ക്രിമിനൽ പോലീസുകാരെ പിരിച്ചുവിടൽ: രണ്ടാംഘട്ടത്തിൽ നാലു പേർ; 744 ക്രിമിനൽ കേസ് പ്രതികൾ

തിരുവനന്തപുരം: കോഴിക്കോട് ബേപ്പുര്‍ കോസ്റ്റല്‍ സ്റ്റേഷനിലെ എസ്എച്ച്ഒയായിരുന്ന പി.ആര്‍. സുനുവിനെ പിരിച്ചുവിട്ടതിനു പിന്നാലെ ക്രിമിനൽ സ്വഭാവമുള്ള പിരിച്ചുവിടേണ്ട പോലീസുകാരുടെ രണ്ടാംഘട്ട പട്ടിക തയാറാകുന്നു. പോലീസ് ആസ്ഥാനത്ത് തയാറാക്കിയ പട്ടികയിൽ സിഐമാർ ഉൾപ്പെടെ നാലു പേർ ഉണ്ടെന്നാണ് സൂചന. പട്ടികയിൽ ഉള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനുശേഷമായിരിക്കും നടപടി. പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരായ കേസുകളുടെയും വകുപ്പുതല നടപടികളുടേയും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ പോലീസുകാരെ പിരിച്ചു വിടാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി ഡിജിപിക്ക് കർശന നിർദേശം നൽകിയതിനു പിന്നാലെയാണ് രണ്ടാംഘട്ട പട്ടിക തയാറാക്കിയത്. തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്നവർ പോലീസ് സേനയിൽ തുടരാൻ പാടില്ലെന്ന കേരള പോലീസ് ചട്ടത്തിലെ 86ാം വകുപ്പ് പ്രകാരം ആണ് നടപടി. പോലീസ് സേനയിൽ 744 ക്രിമിനൽ കേസ് പ്രതികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ 59 പേരുടെ ലിസ്റ്റാണ് ആഭ്യന്തരവകുപ്പ് തയാറാക്കിയിരിക്കുന്നത്.

Read More

Echat Evaluate Read Kingdom Manga Chapters

Hi there, sure this paragraph is genuinely good and I have discovered lot of issues from it about blogging. Sandwich the elements in between the 2 items of bread, after which loop the string/ pipe cleaner by way of the holes. Define the prior private and you will/otherwise couple’s cures sense for many who have gotten one. However it is the consumers, working together, just who set the newest plan and you may share physically alongside. The platform is more like a relationship website the place you’ll find sizzling guys…

Read More

ഓടുന്ന സ്‌കൂട്ടറില്‍ പങ്കാളിയെ മുമ്പില്‍ തിരിച്ചിരുത്തി പ്രണയകേളികളില്‍ മുഴുകി യുവാവിന്റെ യാത്ര ! വീഡിയോ വൈറല്‍…

തിരക്കേറിയ റോഡില്‍ അപകടകരമായ രീതിയില്‍ സ്‌കൂട്ടറില്‍ യാത്ര നടത്തിയ പ്രണയജോഡികളെ തെരഞ്ഞ് പോലീസ്. ഉത്തര്‍പ്രദേശിലെ ലക്‌നോയിലുള്ള ഹസ്രത്ഗഞ്ച് ഏരിയയിലാണ് സംഭവം. പങ്കാളിയെ സ്‌കൂട്ടറിന്റെ മൂന്നില്‍ തിരിച്ചിരുത്തി നിരത്തിലൂടെ സ്‌കൂട്ടര്‍ പായിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചത്. കമിതാക്കളുടെ സ്‌കൂട്ടറിന്റെ പിന്നില്‍ സഞ്ചരിക്കുന്ന മറ്റൊരു വാഹനത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്. വീഡിയോ ലക്‌നോയില്‍ നിന്നുള്ളതാണെന്നും ഹസ്രത്ഗഞ്ച് പ്രദേശത്ത് എടുത്തതാണെന്നും ലക്‌നോ സെന്‍ട്രല്‍ സോണ്‍ ഡിസിപി അപര്‍ണ രജത് കൗശിക് സ്ഥിരീകരിച്ചു. അപകടകരമായി സ്‌കൂട്ടറില്‍ സഞ്ചരിച്ച ഇരുവരെയും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപത്തെ കാമറകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവര്‍ക്കുമെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

Read More

ബിരിയാണി കഴിച്ചു തീരാറായപ്പോൾ പാത്രത്തിൽ പാറ്റ; ബഹളംവെച്ച യുവാക്കൾക്ക് മുന്നിൽ മുതലാളിയുടെ സംശയം ശരിയായി; പാറ്റക്കഥ പൊളിഞ്ഞതിങ്ങനെ…

പോത്തൻകോട്: തട്ടിപ്പുകാർ വ്യത്യസ്തമായ പല തന്ത്രങ്ങളും പയറ്റും. ഹോട്ടലിൽ കയറി വയറ് നിറച്ചു കഴിച്ചശേഷം പണം നൽകാതെ മുങ്ങാൻ രണ്ടുപേർ നടത്തിയതും അത്തരത്തിലുള്ള വേറിട്ട തന്ത്രമാണ്. കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്.ഇന്നലെ രാവിലെ പതിനൊന്നരയോടെ ഹോട്ടലിൽ എത്തിയ രണ്ടു യുവാക്കൾ ആദ്യം ഹോർലിക്സും പിന്നീട് ബിരിയാണിയും ഓർഡർ ചെയ്യുകയായിരുന്നു. രണ്ടു പേരും കഴിച്ചു കഴിയാറായപ്പോഴാണ് ഒരാൾ ജീവനക്കാരനെ വിളിച്ച് ബിരിയാണിയിൽ പാറ്റ കിടക്കുന്നതായി പറയുന്നത്. യുവാക്കൾ കാണിച്ചുകൊടുത്ത പാറ്റയ്ക്ക് ചൂട് ബിരിയാണിയിൽ കിടന്നതിന്‍റെ യാതൊരു ലക്ഷണവും ഇല്ലെന്നു കണ്ടതിനെ തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും യുവാക്കൾ ബഹളം തുടങ്ങിയിരുന്നു. എന്തായാലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ട് നിഗമനത്തിൽ എത്താമെന്ന് ഹോട്ടൽ ജീവനക്കാർ നിലപാട് എടുത്തതോടെ രണ്ടംഗ സംഘത്തിലെ ഒരാൾ ആദ്യം തന്ത്രപൂർവം പുറത്തിറങ്ങി. പിന്നീട് രണ്ടാമനും പുറത്തിറങ്ങി. ഇരുവരും…

Read More

വണ്‍വേ തെറ്റിച്ചുവന്ന വാഹനം ഇടിച്ചതിനെച്ചൊല്ലി തർക്കം; കാർ ഡ്രൈവറെ ഒരു കിലോമീറ്റർ സ്കൂട്ടറിൽ വലിച്ചിഴച്ചു

ബംഗളൂരു: വാഹനം കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു പിന്നാലെ കാര്‍ ഡ്രൈവറെ ഓടുന്ന സ്‌കൂട്ടറില്‍ വലിച്ചിഴച്ചു. ഇന്നലെ ഉച്ചയോടെ ബംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം. വണ്‍വേ തെറ്റിച്ചുവന്ന സ്‌കൂട്ടറും കാറുമാണ് കൂട്ടിയിടിച്ചത്. പിന്നാലെ സ്‌കൂട്ടര്‍ യാത്രികനും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ സ്‌കൂട്ടര്‍ യാത്രികന്‍ സാഹിൽ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച കാര്‍ ഡ്രൈവർ മുത്തപ്പയെയാണ് ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. സാഹിൽ സ്‌കൂട്ടര്‍ മുന്നോട്ടെടുത്തതോടെ മുത്തപ്പ സ്‌കൂട്ടര്‍ പിറകില്‍നിന്ന് പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, സ്‌കൂട്ടര്‍ നിർത്താതെ മുന്നോട്ടുപോയി. സ്‌കൂട്ടറിന് പിറകില്‍ പിടിച്ചുതൂങ്ങിയ മുത്തപ്പയ്ക്ക് പിടിവിടാനായില്ല. പരിക്കേറ്റ കാര്‍ ഡ്രൈവറെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ യാത്രികനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

ബാറിലെ സംഘർഷം യുവാക്കൾ പോലീസ് സ്റ്റേഷനിലും തുടർന്നു; ആക്രമണത്തിൽ സാരമായി പരിക്കേറ്റ എസ്ഐയുടെ കൈയിൽ സ്റ്റിച്ചിട്ടു

കൊടുങ്ങല്ലൂർ: ബാർ ഹോട്ടലിൽ സംഘർഷം ഉണ്ടാക്കിയതിനെത്തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കൾ പോലീസ് സ്റ്റേഷനിലും അഴിഞ്ഞാടി. സ്റ്റേഷനിലെ കസേരയെടുത്ത് ചില്ലുകൊണ്ടുള്ള ഭിത്തി അടിച്ചുതകർക്കുകയും തടയാൻ ശ്രമിച്ച എസ്ഐ കെ. അജിത്തിനെ ആക്രമിക്കുകയും ചെയ്തു. കൈയ്ക്ക് മുറിവേറ്റ എസ്ഐ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തിന്‍റെ കൈയിൽ സ്റ്റിച്ച് ഇടേണ്ടിവന്നു. ഇന്നലെ രാത്രി 11നായിരുന്നു സംഭവം. കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള അശ്വതി ബാറിൽ സംഘർഷം സൃഷ്ടിച്ചതിനെത്തുടർന്നാണ് ഇടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ഇവർ സ്റ്റേഷനിലെ കസേരയെടുത്താണ് ഗ്ലാസ് അടിച്ചുതകർത്തത്.പ്രതികളെ ഇന്ന് കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കും.

Read More

ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് വിവരം നല്‍കിയ വിദ്യാര്‍ഥിനിയ്ക്ക് ലഹരിമാഫിയയുടെ മര്‍ദ്ദനം ! കേസെടുക്കാനാവില്ലെന്ന് പോലീസ്…

ലഹരിമാഫിയയെക്കുറിച്ച് വിവരം നല്‍കിയ പെണ്‍കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി ആക്രമിച്ച് മാഫിയാ അംഗങ്ങള്‍. വെഞ്ഞാറമൂട്ടിലെ പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്കും അമ്മയ്ക്കും നേരേയാണ് ലഹരിമാഫിയയുടെ ആക്രമണമുണ്ടായത്. ഇനിയും ആക്രമണമുണ്ടാകുമെന്ന ഭയം കാരണം പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. എക്‌സൈസുകാര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിനു പിന്നാലെയാണ് വീടിനു സമീപത്തെ ലഹരി ഉപഭോക്താക്കളെക്കുറിച്ച് പെണ്‍കുട്ടി പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസും എക്സൈസും സ്ഥലത്ത് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ രഹസ്യവിവരം നല്‍കിയത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ലഹരിമാഫിയസംഘം കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി മര്‍ദ്ദിച്ചെന്നാണ് പരാതി. മുരുകന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്. കമ്പ് കൊണ്ടുള്ള മര്‍ദനമേറ്റ് പെണ്‍കുട്ടിയുടെ ചെവിയ്ക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരിക്കേറ്റിരുന്നു. അമ്മയ്ക്ക് കൈക്ക് അടക്കം പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ ആക്രമിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ…

Read More

What’s So Superb About Iceland Girl?

They, too, came by the 1000’s from throughout Iceland, fulfilling a task so crucial that the commerce couldn’t have succeeded with out them. Responding to a query on the 30 per cent quota for women’s participation on public committees, Ms. Gunnsteinsdottir stated that the quota had not been reached. While the target was not too excessive in her opinion, totally different strategies may need been used to make girls more conscious of the importance of their participation in decision-making. Others might want recommendation or simply someone nice to speak about…

Read More

നാട്ടിലൊരു ബിസിനസ് എന്ന  പ്രവാസിയുടെ സ്വപ്നത്തിന് കത്രിക പൂട്ടിട്ട് രാഷ്ട്രീയ കരുനീക്കം; ഷോപ്പിംഗ് മാളിനു മുന്നിൽ പൊതുശൗചാലയം പണിത് പണികൊടുത്തത് തലശേരി നഗരസഭ

നവാസ് മേത്തർതലശേരി: കോടികൾ മുടക്കി ആധുനിക ഷോപ്പിംഗ്‌മാൾ നിർമിക്കാൻ പദ്ധതിയിട്ട പൊന്നും വിലയുള്ള സ്ഥലത്തിനു മുന്നിൽ ആധുനിക ശൗചാലയം പണിത് നഗരസഭാ അധികൃതർ. ഭരണപക്ഷത്തെ ചിലർ നടത്തിയ ആസൂത്രിത നീക്കത്തിൽ തലശേരിക്ക് നഷ്ടപ്പെട്ടത് കോടികളുടെ നിക്ഷേപം. ഖത്തറിലും യുഎഇയിലും വ്യാപാര-വ്യവസായ ശൃംഖലകളുള്ള പ്രവാസിക്കാണ് രാഷ്‌ട്രീയ കരുനീക്കങ്ങളിൽ കത്രിക പൂട്ട് വീണത്. തലശേരിയിൽ ഇനി താനൊരു നിക്ഷേപത്തിനില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ആ വ്യവസായ പ്രമുഖൻ തലശേരിയിലെ വ്യാപാര -വ്യവസായ സ്വപ്നങ്ങളോട് ഗുഡ് ബൈ പറഞ്ഞു. നിർമാണം പൂർത്തിയാക്കിയ ആറുനില കെട്ടിടം നിയമക്കുരുക്കിൽപ്പെട്ട് രണ്ട് പതിറ്റാണ്ട് കാലം വെറുതെ കിടന്ന പൈതൃക നഗരിയിലാണ് ഒരു പ്രവാസി കൂടി കുരുക്കിലായിട്ടുള്ളത്. ഭരണപക്ഷത്തെ ചിലരുടെ ചില ആവശ്യങ്ങളോട് മുഖം തിരിച്ചതാണ് പ്രവാസിയുടെ സെന്‍റിന് കാൽകോടി വിലവരുന്ന അരയേക്കർ സ്ഥലത്തിനു മുന്നിൽ ശൗചാലയം വരാൻ കാരണമെന്നാണ് സൂചന.   കോവിഡ് കാലത്ത് നേതാക്കൾ പറഞ്ഞതനുസരിച്ച് നൂറു…

Read More

പ്രണയത്തിന് സംരക്ഷണം തേടിയെത്തിയ അതേ സ്‌റ്റേഷനില്‍ പോലീസുകാരനായി യുവാവ് ! ഭാര്യ തൊട്ടടുത്ത സ്‌കൂളിലെ ടീച്ചറും…

പല പ്രണയങ്ങളും പ്രതിബന്ധങ്ങളെ അതിജീവിച്ചാകും സഫലമാകുന്നത്. പലപ്പോഴും പ്രണയം സാക്ഷാത്കാരത്തിന് സഹായത്തിനായി പല കമിതാക്കളും ആശ്രയിക്കുന്നത് പോലീസിനെയാവും. അത്തരത്തില്‍ സഹായം തേടി പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവ് ഇപ്പോള്‍ അതേ സ്‌റ്റേഷനില്‍ പോലീസുകാരനായി മാറിയ കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വാകത്താനംകാരനായ അഭിലാഷിന്റെയും ഭാര്യ മായാമോളിന്റെയും ജീവിതത്തിലാണ് ഈ അപൂര്‍വ ട്വിസ്റ്റ്. എട്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഇരുവരും തെരഞ്ഞെടുത്തത് ജീവിതം തുടങ്ങിയപ്പോള്‍ സംരക്ഷണം തേടിയെത്തിയ അതേ പോലീസ് സ്റ്റേഷന്‍ തന്നെയാണ് എന്നതും കൗതുകം. വാകത്താനം പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് അഭിലാഷ്. ഭാര്യ മായാമോള്‍ തൊട്ടടുത്ത് തന്നെ വെള്ളുത്തുരുത്തി എല്‍.പി.സ്‌കൂള്‍ അദ്ധ്യാപികയും. 2014 ജനുവരി 16 നായിരുന്നു ഇവരുടെ പ്രണയവിവാഹം. കോട്ടയം റജിസ്റ്റാര്‍ ആഫീസില്‍ വിവാഹിതരായതിന് പിന്നാലെ ഇവര്‍ സംരക്ഷണ തേടി നേരെയെത്തിയത് വാകത്താനത്ത് പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. വിവരം പറഞ്ഞപ്പോള്‍ പ്രശ്നം ഏറ്റെടുത്ത അന്നത്തെ വാകത്താനം സി.ഐ. അനീഷ് രണ്ടുപേരുടേയും…

Read More