എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ ഡാനിഷ് രാജ്ഞിക്ക് കോവിഡ്

കോപ്പൻഹേഗൻ: ഡെന്മാർക്കിലെ മർഗ്രീത രാജ്ഞി രണ്ടാം തവണയും കോവിഡ് പോസിറ്റീവായി. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോൾ നടത്തിയ പരിശോധ നയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്നു ഈയാഴ്ചയിലെ പരിപാടികൾ റദ്ദാക്കി. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത 2000 അതിഥികളിൽ ഒരാളാണ് 82കാരിയായ മർഗ്രീത രാജ്ഞി. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മർഗ്രീത ഇപ്പോൾ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിഞ്ഞു വിശ്രമജീവിതത്തിലാണ്. യൂറോപ്പിലെ ഏറ്റവും പഴയ രാജഭരണമാണു ഡെന്മാർക്കിലേത്. 1972ലാണു മർഗ്രീത 31-ാം വയസിൽ രാജ്ഞിയായത്.

Read More

യാത്രക്കാര്‍ ബഹളംവച്ചെങ്കിലും..! ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചുവീണിട്ടും നിര്‍ത്താതെ കെഎസ്ആര്‍ടിസി; സംഭവം കൊല്ലം കുണ്ടറയില്‍

കൊല്ലം: യാത്രക്കാരനായ വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചുവീണിട്ടും നിര്‍ത്താതെ കെഎസ്ആര്‍ടിസി ബസ്. കൊല്ലം കുണ്ടറയിലാണ് സംഭവം. എഴുകോണ്‍ ടെക്നിക്കല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ നിഖിലിനാണ് പരിക്കേറ്റത്. ബസ് വളവ് തിരിയുന്നതിനിടെ വാതിലില്‍ നില്‍ക്കുകയായിരുന്ന നിഖില്‍ തെറിച്ചുവീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം എഴുകോണ്‍ പെട്രോള്‍ പമ്പിനടുത്തായിട്ടാണ് സംഭവം. കൊട്ടാരക്കര-കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തിരക്കായതിനാല്‍ നിഖിലും സഹപാഠികളും വാതില്‍പ്പടിയില്‍നിന്നാണ് യാത്ര ചെയ്തത്.    പെട്രോള്‍ പമ്പിന് സമീപത്തുള്ള വളവ് തിരിയുന്നതിനിടെ നിഖില്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് സംഭവസ്ഥലത്ത് നിര്‍ത്താതെ ചീരങ്കാവ് ജംഗ്ഷനിലാണ് നിര്‍ത്തിയത്. തലയ്ക്കും കാലിനും പരിക്കേറ്റ നിഖിലിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോംഗാർഡ് സുരേഷ് ബാബു ആശുപത്രിയിൽ എത്തിച്ചു.

Read More

ഈ ചിട്ടിയില്‍ ചേര്‍ന്നാല്‍ കൂടുതല്‍ സാമ്പത്തിക ലാഭം ! തുക നേരിട്ടും ഗൂഗിൽ പേയിലും; ആഷ്‌ന തട്ടിയെടുത്തത് ലക്ഷങ്ങള്‍

തിരുവല്ല: സ്വന്തമായി ചിട്ടി നടത്തി ആളെ ചേര്‍ത്ത് ലക്ഷങ്ങള്‍ തട്ടിയതിന് അറസ്റ്റിലായ യുവതിയുമായ ബന്ധപ്പെട്ട കേസില്‍ അന്വേഷണം വിപുലപ്പെടുത്തും. ചങ്ങനാശേരി പെരുന്ന പുത്തൂര്‍പ്പള്ളി കുളത്തുമ്മാട്ടില്‍ സിദ്ദിഖിന്റെ ഭാര്യ ആഷ്‌ന(36) യെയാണ് തിരുവല്ല പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ലക്ഷങ്ങൾ തട്ടിയെടുത്തു തിരുവല്ല കാവുംഭാഗം അഞ്ചല്‍ക്കുറ്റി കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ പീടികയില്‍ വീട്ടില്‍ അച്ചന്‍കുഞ്ഞിന്‍റെ ഭാര്യ ലോലിതയുടെ പരാതിപ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. ആഷ്ന നടത്തിവന്ന ചിട്ടിയില്‍ ചേര്‍ന്നാല്‍ കൂടുതല്‍ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന് വാക്കുകൊടുത്ത ശേഷം പല തവണയായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പരാതി. നേരിട്ടും ഗൂഗിൽ പേയിലും 2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 20000 രൂപ വീതം നേരിട്ട് കൈപ്പറ്റുകയും ഏപ്രില്‍ 24 മുതല്‍ 2021 ഡിസംബര്‍ 25 വരെ 20 തവണകളായി ലോലിതയുടെ മകളുടെ കാവുംഭാഗം ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി,…

Read More

കൂടുതൽ തട്ടിപ്പുകൾ ? വ്യാജസ്വര്‍ണം പണയംവച്ച് തട്ടിയെടുത്തത്‌  17 ലക്ഷത്തോളം രൂപ; സുരേന്ദ്രന്റെ പങ്കാളികളെ തേടി പോലീസ്‌

ആറന്മുള: ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാജ സ്വര്‍ണം പണയംവച്ച് 17 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ ശ്രമം. കേസില്‍ ആറന്മുള വില്ലേജില്‍ എരുമക്കാട് പരപ്പാട്ട് സുരേന്ദ്രനാണ് (52) ഇന്നലെ അറസ്റ്റിലായത്. ഇയാള്‍ കഴിഞ്ഞ 14നു തെക്കേമലയിലുള്ള ഒരു ധനകാര്യ സ്ഥാപനത്തില്‍ 135 ഗ്രാം സ്വര്‍ണം പണയംവച്ച് അഞ്ചു ലക്ഷത്തിലധികം രൂപ കൈപ്പറ്റി. പ്രാഥമിക പരിശോധനയില്‍ വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്തിയിരുന്നില്ല. സംശയം തോന്നിയതിനേ തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ്. സ്വര്‍ണ്ണം വ്യാജമാണെന്ന് തെളിഞ്ഞത് . തുടര്‍ന്ന് ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതും. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരവേ ചേര്‍ത്തലയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന സുരേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി എട്ടു മാസത്തിലധികമായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാജ സ്വര്‍ണം പണയംവച്ച് പല തവണയായി 17…

Read More

അവധിദിനമാണെങ്കിലും അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി അറിഞ്ഞ് ചെന്നപ്പോള്‍..! പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ചതില്‍ പ്രതിഷേധം, സെക്രട്ടറിമാര്‍ അവധിയിൽ

മല്ലപ്പള്ളി: ആനിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇത്തിപള്ളില്‍ വി.രഞ്ജിത്തിനെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍വീസ് സംഘടനകളുടെ പ്രതിഷേധം. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഇന്ന് അവധിയെടുത്തു പ്രതിഷേധിക്കുകയാണ്. ആനിക്കാട് പഞ്ചായത്ത് സിപിഎം അംഗം അജി കല്ലൂപുരയുടെ നേതൃത്വത്തിലാണ് സെക്രട്ടറിയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. സെക്രട്ടറിയുടെ കാറും തല്ലി തകര്‍ത്തു. പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചതെന്ന് സെക്രട്ടറി പറയുന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ആനിക്കാട് പഞ്ചായത്തിലെ 13 വാര്‍ഡിലെ പാമ്പാടിമണ്‍ എന്ന സ്ഥലത്ത് അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി അറിഞ്ഞ് അന്വേഷണത്തിനായി അവധി ദിവസമായതിനാല്‍ സ്വന്തം കാറില്‍ ചെന്നപ്പോള്‍ കാറ് തല്ലി തകര്‍ക്കുകയും രക്ഷപ്പെട്ട് മുന്നോട്ടു പോയപ്പോള്‍ വഴിയില്‍ തടഞ്ഞു മര്‍ദ്ദിക്കുകയായിരുന്നുവെന്നും സെക്രട്ടറി രഞ്ജിത്തിന്റെ പരാതിയില്‍ പറയുന്നു. അവധിദിനമാണെങ്കിലും മണ്ണെടുപ്പ് സംബന്ധിച്ച പരാതികളില്‍ നടപടി വേണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവും നിലവിലുണ്ട്. ഇതേത്തുടര്‍ന്നാണ്…

Read More

കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമം! ഭാര്യയെ വെട്ടി പരിക്കേല്പിച്ച കേസില്‍ സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങും! സന്തോഷ് ആക്രമണത്തിനു മുതിര്‍ന്നതിന്റെ കാരണം… 

പത്തനംതിട്ട: കലഞ്ഞൂരില്‍ ഭാര്യയെ വെട്ടിപരിക്കേല്പിച്ച കേസില്‍ റിമാന്‍ഡിലായ ഭര്‍ത്താവ് സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കലഞ്ഞൂരില്‍ വിദ്യയുടെ വീട്ടിലെത്തിയ സന്തോഷ് ഭാര്യയെ മാരകമായി വെട്ടിപരിക്കേല്പിച്ചത്. കൊലപാതക ഉദ്ദേശ്യത്തോടെ എത്തിയ ഇയാള്‍ കഴുത്തിനു വെട്ടാനുള്ള ശ്രമം വിദ്യ തടഞ്ഞതോടെ കൈകള്‍ക്ക് ആഴത്തില്‍ മുറിവേറ്റു. അറ്റുപോയ ഇടതുകൈപ്പത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് തുന്നിച്ചേര്‍ത്തത്. വലതു കൈവിരലുകളും അറ്റുപോയിരുന്നു. വിദ്യയുടെ അച്ഛനും വെട്ടേറ്റു. ആയുധം കണ്ടെടുക്കാൻ വിദ്യയുടെയും അച്ഛന്‍ വിജയന്‍റെയും മൊഴി കൂടല്‍ പോലീസ് ഇന്നലെ മെഡിക്കല്‍ കോളജിലെത്തി ശേഖരിച്ചു. വിദ്യയെ വെട്ടാനുപയോഗിച്ച ആയുധം കണ്ടെടുക്കുന്നതുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിലേക്കാണ് സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുന്നതെന്ന ്‌പോലീസ് പറഞ്ഞു. സംഭവദിവസം പുലര്‍ച്ചെ തന്നെ സന്തോഷിനെ അറസ്റ്റു ചെയ്തിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമം കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമത്തിനാണ്…

Read More

പണം നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ മകൻ അമ്മയെ തീ കൊളുത്തിയ സംഭവം! ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

കുന്നംകുളം: മദ്യപിക്കാൻ പണം നൽകിയില്ലെന്ന് കാരണത്താൽ മകൻ അമ്മയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മാതാവ് മരിച്ചു. പുന്നയൂർക്കുളം ചമ്മന്നൂർ തലക്കാട്ടിൽ വീട്ടിൽ ശ്രീമതിയാണ് (75) മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംഭവത്തോടനുബന്ധിച്ച് ശ്രീമതിയുടെ മകൻ മനോജിനെ(53) വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. മദ്യപിക്കാൻ പണം ചോദിച്ച് അമ്മയെ മനോജ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രിയിലും ഇത്തരത്തിൽ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ അമ്മയുടെ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ശ്രീമതിയുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളും മകളും ചേർന്ന് പൊള്ളലേറ്റ അമ്മയെ ആദ്യം കുന്നംകുളം റോയൽ ആശുപത്രിയിലും 85 ശതമാനം പൊള്ളലേറ്റു ഗുരുതരമായ തിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ഇന്നലെ രാത്രിയോടെ…

Read More

വിദ്യാര്‍ഥികളെ കയറ്റാത്ത പോകുന്ന ബസ് നെഞ്ചുവിരിച്ച് തടഞ്ഞു നിര്‍ത്താന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക് ! എന്നാല്‍ ഈ സക്കീര്‍ ഭായ്ക്ക് അതൊക്കെപ്പറ്റും…

സ്‌കൂളിന് മുമ്പില്‍ ബസ് നിര്‍ത്താതെ പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നെഞ്ചും വിരിച്ച് അത്തരത്തിലൊരു ബസ് തടഞ്ഞ ഒരു പ്രിന്‍സിപ്പലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പിടിഎം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് ബസ് തടഞ്ഞത്. ഇദ്ദേഹം പ്രിന്‍സിപ്പല്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമാണ്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് റോഡിലിറങ്ങുകയായിരുന്നു. കോഴിക്കോട് -പാലക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘രാജപ്രഭ’ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അപകടകരമാം അമിതവേഗതയില്‍ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരാതി പോലീസില്‍ നല്‍കിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും സക്കീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് തടയാന്‍ ശ്രമം നടത്തിയെങ്കിലും അമിതവേഗതയില്‍ കടന്നു പോയി. ഇതേ തുടര്‍ന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസിനെ ‘പിടികൂടിയത്’. ബസ് തടയുന്ന…

Read More

നാടാകെ നായ്ക്കൾ പെരുകുമ്പോള്‍..! പാലായിലുണ്ട് ഡോഗ് പാർക്ക് ആർക്കും വേണ്ടാതെ നശിക്കുന്നു; പാർക്കിനു ചെലവായത് എട്ടുലക്ഷം രൂപ

കോട്ടയം: ഏഴു വർഷം മുന്പ് എട്ടു ലക്ഷം രൂപ മുടക്കി പാലായിൽ നഗരസഭ ഒരു പട്ടിക്കൂട് നിർമിച്ചു. നഗരത്തിലും പരിസരപ്രദേശത്തുമായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന അന്പതോളം നായ്ക്കളെ പിടികൂടി ചെറുതും വലുതുമായ 25 കൂടുകളിലായി ഭക്ഷണം നൽകി പാർപ്പിച്ചു. ഇതോടെ പാലായിലെ തെരുവുനായ ശല്യത്തിനു ഒരുപരിധി വരെ പരിഹാരമാകുകയും ചെയ്തു. ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാകുകയും ദിനം പ്രതി ആളുകൾ നായയുടെ കടിയേൽക്കുകയും ചെയ്യുന്പോൾ നായ്ക്കളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഡോഗ് പാർക്ക് നാശത്തിന്‍റെ വക്കിൽ. പാലാ നഗരത്തിലും നഗര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമായപ്പോൾ അന്നത്തെ മുനിസിപ്പൽ ചെയർമാൻ കുര്യാക്കോസ് പടവന്‍റെ നേതൃത്വത്തിലാണ് ു ഡോഗ് പാർക്ക് തുടങ്ങിയത്. എട്ടുലക്ഷം രൂപ മുടക്കി മാർക്കറ്റിനു സമീപമുള്ള വെറ്ററിനറി ആശുപത്രിയോടു ചേർന്നാണ് നായ്ക്കൾക്ക് കൂടൊരുക്കിയത്. ചെറുതും വലുതുമായ 25 കൂടുകളിലായി അന്പതോളം നായ്ക്കളെ വന്ധ്യംകരിച്ച് ഭക്ഷണം നൽകി സംരക്ഷിക്കുന്നുണ്ടായിരുന്നു. നഗരസഭയിൽനിന്ന്…

Read More

Most readily useful Places To Get Costa Rican Brides

Surely, there are some pitfalls you must be prepared for, but Costa Rican girls are price it. According to the statistics for the year 2020, the wedding price within the country was four marriages per 1,000 inhabitants. As of the same yr, the entire population of the nation was 5 million individuals. So, yearly 20 thousand Costa Rican women get married. Trisha is an skilled relationship and dating coach. She helped numerous singles have wholesome relationships and many are happily married right now. The main thing is to behave as…

Read More