പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്നും സുധാകരന് പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് കൊലയ്ക്ക് പിന്നില്‍ എന്ന് സിപിഎം അംഗങ്ങള്‍ തന്നെയാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നെങ്കിലും എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല. എല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയില്‍ ഇടണോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം പോലീസിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് കൊല നടത്തിയത്. കൊലപാതകത്തില്‍ നിന്ന് സിപിഎം കൈകഴുകയാണ്. ശരിയായ അന്വേഷണം വേണമെന്നും സുധാകരന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ ആയുധം സിപിഎമ്മിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Read MoreDay: August 15, 2022
സര്‍ക്കാര്‍ ആശുപത്രിയിലെ മരുന്നുകള്‍ പലതും ഗുണനിലവാരമില്ലാത്തതെന്ന് റിപ്പോര്‍ട്ട് ! വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം…
സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെടുന്ന മരുന്നുകള്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്. പനി, ഹൃദ്രോഗം, ആസ്ത്മ, വിവിധ അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്കുന്ന മരുന്നുകള്‍ ഇവയെല്ലാം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ലാബുകളിലെ പരിശോധനയില്‍ പരാജയപ്പെട്ട മരുന്നുകളെക്കുറിച്ചുള്ള ഡ്രഗ്സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അവയുടെ ഉപയോഗവും വിതരണവും നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ-മെഡിക്കല്‍ ഡയറക്ടറേറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഈ വിവരങ്ങളൊന്നും പൊതുജനങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. തിരുവനന്തപുരം തൃശൂര്‍ എറണാകുളം എന്നിവടങ്ങിയലെ അനലിക്കല്‍ ലാബുകളില്‍ നടത്തി പരിശോധനയിലാണ് പാരസെറ്റമോള്‍ ഗുളികകള്‍, അമോക്സിസിലിന്‍ ഓറല്‍ സസ്പെന്ഷന്, ഒആര്‍എസ് പൗഡര്‍, ആസ്പിരിന്‍ ഗ്യാസ്ട്രോ റെസിസ്റ്റന്റ് ഗുളികകള്‍, ഇരുമ്പ്, ഫോളിക് ആസിഡുകള്‍ , സിറപ്പ്, എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും വിതരണം ചെയ്യുന്നത് ആലപ്പുഴയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ്…
Read Moreറുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്ക്കെന്ന് ഇറാന് ! റുഷ്ദി ഇത് സ്വയം ക്ഷണിച്ചു വരുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്…
പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും മാത്രമാണെന്ന വാദവുമായി ഇറാന്. അഭിപ്രായ സ്വാതന്ത്ര്യം റുഷ്ദിയുടെ എഴുത്തിലെ മതത്തിനെതിരായ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇസ്ലാമിക വിശുദ്ധിയെ അപമാനിച്ചും 150 കോടി മുസ്ലിംകളുടെ വികാരം മറികടന്നുകൊണ്ടും സല്മാന് റുഷ്ദി ജനരോഷം സ്വയം വിളിച്ചു വരുത്തുകായിരുന്നുവെന്നു കനാനി പറഞ്ഞു. ”സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തില്‍ അദ്ദേഹത്തെയും പിന്തുണയ്ക്കുവരെയുമല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താന്‍ കഴിയുമെന്നു ഞങ്ങള്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഇറാനെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. റുഷ്ദിയെ ആക്രമിച്ചയാളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നതല്ലാത്ത വിവരങ്ങളൊന്നും ഇറാന്റെ പക്കലില്ല,” അദ്ദേഹം പറഞ്ഞു. വെസ്റ്റേണ്‍ ന്യൂയോര്‍ക്കിലെ ഷൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷന്റെ സാഹിത്യ പരിപാടിയില്‍ പങ്കെടുക്കവെ വേദിയില്‍ വെച്ചാണ് റുഷ്ദിയ്ക്ക് കുത്തേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ എഴുപത്തി അഞ്ചുകാരനായ സല്മാന് റുഷ്ദി സുഖം പ്രാപിച്ചുവരികയാണ്. വെന്റിലേറ്ററില്‍നിന്നു മാറ്റിയ അദ്ദേഹത്തിനു സംസാരിക്കാന്‍…
Read Moreസ്വാതന്ത്ര്യദിനാഘോഷത്തിനിടെ പോലീസ് നായ യുവതിയെ കടിച്ചു ! ഇടുക്കിയില്‍ നടന്ന സംഭവം ഇങ്ങനെ…
ഇടുക്കി ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവതിയ്ക്ക് പോലീസ് ഡോഗ് സ്ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം യുവതിയെ വീട്ടിലേയ്ക്കയച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു.ഷോയ്ക്കിടെ അസ്വസ്ഥനായ നായ്ക്കളിലൊന്നിനെ പരിശീലകര്‍ പുറത്തേക്ക് മാറ്റി. പുറത്തേക്ക് പോകുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ നായ കൈയില്‍ കടിക്കുകയായിരുന്നു. ബെല്‍ജിയം മനിലോയിസ് വിഭാഗത്തില്‍പ്പെട്ട നായയാണ് യുവതിയെ കടിച്ചത്.
Read Moreദുരൂഹതയുണര്‍ത്തി ചിലിയിലെ അദ്ഭുത ഗര്‍ത്തം ! ദിനം പ്രതി വളരുന്ന ഗര്‍ത്തം ആശങ്കയേറ്റുന്നു…
ചിലിയിലുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് 800 കിലോമീറ്റര്‍ വടക്കുമാറി ടിയാറ അമരില്ല എന്ന പട്ടണത്തിനു സമീപമുള്ള ഗ്രാമമേഖലയില്‍ പ്രത്യക്ഷപ്പെട്ട വിചിത്രഗര്ത്തമാണ് ഇപ്പോള്‍ ശാസ്ത്ര ലോകത്ത് സംസാര വിഷയം. ഈ കുഴി വളരുന്നതായി ശാസ്ത്രജ്ഞരുടെ പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. ജൂലൈ 30നാണ് ഈ കുഴി ആദ്യം പ്രത്യക്ഷപ്പെട്ടത്. 104 അടി വിസ്തീര്‍ണമുണ്ടായിരുന്നു ഈ ഗര്‍ത്തത്തിന് അപ്പോള്‍. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വ്യാസവും ആഴവും ഒരുപാട് കൂടിയിട്ടുണ്ട്. യുഎസിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ മൊത്തത്തില്‍ മൂടുന്ന നിലയിലായിട്ടുണ്ട് കുഴിയുടെ വലുപ്പമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചിലെയിലെ അല്‍കാപറോസ ചെമ്പുഖനിയുടെ അടുത്തായാണ് ഗര്‍ത്തം രൂപപ്പെട്ടത്. ലുന്‍ഡിന്‍ മൈനിങ് എന്ന ഖനന കമ്പനിയാണ് അല്‍കാപറോസയില്‍ ഖനനം നടത്തുന്നത്. ആര്‍ക്കും പരുക്കോ ജീവാപായമോ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗര്‍ത്തത്തിലേക്ക് ആരും വീഴാതിരിക്കാനായി ഇതിനു ചുറ്റും കമ്പിവേലി ഉള്‍പ്പെടെ സുരക്ഷാ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിങ്ക്ഹോള്‍ എന്ന തരത്തിലുള്ള…
Read Moreമംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ പടക്കമെറിഞ്ഞ് കുട്ടികള്‍ ! വാതിലിനരികെ ഇരുന്ന യാത്രക്കാരന്റെ കാലില്‍ത്തട്ടി തെറിച്ചു പുറത്തു പോയി പൊട്ടിയതിനാല്‍ അപകടം ഒഴിവായി…
മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം പടക്കമെറിഞ്ഞ സംഭവത്തില്‍ രണ്ട് കുട്ടികള്‍ കസ്റ്റഡിയില്‍. കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറാനിരിക്കെയായിരുന്നു വെള്ളയില്‍ സ്റ്റേഷനു സമീപം പടക്കമേറുണ്ടായത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ വെള്ളയില്‍ സ്റ്റേഷനു സമീപം വീണ്ടും പടക്കവുമായി കുട്ടികളെത്തിയപ്പോളാണ് ഇവരെ പിടികൂടിയത്. ഇവരെ പിന്നീട് റെയില്‍വേ സംരക്ഷണ സേന രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ശനിയാഴ്ച രാത്രി 1.32ഓടെയായിരുന്നു പടക്കമേറുണ്ടായത്. ജനറല്‍ കോച്ചിന് നേരെ വന്ന പടക്കം ട്രെയിനിന്റെ വാതിലിനരികിലിരുന്ന യാത്രക്കാരന്റെ കാലില്‍ തട്ടി പുറത്തേക്ക് തെറിച്ചുവീണ് പൊട്ടുകയായിരുന്നു. ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരന് റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചു. ആര്‍പിഎഫ് ഉടനെ വെള്ളയില്‍ സ്റ്റേഷനിലെത്തി ട്രാക്കുകളും പരിസരവും പരിശോധിച്ചു. ഡോഗ് സ്ക്വാഡ് എത്തി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. പിടിയിലായ കുട്ടികളില്‍…
Read Moreഅണ്ണന് എത്രയെണ്ണത്തിനെ കൊണ്ടു നടക്കുന്നു ! മലയാളികള്‍ക്ക് ലൈംഗിക ദാരിദ്ര്യമാണെന്നു പറഞ്ഞ ഗോപിസുന്ദറിനെതിരേ ദയ അശ്വതി
പ്രശസ്ത സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം മലയാളികള്‍ ആഘോഷിക്കുകയാണ്. തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിനു പിന്നാലെ ഇരുവരും ഒരുമിച്ച മ്യൂസിക് വീഡിയോ ആയ തൊന്തരവയുടെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കഴിഞ്ഞ ദിവസം അമൃതയും ഗോപി സുന്ദറും ജാംഗോ സ്പേസ് ടിവിക്ക് നല്കിയ അഭിമുഖവും ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തങ്ങളുടെ സംഗീത ആല്‍ബമായ തൊന്തരവായുടെ വിശേഷങ്ങള്‍ ആയിരുന്നു ഇരുവരും പങ്കുവച്ചത്. അഭിമുഖത്തില്‍ ഗാനം ഇറങ്ങുന്നതിന് മുന്‍പ് കിസ്സിങ് സീന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. പോസ്റ്ററിന് ലഭിച്ച കമന്റുകളിലൂടെ മലയാളികളുടെ ലൈംഗിക ദാരിദ്ര്യം മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മ്യൂസിക് ആല്‍ബത്തിന് നല്ല ഭംഗിയുള്ളൊരു പോസ്റ്ററായിരുന്നു ആദ്യം ചെയ്തത്. അത് പോസ്റ്റ് ചെയ്തപ്പോള്‍ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല എന്ന് ഗോപി സുന്ദര്‍ പറയുന്നു. അതിന് ശേഷമായാണ് കിസ്സിങ് രംഗമുള്ള പോസ്റ്റര്‍…
Read Moreസിനിമകള്‍ ഒന്നിനു പിറകെ ഒന്നായി ‘പൊട്ടിയപ്പോഴാണ്’ കനേഡിയന്‍ പൗരത്വം എടുത്തത് ! തുറന്നു പറച്ചിലുമായി അക്ഷയ് കുമാര്‍…
ഇന്ത്യയില്‍ ജനിച്ച നടന് അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വമാണുള്ളത്. ഇത് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്. ഒരു അഭിമുഖത്തിലാണ് അക്ഷയ് തന്റെ പൗരത്വത്തെക്കുറിച്ച് പ്രതികരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ സിനിമകള്‍ കാര്യമായി പച്ച പിടിച്ചില്ല. 14-15 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. അതുകൊണ്ടാണ് വേറെ ഏതെങ്കിലും നാട്ടില്‍ മറ്റെന്തെങ്കിലും ചെയ്യാമെന്ന് കരുതിയത്. ഒരുപാടാളുകള്‍ ജോലി ചെയ്യാന്‍ അന്യ നാടുകളിലേക്ക് പോകുന്നു. അവര്‍ ഇന്ത്യക്കാര്‍ തന്നെയാണെന്നാണ് സ്വയം കരുതുന്നത്. ഇവിടെ വിജയിക്കാനാകുന്നില്ലെങ്കില്‍ മറ്റൊരു നാട്ടില്‍ ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി. അങ്ങനെ കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തു. എന്നാല്‍ ഭാഗ്യവശാല്‍ അതിന് ശേഷം എന്റെ സിനിമകള്‍ വിജയിക്കാന്‍ തുടങ്ങി. ഞാന്‍ വിദേശത്ത് പോകുന്നത് വേണ്ടെന്ന് വച്ചു. ഇപ്പോഴും എനിക്ക് കനേഡിയന്‍ പാസ്പോര്‍ട്ട് ആണുള്ളത്. എന്താണ് പാസ്പോര്‍ട്ട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക്…
Read Moreകാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന്; കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി
കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി. കൊടുവള്ളി ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി(52), മകന് അജിത് കുമാര്‍(32)എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ചികിത്സക്കായി കോഴിക്കോടുള്ള ഒരു വൈദ്യന്റെ അടുത്ത് ദേവിയും അജിത്കുമാറും പോയിരുന്നു. കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന് പറഞ്ഞുവെന്നും അതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ചറിയിച്ചു. രാത്രി വൈകിയും ഇരുവരും വീടെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ മൂന്നരയോടെ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവിവാഹിതനാണ് മരിച്ച അജിത്കുമാര്‍.
Read Moreകുതിരവട്ടത്ത് നിന്ന് അന്തേവാസി രക്ഷപ്പെട്ടു ! വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ കയറി കൊന്ന കേസിലെ പ്രതി…
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ പ്രതി നേരത്തേ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആത്മഹത്യാശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദൃശ്യയെ കിടപ്പുമുറിയില്‍ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പിറ്റേന്ന് രാവിലെ വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്. കൊലപാതകത്തിനു…
Read More