വാഴ്സ: ഒരു പ്രസ്താവനയുടെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് പോളീഷ് നേതാവ് ജറോസ്ളേവ് കാസിന്‍സ്കി. കാസിന്‍സ്കി അത്ര നിസാരക്കാരനല്ല, പോളണ്ടിലെ ഭരണകക്ഷി നേതാവ് കൂടിയാണ് അദ്ദേഹം. ജനന നിരക്കു കുറയാന്‍ കാരണം സ്ത്രീകളുടെ അമിത മദ്യപാനമാണെന്നായിരുന്നു കാസിന്‍സ്കിയുടെ പ്രസ്താവന.യുവതികള്‍ 25 വയസു വരെ മദ്യപിച്ചാല്‍ കുട്ടികളുണ്ടാകില്ല. എന്നാല്‍, പുരുഷന്മാരെ ഇതു ബാധിക്കില്ലത്രെ! അതുമാത്രമല്ല, വിചിത്രമായ മറ്റൊരു അഭിപ്രായപ്രകടനവും അദ്ദേഹം നടത്തി. രണ്ടു വര്‍ഷം തുടര്‍ച്ചയായി മദ്യപിച്ചാല്‍ സ്ത്രീകള്‍ മദ്യത്തിന് അടികളാകുമെന്നും അതേസമയം, പുരുഷന് മദ്യപാനത്തിന് അടിമകളാകണമെങ്കില് ശരാശരി 20 വര്‍ഷമെങ്കിലും അമിതമായി മദ്യപിക്കണമെന്നും കാസിന്‍സ്കി പറഞ്ഞു. ഒരു ഡോക്ടറുടെ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് തന്റെ വാദമെന്നും കാസിന്‍സ്കി.കാസിന്‍സ്കിയുടെ പ്രസ്താവനയ്ക്കെതിരേ വന്‍ പ്രതിഷേധമാണുയര്‍ന്നത്. കാസിന്‍സ്കിയുടെ ഈ പ്രസ്താവന അമിത മദ്യപാനത്തെത്തുടര്‍ന്നുണ്ടായ മര്യാദകേടാണെന്ന് പലരും അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ മത്രമല്ല, രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമെല്ലാം കാസിന്‍സ്കിയുടെ പരാമര്‍ശത്തെ പരസ്യമായി വിമര്‍ശിച്ചു രംഗത്തെത്തി. കാസിന്സ്കിയുടേതു മണ്ടത്തരവും പുരുഷാധിപത്യപരവുമായ…
Read MoreDay: November 9, 2022
ഇഡ്ഡലിയും മട്ടൻകറിയും ആയാൽ എന്താ കുഴപ്പം? സർക്കാർ ഉദ്യോഗസ്ഥനും നടനുമായ സതീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചത്…
പുട്ടും കടലയും…, പൂരി മസാല…, ഇഡ്ഡലി സാമ്പാർ…, ബട്ടൂറ ചന്നമസാല… മലയാളികളുടെ ഭക്ഷണ കോമ്പിനേഷനുകൾ ഇങ്ങനെയാണ്. ഇവ തമ്മിലേ ചേരൂ എന്ന മട്ടിലാണ് നമ്മുടെ നാട്ടുനടപ്പ്. ആരുണ്ടാക്കിയതാവും ഈ ചേർച്ചപ്പട്ടിക? എന്നു മുതലാവും ഇത് നടപ്പിൽ വന്നിട്ടുണ്ടാകുക? എന്ത് ബോധ്യത്തിലാവും നമ്മളും ഇത് പറഞ്ഞ് തുടങ്ങിയിട്ടുണ്ടാവുക? ബട്ടൂറ നിങ്ങൾ നല്ല ചിക്കൻ കറി കൂട്ടി കഴിച്ച് നോക്കിയിട്ടുണ്ടോ സർ? പുട്ട് നല്ല കുടമ്പുളിയിട്ട മീൻ കറിയുടെ കൂടെ…, എന്തിന് നല്ല പൂരി കറിയൊന്നുമില്ലാതെ നല്ല ചായയിൽ മുക്കി തിന്ന് നോക്കിയിട്ടുണ്ടോ? പാലക്കാട് വിജയലക്ഷ്മി വിലാസം ഹോട്ടലിലെ മെയിൻ മെനു തന്നെ ഇഡ്ഡലിയും മട്ടൻ കറിയുമാണ് എന്ന് നിങ്ങൾക്കറിയാമോ? അത് അത്രയേ ഉള്ളൂ, നാട്ടുനടപ്പ് എന്നാൽ ശരിയായ/സത്യമായ ഒന്നാവണം എന്നില്ല സർ. എല്ലാവരും പോകുന്നു എന്നതിനാൽ അതാണ് ഏകവഴി എന്ന് നാം തെറ്റിദ്ധരിച്ച് പോകുന്നതാണ്. സംശയാലുക്കളോ അത്യുത്സാഹികളോ ആയ…
Read Moreഎങ്ങനെയുണ്ട്…വെറൈറ്റി അല്ലേ…അധ്യാപക പരീക്ഷയുടെ ഹാള്‍ടിക്കറ്റില്‍ ദ്യോഗാര്ഥിയുടെ ചിത്രത്തിന് പകരം സണ്ണി ലിയോണ്‍
കർണാടകയിൽ അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം. ഇത്തവണത്തെ കർണാടക ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് പരീക്ഷ യുടെ അഡ്മിറ്റ് കാർഡിലാണ് സണ്ണി ലിയോണിന്റെ ചിത്രം വന്നത്. ഉദ്യോഗാര്‍ഥിയുടെ ചിത്രത്തിന് പകരം നടി സണ്ണി ലിയോണിന്റെ ചിത്രമാണ് അഡ്മിറ്റ് കാർഡിൽ ഉണ്ടായിരുന്നത്. സംഭവം കണ്ട് വിദ്യാര്‍ഥിയുടെ കണ്ണ് തള്ളി. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ ഫയൽ ചെയ്യുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹാൾ ടിക്കറ്റിൽ വിദ്യാര്‍ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബിആർ നായിഡു ആരോപിച്ചു. ട്വിറ്ററിലൂടെയാണ് നായിഡുവിന്റെ വിമർശനം. കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷിനെ ട്വീറ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചു; ബസ് കണ്ടക്ടറും കാർ ഡ്രൈവറും പോലീസ് പിടിയിൽ
ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാക്കളെ ചെങ്ങന്നൂർ പോലീസ് പിടികൂടി. സ്വകാര്യ ബസ് കണ്ടക്ടറായ ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നത്തിൽ അരുൺ (അനീഷ്-31), ടാക്സി ഡ്രൈവർ ശൂരനാട് നോർത്ത് ഇടപ്പണയം പാറക്കാവ് മനുഭവനത്തിൽ മനുമോഹൻ (28) എന്നിവരെയാണ് സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാതായെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്ഐമാരായ എം.സി. അഭിലാഷ്, ബാലാജി എസ്. കുറുപ്പ്, അനിലാകുമാരി, സിപിഒമാരായ അതുൽ ഷൈൻ എന്നിവരടങ്ങുന്ന പോലീസ് രണ്ട് സംഘങ്ങളായി നടത്തിയ അന്വേഷണത്തിൽ അരുണിനെ ആനയടിയിൽനിന്നും മനുവിനെ കുമ്പഴനിന്നും പിടികൂടുകയായിരുന്നു. അരുൺ നൂറനാട്, വള്ളികുന്നം സ്റ്റേഷനുകളിലെ പോക്സോ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Read Moreസ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകന്റെ ഭീഷണി! യുവതി ജീവനൊടുക്കി; ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു
ബംഗളൂരു: സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന കാമുകന്റെ ഭീഷണിയെത്തുടർന്ന് യുവതി ആത്മഹത്യചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിനു മുന്‍പ് യുവതി എല്ലാ വിവരങ്ങളും വീഡിയോയില്‍ രേഖപ്പെടുത്തി. ബംഗളൂരുവിൽ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ആറു മാസം മുന്‍പാണ് ആന്ധ്ര സ്വദേശിയായ മല്ലികാർജുനനുമായി യുവതി പരിചയത്തിലാകുന്നത്. തുടർന്ന് പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ യുവതി അറിയാതെ ഇരുവരുടെയും സ്വകാര്യദൃശ്യങ്ങൾ മല്ലികാർജുൻ ചിത്രീകരിച്ചു. തുടർന്ന് പണം ആവശ്യപ്പെട്ട് മല്ലികാർജുൻ യുവതിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. രണ്ടു ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ചാമുണ്ഡേശ്വരിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ മല്ലികാര്‍ജുനന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തു.
Read Moreപോസ്റ്ററിലെ ചിത്രം മാറിപ്പോയതോ! തീക്കോയി പഞ്ചായത്തിലെ മൂന്നാം വാർഡ് ഇടത് സ്ഥാനാർഥിയായി മാത്യു ദേവസി; ഫ്ളക്സിലെ ചിത്രം മമ്മൂട്ടിയുടേത്
ഈരാറ്റുപേട്ട: റോഷാക്ക് എന്ന സൂപ്പർഹിറ്റിനു ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ. ജ്യോതികയും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് ക്ലബ് പങ്കുവച്ച പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. മാത്യു ദേവസി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്ലക്സ് ബോർഡിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. തീക്കോയി പഞ്ചായത്ത് 3ാം വാർഡ് ഇടത് സ്ഥാനാർഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്. ജിയോ ബേബിക്കൊപ്പം മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ആഴ്ച അവസാനം എറണാകുളത്ത് ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിച്ച…
Read Moreഅന്‍പഴകനെ കൊലപ്പെടുത്തിയത് കഴുത്തറുത്തും തലയ്ക്ക് അടിച്ചും! ഫൈസലിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തത് പതിനയ്യായിരം രൂപയ്ക്ക്
തെന്മല: തമിഴ്നാട് സ്വദേശി അന്പഴകന് എന്ന യുവാവിനെ കൊലപ്പെടുത്തിയത് കഴുത്തറുത്തും ഇരുമ്പ് വടികൊണ്ട് തലയ്ക്ക് അടിച്ചുമെന്ന് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ടു പ്രധാന പ്രതികളില്‍ ഒരാള്‍കൂടി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തമിഴ്നാട് കരൂർ റെഡ്ഢിയാർപട്ടി സ്വദേശി കുമാർ (29) നെയാണ് തെന്മല പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള ഒന്നാം പ്രതി പാലക്കാട് സ്വദേശി ഫൈസലിന് വേണ്ടി അന്‍പഴകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഇന്നലെ പിടിയിലായ കുമാര്‍ ആണെന്ന് പോലീസ് പറഞ്ഞു. പുനലൂർ ഡിവൈഎസ്പി ബി വിനോദിന്റെ നേതൃത്വത്തിൽ തെന്മല പോലീസ് മധുരയിലെ ലോഡ്ജിൽ നിന്നു കഴിഞ്ഞ ദിവസം രാത്രി സാഹിസകമായാണ് പ്രതിയെ പിടികൂടുന്നത്. അന്‍പഴകനെ കൊലപ്പെടുത്താനുള്ള ഫൈസലിന്റെ ക്വട്ടേഷന്‍ കുമാര്‍ അടക്കമുള്ളവര്‍ കേവലം പതിനയ്യായിരം രൂപയ്ക്കു ഏറ്റെടുത്തുവെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കേസിൽ ആദ്യം അറസ്റ്റിലായ അളഗർസാമി അടയ്ക്കളം പറഞ്ഞ മൊഴിയില്‍ നിന്നു വ്യത്യസ്ത മൊഴിയാണ് കുമാര്‍ നല്‍കുന്നത്. മുഖ്യ…
Read Moreഒന്നരവയസുകാരന്റെ മാല നഷ്ടപ്പെട്ടു; രക്ഷപ്പെടാനുള്ള അതിബുദ്ധി അമ്മയെയും മകനെയും കുരുക്കി; ഉപ്പുതറയിലെ സംഭവം ഇങ്ങനെ…
ഉപ്പുതറ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ സ്വർണമാല അപഹരിച്ചു വിറ്റ കേസിൽ അമ്മയെയും മകനെയും ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകൻ പ്രകാശ് (20 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചീന്തലാർ സ്വദേശികളായ പ്രിൻസ് – അനീഷ ദമ്പതികളുടെ ഒരു വയസുള്ള മകന്റെ കഴുത്തിലുണ്ടായിരുന്ന പതിമൂന്ന് ഗ്രാം തൂക്കംവരുന്ന സ്വർണമാല കഴിഞ്ഞ 23നാണ് നഷ്ടമായത്. വീടിനുള്ളിലും പരിസരത്തുമെല്ലാം പരിശോധന നടത്തിയെങ്കിലും മാല ലഭിക്കാതെ വന്നതോടെ ഉപ്പുതറ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെ സമീപവാസികളായ സ്റ്റെല്ലയും പ്രകാശും മുങ്ങി.കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് അവിടെത്തന്നെ ഓട്ടോ ഓടിക്കുന്ന മറ്റൊരു ഡ്രൈവറോട് അമ്മയുടെ സ്വർണം മുണ്ടക്കയത്തു വിറ്റതായി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിക്കാനായി ആളെ ഏർപ്പെടുത്തിയിരുന്നു.തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ഒന്നോടെ ഉപ്പുതറയിൽനിന്നു സ്വകാര്യ ബസിൽ അമ്മയും…
Read Moreആലപ്പുഴ കളക്ടറെ ഒരമ്മ അനുഗ്രഹിച്ചപ്പോള്‍..!സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
ചില അധികാരികള്‍ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും. അതിന് കാരണം ജോലിയിലുള്ള അവരുടെ ശ്രദ്ധയും പൊതുജനത്തോടുള്ള സമീപനവുമാണ്. വളരെ ചുരുക്കം ആളുകളാണ് ഇത്തരത്തിലുള്ളത്. എന്നാല്‍ അവര്‍ ദീര്‍ഘകാലം ജനമനസില്‍ നില്ക്കും. അത്തരം ഇടപെടലിലൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് നിലവിലെ ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ്. ഈ വര്‍ഷം ഓഗസ്റ്റിലാണ് തേജ ആലപ്പുഴ കളക്ടറായി ചുമതലയേറ്റത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള അദ്ദേഹം മുമ്പ് കേരള ടൂറിസം ഡയറക്ടര്‍, കേരള ടൂറിസം ഡെവലപ്മന്റ് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍, ആലപ്പുഴ സബ് കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച അദ്ദേഹം തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. ചിത്രത്തില്‍ അദ്ദേഹം തന്റെ കാര്യാലയത്തില്‍ ഇരിക്കുകയാണ്. നീല സാരിയുടുത്ത ഒരു പ്രായമുള്ള സ്ത്രീ അദ്ദേഹത്തിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്നതാണ് ചിത്രത്തിലുള്ളത്. കളക്ടര്‍ വളരെ വിനയത്തോടെ തലകുമ്പിട്ടിരിക്കുന്നതും കൂടാതെ ഒരു…
Read Moreഇലന്തൂർ കേസ് വഴിത്തിരിവായി; പത്തനംതിട്ടയിൽ നിന്ന് അഞ്ചുവർഷം മുമ്പ് കാണാതായ ജോൺസന്റെ ഭാര്യ കോട്ടയത്ത്; മറ്റൊരു യുവാവിനൊപ്പം കഴിഞ്ഞത്…
കോഴഞ്ചേരി: ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അഞ്ചു വർഷത്തിനു മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ സ്വദേശിയായ ജോൺസന്റെ ഭാര്യ ക്രിസ്റ്റീനാളിനെ (26 ) ആറന്മുള തെക്കേമലയിൽ താമസിച്ചു വരവേ 2017 ജൂലൈ മുതലാണ് കാണാതായത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . ഇലന്തൂർ നരബലി കേസിനു ശേഷം മുന്‍പ് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം മരവിപ്പിച്ചവയിൽ റിപ്പോർട്ട് തേടി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിലാണ് കോട്ടയം കൊടുങ്ങൂർ എന്ന സ്ഥലത്തുനിന്ന് യുവതിയെ കണ്ടെത്തിയത്. 2017 ൽ കാണാതായതിന് ശേഷം ഇവർ ബംഗളൂരുവിൽ ഒരു വർഷം ഹോം നഴ്സ് ആയി ജോലി നോക്കി. പിന്നീട് കോട്ടയത്ത് എത്തി ഒരു യുവാവിനോടൊപ്പം മറ്റൊരു പേരിൽ…
Read More