം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടി കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിവരമറിഞ്ഞു പ്രതി ഒളിവിൽപ്പോകുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. വൈക്കം ഡിവൈഎസ്പി എ.ജെ. തോമസ്, കടുത്തുരുത്തി സ്റ്റേഷൻ എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐ വിപിൻ ചന്ദ്രൻ, എഎസ്ഐ റോജിമോൻ, സിപിഒമാരായ പ്രശാന്ത്, സുനിൽകുമാർ, സജയൻ, റിജോ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreമാരേജ് ബ്യൂറോയുടെ മറവില്‍ നടക്കുന്നത് മറ്റൊരു പരിപാടി! ആറുപേര്‍ പിടിയില്‍; ഇവരില്‍ നിന്നും നാല്പതിനായിരം രൂപയും പോലീസ് കണ്ടെത്തി
അഞ്ചല്‍ : മാരേജ് ബ്യൂറോയുടെ മറവില്‍ പണം വച്ച് ചൂതാട്ടം നടത്തിവന്ന സംഘത്തെ അഞ്ചല്‍ പോലീസ് പിടികൂടി. അഞ്ചല്‍ കോളേജ് ജംഗ്ഷന് സമീപം ലൈഫ് ലൈന്‍ എന്ന മാരേജ് ബ്യൂറോയിലാണ് പണം വച്ചുള്ള ചൂതാട്ടം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലായിരുന്നു ഇന്നലെ രാത്രി ഏഴരയോടെ അഞ്ചല്‍ പോലീസ് സ്ഥാപനം റെയ്ഡ് ചെയ്തത്. ഈ സമയം ഇവിടെ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന അയിലറ സ്വദേശി ബഷീർ, കുളത്തുപ്പുഴ സ്വദേശികളായ ജോസ്, റെജി, സുരേഷ്, അഞ്ചൽ സ്വദേശി സലീം, ഭാരതിപുരം സ്വദേശി മോഹനൻ എന്നിവരേ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും നാല്പതിനായിരം രൂപയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ എത്തിച്ച ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സ്ഥാപനം കേന്ദ്രീകരിച്ചു വന്‍ തോതില്‍ പണം വച്ചുള്ള ചൂതാട്ടം നടക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപന ഉടമ റെജി എന്നയാള്‍ക്കെതിരെയും കേസെടുക്കുമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു. സര്‍ക്കിള്‍…
Read More