ഗായകനായും നടനായും സംവിധായകനായുമെല്ലാം മലയാളി പ്രേക്ഷകർക്കുള്ളിൽക്കയറിയ താരമാണ് വിനീത് ശ്രീനിവാസൻ. സംവിധാനം ചെയ്ത് അവസാനമിറങ്ങിയ ഹൃദയം കോവിഡ് സമയത്തും ബോക്സോഫീസിൽ തീർത്ത അലയൊലികൾ മലയാളികൾ നേരിട്ട് കണ്ടതാണ്. പ്രണവ് മോഹൻലാലിനേക്കുറിച്ച് വിനീത് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹൃദയം കഴിഞ്ഞതിന് ശേഷവും തങ്ങൾ കാണാറുണ്ടെന്നും പ്രണവ് ഇപ്പോൾ യൂറോപ്പിൽ ഒരു തീർത്ഥയാത്രയിലാണെന്നുമാണ് വിനീത് പറഞ്ഞത്. ക്ലബ് എഫ്.എമ്മിന്റെ സ്റ്റാർ ജാമിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യൂറോപ്പിലെ ഒരു രാജ്യത്തുനിന്ന് വേറൊരു രാജ്യത്തേക്ക് നടന്ന് പോവുകയാണ് പ്രണവ്. 800 മൈൽ ഉണ്ട്. ഇപ്പോൾ എവിടെയാണെന്ന് കൃത്യസ്ഥലം പറയാൻ അറിയില്ലെന്നും വിനീത് പറഞ്ഞു. ഒരു പേഴ്സണൽ സോഷ്യൽ മീഡിയാ പ്രൊഫൈലുണ്ട് പ്രണവിന്. അദ്ദേഹത്തെ അതിൽ കാണാൻ പറ്റും. ആ പ്രൊഫൈൽ ഏതാണെന്ന് പക്ഷേ താൻ പറയില്ല. അമിതമായി യാത്ര ചെയ്യുന്നതിന് മുകുന്ദനുണ്ണി പ്രണവിനെതിരെ ചിലപ്പോൾ കേസ് കൊടുക്കാൻ സാധ്യതയുണ്ടെന്ന് വിനീത് തമാശരൂപേണ…
Read MoreDay: November 11, 2022
ഹനീഫിക്ക അതു പറഞ്ഞപ്പോൾ ഞാനാകെ വല്ലാണ്ടായി; സിഐഡി മൂസയുടെ ഡബ്ബിംഗ് കഴിഞ്ഞപ്പോഴും ദിലീപിന് വിശ്വാസമില്ലായിരുന്നെന്ന് ജോണി ആന്റണി
സിഐഡി മൂസയുടെ ചിത്രീകരണം 95 ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. നിസാരമായിരുന്നില്ല ഷൂട്ട്. ഡബ്ബിംഗ് എല്ലാം കഴിഞ്ഞ് പക്ക ആയപ്പോഴും ദിലീപിന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല. എന്റെ ആദ്യത്തെ സിനിമയാണ്. അസോസിയേറ്റായി ദിലീപിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഞാനും ടെന്‍ഷനിലായിരുന്നു. അന്ന് മൂന്നു കോടിയോളം ചെലവാക്കി നിർമിച്ച പടമാണ്. സിദ്ദിഖ് സാര്‍ വന്ന് പടം കാണട്ടെ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതെന്താ സാര്‍ തന്നെ വരണമെന്ന് പറയാന്‍ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഇതുവരെ പരാജയം വന്നിട്ടില്ലല്ലോ, സാര്‍ തന്നെ വരട്ടെ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ദിലീപും ഞാനും വിളിച്ചു. സിനിമ കണ്ടിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. ജോണി നന്നായി ചെയ്തിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബ്രേക്ക് എടുക്കാതെയാണ് സിഐഡി മൂസയിലെ പാട്ട് ചിത്രീകരിച്ചത്. മൂന്ന് മണിയായപ്പോള്‍ ഹനീഫിക്കയുടെയൊക്കെ ഷൂട്ട് കഴിഞ്ഞു. അപ്പോഴാണ് അദ്ദേഹം എന്നോട് ഉമ്മ മരിച്ച് പോയെന്ന് പറയുന്നത്. ഷൂട്ടിനെ ബാധിക്കരുതെന്ന്…
Read Moreവിവാഹം ചെയ്തത് എടുത്ത് ചാട്ടമായി തോന്നി, പക്ഷേ ആ സമയത്ത് തോന്നിയിരുന്നില്ല..! ഭര്‍ത്താവുമായുള്ള യഥാര്‍ഥ പ്രശ്നം വെളിപ്പെടുത്തി അനുശ്രീ
അടുത്തിടെയായി എപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ള സീരിയല്‍ താരമാണ് അനുശ്രീ. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന അനുശ്രീ യുട്യൂബ് ചാനല്‍ സോഷ്യല്‍മീഡിയ എന്നിവ വഴി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അനുശ്രീ വിവാഹിതയായത്. അനുശ്രീയുടെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ നടന്നതായിരുന്നില്ല. പ്രണയ വിവാഹമായിരുന്നു. ക്യാമറാമാന് വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയല്‍ ലോക്കേഷനില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. 2005 മുതല്‍ അഭിനയ രംഗത്ത് സജീവമായുള്ള അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളില്‍ അഭിനയിച്ചു. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ആണ്‍കുട്ടിയായി വേഷമിട്ടുകൊണ്ടാണ് അനുശ്രീ എല്ലാവര്ക്കും പ്രിയങ്കരിയായത്. ആരവ് എന്നൊരു ആണ്‍കുഞ്ഞും അനുശ്രീക്കുണ്ട്. പക്ഷെ കുറച്ച് നാളുകളായി ഭര്‍ത്താവില്‍…
Read Moreഎണ്ണിയാല്‍ തീരില്ല, മലഞ്ചെരിവില്‍ നിന്നും പുല്‍മേട്ടിലൂടെ ഒരു ഘോഷയാത്ര! ഗവി വനത്തിലെ അപൂർവ കാഴ്ച; അതിശയത്തോടെ സഞ്ചാരികൾ
വനത്തിലെ കാഴ്ചകൾ പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കുന്നതായിരിക്കും. സഞ്ചാരികളുടെ പ്രിയയിടമായ ഗവി യാത്രയിലെ കാഴ്ചകളും ഇത്തരത്തിലാണ്. കഴിഞ്ഞ ദിവസം നടത്തിയ ഗവി യാത്രയ്ക്കിടയില്‍ ആരെയും അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ആനക്കൂട്ടങ്ങളെയും, കാട്ടു പോത്തിന്റെ കുട്ടങ്ങളെയും സ്ഥിരം കാണാറുണ്ടെങ്കിലും പരമാവധി അഞ്ചിൽ അധികം ഉണ്ടാകാറില്ല. ഏറിയാൽ 10 വരെ, പക്ഷേ ഈ കാഴ്ച ശരിയ്ക്കും ഞെട്ടിക്കുന്നതായിരുന്നു. എണ്ണിയാൽ തീരാത്തതു പോലെ മലഞ്ചെരിവിൽ നിന്നും പുൽമേട്ടിലൂടെ കാട്ടുപോത്തുകളുടെ ഒരു ഘോഷയാത്ര. ആദ്യത്തെ പന്ത്രണ്ട് എണ്ണത്തിനെ എണ്ണിയപ്പോഴെക്കും, അടുത്ത ഗ്രൂപ്പ് ചാടി കയറി വരുന്നു. തൊട്ടുപിന്നാലെ നിരനിരയായി കാട്ടുപോത്തിന്റെ കൂട്ടങ്ങൾ. കക്കി ഡാം കഴിഞ്ഞ് കൊച്ചു പമ്പയ്ക്കു സമീപത്തെ പുൽമേട്ടിലായിരുന്നു ഈ കാഴ്ച, കൂടെ ഉണ്ടായിരുന്നവർ മുപ്പത്തിയഞ്ചോളം എണ്ണി. ഇത്രയും കാട്ടുപോത്തുകൾ ഒരുമിച്ച് നടക്കുന്ന പതിവില്ല. പത്തനംതിട്ടയിൽ നിന്ന് ഞങ്ങൾ സ്ഥിരമായി ഗവിയാത്ര നടത്തുമ്പോൾ കാണുന്നത് പരമാവധി 5 – 6 എണ്ണം മാത്രമാണ്.…
Read Moreഅച്ഛൻ ഭാഗ്യക്കുറി വിറ്റ് നടന്നപ്പോൾ ആരതി ദാസ് ഭാഗ്യവുമായി വീട്ടിലെത്തി! മകൾ ഡോക്ടറാകും
ചാരുംമൂട്: അച്ഛന് ഭാഗ്യക്കുറി വിറ്റ് നടന്നപ്പോള്‍ ആരതി ദാസ് ഭാഗ്യവുമായി വീട്ടിലെത്തിയത് കൊച്ചുകൂരയ്ക്ക് സന്തോഷം പകര്‍ന്നു. ഒപ്പം നാട്ടുകാര്‍ക്കും ആഹ്ലാദം. നൂറനാട് പുലിമേല്‍ തുണ്ടില്‍ ഹരിദാസ്–പ്രസന്ന ദമ്പതികളുടെ മകള്‍ ആരതിദാസിനാണ് എംബിബിഎസ് ആദ്യ അലോട്ട്മെന്റില്‍ തന്നെ പാലക്കാട് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചത്. രണ്ട് പെണ്മക്കളടങ്ങുന്ന കുടുംബം കഴിയുന്നത് ലോട്ടറി കച്ചവടക്കാരനായ ഹരിദാസിന്റെയും അങ്കണവാടി വര്‍ക്കറായ പ്രസന്നയുടെയും തുച്ഛമായ വരുമാനം കൊണ്ടാണ്. പടനിലം എച്ച്എസ്എസില്‍നിന്നു പ്ലസ്ടു പാസായ ആരതി ആലപ്പുഴ തുമ്പോളിയിലെ കോച്ചിങ് സെന്ററിലെ എന്‍ട്രന്‍സ് പരിശീലനത്തിലൂടെ രണ്ടാം ശ്രമത്തിലാണ് ഉയര്‍ന്ന റാങ്ക് നേടിയത്. പാലക്കാട് മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചെങ്കിലും 15–ാം തീയതി കോളജില്‍ ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി യൂണിഫോം, തുടക്കത്തിലെ ഫീസ്, മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി 40000 രൂപയോളം വേണ്ടിവരും. ഇത് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഹരിദാസും കുടുംബവും. 24000 രൂപ തുടക്കത്തില്‍ കോളജില്‍…
Read Moreബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷൻ; സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന ആക്രമണത്തെക്കുറിച്ച് ഹണിറോസ്
ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷനാണ് നടക്കുന്നത്. സെര്‍ച്ച് ചെയ്യാറില്ല, താനെ മുന്നിലേക്ക് വരുമല്ലോ ഇതൊക്കെ. ഇതെന്താണ് ഇങ്ങനെ വരുന്നതെന്ന് ചിന്തിച്ചിരുന്നു. ഇതിലൊക്കെ എന്ത് ചെയ്യാനാണ്? എന്താണ് തെളിയിക്കേണ്ടത്? ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്റെ എക്സ്ട്രീം ലെവല്‍. എന്താണ് ചെയ്യുക എന്നറിയില്ല. പലപ്പോഴും ഓപ്ഷനില്ല. ഇതൊക്കെ എഴുതുന്നവര്‍ തന്നെ ചിന്തിക്കേണ്ടതാണ്. ഇത്രയൊക്കെ വേണമോ, കുറേക്കൂടി പോസിറ്റീവായൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്നതല്ലേ നല്ലത്. ഇതൊക്കെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണ് ചെയ്യുന്നത്. നമ്മളുടെ കുടുംബത്തിലോ സുഹൃത്തുക്കള്‍ക്കിടയിലോ ഇങ്ങനെ ചെയ്യുന്നവരില്ല. കമന്റിടുന്നതില് മിക്കവരും ഫേക്കായിരിക്കും. പുറത്തിറങ്ങുമ്പോള്‍ അവിടേയും ഇവിടേയും ഇരുന്ന് കമന്റടിക്കുന്നവരായിരിക്കും സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നത്. അത് അവസാനിക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെയെന്ന് എനിക്കും അറിയില്ല. -ഹണി റോസ്
Read MoreFive Tips You Need To Know About Best Dog Bark Collar
Hopefully, now you’ve the data to confidently choose a coaching collar for your dog, even when he’s a handful. A no shock canine collar is an various to conventional shock collars. It has an adjustable strap that fits around the neck of your dog completely and the remote management allows you to set the depth of the electrical shock. These devices aren’t usually used today because of the harm they may cause to your canine. They usually work by sending an electrical shock to your dog’s neck to cease their…
Read Moreആഡംബര കാറിൽ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; എഐടിയുസി നേതാവ് ഒളിവിൽ തന്നെ; പിടികൂടാതെ പോലീസ്
കാക്കനാട്: ആഡംബര കാറിൽ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിൽ എഐടിയുസി ദേശീയ കൗണ്‍സിൽ അംഗവും പുതുതലമുറ ബാങ്കുകളിലെ എഐടിയുസി യൂണിയനുകളുടെ നേതാവായ സി.എസ്. വിനോദിനെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചെന്പുമുക്കിൽ ബേക്കറി നടത്തുന്ന യുവതിയെ ശനിയാഴ്ച രാത്രി എട്ടു മണിയോടെ കാറിൽ ബലമായി പിടിച്ചു കയറ്റി ചെന്പുമുക്കു പള്ളിയുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. തൃക്കാക്കര പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഉന്നത ഇടപെടൽ മൂലം കേസ് അന്വേഷണത്തിൽനിന്നും പോലീസ് ഒളിച്ചുകളിക്കുകയാണ്. കേസിന്റെ ആദ്യഘട്ടത്തിൽ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂർ ഭാഗത്ത് ഉണ്ടെന്നു കണ്ടെത്തിയിരുന്നെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. വിനോദിനെതിരേ കണ്ണൂരിലും കേസുള്ളതായാണ് പോലീസിൽനിന്നും ലഭിക്കുന്ന വിവരം. ഇതിനിടെ മജിസ്ട്രേറ്റ് മുന്‍പാകെ യുവതിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും.
Read Moreസിഗ്നലില്‍ ഹോണടിച്ച് അലോസരപ്പെടുത്തിയെന്ന് ആരോപണം ! സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് രണ്ടു യുവാക്കള്‍…
ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരന് നടുറോഡില്‍ മര്‍ദനം. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം നീറമണ്‍കരയിലാണ് സംഭവം. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മുഖത്ത് ഗുരുതര പരിക്കേറ്റ പ്രദീപിന് വായില്‍ മൂന്ന് സ്റ്റിച്ചുണ്ട്. സംഭവം നടക്കുന്ന സമയം നീറമണ്‍കരയില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. പ്രദീപിന്റെ വാഹനത്തിന് പുറകിലുള്ളവര്‍ ഹോണ്‍ മുഴക്കിയിരുന്നു. എന്നാല്‍ പ്രദീപാണ് ഇത് ചെയ്തതെന്ന് ആരോപിച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കള്‍ ഇറങ്ങി വന്ന് മര്‍ദിക്കുകയായിരുന്നു. ‘ബ്ലോക്കിന്റെ ഇടയില്‍ കൂടി കയറി പോകടാ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവര്‍ പ്രദീപിനെ മര്‍ദിച്ചത്. തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ കയറി പോയെന്നും പ്രദീപ് പറഞ്ഞു, കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായില്ല.
Read Moreബഹാദൂറിന് രണ്ടു വിവാഹത്തിലായി നാലുകുട്ടികൾ; ഭാഗീരഥി ഥാമി ഗർഭിണിയാണെന്ന സംശയം; കൊച്ചിയിലെ കൊലപാതകത്തിൽ പുറത്ത് വരുന്ന വിവരം ഇങ്ങനെ…
സ്വന്തം ലേഖികകൊച്ചി: എളംകുളത്ത് വാടകവീട്ടിൽ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച കേസിൽ പ്രതി റാം ബഹാദൂർ ബിസ്തിയെ കൊലയ്ക്കു പ്രേരിപ്പിച്ചത് ഭാഗീരഥി ഥാമി ഗർഭിണിയാണെന്ന സംശയമോ? നേപ്പാൾ പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന റാം ബഹാദൂറിന്റെ മൊബൈൽ ഫോണിൽ നിന്ന് യുവതി ഗർഭിണിയാണോയെന്നു പരിശോധിക്കുന്നതിനായി വാങ്ങിയ പ്രഗ്നൻസി കിറ്റിന്റെ വിവരങ്ങൾ കൊച്ചി സിറ്റി പോലീസിനു ലഭിച്ചു. റാം ബഹാദൂർ രണ്ടു തവണ വിവാഹം കഴിച്ചയാളാണ്. ഈ ബന്ധത്തിൽ നാലു കുട്ടികളുമുണ്ട്. എന്നാൽ ഭാഗീരഥിയെ നിയമപ്രകാരം വിവാഹം കഴിച്ചിരുന്നില്ല. അവർ ഗർഭിണിയാണെന്ന് അറിഞ്ഞശേഷം റാം ബഹാദൂറിനോട് നിയമപ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിന് താൽപര്യമില്ലാതെ റാം ബഹാദൂർ കൊല നടത്തിയിരിക്കാമെന്നാണ് പോലീസ് സംഘം കരുതുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ. അതേസമയം റാം ബഹദൂറിന് ഭഗീരഥിയെ സംശയം…
Read More