ആരും അറിഞ്ഞില്ല, കണ്ടില്ല, കാമറ എല്ലാം കണ്ടു!  ഓട്ടോയിൽ മറന്നുവച്ചത് 20 പവൻ; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി പോലീസ്; നന്ദിയറിച്ച് കുടുംബം

സ്വന്തം ലേഖകൻ തൃശൂർ: കാമറാ കണ്ണുകളുടെ ജാഗ്രത, പോലീസിന്‍റെ കൃത്യമായ ഇടപെടലും; ഉടമയ്ക്കു തിരിച്ചുകിട്ടിയതു നഷ്ടപ്പെട്ടെന്നു കരുതിയ 20 പവന്‍റെ സ്വർണാഭരണങ്ങൾ. പെരിങ്ങാവിലെ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബം സ്വദേശത്തേക്കു വീടുപൂട്ടി പോകുമ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങളും കൈയിലെടുക്കുകയായിരുന്നു. കുറ്റിപ്പുറത്തേക്കുള്ള ദീർഘദൂര ബസിൽ കയറിയപ്പോഴാണ് സ്വർണം സൂക്ഷിച്ച ബാഗ് കാണാനില്ലെന്നു മനസിലായത്. ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയപ്പോൾ ബാഗ് എടുക്കാൻ മറന്നതാണ്. ഓടിച്ചെന്നപ്പോഴേക്കും ഒാട്ടോറിക്ഷ പോയിരുന്നു. ഉടനടി തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂമിൽ എത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്‍റ് എസ്ഐ ഉണ്ണികൃഷ്ണൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സഞ്ചരിച്ച ഓട്ടോയുടെ അടയാളങ്ങളോ നമ്പറോ അറിയില്ലായിരുന്നു. ഒാട്ടോ സഞ്ചരിച്ച വഴി പോലീസ് ചോദിച്ചറിഞ്ഞു. ചെമ്പൂക്കാവിൽനിന്ന് പാറേമക്കാവ് ക്ഷേത്ര പരിസരത്ത് എത്തുന്നതിനിടെ പിറികിൽ ഒരു അനൗൺസ്മെന്‍റ് വാഹനമുണ്ടായിരുന്നതു കുടുംബം ഒാർത്തെടുത്തു. തുടർന്ന് ലഭ്യമായ വിവരങ്ങൾ പോലീസിന്‍റെ കാമറ നിരീക്ഷണ വിഭാഗത്തിനു കൈമാറി.സഞ്ചരിച്ച സമയം മന‌സിലാക്കി…

Read More

വെറുതെയിരിക്കുന്ന നായയെ ചൊറിയുന്ന ആമ; തമാശയായി തോന്നുന്ന വാടാപോടക്കളി ഒടുവിൽ സീരിയസാകുന്നു. പിന്നീട് സംഭവിച്ചത്( വീഡിയോ)

  വീട്ടിലേക്ക് അതിക്രമിച്ച് കടന്നു കയറി കട്ടിലിന് അടിയിൽ കിടക്കുന്ന നായയെ ചൊറിയുന്ന ആമ. ഒരു തമാശയായി തുടങ്ങുന്ന തോണ്ടൽ ഒടുവിൽ കട്ടക്കലിപ്പിലേക്ക് മാറുന്ന കാഴ്ച. രസകരമായ ഈ വീഡിയോ ഐപിഎസ് ഉദ്യോഗസ്ഥനായ ആരിഫ് ഷെയ്ഖ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഈ വാടാപോടാ ബന്ധം ശ്രദ്ധേയമാകുന്നത് ദൃശ്യങ്ങള്‍ തുടങ്ങുന്നിടത്ത് ഒരു വീടിനകത്തായി കട്ടിലിന് അടിയിലായി കിടക്കുന്ന നായയെ കാണാം. ഒരു ആമ അവിടേക്ക് എത്തുകയാണ്. എന്നാല്‍ ആമ നായയെ പ്രകോപിക്കുകയാണ്. സഹിക്കെട്ട നായ ആമയ്ക്കൊരു കടി കൊടുക്കുകയാണ്. എന്നാല്‍ അതോടെ ആമ ദേഷ്യത്തിലാവുകയാണ്. അത് നായയെ ആക്രമിക്കാന്‍ പിന്നെയും ശ്രമിക്കുകയാണ്. നായ നോട്ടം മാറ്റുമ്പോള്‍ കടിക്കാനുള്ള തയാറെടുപ്പിലാണ് ആമ. നായ ശാന്തനായി മുഖം താഴ്ത്തി കിടക്കുമ്പോള്‍ ആമ ഒരു കടി നല്‍കുകയാണ്. ആ കടിയോടെ നായയും കലിപ്പാവുകയാണ്. ദൃശ്യങ്ങളില്‍ ആമയെ പലവട്ടം നായ കടിക്കുന്നതായി കാണാം. ഏതായാലും…

Read More

കാമുകിയുടെ പ്രണയം കിട്ടാൻ വാരിക്കോരി പണം മുടക്കുന്ന കാമുകൻ;ആരെയും അത്ഭുതപ്പെടുത്തുന്ന  ഹന്ന ചാന്‍റെയും എഡ് റീയുടെയും പ്രണയകഥയിങ്ങനെ…

   കാമുകിയുടെ സ്നേഹം കിട്ടാൻ എന്തും സാഹസവും ചെയ്യുന്ന കാമുകൻമാർ ഉണ്ട്. എന്നാൽ ഇവിടെ അതിൽ നിന്നും വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാമുകിക്ക് വേണ്ടി എന്തിനും ഏതിനും പണം മുടക്കുന്ന കാമുകൻ. അതാണ് ഹന്ന ചാന്‍റെയും എഡ് റീയുടെയും പ്രണയകഥ . ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥ. 27-കാരിയായ ഹന്ന ചാൻ ലണ്ടൻ സ്വദേശിനിയാണ്. 22-കാരനായ എഡ് റീ കാനഡക്കാരനും. ഇരുവരും പരിചയത്തിലാകുന്നത് കഴിഞ്ഞ വർഷമാണ്. ഒരു ക്ലൈന്‍റ് വെബ്സൈറ്റിലൂടെയാണ് ഇരുവരുടെ ബന്ധം ആരംഭിക്കുന്നത്. പരിചയത്തിലായ ഉടൻ തന്നെ ഇരുവരും തീവ്രമായ പ്രണയത്തിലേക്കു വീഴുകയായിരുന്നു. പ്രണയം തലയ്ക്കു പിടിച്ച എഡ് കാമുകിയെ കാണാൻ ലണ്ടനിലേക്കു വിമാനം കയറി. തുടർന്ന് ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഹന്നയിൽ പൂർണ സന്തോഷവനാണ് എഡ്. ഹന്നയുടെ സ്നേഹത്തിനു വേണ്ടി എഡ് കണക്കില്ലാതെ പണം ചെലവാക്കുന്നു. ഡേറ്റിങ്ങിനും…

Read More

പണമില്ലാത്തതിന്‍റെ പേരിൽ ഒരു ജീവനും പൊലിയരുത്; അഞ്ചു ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നിച്ചു; സമാഹരിച്ചത് 50 ലക്ഷം രൂപ

  മാന്നാർ: പണമില്ലാത്തതിന്‍റെ പേരിൽ ഒരു ജീവനും പൊലിയരുതെന്ന വലിയ കാഴ്ചപ്പാടിൽ ഒരു ഗ്രാമം ഒന്നിച്ചപ്പോൾ ഒരുദിനം ലഭിച്ചത് 50 ലക്ഷം രൂപ. കടപ്ര പഞ്ചായത്തിലെ 15 വാർഡുകളും ഒരു മനസോടെ ഒന്നിച്ചപ്പോൾ ലഭിച്ചത് അഞ്ചു പുതുജീവനുകളാണ്.രണ്ടു യുവതികളുടെയും മൂന്നു യുവാക്കളുടെയും കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താനാണ് ഗ്രാമം കൈകോർത്തത്. ഗാന്ധിജയന്തി ദിനത്തിൽ മുഴുവൻ വീടുകളിലും 60 സ്ക്വാഡുകളിലായി 500 ഓളം പേർ കയറിയിറങ്ങിയാണ് 50 ലക്ഷം രൂപ സമാഹരിച്ചത്. പരുമല കല്ലുവാരത്തിൽ മുകേഷ് (30), കോട്ടയ്ക്കകത്ത് രവിയുടെ മകൻ കെ. രഞ്ജിത്ത് (30), പരുമല ഇടയാടി തുണ്ടിയിൽ പ്രമോദ് (48), പരുമല തെക്കേടത്ത് പറമ്പിൽ ശെൽവന്‍റെ മകൾ മാളൂട്ടി (25), പരുമല നടുവിലെ തോപ്പിൽ ഗോപകുമാറിന്‍റെ മകൾ ശരണ്യ (34) എന്നിവരുടെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രി‌യയ്ക്ക് പണം കണ്ടെത്താനാണ് ഒരു ദേശം ഒരു ദിനം…

Read More

തന്ത്രം പ്രയോഗിക്കും മുമ്പേ അവർ എല്ലാം മനസിലാക്കി; കൈയിൽ കിട്ടിയ മദ്യക്കുപ്പികളുമായി അവർ ഓടി രക്ഷപ്പെട്ടു;  അരിച്ചു പെറുക്കിയ പോലീസിന് കിട്ടിയത്..

മാന്നാർ: പോലീസ് സംഘത്തെ കണ്ട് അനധികൃതമായി മദ്യക്കച്ചവടം നടത്തിയവർ മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ചെന്നിത്തല വെട്ടത്തുവിള സ്കൂളിനു പടിഞ്ഞാറ് തോട്ടങ്കര കലുങ്കിന്‍റെ സമീപത്താണ് അനധികൃത മദ്യക്കച്ചവടം നടന്നുവന്നിരുന്നത്.  പ്രദേശത്ത് അനധികൃത മദ്യ വില്പന നടക്കുന്നതായി നാട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് പോലീസെത്തിയത്. ഒരു ലിറ്റർ, അര ലിറ്റർ കുപ്പികളിലായി ലഭിക്കുന്ന വിദേശമദ്യമാണ് ഇവർ പലഭാഗങ്ങളിലായി വിൽപ്പനയും വിതരണവും നടത്തിയിരുന്നത്. മദ്യക്കച്ചവടം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും ഈ വഴിയിലൂടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇവിടെനിന്ന് മദ്യപിക്കുന്ന സംഘം പിന്നീട് അസഭ്യവർഷം നടത്തുന്നതും പതിവായിരുന്നു. മദ്യസംഘത്തിന്‍റെ ശല്യം ഏറിയതോടെയാണ് നാട്ടുകാർ സംഘടിച്ച് മാന്നാർ പോലീസിൽ പരാതി നൽകിയത്.തുടർന്ന് റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് മദ്യ ക്കുപ്പികൾ ഉപേക്ഷിച്ച് വിതരണക്കാർ ഓടി രക്ഷപ്പെട്ടു. അടുത്തിടെ സമീപത്തുള്ള വീട്ടിൽനിന്നും വ്യാജ സ്പിരിറ്റ് പോലീസ്-എക്സൈസ് സംഘം പിടികൂടിയിരുന്നു. പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

Read More

ഭാരത് ജോഡോ യാത്രയിൽ ലിജു ആരേയും ഗൗനിച്ചില്ലെന്ന വാർത്ത ലിജുവിന്‍റെ ചെവിയിലും എത്തി;  സംഭവിച്ചതെന്ന് കണ്ടെത്തിയപ്പോൾ ലിജുവും ഞെട്ടി..!

മാന്നാർ: അപരൻ കാരണം എം. ലിജുവിനു നേരിയ പ്രയാസങ്ങൾ ഉണ്ടായെങ്കിലും നേരിൽ കണ്ടപ്പോൾ എല്ലാം മാറി. അപരനെ കാണാൻ ലിജു നേരിട്ട് മാന്നാറിലെ കോശിയുടെ വീട്ടിലെത്തി. കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്‍റും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ എം. ലിജുവാണ് തന്‍റെ അപരനെ കാണാൻ നേരിട്ടെത്തിയത്. കോൺഗ്രസ് മാന്നാർ മണ്ഡലം ജനറൽ സെക്രട്ടറി പൂവടിശേരിൽ കോശി മാന്നാറിനെയാണ് വലിയകുളങ്ങരയിൽ നടന്ന കോൺഗ്രസ് കുടുംബ സംഗമത്തിൽ വച്ച് എം. ലിജു കണ്ടുമുട്ടിയത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട കായംകുളം മുതൽ ഹരിപ്പാട് വരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജാഥ അംഗങ്ങളിൽ പ്രവാസിയായ കോശിയും ഉണ്ടായിരുന്നു. വഴിയരികിൽനിന്ന് പ്രവർത്തകർ എല്ലാം ലിജു ആണെന്നു കരുതി ഒപ്പംകൂടുകയും സംസാരിക്കുകയും ചെയ്തിരുന്നു. ചിലയാളുകളെ ഗൗനിച്ചില്ല എന്ന പരാതി ലിജുവിന്‍റെ ചെവിയിലും എത്തി. അങ്ങനെയാണ് യഥാർഥ ലിജു അപരനായ കോശിയെ കാണാൻ എത്തിയത്. ലിജുവാണെന്ന് കരുതി…

Read More

ഇരുപത്തിരണ്ടാം വയസിൽ  എംഡിഎംഎയുമായി പിടിയിൽ; 75 പേർക്കോളം ഉപയോഗിക്കാവുന്ന മയക്കുമരുന്നിന്‍റെ വിപണിയിലെ വില ഞെട്ടിക്കുന്നത്

കോരുത്തോട്: പൊൻകുന്നം എക്സൈസിന്‍റെ നേതൃത്വത്തിൽ കോരുത്തോട് കോസടി ഭാഗത്തുനടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തത്. കോരുത്തോട് സ്വദേശികളായ ആലഞ്ചേരിൽ അരുൺ ജോൺ(22), കളപ്പുരത്തൊട്ടിയിൽ അനന്തു കെ. ബാബു(22), തോണിക്കവയലിൽ ജിഷ്ണു സാബു(27) എന്നിവരെയാണ് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.5 ഗ്രാം എംഡിഎംഎയും 2.5 ഗ്രാം ഉണക്ക കഞ്ചാവും മയക്കുമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ച ബൈക്കും മൂന്നു മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇന്നലെ പുലർച്ചെ കോസടി കള്ളുഷാപ്പിന് സമീപത്തുനിന്നുമാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും, കഞ്ചാവും കണ്ടെത്തിയത്. ഡ്രൈവറായ തോണിക്കവയലിൽ ജിഷ്ണു സാബു മുൻപ് കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്. എരുമേലി എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ റിമാൻഡ്…

Read More

The Debate Over Australia Mail Order Brides

Am more attached to my household and looking for a associate who could be my companion in crime and help in anything and every little thing, have moral values. I consider in mutual respect and trust is the bottom for any relation. This may range from those that favor dramatic sleeves over a prepare, or embroidered colors over prim bows. This is the outcomes of the country’s brief however eventful historical past, as well as the reality that Australia continues being a beautiful vacation spot for immigrants. There are blondes,…

Read More

എന്ത് ലഹരി  അടിച്ചാലും നിങ്ങളെ കുടുക്കും; ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍  ആല്‍ക്കോ സ്‌കാന്‍ വാനുമായി പോലീസ്

പത്തനംതിട്ട: മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പോലീസ് പുറത്തിറക്കിയ ആല്‍ക്കോ സ്‌കാന്‍ വാന്‍ ജില്ലാ പോലീസ് മേധാവി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്താണ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ വാനിന്‍റെ യാത്രയ്ക്ക് കൊടികാട്ടിയത്. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവരെ കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാനാണ് നിരത്തിലിറങ്ങിയത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഓരോ ദിവസം ഉപയോഗപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സാബു, ഡിസിആര്‍ബി ഡിവൈഎസ്പി എസ്. വിദ്യാധരന്‍, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്‍, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏതുതരം ലഹരിയും മിനിറ്റുകള്‍ക്കുള്ളില്‍ അറിയാംമദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന…

Read More

ബന്ധുവീട്ടിലെത്തിയ വർഷയ്ക്കും സഹോദരങ്ങൾക്കും ചോലയിൽ കുളിക്കാൻ മോഹം; ശാന്തമായി ഒഴുകിയ ചോലയിലേക്ക് മലവെള്ളം പാഞ്ഞെത്തി; ഒഴുക്കിൽപ്പെട്ട് പിജി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കരുവാരക്കുണ്ട്: കേരളാംകുണ്ടിനു സമീപമുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ആലപ്പുഴ സ്വദേശിയായ പിജി വിദ്യാർഥിനി മരിച്ചു. അരൂർ ചന്തിരൂർ മുളയ്ക്കൽപറന്പിൽ സുരേന്ദ്രന്‍റെ മകൾ വർഷ (24) ആണ് മരിച്ചത്. കരുവാരക്കുണ്ട് മഞ്ഞളാംചോലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.  വർഷയും കുടുംബവും ഞായറാഴ്ചയാണ് കൽക്കുണ്ട്ചേരിയിലെ ബന്ധുവീട്ടിൽ എത്തിയത്. ഇന്നലെ  വൈകിട്ട് കുടുംബാംഗങ്ങളുമൊത്ത് മഞ്ഞളാംചോലയ്ക്കു സമീപത്തെ കൃഷിയിടം സന്ദർശിച്ച് മടങ്ങവേ ചോലയിൽ കുളിക്കാനിറങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. കുട്ടികളടക്കമുള്ള മറ്റുള്ളവർ രക്ഷപ്പെട്ടെങ്കിലും ആർഷ പാറക്കല്ലുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ചോലയിലൂടെ ഒന്നര കിലോമീറ്ററോളം ഒഴുകിപ്പോയി.  നാട്ടുകാർ നടത്തിയ തെരച്ചിലിൽ കൽക്കുണ്ട് പള്ളിക്കു പിൻഭാഗത്ത് ചോലയിൽനിന്നാണ് വർഷയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: സുശീല. സഹോദരി: ആഗ്ര.   

Read More