ചുറ്റും വൈറസുണ്ടോയെന്ന് ഇനി മാസ്‌ക് പറയും! പുത്തന്‍ മാസ്‌കുമായി ശാസ്ത്രജ്ഞര്‍

വാഷിങ്ടൺ: ഇൻഫ്ലുവൻസ, കോവിഡ് -19 എന്നീ ശ്വാസകോശ രോഗങ്ങളുടെ വൈറസുകളെ വായുവിൽ നിന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫേസ് മാസ്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഇത് ധരിച്ചവർക്ക് ചുറ്റുമുള്ള വായുവിൽ വൈറസുകൾ ഉണ്ടെങ്കിൽ ആ വിവരം 10 മിനിറ്റിനുള്ളിൽ മൊബൈൽ വഴി സന്ദേശമായി ലഭിക്കും. ‘മാസ്ക് ധരിക്കുന്നത് രോഗം പകരുന്നതിനുള്ള സാധ്യത കുറക്കുമെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, വായുവിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനും ധരിക്കുന്നവരെ അറിയിക്കാനും കഴിയുന്ന ഒരു മാസ്ക് നിർമ്മിക്കാൻ ആഗ്രഹിച്ചു’വെന്ന് പഠനത്തിൽ പങ്കാളിയും ലേഖകനും ഷാങ്ഹായ് ടോങ്ജി സർവകലാശാലയിലെ ഭൗതിക ശാസ്ത്രജ്ഞനുമായ യിൻ ഫാങ് പറയുന്നു. രോഗബാധിതരായ ആളുകൾ സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന തുപ്പലിലൂടെയും വായുകണങ്ങളിലൂടെയുമാണ് കോവിഡ്, H1N1, ജലദോഷം തുടങ്ങിയവക്ക് കാരണമാകുന്ന രോഗാണുക്കൾ പടരുന്നത്. ഈ വൈറസ് അടങ്ങിയ തന്മാത്രകൾ, പ്രത്യേകിച്ച് ചെറിയ വായുകണങ്ങൾ, ദീർഘനേരം വായുവിൽ തങ്ങി നൽക്കും. ഫാങ്ങും സഹപ്രവർത്തകരും…

Read More

ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ അപകടം! ചികിത്സയിലിരുന്ന മലയാളി വിദ്യാര്‍ഥി ലണ്ടനില്‍ മരിച്ചു

ലണ്ടന്‍: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. കൂത്താട്ടുകുളം ചെറുവിപുത്തന്‍പുരയില്‍ ബിനോയ് ഏബ്രഹാമിന്റെയും കുഞ്ഞുമോള്‍ ബിനോയിയുടെയും മകനാണ് മരിച്ച ജിബിന്‍ (29) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ഹാമില്‍ട്ടണ്‍ റോഡിലെ ലിറ്റില്‍ ഗ്രേ സ്ട്രീറ്റില്‍ വച്ച് 4.30ഓടെയായിരുന്നു അപകടം. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ജിബിന്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ജിബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഫാന്‍ഷ്വാവേ കോളേജ് വിദ്യര്‍ഥിയായിയായിരുന്നു.

Read More

മകളുടെ മുന്നിലിട്ട് അച്ഛനെ മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ! സംഭവത്തെക്കുറിച്ച്‌ കെഎസ്ആർടിസിയുടെ വിശദീകരണം ഇങ്ങനെ…

തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാർ. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി പ്രേമനെ മകളുടെ മുന്നിലിട്ട് മർദ്ദിച്ചത്. മകളുടെ യാത്രാ സൗജന്യത്തെ ചൊല്ലിയുടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രേമനെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മുന്നിൽ വെച്ച് പിതാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വെച്ചയാളെ പോലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കർശനമായി തന്നെ വിഷയത്തിൽ ഇടപെടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.  പ്രചരിച്ച വീഡിയോയിൽ കുട്ടിയുടെ മുന്നിൽവെച്ച് മർദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആർടിസി ജീവനക്കാരോട് പറയുന്നത് കേൾക്കാം. പ്രേമൻ കുട്ടിയുടെ…

Read More

മകളുടെ പഠനത്തിന് ലോണ്‍ നിഷേധിച്ചു; തോക്കുമായി സന്യാസി ബാങ്കിലെത്തി; പിന്നെ നടന്നത്…

തിരുവാരൂര്‍: തോക്കുമായി ബാങ്കിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി സന്യാസി. തമിഴ്നാട്ടിലെ തിരുവാരൂരിലാണ് സംഭവം. ലോണ്‍ നിരസിച്ചതിനെ തുടര്‍ന്നാണ് സന്യാസി ബാങ്ക് കൊള്ളയടക്കുമെന്ന് ഭീഷണി മുഴക്കിയത്. ബാങ്കില്‍ നടന്ന സംഭവങ്ങള്‍ അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തു. തിരുവാരൂറിലെ മൂലങ്കുടി ഗ്രാമത്തിലുളള തിരുമലൈ സാമി എന്ന സന്യാസിയാണ് തോക്കുമായി ബാങ്കിലെത്തിയത്. ഇടി-മിന്നല്‍ എന്ന പേരില്‍ സംഗമം നടത്തുകയാണ് ഇദ്ദേഹം.  ചൈനയില്‍ മെഡിസിന് പഠിക്കുന്ന മകള്‍ക്ക് വായ്പ നല്‍കണമെന്നാവശ്യപ്പെട്ടാണ് സാമി സ്വകാര്യ ബാങ്കിനെ സമീപിച്ചത്. ബാങ്ക് ഉദ്യോഗസ്ഥര്‍ വസതുവിന്റെ ആധാരം ഈടായി  ആവശ്യപ്പെട്ടു. എന്നാല്‍ സന്യാസി ഇത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ബാങ്ക് അധികൃതര്‍ വായ്പ അപേക്ഷ നിരസിച്ചു.  തുടര്‍ന്നാണ് സാമി വീട്ടില്‍ പോയി തോക്കുമായി മടങ്ങിയെത്തിയത്. ബാങ്കിലിരുന്ന് പുകവലിക്കാനും ജീവനക്കാരെ ഭീഷണിപ്പെടുത്താനും തുടങ്ങി. ലോണ്‍ നിരസിച്ചതിന് ബാങ്ക് കൊള്ളയടിക്കുമെന്ന് പറയുന്നതായും സാമിയുടെ ലൈവില്‍ കേള്‍ക്കാം. പിന്നാലെ  പോലീസെത്തി സന്യാസിയെ…

Read More

ഓണം കഴിഞ്ഞു! റേഷന്‍ കടകളില്‍ സെപ്തംബര്‍ മാസത്തില്‍ നല്‍കാനുള്ള ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കില്ല

കോഴിക്കോട്: റേഷന്‍ കടകളില്‍ സെപ്തംബര്‍ മാസത്തില്‍ നല്‍കാനുള്ള ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കില്ല. സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും മുന്‍ഗണനാ വിഭാഗമായ മഞ്ഞ,പിങ്ക്, കാര്‍ഡുകാര്‍ക്ക് ഈ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കില്ലെന്നതാണ് റേഷന്‍ വിതരണത്തെ അവതാളത്തിലാക്കിയിരിക്കുന്നത്. മുന്‍ഗണനാ വിഭാഗം കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം വീതം അരിയും ഒരു കിലോഗ്രാം വീതം ഗോതമ്പുമാണ് വിതരണം ചെയ്യേണ്ടത്. എന്നാല്‍ പല എന്‍എസ്എഫ് എ താലൂക്ക് ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലൂടെയും റേഷന്‍ കടയിലേക്ക് വിതരണത്തിന് ഒരംഗത്തിന് മൂന്ന് മുതല്‍ മൂന്നര കിലോഗ്രാം തോതിലുള്ള അരിയാണ് ലഭിക്കുന്നത്. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയ സംസ്ഥാനത്ത് റേഷന്‍ ഭാഗികമായി വിതരണം നടത്താന്‍ കഴിയാത്തതും നിലവിലെ അവസ്ഥയില്‍ തിരിച്ചടിയാകുമെന്ന് റേഷന്‍ വ്യാപാരികള്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണക്കിറ്റുകള്‍ നഷ്ടപെട്ടതുപോലെ പലര്‍ക്കും റേഷനും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗം കാര്‍ഡുകാരുടെ ഗോതമ്പില്‍ നിന്ന്…

Read More

ഭാവിയില്‍ എനിക്ക് അങ്ങനെയാവണം? പാഴ്‌വസ്തുക്കൾകൊണ്ട് ഡ്രോൺ നിർമാണം; രാഹുലിനു മുന്നിൽ താരമായി ഇൻസാഫ്

അമ്പലപ്പുഴ: രാഹുൽഗാന്ധിയെ കണ്ട് പാഴ്‌വസ്തുക്കളിൽ ക്യാമറ ഘടിപ്പിച്ചു താൻ നിർമ്മിച്ച ഡ്രോൺ വിശേഷങ്ങൾ പങ്കുവെച്ചതിന്‍റെ സന്തോഷത്തിലാണ് മുഹമ്മദ് ഇൻസാഫ്. നീർക്കുന്നം ഇനായത്ത് മൻസിലിൽ അൻസിലിന്‍റെ മകനാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി ഇൻസാഫ്. നാലു വർഷത്തിനിടയിൽ മൂന്ന് തവണ നിർമിച്ചങ്കിലും പരിശീലന പറക്കലിൽ തകരാർ സംഭവിച്ചിട്ടും പിൻമാറാതെ നാലാം തവണ ഡ്രോൺ നിർമ്മിച്ചു പറത്തി വിജയകരമായി പൂർത്തീകരിക്കുകയായിരുന്നു ഇൻസാഫ്. വിദ്യാർഥിയുടെ മികവും കഴിവും കെ.സി വേണുഗോപാൽ എം.പി രാഹുൽഗാന്ധിയോട് വിശദീകരിച്ചതിനെതുടർന്നാണ് കാണുവാൻ അവസരം ലഭിച്ചത്. 15 മിനിറ്റോളം നിർമ്മാണത്തെക്കുറിച്ചും മറ്റും സംസാരിച്ച രാഹുൽഗാന്ധി ഭാവിയിൽ പൈലറ്റ് ആകണമെന്ന വിദ്യാർത്ഥിയുടെ ആഗ്രഹത്തിന് ഉൾപ്പടെ എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.

Read More

നടൻ നസ്‌ലെന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി! അക്കൗണ്ട് ഉണ്ടാക്കിയത് യുഎഇയിൽ നിന്ന്

കൊച്ചി: യുവനടൻ നസ്‌ലെന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തിൽ അക്കൗണ്ട് തുടങ്ങിയത് യുഎഇയിൽ നിന്നെന്ന് കൊച്ചി സൈബർ പോലീസ് കണ്ടെത്തി. തുടർന്ന് അക്കൗണ്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഫേസ്ബുക്കിന് കത്തു നൽകി. അക്കൗണ്ടിനെതിരേ നടൻ സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്‍റെ പേരിൽ പ്രധാനമന്ത്രിയെക്കുറിച്ച് കമന്‍റിട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. കമന്‍റിന്‍റെ പേരിൽ നടനും കുടുംബാംഗങ്ങളും സൈബർ ആക്രമണം നേരിടുകയുണ്ടായി. തനിക്ക് ഫേസ്ബുക്ക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുള്ളതെന്നും നസ്‌ലെൻ പറഞ്ഞു.

Read More

യോഗിയുടെ യുപിയിൽ വനിതാ കായികതാരങ്ങൾക്ക് ഭക്ഷണം ശുചിമുറിയിൽ; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

ലക്നോ: ഉത്തർപ്രദേശിൽ വനിതാ കായികതാരങ്ങൾക്ക് ഭക്ഷണം ശുചിമുറിയിൽവച്ച് നൽകിയത് വിവാദത്തിൽ. വെള്ളിയാഴ്ച സഹാറൻപുരിൽ നടന്ന അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാനതല കബഡി ടൂർണമെന്‍റിലാണ് സംഭവം. സഹാറൻപുരിലെ സ്റ്റേഡിയത്തിന്‍റെ വൃത്തിഹീനമായ ശുചിമുറിയിലാണ് ഭക്ഷണം വിതരണം ചെയ്തത്.പെൺകുട്ടികൾ ഇവിടെ ഇരുന്ന് ചോറും പൂരിയും കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കായികതാരങ്ങൾക്കായുള്ള ഭക്ഷണം പാചകം ചെയ്തതും ശുചിമുറിയിൽവച്ചാണെന്ന് വീഡിയോയിൽ കാണിക്കുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, മൂത്രപ്പുരകളും വാഷ് ബേസിനുകളും കാണുന്നുണ്ട്. എന്നാൽ അധികൃതർ ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നാണ് വിശദീകരണം നൽകുന്നത്. സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്വിമ്മിംഗ് പൂളിനോട് ചേർന്ന് വസ്ത്രം മാറുന്ന മുറിയിലാണ് ഭക്ഷണം സൂക്ഷിച്ചതെന്നാണ് സഹാറൻപുരിലെ കായിക ഉദ്യോഗസ്ഥൻ അനിമേഷ് സക്സേന അറിയിച്ചത്. അതേസമയം, രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവത്തിൽ ഉന്നത സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. http://<blockquote class=”twitter-tweet”><p lang=”en” dir=”ltr”><a href=”https://twitter.com/hashtag/DoubleEngineSarkar?src=hash&amp;ref_src=twsrc%5Etfw”>#DoubleEngineSarkar</a> facing Engine Failure problem…

Read More

ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ഥികളില്ല; മത്സരിക്കുന്ന എല്ലാവരും ഒരുപോലെയെന്ന് സോണിയ; അശോക് ഗെഹ്‌ലോട്ടും ശശി തരൂർ എംപിയും മത്സരരംഗത്തെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ഥികളില്ലെന്ന് സോണിയാ ഗാന്ധി. മത്സരിക്കുന്ന എല്ലാവരെയും ഒരേ പോലെ പരിഗണിക്കും. തന്‍റെ സന്ദേശം പാര്‍ട്ടിയുടെ താഴേതട്ടിലേയ്ക്ക് എത്തിക്കാനും സോണിയ നിര്‍ദേശം നല്‍കി. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്നാവശ്യപ്പെട്ട് പല ഡിസിസികളും പ്രമേയം പാസാക്കിയ പശ്ചാത്തലത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്. ഗാന്ധി കുടുംബം സ്ഥാനാര്‍ഥിയാക്കുന്ന ആളെ പിന്തുണയ്ക്കാന്‍ കേരള ഘടകമുള്‍പ്പെടെ തീരുമാനമെടുത്തിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ശശി തരൂർ എംപിയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് നിലവിലെ സൂചന. പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കണമെങ്കിൽ താൻ നിർദ്ദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരണമെന്ന് ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ ഗെഹ്‌ലോട്ട് സോണിയയ്ക്ക് മുന്നിൽ വച്ചുവെന്നും റിപ്പോർട്ടുണ്ട്. ഒക്ടോബര്‍ 17-നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി അടുത്ത ദിവസം തന്നെ വിജ്ഞാപനം പുറത്തിറങ്ങും. കഴിഞ്ഞ ദിവസം വോട്ടർ പട്ടികയും പുറത്തിറങ്ങിയിരുന്നു. വോട്ടവകാശം ഉള്ളവർക്ക് മാത്രമാണ്…

Read More

കുമളിയിൽ ഏഴു പേരെ തെരുവുനായ കടിച്ചു;  എല്ലാവരേയും ഓടിനടന്ന് ആക്രമിച്ചത് ഒരു നായതന്നെ; നായയെ  നാട്ടുകാർ തല്ലിക്കൊന്നു

ഇടുക്കി: കുമളിയിൽ വയോധിക ഉൾപ്പടെ ഏഴോളം പേർക്ക് തെരുവുനായുടെ കടിയേറ്റു. കുമളി വലിയകണ്ടം, ഒന്നാംമൈൽ, രണ്ടാംമൈൽ മേഖലകളിലാണ് ഇന്നു രാവിലെ ഏഴോടെ തെരുവു നായ ആളുകളെ കൂട്ടത്തോടെ കടിച്ചത്. രാവിലെ പാലു മേടിക്കുന്നതിനും മറ്റുമായി പോയവരെയാണ് നായ കടിച്ചത്. പലരുടെയും കാലിനും മറ്റും മാരകമായി പരിക്കേറ്റിട്ടുണ്ട്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് സൂചന. നായയെ പ്രദേശവാസികൾ തല്ലിക്കൊന്നു. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. ആസാം സ്വദേശി ഫൈജുൽ ഇസ്ലാം, വലിയകണ്ടം സ്പൈസ്മോ ട്രേഡിംഗ് കന്പനി ജീവനക്കാരനായ മൂർത്തി, തോട്ടം തൊഴിലാളിയായ പൊന്നിത്തായി, അമരാവതി സ്വദേശികളായ മോളമ്മ, രാജേന്ദ്രലാൽ ദത്ത്, എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ പൊന്നിത്തായിയുടെ കാലിന് ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കടിയേറ്റവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ വാക്സിൻ നൽകി. ജില്ലയിൽ ഇന്നു മുതൽ പേവിഷ ബാധയ്ക്കെതിരെ നായ്കൾക്ക് ഉൗർജിത പ്രതിരോധ വാക്സിനേഷൻ ആരംഭിക്കാനിരിക്കെയാണ് വീണ്ടും…

Read More